Connect with us

Kannur

വൃത്തിയാക്കി, വൃത്തികേടാക്കി പയ്യാമ്പലം ബീച്ച്

Published

on

Share our post

കണ്ണൂർ : കടലുകണ്ട് സായാഹ്നം ആസ്വദിക്കാമെന്നും കുറച്ചുനേരം സ്വസ്ഥമായി ഇരിക്കാമെന്നും കരുതി പയ്യാമ്പലത്ത് എത്തിയവരാണെങ്കിൽ നല്ല കാഴ്ചകൾ മാത്രം കണ്ട് സുഖിക്കാമെന്ന് കരുതണ്ട. നടപ്പാതയോടുചേർന്നുള്ള ചില ‘ഉണങ്ങിയ’ കാഴ്ചകളും കാണണം. ബീച്ചിലെ കാട് വെട്ടിത്തെളിച്ചുള്ള അവശിഷ്ടങ്ങളായ ഉണങ്ങിയ ചെടികളും കമ്പുകളും മാലിന്യവുമെല്ലാം നീക്കം ചെയ്യാതെ ഇട്ടിരിക്കുന്നതാണ് ഇപ്പോൾ പയ്യാമ്പലത്തെ കാഴ്ച.

മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ എത്തിച്ച് കാട് നീക്കം ചെയ്തിട്ട് രണ്ടാഴ്ചയോളമായി. ഇപ്പോൾ ബീച്ചിന്റെ സൗന്ദര്യവും പോയി കാഴ്ചയ്ക്ക് അലോസരവുമായി എന്നാണ് സന്ദർശകരുടെ പരാതി. വൃത്തിയാക്കി രണ്ടാഴ്ചയോളമായിട്ടും അവശിഷ്ടം നീക്കം ചെയ്യാൻ അധികൃതർക്ക് സമയം കിട്ടിയില്ലേയെന്ന് ആക്ഷേപവുമുണ്ട്.

ബീച്ചിൽ നടപ്പാതയ്ക്ക് സമാന്തരമായാണ് കാട് വെട്ടിയത്. വെട്ടിക്കൂട്ടിയ പുല്ലും കാടും മരത്തൈകളുമെല്ലാം പലഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ് ഇപ്പോൾ.

ഇതിനിടയിലൂടെവേണം നടപ്പാതയിൽ നിന്ന് ബീച്ചിലേക്ക് ഇറങ്ങാനും കയറാനുമെല്ലാം. കാടുവെട്ടിയ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നതും കൂടിയിട്ടുണ്ട്.കുടുംബശ്രീ പ്രവർത്തകരാണ് പയ്യാമ്പലം ബീച്ചും പരിസരവും വൃത്തിയാക്കുന്നത്.

ആദ്യം കാട് പ്രശ്നം, ഇപ്പോൾ വെട്ടിയതും പ്രശ്നം

ഇത്രയുംകാലം കാടായിരുന്നു പയ്യാമ്പലത്തെ പ്രശ്നമെങ്കിൽ ഇപ്പോൾ കാട് വെട്ടിയതാണ് പ്രശ്നമെന്ന് സന്ദർശകരും നാട്ടുകാരും പറയുന്നു. അതേസമയം, നടപ്പാത തീരുന്നിടത്ത് കാടുവെട്ടലും അവസാനിച്ചിട്ടുണ്ട്. നടപ്പാതയുടെ അവസാനം മുതൽ പള്ളിയാംമൂല വരെയുള്ള ഭാഗത്ത് ഇപ്പോഴും കാടാണ്. അണലി ഉൾപ്പെടെ പാമ്പുകളും മറ്റു ഇഴജന്തുക്കളും വ്യാപകമായതോടെയാണ് കളക്ടറുടെ നിർദേശത്തിൽ ബീച്ചിലെ കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കിയത്.

