Connect with us

Kannur

കാൽനൂറ്റാണ്ട് കടന്ന് : യാത്രയുടെ കൊങ്കൺ വിപ്ലവം

Published

on

Share our post

മഹാരാഷ്ട്ര മുംബൈ. സി.എസ്.ടി രത്‌നഗിരി

ജനുവരി 26-ന് സാവന്തവാടിയിൽനിന്നുള്ള എക്സ്പ്രസ് തീവണ്ടി പെർണം തുരങ്കം പിന്നിട്ട് വിനോദസഞ്ചാരികളുടെ പറുദീസയായ ഗോവയിലെ മഡ്ഗാവ് സ്റ്റേഷനിൽ എത്തിയപ്പോൾ ഇന്ത്യൻ റെയിൽവേ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയൊരു സ്വപ്‌നം ചൂളംവിളിച്ചുണർത്തുകയായിരുന്നു. അറ്റംകാണാത്ത തുരങ്കങ്ങൾ പിന്നിട്ട് ആകാശംമുട്ടെ ഉയർന്നുനിൽക്കുന്ന പാലങ്ങൾ താണ്ടി കൊങ്കണിലൂടെ തീവണ്ടികൾ ചൂളംവിളിച്ചോടിത്തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ട് പിന്നിടുകയാണ്.

മലയാളിയുടെ സ്വന്തം

വടക്കേ ഇന്ത്യയിലേക്കുള്ള മലയാളികളുടെ യാത്രയിൽ കിലോമീറ്ററുകളും മണിക്കൂറുകളും വെട്ടിക്കുറച്ച തീവണ്ടിപ്പാത തുടക്കംമുതലേ മലയാളിയുടെ സ്വന്തമായിരുന്നെന്നതാണ് മറ്റൊരു സവിശേഷത. മലകളും പുഴകളും താണ്ടിയുള്ള പാതയ്ക്ക് ചുക്കാൻപിടിച്ചത് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മെട്രോമാൻ ഇ.ശ്രീധരനാണ്.

രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലും സാമ്പത്തികതലസ്ഥാനമായ മുംബൈയിലുമുൾപ്പെടെയുള്ള മഹാനഗരങ്ങളിൽ ജീവിതവും സ്വപ്‌നവും പച്ചപിടിപ്പിച്ച മലയാളികളുടെ കൂടി ചിരകാല മോഹമായിരുന്നു കൊങ്കൺപാത.

ലക്ഷ്യത്തിലേക്കുള്ള വഴികൾ

-ൽ രൂപവത്കരിച്ച കൊങ്കൺ റെയിൽവേ കോർപ്പറേഷൻ അഞ്ചു വർഷത്തിനകം കൊങ്കൺ റെയിൽവേ യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിട്ടത്. പക്ഷേ, പ്രതീക്ഷിക്കാതെ വന്ന തടസ്സങ്ങൾ ലക്ഷ്യത്തിലേക്കുള്ള നീളം കൂട്ടിക്കൊണ്ടിരുന്നു. ഗോവയിലെ സമരങ്ങളും പെർണം പോലുള്ള തുരങ്കങ്ങളിലെ അത്യാഹിതങ്ങളുമായിരുന്നു കാരണങ്ങൾ.

കാസർകോട് മുതൽ മഹാരാഷ്ട്രയുടെ തെക്കുപടിഞ്ഞാറൻ ജില്ലകൾ വരെ നീളുന്ന ഭൂപ്രദേശത്തെ പ്രധാന ഭാഷ കൊങ്കിണിയാണ്. അതാണ് ആ നാടിനെ കൊങ്കൺമേഖലയെന്ന്‌ വിളിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ റെയിൽവേ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയാണ് കൊങ്കൺ റെയിൽവേ.

