Kannur
അതിജീവനത്തിന്റെ അടിത്തറയിൽ നാസറിന്റെ ഗ്രന്ഥപ്പുര

കണ്ണൂർ : പ്രവാസ ജീവിതത്തിന്റെ യാതനകളും നൊമ്പരങ്ങളും മറികടക്കാനുള്ള മരുന്നായിരുന്നു അബ്ദുൾ നാസർ കോട്ടാഞ്ചേരിക്ക് ഗ്രന്ഥപ്പുരയും വായനയും. അതിജീവനത്തിന് ഊർജമായത് പുസ്‌തകങ്ങൾ. വിപുലമായ ഗ്രന്ഥശേഖരമാണ് ഏറ്റവും വലിയ സമ്പാദ്യം. കണ്ണൂർ സെൻട്രൽ ജയിൽ ലൈബ്രറിയിലും ഐ.ആർ.പി.സി.യുടെ മേലെ ചൊവ്വ ലഹരിവിമുക്ത കേന്ദ്രത്തിലും പരന്ന വായനയുടെ ബാക്കിപത്രമായി അബ്ദുൾ നാസർ നൽകിയ പുസ്‌തകങ്ങൾ കാണാം. വായിക്കുകയും മറ്റുള്ളവരെ വായിപ്പിക്കുകയും ലൈബ്രറികൾക്ക് പുസ്‌തകങ്ങൾ സംഭാവന നൽകുകയും ഗ്രന്ഥശാലകളെ പരിപോഷിപ്പിക്കുകയാണ് വ്യാപാരി കൂടിയായ നാസർ.
സ്വദേശമായ നാറാത്തുനിന്ന് ചെറുപ്പം മുതൽ പകർന്നുകിട്ടിയതാണ് വായന. അടുത്ത വീടുകളിൽനിന്നും വായനശാലകളിൽനിന്നും പുസ്‌തകം സംഘടിപ്പിച്ച് വായിക്കും. ഇത് സൗദിയിൽ പുസ്‌തകശാല നടത്തിപ്പിന് പ്രചോദനമായി. റിയാദ് ബാങ്ക് മാനേജർ അലിഗസ്ഥാൻ അമ്രുവിനെ പരിചയപ്പെട്ടതോടെയാണ് നാസറിന്റെ ജീവിതം വഴിമാറുന്നത്. സൗദിയിൽ ജോലിയില്ലാതെ അലഞ്ഞുനടക്കവെ നാട്ടുകാരനും സഹപാഠിയുമായ ഹബീബാണ് അമ്രുവിനെ പരിചയപ്പെടുത്തുന്നത്. നാസറിന് സൗദിയിലെ മൻസലാത്തിൽ ഒരു പുസ്‌തക ഷോപ്പിന്റെ ചുമതല നൽകുന്നത് അമ്രുവാണ്. ബാങ്കിന്റെ പ്രസിഡന്റായതോടെ അമ്രു ഷോപ്പ് പൂർണമായി നാസറിന് വിട്ടുകൊടുത്തു. ഷോപ്പിന്റെ അടിത്തറയിൽ മറ്റ് വ്യാപാര സ്ഥാപനങ്ങളും നാസർ തുടങ്ങി. എന്നാൽ, ഇതിനിടെ വ്യാപാരം തകർച്ചയെ നേരിട്ടു. രണ്ട് വർഷം ദുബായിയിലും ആറുമാസം ഇറാനിലും തങ്ങിയ ശേഷം 21 വയസ്സിൽ തുടങ്ങിയ 15 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു.
നാട്ടിലെത്തി ചെറിയതോതിൽ വ്യാപാരം തുടങ്ങി. ഇപ്പോൾ ഡിടിപി സെന്റർ, ബ്യൂട്ടി പാർലർ, ലോഡ്‌ജ്, റിസോർട്ട് എന്നിവ നടത്തുന്നു. തിരക്കിട്ട ജീവിതത്തിനിടയിലും വായന മറന്നില്ല. വീടിപ്പോൾ ഒരു ഗ്രന്ഥപ്പുരയാണ്. എല്ലാ സാഹിത്യ ശാഖകളിലുമുള്ള പുസ്‌തകങ്ങൾ ഇവിടെയുണ്ട്. ജയിൽ ലൈബ്രറിക്കും ഐ.ആർ.പി.സി.ക്കും പുസ്‌തകം സംഭാവന നൽകിയത് ഏവരെയും വായിപ്പിക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായി. ജീവകാരുണ്യത്തിലും നാസറിന്റെ കൈയൊപ്പുണ്ട്. ഐആർപിസിക്ക് ആദ്യമായി വീൽചെയർ നൽകിയത് നാസറാണ്. മകൻ നിഷാബിന്റെ ഓർമക്കായി പ്രവർത്തിക്കുന്ന ‘നിഷാബ് ഫൗണ്ടേഷൻ’ ഐആർപിസിക്ക് സന്നദ്ധ പ്രവർത്തനത്തിനായി വാഹനവും നൽകിയിരുന്നു. കോവിഡ് കാലത്ത് 104 ദിവസം ചെക്ക്‌പോസ്‌റ്റിൽ ഡ്യൂട്ടിചെയ്‌ത പൊലീസുകാർക്ക് തുടർച്ചയായി ഭക്ഷണവും വെള്ളവും എത്തിച്ചു. പാപ്പിനിശേരി അരോളിയിലെ ‘കരുണ’യിലാണ് ഇപ്പോൾ താമസം. കേരള ബാങ്ക് മാനേജർ സുമയ്യയാണ് ഭാര്യ.
Breaking News
കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ.
Breaking News
കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.
Kannur
കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്