എന്നാൽ കാട് വെട്ടിയതിന്റെ അവശിഷ്ടങ്ങൾ നീക്കംചെയ്യാത്തതിനാൽ ഇതിനിടയിൽ ഇഴജന്തുക്കൾ ഉണ്ടാകുമോയെന്ന ഭയവും സന്ദർശകർക്കുണ്ട്. കടലേറ്റം രൂക്ഷമാകുമ്പോൾ തിരമാലയെത്തി കൂട്ടിയിട്ട ഉണങ്ങിയ പുല്ലും കമ്പുകളും മാലിന്യവുമെല്ലാം ചിതറി തീരമാകെ അലങ്കോലമാകുന്നുമുണ്ട്.

ദിവസേന ആയിരക്കണക്കിന് സന്ദർശകരെത്തുന്ന ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് പയ്യാമ്പലം.

ആഭ്യന്തര, വിദേശ സഞ്ചാരികളെ വിനോദസഞ്ചാര മേഖലയിലേക്ക് ആകർഷിക്കുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴാണ് പയ്യാമ്പലത്തെ കാടുവെട്ടൽ.


Share our post

Kannur

‘ലൈഫ്’ വാഹനം നാളെമുതൽ; കരുതലേകാം, ചേർത്തുപിടിക്കാം

Published

on

Share our post

കണ്ണൂർ∙ കരകൗശല വസ്തുക്കളും മസാലപ്പൊടികളും സോപ്പുൽപന്നങ്ങളുമായി ‘ലൈഫ്’ വാഹനം വീട്ടുപടിക്കലെത്തുമ്പോൾ അതിൽനിന്ന് എന്തെങ്കിലും വാങ്ങിയാൽ നിങ്ങൾ സഹായിക്കുന്നത് ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തെയാണ്. കിടപ്പിലായവരും ചക്രക്കസേരയിൽ സഞ്ചരിക്കുന്നവരുമായ ഭിന്നശേഷിക്കാരെ സഹായിക്കാൻ തുടങ്ങിയ ‘ലൈഫ്’ വാഹനം നാളെമുതൽ സാധനങ്ങളുമായി ഓരോ വീട്ടുപടിക്കലുമെത്തും. ചപ്പാരപ്പടവ് തലവിൽ അൽഫോൻസാ നഗറിലെ ഗുഡ്സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയ്നിങ് സെന്ററാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ‘ലൈഫ്’ വാഹനം നിരത്തിലിറക്കുന്നത്.

സെന്ററിനു കീഴിലുള്ള 26 പേരുടെ ഉൽപന്നങ്ങളാണു വാഹനത്തിലുണ്ടാകുക. പെയിന്റിങ്ങുകളും കരകൗശല വസ്തുക്കളും ഭക്ഷണസാധനങ്ങളും സോപ്പുൽപന്നങ്ങളുമെല്ലാം ഓരോ വീടുകളിൽ നിർമിക്കുന്നത്. നിത്യജീവിതത്തിനു വേണ്ട വരുമാനം കണ്ടെത്താൻ ഇവർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിൽപന നടത്താൻ പ്രയാസപ്പെട്ടപ്പോഴാണ് ഗുഡ്സമരിറ്റൻ സെന്റർ പുതിയ ആശയം നടപ്പാക്കിയത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷനാണു വാഹനം നൽകിയത്. ജില്ലയിൽ എല്ലായിടത്തും വാഹനമെത്തും. സാധനങ്ങളുടെ 80 ശതമാനവും ഉണ്ടാക്കുന്നവർക്കുള്ളതാണ്. 20 ശതമാനം വാഹനത്തിനുള്ള ചെലവും.

കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശനനഗരിയിൽ മന്ത്രി എം.ബി.രാജേഷ് വാഹനത്തിനു ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്, സാമൂഹികനീതി വകുപ്പ് ഓഫിസർ പി.ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ്, സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാ.അനൂപ് നരിമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Kannur

മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

Published

on

Share our post

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.


Share our post
Continue Reading

Kannur

കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

Published

on

Share our post

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.


Share our post
Continue Reading

Trending

error: Content is protected !!