Kerala
വിനാശകാരികളായ അഞ്ച് സസ്യങ്ങളും നാല് ജീവികളും കേരളത്തിലും വ്യാപകം

ലോകത്ത് തനത് ജൈവസമ്പത്തിന് വിനാശകരമായ പത്ത് അധിനിവേശ സസ്യങ്ങളിൽ ഏഴെണ്ണം ഇന്ത്യയിൽ. അതിൽ അഞ്ചെണ്ണവും കേരളത്തിലാണ്. നശീകരണശേഷിയുള്ള നാല് ജീവികളും സംസ്ഥാനത്ത് വ്യാപകമെന്നാണ് പഠനം. കൃഷിയിടങ്ങൾക്കും വനമേഖലയ്‌ക്കും നാശം വിതയ്‌ക്കുന്ന ഐലാന്തസ് അൾട്ടിസിമ, റൊബീനിയ, ഇപ്പിൾ ഇപ്പിൾ, കുളവാഴ, കൊങ്ങിണിച്ചെടി, കാട്ടാവണക്ക്, കമ്യൂണിസ്റ്റ് പച്ച തുടങ്ങിയവയാണ് രാജ്യത്ത് വ്യാപകമാകുന്ന അധിനിവേശ ഇനങ്ങൾ. ഇതിൽ ഐലാന്തസ്, റൊബീനിയ ഒഴികെ കേരളത്തിൽ വ്യാപകമാണ്. കുളവാഴയാണ് അപകടകാരി.
പഴയീച്ച, ഭീമൻ ആഫ്രിക്കൻ ഒച്ചുകൾ, കോമൺ കാർപ്പ് മീൻ, കസവ മീലിമഗ് എന്നീ അധിനിവേശ ജീവികളും വ്യാപകമാണ്. ഇവയുടെ വ്യാപനം സമ്പദ്‌വ്യവസ്ഥ, ഭക്ഷ്യസുരക്ഷ, മനുഷ്യന്റെ ആരോഗ്യം എന്നിവയ്ക്ക് വലിയ ഭീഷണിയാണ്.
കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടറായിരുന്ന ഡോ. കെ വി ശങ്കരൻ ഉൾപ്പെടെ ശാസ്‌ത്രജ്ഞ സംഘം ഇന്റർ ഗവൺമെന്റൽ സയൻസ്-പോളിസി പ്ലാറ്റ്‌ഫോം ഓൺ ബയോഡൈവേഴ്‌സിറ്റി ആൻഡ് ഇക്കോസിസ്റ്റം സർവീസസിനു (ഐ.പി.ബി.ഇ.എസ്) വേണ്ടി നടത്തിയ ആഗോള പഠനത്തിലാണ് കണ്ടെത്തൽ. ജർമനിയിലെ ബോണിൽ നടന്ന ഐ.പി.ബി.ഇ.എസ് പത്താമത് പ്ലീനറിയിൽ ശാസ്‌ത്രജ്ഞർ റിപ്പോർട്ട് സമർപ്പിച്ചു.
രാജ്യത്തെ അധിനിവേശ ജീവികളെ കൈകാര്യം ചെയ്യുന്നതിനായി ദേശീയ നയം വികസിപ്പിച്ചെടുക്കണമെന്ന് ഡോ. കെ.വി. ശങ്കരൻ പറഞ്ഞു. ഈ മേഖലയിൽ കൂടുതൽ ഗവേഷണവും ആവശ്യമാണ്. അധിനിവേശം തടയാൻ നമ്മുടെ ജൈവ സുരക്ഷാ സംവിധാനങ്ങൾ പരിഷ്കരിക്കുകയും സൂക്ഷ്മമായി നടപ്പാക്കുകയും വേണം. കടൽ–വിമാന മാർഗമെത്തുന്ന യാത്രക്കാരെയും ചരക്കുകളും പരിശോധിക്കണമെന്നും സ്വകാര്യ കൃഷി, ബിസിനസ് മേഖലകളിലും അധിനിവേശ ജീവജാലങ്ങളുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്നും റിപ്പോർട്ടിലുണ്ട്.
2050 ഓടെ 36 ശതമാനം വർധിക്കും
ആഗോള സമ്പദ്‌വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാപരമായ മാറ്റങ്ങൾ എന്നിവയുടെ ഫലമായി 2050-ഓടെ അധിനിവേശ ജീവജാലങ്ങളുടെ എണ്ണം 36 ശതമാനം വർധിക്കുമെന്നാണ് റിപ്പോർട്ട്. 2019 ലെ കണക്കു പ്രകാരം ലോകത്ത് അധിനിവേശ ജീവജാലങ്ങൾ മൂലമുണ്ടാകുന്ന വാർഷിക നഷ്ടം 423 ബില്യൺ ഡോളറാണ്. ഇത് ഓരോ ദശകത്തിലും നാലിരട്ടിയായി വർധിക്കും.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്