Connect with us

Kannur

വൃത്തിയാക്കി, വൃത്തികേടാക്കി പയ്യാമ്പലം ബീച്ച്

Published

on

Share our post

കണ്ണൂർ : കടലുകണ്ട് സായാഹ്നം ആസ്വദിക്കാമെന്നും കുറച്ചുനേരം സ്വസ്ഥമായി ഇരിക്കാമെന്നും കരുതി പയ്യാമ്പലത്ത് എത്തിയവരാണെങ്കിൽ നല്ല കാഴ്ചകൾ മാത്രം കണ്ട് സുഖിക്കാമെന്ന് കരുതണ്ട. നടപ്പാതയോടുചേർന്നുള്ള ചില ‘ഉണങ്ങിയ’ കാഴ്ചകളും കാണണം. ബീച്ചിലെ കാട് വെട്ടിത്തെളിച്ചുള്ള അവശിഷ്ടങ്ങളായ ഉണങ്ങിയ ചെടികളും കമ്പുകളും മാലിന്യവുമെല്ലാം നീക്കം ചെയ്യാതെ ഇട്ടിരിക്കുന്നതാണ് ഇപ്പോൾ പയ്യാമ്പലത്തെ കാഴ്ച.

മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ എത്തിച്ച് കാട് നീക്കം ചെയ്തിട്ട് രണ്ടാഴ്ചയോളമായി. ഇപ്പോൾ ബീച്ചിന്റെ സൗന്ദര്യവും പോയി കാഴ്ചയ്ക്ക് അലോസരവുമായി എന്നാണ് സന്ദർശകരുടെ പരാതി. വൃത്തിയാക്കി രണ്ടാഴ്ചയോളമായിട്ടും അവശിഷ്ടം നീക്കം ചെയ്യാൻ അധികൃതർക്ക് സമയം കിട്ടിയില്ലേയെന്ന് ആക്ഷേപവുമുണ്ട്.

ബീച്ചിൽ നടപ്പാതയ്ക്ക് സമാന്തരമായാണ് കാട് വെട്ടിയത്. വെട്ടിക്കൂട്ടിയ പുല്ലും കാടും മരത്തൈകളുമെല്ലാം പലഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ് ഇപ്പോൾ.

ഇതിനിടയിലൂടെവേണം നടപ്പാതയിൽ നിന്ന് ബീച്ചിലേക്ക് ഇറങ്ങാനും കയറാനുമെല്ലാം. കാടുവെട്ടിയ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നതും കൂടിയിട്ടുണ്ട്.കുടുംബശ്രീ പ്രവർത്തകരാണ് പയ്യാമ്പലം ബീച്ചും പരിസരവും വൃത്തിയാക്കുന്നത്.

ആദ്യം കാട് പ്രശ്നം, ഇപ്പോൾ വെട്ടിയതും പ്രശ്നം

ഇത്രയുംകാലം കാടായിരുന്നു പയ്യാമ്പലത്തെ പ്രശ്നമെങ്കിൽ ഇപ്പോൾ കാട് വെട്ടിയതാണ് പ്രശ്നമെന്ന് സന്ദർശകരും നാട്ടുകാരും പറയുന്നു. അതേസമയം, നടപ്പാത തീരുന്നിടത്ത് കാടുവെട്ടലും അവസാനിച്ചിട്ടുണ്ട്. നടപ്പാതയുടെ അവസാനം മുതൽ പള്ളിയാംമൂല വരെയുള്ള ഭാഗത്ത് ഇപ്പോഴും കാടാണ്. അണലി ഉൾപ്പെടെ പാമ്പുകളും മറ്റു ഇഴജന്തുക്കളും വ്യാപകമായതോടെയാണ് കളക്ടറുടെ നിർദേശത്തിൽ ബീച്ചിലെ കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കിയത്.

എന്നാൽ കാട് വെട്ടിയതിന്റെ അവശിഷ്ടങ്ങൾ നീക്കംചെയ്യാത്തതിനാൽ ഇതിനിടയിൽ ഇഴജന്തുക്കൾ ഉണ്ടാകുമോയെന്ന ഭയവും സന്ദർശകർക്കുണ്ട്. കടലേറ്റം രൂക്ഷമാകുമ്പോൾ തിരമാലയെത്തി കൂട്ടിയിട്ട ഉണങ്ങിയ പുല്ലും കമ്പുകളും മാലിന്യവുമെല്ലാം ചിതറി തീരമാകെ അലങ്കോലമാകുന്നുമുണ്ട്.