ബ്രിട്ടീഷ് ഭരണകാലത്ത് 1894-ൽ ഈ ആശയമുയർന്നിരുന്നു. എന്നാൽ, വലിയ നദികളിലും കൂറ്റൻ കുന്നുകളിലും ഉടക്കി അത് ഫയലിലുറങ്ങി. ജോർജ് ഫെർണാണ്ടസ് റെയിൽവേ മന്ത്രിയായപ്പോഴാണ് പാത മംഗളൂരു വരെ നീട്ടാനുള്ള ദൃഢമായ തീരുമാനം ഉണ്ടായത്.

ചെറിയൊരു കൾവർട്ട് പണിയാൻ പോലും വർഷങ്ങളെടുക്കുന്ന നാട്ടിൽ ഏറെ വെല്ലുവിളികളുള്ള ഭൂപ്രദേശത്തുകൂടി കൊങ്കൺ റെയിൽപ്പാതയുടെ പൂർത്തീകരണം വിസ്മയമായിരുന്നു. രത്നഗിരിയിലെ ആറരര കിലോമീറ്റർ തുരങ്കം അന്ന് രാജ്യത്തെ ഏറ്റവും വലുതുമായിരുന്നു.

കൊങ്കൺപാത ഒറ്റ ലൈനായതും നിലവിലുള്ള സ്റ്റേഷനുകൾ തമ്മിലുള്ള അകലം 16 മുതൽ 18 കിലോമീറ്റർ വരെയാണെന്നതും പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്ക പണ്ടേ ഉയർന്നിരുന്നു. തുരങ്കങ്ങളോട് ചേർന്ന് ഫ്ളാഗ് സ്റ്റേഷനുകൾ സ്ഥപിച്ചാണ് പ്രശ്നം ഒരു പരിധിവരെ പരിഹരിച്ചത്.

നല്ല വരുമാനവും

കൊങ്കൺപാതയിലൂടെയുള്ള തീവണ്ടി സർവീസിന്റെ വിജയം റെയിൽവേയുടെ വരുമാനത്തിലും പ്രതിഫലിക്കുന്നുണ്ട്. 2016-17-ൽ 1060.77 കോടി രൂപയായിരുന്നു കൊങ്കൺ റെയിൽവേയുടെ വരുമാനം. 2021-22-ൽ ഇത് 1145.98 കോടി രൂപയായി ഉയർന്നു. ചരക്കുഗതാഗതവും കൂടുതൽ സുഗമമായി. ചരക്കുലോറികൾ തീവണ്ടിയിൽ കയറ്റിക്കൊണ്ടുവരുന്ന റോ-റോ സർവീസ് തുടങ്ങാനായതും നേട്ടമാണ്.

പാത വരുമ്പോൾ

കേരളത്തിലേക്കും തിരിച്ചുമുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക്, യാത്രാ-ചരക്ക് തീവണ്ടികളുടെ സമയലാഭം തുടങ്ങിയവയാണ് കൊങ്കൺ പാതയ്ക്കൊപ്പം നമ്മൾ കണ്ട സ്വപ്നം. എന്നാൽ, അത് എത്രത്തോളം യാഥാർഥ്യമായെന്ന് തിരിഞ്ഞുനോക്കാനുള്ള സമയമാണിത്. ആ സുവർണപാതയെ എങ്ങനെ കൂടുതൽ ആകർഷകവും ജനകീയവുമാക്കാമെന്നും ചിന്തിക്കേണ്ട സമയം.


Share our post

Breaking News

കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ  സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.


Share our post
Continue Reading

Kannur

എം.ആര്‍.എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ അഞ്ച്, ആറ് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശന പരീക്ഷ മാര്‍ച്ച് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ കണ്ണൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പട്ടുവത്ത് നടത്തും. അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 9.30 ന് പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹാള്‍ ടിക്കറ്റ് സഹിതം ഹാജരാകണം. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ബന്ധപ്പെട്ട ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുമായോ, കണ്ണൂര്‍ ഐ.ടി.ഡി.പി ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍- ട്രെബല്‍ എക്സറ്റഷന്‍ ഓഫീസ്, കൂത്തുപറമ്പ് – 9496070387, ഇരിട്ടി – 9496070388, തളിപ്പറമ്പ് – 9496070401, പേരാവൂര്‍ – 9496070386, ഐ.ടി.ഡി.പി ഓഫീസ്, കണ്ണൂര്‍ – 0497 2700357, എം.ആര്‍.എസ് പട്ടുവം – 04602 203020.


