Connect with us

MATTANNOOR

മട്ടന്നൂർ നഗരസഭയിൽ മൂന്നിടത്ത് വെൽനെസ് സെന്ററുകൾ ആരംഭിക്കും

Published

on

Share our post

മട്ടന്നൂർ: നഗരസഭയിൽ മൂന്നിടങ്ങളിൽ വെൽനെസ് സെന്ററുകൾ ആരംഭിക്കുന്നു. ധനകാര്യ കമ്മിഷന്റെ അവാർഡ് തുക ഉപയോഗിച്ചാണ് കല്ലൂർ, ഉരുവച്ചാൽ, വെമ്പടി എന്നിവിടങ്ങളിൽ വെൽനെസ് സെന്ററുകൾ നിർമിച്ചത്. ആദ്യത്തെ അർബൻ ഹെൽത്ത് വെൽനെസ് സെന്ററിന്റെ ഉദ്ഘാടനം കല്ലൂരിൽ നാളെ ഉച്ചയ്ക്ക് 3ന് കെ.കെ.ശൈലജ എം.എൽ.എ നിർവഹിക്കും.

ആരോഗ്യ കേന്ദ്രത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒ.പി ചികിത്സയും മരുന്നുകളും സൗജന്യമായിരിക്കും. ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് 7 വരെയാണ് പരിശോധന സമയം.

ഡോക്ടർ ഉൾപ്പെടെ 5 ജീവനക്കാരുടെ സേവനം ആരോഗ്യ കേന്ദ്രങ്ങളിലുണ്ടാകും. ഇ-സഞ്ജീവനി ടെലിമെഡിസിൻ കൺസൽറ്റേഷൻ സേവനവും ലഭ്യമാക്കും.ഓരോ ആരോഗ്യ കേന്ദ്രത്തിനും 75 ലക്ഷം രൂപ വീതമാണ് ധനകാര്യ കമ്മിഷൻ ഗ്രാന്റ് അനുവദിച്ചത്. നഗരസഭാ ആരോഗ്യ സ്ഥിരം സമിതിയാണ് പദ്ധതിയുടെ മേൽനോട്ടവും നിർവഹണവും നടത്തുക. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേന മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കുന്നു.

നാഷനൽ ഹെൽത്ത് മിഷന്റെ മാർഗ രേഖ അനുസരിച്ചാണ് ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവും ജീവനക്കാരെ നിയോഗിക്കലും മറ്റും നടത്തുക. ഉരുവച്ചാൽ, വെമ്പടി ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഈ മാസം തന്നെ നടത്തുമെന്ന് നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത്, സംഘാടക സമിതി ചെയർമാൻ സി.വി.ശശീന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ വി.കെ.സുഗതൻ, കെ.മജീദ്, പി.ശ്രീനാഥ്, പി.അനിത, പി.പ്രസീന, കൗൺസിലർ പി.രാഘവൻ എന്നിവർ അറിയിച്ചു.

ലഭിക്കുന്ന സേവനങ്ങൾ

∙ ദേശീയ ആരോഗ്യ സമിതിയുടെ നേതൃത്വത്തിൽ സാംക്രമിക രോഗങ്ങൾക്കെതിരെ പ്രതിരോധം

∙ചെറിയ അസുഖങ്ങൾക്ക് ഒപി ചികിത്സ

∙ജീവിത ശൈലീ രോഗ നിയന്ത്രണവും കാൻസർ നിയന്ത്രണവും

∙ബാല്യ, കൗമാര ആരോഗ്യ പരിപാലനം

∙ചെറിയ പരുക്കുകൾ, മൃഗങ്ങളുടെ കടി, വിഷബാധ എന്നിവയ്ക്ക് ചികിത്സ

∙കൂടുതൽ ചികിത്സയ്ക്കുള്ള റഫറൽ മാനേജ്മെന്റ് സുഗമമാക്കൽ

∙ടി.ഡി വാക്സിനേഷൻ

∙ആരോഗ്യ രംഗത്തെ അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യാനുള്ള അവബോധം നൽകൽ


Share our post

MATTANNOOR

കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിയ രണ്ടു വയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

Published

on

Share our post

മട്ടന്നൂർ: കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടുവയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടുവയസ്സുകാ രൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടോടെ യാണ് സംഭവം. ഉടൻ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കുട്ടിയെയും കൂട്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയതിനെത്തുടർന്ന് പാത്രം നീക്കി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടിക്ക് പരിക്കൊന്നുമേൽക്കാതെ തന്നെ പാത്രം മാറ്റി. സ്റ്റേഷൻ ഓഫീസർ കെ. രാജീവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് പാത്രം ഊരിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്.


Share our post
Continue Reading

MATTANNOOR

ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

Published

on

Share our post

മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയില്‍ നിന്നുള്ള 73 തീർത്ഥാടകരും മാഹിയില്‍ നിന്നുമുള്ള 31 പേരുമുള്‍പ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരില്‍ നിന്നും യാത്രയാകുന്നത്.

കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാർ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ മെയ് 11ന് രാവിലെ ആറ് മണിക്കാണ് എയർപോർട്ടില്‍ റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ ഹജ്ജ് തീർത്ഥാടകും ആദ്യം എയർപാർട്ടിലെ രജിസ്ട്രേഷൻ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത് ലഗേജുകള്‍ എയർലൈൻസിന് കൈമാറിയതിന് ശേഷമാണ് ഹാജിമാർ ഹജ്ജ് ക്യാമ്ബിലെത്തുന്നത്. കൊച്ചി എംബാർക്കേഷനില്‍ നിന്നുള്ള ഹജ്ജ് യാത്ര മെയ് 16-നാണ് ആരംഭിക്കുന്നത്.


Share our post
Continue Reading

MATTANNOOR

കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്‌പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.


Share our post
Continue Reading

Trending

error: Content is protected !!