Kannur
ഹാപ്പി ഡ്രിഗ്സ് പദ്ധതി കടലാസിൽ ; കുട്ടികൾ ജങ്ക് ഫുഡുകൾക്കു പിറകെ

കണ്ണൂർ: പോഷക സമ്പുഷ്ടമായ പാനീയങ്ങൾ നിർമ്മിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നതിന് സർവശിക്ഷ കേരളം ആവിഷ്കരിച്ച ഹാപ്പി ഡ്രിഗ്സ് പദ്ധതിയോട് മുഖം തിരിച്ച് അധികൃതർ. കുട്ടികളെ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പരിചയപ്പെടുത്തുക, ജങ്ക് ഫുഡ്, കൃത്രിമ പാനീയങ്ങൾ എന്നിവയോടുള്ള അമിതാസക്തി കുറയ്ക്കുക, പ്രാദേശികമായി ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് പോഷക സമ്പുഷ്ടമായ ബദൽ പാനീയങ്ങൾ നിർമ്മിക്കാൻ പഠിപ്പിക്കുക എന്നിവയായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.
എന്നാൽ നിലവിൽ ജില്ലയിലെ സ്കൂളുകളിലൊന്നും പദ്ധതി പേരിനു പോലും നടപ്പിലാക്കുന്നില്ല.പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കഴിഞ്ഞ ജനുവരി 25ന് ഏകദിന ശില്പശാല നടത്തിയതല്ലാതെ പിന്നീട് പദ്ധതി തുടർന്ന് കൊണ്ടുപോയിട്ടില്ല. ലഭിച്ച ഫണ്ട് തീർക്കേണ്ടതിനാൽ പല സ്കൂളുകളിലും ശില്പശാല തന്നെ നടത്തിയത് പേരിന് മാത്രമാണെന്നാണ് ആക്ഷേപം. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്.
പ്രകൃതിയുടെ രുചിയറിയുന്നതിനൊപ്പം അവയുടെ ഔഷധമൂല്യവും പദ്ധതിയിലൂടെ കുട്ടികളിലെത്തിക്കുകയായിരുന്നു ലക്ഷ്യം. നിലവിൽ കുട്ടികൾക്ക് എന്താണ് പദ്ധതിയെന്ന് പോലും അറിയാത്ത സ്ഥിതിയാണ്. 51 ഇനം പാനീയങ്ങളാണ് പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നത്. എന്നാൽ വെറും ഒരു ദിവസത്തെ ക്ലാസു കൊണ്ട് മാത്രം കുട്ടികൾക്ക് ഇത്തരം പ്രകൃതിദത്ത പാനിയങ്ങളുടെ പ്രധാന്യമെന്തെന്ന് തിരിച്ചറിയാൻ സാധിക്കില്ല.
51 പാനീയങ്ങൾവിവിധ രുചിയിലും മണത്തിലും നിറത്തിലുമുള്ള 51 പാനീയങ്ങളാണ് പരിചയപ്പെടുത്താൻ തീരുമാനിച്ചത്. ഇളനീർ, ചതുരപ്പുളി, പൈനാപ്പിൾ, ഈന്തപ്പഴം, ഇഞ്ചി, തണ്ണിമത്തൻ, ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ശർക്കര, പ്ലംസ്, നന്നാറി, ആപ്പിൾ, പപ്പായ, കപ്പ, സപ്പോട്ട, മുളക്, കിവി, മാങ്ങ, പൊതീന, ബട്ടർഫ്രൂട്ട്, ചുക്ക്, മല്ലിയില, മാതളം, കറിവേപ്പില, ഓറഞ്ച്, ലൂബിക്ക, മുസമ്പി, തക്കാളി, ഉണക്ക മുന്തിരി, നെല്ലിക്ക, പിസ്ത, ചാമ്പക്ക തുടങ്ങിയവയുടെ പാനീയങ്ങളാണ് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നത്.
അകറ്റണം ജങ്ക് ഫുഡ്കുട്ടികൾക്ക് ജങ്ക് ഫുഡുകളോട് പ്രിയം ഏറി വരികയാണ്. ‘ജങ്ക്’ എന്ന വാക്കിന്റെ അർഥം തന്നെ ഉപയോഗശൂന്യമായി കളയുന്ന വസ്തു എന്നാണ്.
വളരെ ഉയർന്ന തോതിൽ കൊഴുപ്പടങ്ങിയതും എന്നാൽ കുറഞ്ഞ പോഷകാഹാര മൂല്യവുമുള്ള ഭക്ഷണപദാർത്ഥങ്ങളാണ് ‘ജങ്ക് ഫുഡ്’. കഴിക്കാനുള്ള എളുപ്പം, കൊണ്ടുപോകാനുള്ള സൗകര്യം, ചെറിയ വിലയ്ക്ക് കൂടുതൽ, മനോഹരമായ നിറം, ആകൃതി, രുചി എന്നിവയെല്ലാം ജങ്ക് ഫുഡിലേക്ക് കുട്ടികളെ ആകർഷിക്കുന്നു.കാത്തിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ
1.അപര്യാപ്തമായ വളർച്ചയും വികാസവും
2.വിഷാദം, മാനസിക ആഘാതം
3.പഠനത്തിൽ പിറകോട്ട്, ഓർമ്മ പ്രശ്‌നങ്ങൾ
4.ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ
5. പോഷണ വൈകല്യങ്ങൾ, അമിതവണ്ണം
Kannur
തൂക്കുകയറിന്റെ നിശ്ശബദ്ത; കാണാം ജയിലിന്റെ അകക്കാഴ്ചകൾ