Share our post
Continue Reading

Kannur

ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും – ഭക്ഷണ വിതരണത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ഡി.എം.ഒ

Published

on

Share our post

ജില്ലയില്‍ ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും നടക്കുന്ന സാഹചര്യത്തില്‍ അവയോട് അനുബന്ധിച്ചുള്ള ഭക്ഷണവിതരണത്തില്‍ ശുചിത്വം പാലിക്കുന്ന കാര്യത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.

1. വലിയ രീതിയില്‍ സംഘടിപ്പിക്കുന്ന ഉത്സവങ്ങള്‍, പെരുന്നാളുകള്‍, മറ്റ് ആഘോഷ പരിപാടികള്‍ അതതു പ്രദേശത്തെ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരെ മുന്‍കൂട്ടി അറിയിക്കണം. ഇത്തരം പരിപാടികളില്‍ പുറമേ നിന്നും കൊണ്ട്‌വന്നു വിതരണം ചെയ്യുന്നതും അവിടെ വച്ച് പാചകം ചെയ്യുന്നതുമായ എല്ലാ ഭക്ഷണ പദാര്‍ഥങ്ങളും ശുചിത്വം പാലിച്ചവയാണെന്നും ഭക്ഷണ വിതരണക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെന്നും ഉറപ്പു വരുത്തണം.
2. പാനീയങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ സ്രോതസ്സ് അന്വേഷിക്കേണ്ടതും അതില്‍ ഉപയോഗിക്കുന്ന ഐസ് ഭക്ഷ്യ യോഗ്യമാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
3. ജ്യൂസ്, മറ്റു പാനീയങ്ങള്‍ കൊടുക്കുകയാണെങ്കില്‍ തിളപ്പിച്ചാറിയ വെള്ളം അല്ലെങ്കില്‍ മറ്റു രീതിയില്‍ ശുദ്ധീകരിച്ച വെള്ളം മാത്രം ഉപയോഗിക്കേണ്ടതാണ്.
4. പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് ഹാന്റ് വാഷിങ്ങിന് ആവശ്യമായ സജീകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
5. അന്നദാനം പോലെയുള്ള പ്രവൃത്തികളില്‍ തൈര്, പാല് അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള പാചകത്തിന്‌വേണ്ട ക്രമീകരണം ഉറപ്പാക്കണം. പാചകത്തിനും വിളമ്പാനും നില്‍ക്കുന്ന ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം.
6. ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ചെറുകിട സ്റ്റാളുകള്‍, തട്ടുകടകള്‍ എന്നിവയ്ക്ക് ഹെല്‍ത്ത് കാര്‍ഡ്, എഫ്എസ്എസ്എഐ ലൈസന്‍സ് ഉണ്ടായിരിക്കണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പുവരുത്തണം.
7. ഭക്ഷണം പാകം ചെയ്യുന്നതിനുവേണ്ടി വാങ്ങുന്ന വസ്തുക്കള്‍ എവിടെ നിന്ന് വാങ്ങിച്ചു എന്ന് അറിയണം.
8. ഏതെങ്കിലും കാരണത്താല്‍ ഭക്ഷ്യ വിഷബാധ ഉണ്ടായാല്‍ ആ വിവരം അടിയന്തിരമായി ആരോഗ്യ വകുപ്പിന് കൈമാറണം.


Share our post
Continue Reading

Trending

error: Content is protected !!