ദിവസേന ആയിരക്കണക്കിന് സന്ദർശകരെത്തുന്ന ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് പയ്യാമ്പലം.

ആഭ്യന്തര, വിദേശ സഞ്ചാരികളെ വിനോദസഞ്ചാര മേഖലയിലേക്ക് ആകർഷിക്കുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴാണ് പയ്യാമ്പലത്തെ കാടുവെട്ടൽ.


Share our post

Kannur

മുണ്ടേരിയിൽ 14 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

Published

on

Share our post

മുണ്ടേരി: മുണ്ടേരി കടവ് റോഡിൽ മുളഡിപ്പോയ്ക്ക് സമീപത്തെ വാടക വീട്ടിൽ നിന്ന് കൊൽക്കത്ത സ്വദേശികളായ ദമ്പതികളിൽ നിന്ന് 14 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ ജാക്കിർ സിക്‌ദാർ, അലീമ ബീബി എന്നിവരാണ് പിടിയിലായത്. ഇരുവരും താമസിക്കുന്ന വാടക കെട്ടിടത്തിൽ നിന്ന് 14 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രതികളെ പിടികൂടിയത്.


Share our post
Continue Reading

Kannur

വിഷുവിന് കുടുംബശ്രീ; സ്പെഷൽ കണി വെള്ളരി

Published

on

Share our post

കണ്ണൂർ: ഇത്തവണത്തെ വിഷു വിപണന മേളകളിലെ താരമാണ് കുടുംബശ്രീ ജെ.എൽ.ജികളിൽനിന്ന് ഉൽപാദിപ്പിച്ച ജൈവ കണി വെള്ളരി. അഴീക്കോട്‌, പയ്യന്നൂർ, കാങ്കോൽ, പെരിങ്ങോം, ആലക്കോട്, സി.ഡി.എസുകളിൽനിന്ന് വിഷു സീസണിൽ ഏറ്റവും അധികം വരുമാനം നേടിയെടുക്കാൻ കണി വെള്ളരി കൃഷിക്ക് സാധിച്ചിട്ടുണ്ട്. ദിവസവും അൽപ സമയം മണ്ണിൽ ഇറങ്ങി പണിയെടുക്കാൻ മാറ്റിവെച്ചാൽ ലക്ഷങ്ങൾ വരുമാനം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബശ്രീ ജെ.എൽ.ജി കർഷകർ. വൈകുന്നേരങ്ങളിൽ ഒരു നേരമ്പോക്കിനായി തുടങ്ങി ഇന്ന് നെൽകൃഷിയും പച്ചക്കറിയും, തണ്ണി മത്തൻ കൃഷിയുമായി കാർഷിക മേഖലയിൽ തലയെടുപ്പോടെ നിൽക്കുകയാണ് കണ്ണൂർ ജില്ല.പതിനഞ്ചു വർഷം പൂർത്തിയാക്കുന്ന തിരുവോണം ജെ.എൽ.ജി ആറ് ഏക്കറിൽ നെല്ലും എട്ട് ഏക്കറിൽ തണ്ണിമത്തൻ, വെള്ളരി, മത്തൻ, ചീര, പടവലം, താലോരി, പയർ എന്നിവയാണ് കൃഷി ചെയ്യുന്നത്. കണ്ണൂർ മാർക്കറ്റിലും. കുടുംബശ്രീ ആഴ്ച ചന്തകളിലും, നേരിട്ട് കൃഷി സ്ഥലത്തുമാണ് വിൽപന. കണി വെള്ളരിയും മറ്റ് പച്ചക്കറി ഉൽപന്നങ്ങളും വിഷു വിപണന മേളയിൽ ലഭ്യമാണ്. അയൽക്കൂട്ടം പ്രവർത്തകരായ ബീന കുമാരി, ഷീബ, പ്രജാത, ദീപ, രമ്യ എന്നിവരാണ് മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകർ.


Share our post
Continue Reading

Kannur

അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

ചക്കരക്കൽ: അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. കടമ്പൂർ ഹയർസെക്കൻ്ററി സ്‌കൂള്‍ അധ്യാപകനായ ചെമ്പിലോട്  സാരംഗയില്‍ പി.പി ബിജുവിനെ (47) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പരിയാരം സ്വദേശിയായ ബിജു നേരത്തെ പോലീസിലായിരുന്നു. പിന്നീടാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. ആറ്റടപ്പ എല്‍.പി സ്‌കൂള്‍ അധ്യാപിക ശുഭയാണ് ഭാര്യ. മക്കള്‍ : നിഹാര, നൈനിക.


Share our post
Continue Reading

Trending

error: Content is protected !!