പൊതുജനങ്ങൾക്ക് അധികം പരിചയമില്ലാത്ത ജയിലിന്റെ അകക്കാഴ്ചകൾ തുറന്നുകാട്ടുന്ന ജയിൽ വകുപ്പിന്റെ സ്റ്റാൾ ജനശ്രദ്ധ നേടുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വന്നാൽ ജയിലിനെക്കുറിച്ചും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും നേരിൽക്കണ്ട് മനസ്സിലാക്കാം.
കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിൽ നിർമിച്ച മിനിയേച്ചർ രൂപം, ഇരട്ട തൂക്കുമരത്തിന്റെ മാതൃക, തൂക്കുകയർ, വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് ഫോൺ ചെയ്യാൻ പ്രത്യേകം ഒരുക്കിയ സ്മാർട്ട് കാർഡ് ഉപകരണം, തടവുകാരുടെ പരാതിപ്പെട്ടികൾ എന്നിവയും വിവിധ ശിക്ഷാ നടപടികൾ, ശിക്ഷാ തടവുകാർക്കുള്ള അവധികൾ തുടങ്ങി ജയിൽ വകുപ്പിന്റെ ചരിത്രവും ഒൻപത് വർഷത്തെ നേട്ടങ്ങളും ഇവിടെ കാണാം.
ലഹരിക്കെതിരായുള്ള ‘നവജീവന’ ത്തിന്റെ ഭാഗമായി അന്തേവാസികൾ തയ്യാറാക്കിയ ശിലാ രൂപവും മറ്റൊരു അന്തേവാസി നിർമിച്ച മുണ്ടക്കൈ ചൂരൽമല മലയുടെ മാതൃകയും പൊതു ജനങ്ങളുടെ ശ്രദ്ധയാകർഷികുന്നു. ഇതിനുപുറമെ തടവുകാരുടെ വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മരം ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ലഘു മാതൃകകൾ, മനോഹരമായ ശിൽപ്പങ്ങൾ, പെൻ, പേപ്പർ ബാഗ്, പാന്റ്, ഷർട്ട്, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവ മേളയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പഴയ ചെടികളും മരങ്ങളുമുപയോഗിച്ച് തടവുകാർ തയ്യാറാക്കിയ ത്രീ ഡി കാർബൺ ചിത്രങ്ങളും മ്യൂറൽ പെയിന്റിങ്ങുകളും പ്രദർശനത്തിലുണ്ട്. ജയിൽ തോട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മുട്ടകളും പൊതുജനങ്ങൾക്ക് സ്റ്റാളിൽ നിന്നും വാങ്ങാം. ശിക്ഷയോടൊപ്പം പുതിയ ജീവിതപാഠങ്ങൾ കൂടി തടവുകാർ പഠിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയുള്ള ഓരോ ഉൽപ്പന്നങ്ങളും.
Kannur
തിരിച്ചറിയൽ രേഖകൾ കർശനമാക്കി റെയിൽവേ

കണ്ണൂർ: പഹൽഗാമിലെ ഭീകര ആക്രമണത്തിന് ശേഷം യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കി റെയിൽവേ. ടിക്കറ്റ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കും റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നവർക്കും രേഖകൾ ആവശ്യപ്പെടാം. ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ ആണ് കരുതേണ്ടത്. ടിക്കറ്റ് പരിശോധനയോടൊപ്പം തിരിച്ചറിയൽ കാർഡും ആവശ്യപ്പെടാനാണ് ടിക്കറ്റ് എക്സാമിനർക്ക് നിർദേശം നൽകിയിരിക്കുന്നത്. സ്റ്റേഷനിലും തീവണ്ടിയിലും സുരക്ഷ സന്നാഹങ്ങൾ ശക്തിപ്പെടുത്താനും നിർദേശമുണ്ട്.
Kannur
ഭാര്യയുടെ പ്രസവ ശുശ്രൂഷക്ക് എത്തിയ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

പരിയാരം: ഗവ: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയുംആയി ബന്ധപ്പെട്ട് കൂട്ടിരിപ്പിന് വന്ന ഭർത്താവ് ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു. കുടുക്കിമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സി. സാദിഖ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളിക്കാൻ എട്ടാം നിലയിലെ ശുചിമുറിയിൽ പോയതായിരുന്നു. ഭാര്യ റസിയയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മക്കൾ: സഹൽ,
ഷസ്സിൻ, അജ് വ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്