സാധാരണക്കാര്‍ വലയും; ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നു

Share our post

തിരുവന്തപുരം: സാധാരണക്കാരെ കഷ്ടത്തിലാക്കുന്ന തീരുമാനവുമായി റെയില്‍വേ. കേരളത്തിലോടുന്ന ജനപ്രിയ ട്രെയിനുകളില്‍ ഈ മാസം മുതല്‍ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം.ഒഴിവാക്കുന്ന സ്ലീപ്പര്‍ കോച്ചുകള്‍ക്ക് പകരം തേര്‍ഡ് എ.സി വരും. ഒരു സ്ലീപ്പര്‍ കോച്ചിനു പകരം തേര്‍ഡ് എ.സി വരുമ്ബോള്‍ ഇരട്ടിത്തുകയാണ് റെയില്‍വേക്ക് ലഭിക്കുന്നത്.

മാവേലി എക്സ്പ്രസില്‍ തിങ്കളാഴ്ച മുതല്‍ ഒമ്ബത് സ്ലീപ്പര്‍ കോച്ച്‌ മാത്രമായിരിക്കും ഉണ്ടാകുക. എസി കോച്ചുകളുടെ എണ്ണം ആറാകും. തിരുവനന്തപുരം-മംഗളൂരു മലബാറിന്(16629) ഒരു സ്ലീപ്പര്‍ കുറയും. ഒപ്പം ഒരു ഡി-റിസര്‍വ്ഡ് കോച്ചും നഷ്ടപ്പെടും.

മാവേലി, മലബാര്‍ ഉള്‍പ്പെടെ പരമ്ബരാഗത റേക്ക് മാറി എല്‍.എച്ച്‌.ബിയിലേക്ക് ഉടൻ മാറും. അപ്പോള്‍ എസി കോച്ചുകളുടെ എണ്ണം വീണ്ടും വര്‍ധിക്കും. എല്‍.എച്ച്‌.ബിയില്‍ 72 ബര്‍ത്തുകളാണുള്ളത്. സ്ലീപ്പറിനൊപ്പം ജനറല്‍ കോച്ചുകളുടെ എണ്ണവും റെയില്‍വേ കുറച്ചുതുടങ്ങി. മംഗളൂരു-തിരുവനന്തപുരം-മംഗളൂരു എക്സ്‌പ്രസില്‍ (16347/16348) ജുലായ് മാസത്തില്‍ ഒരു തേര്‍ഡ് എസി കൂട്ടിയത് ഒരു ജനറല്‍ കോച്ച്‌ കുറച്ചിട്ടാണ്.

മംഗളൂരു-മുംബൈ മത്സ്യഗന്ധ എക്സപ്രസ് ഉള്‍പ്പടെ ദക്ഷിണ റെയില്‍വേയിലെ എട്ട്‌ വണ്ടികളിലാണ് ജനറല്‍/സ്ലീപ്പര്‍ കോച്ചുകള്‍ കുറച്ച്‌ എസിയാക്കിയത്. കണ്ണൂര്‍-യശ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ (16527/16528) രണ്ട് സ്ലീപ്പര്‍ കോച്ചുകള്‍ മാറ്റി തേര്‍ഡ് എസി ആക്കിയിരുന്നു. നേത്രാവതി എക്സ്പ്രസ് (16345), തിരുവനന്തപുരം-നിസാമുദ്ദീൻ (22633) എന്നിവയില്‍ സ്ലീപ്പറുകളുടെ എണ്ണം എട്ട് ആയി ചുരുങ്ങി.

മംഗളൂരു-തിരുവനന്തപുരം മാവേലി (16603/16604)-സെപ്റ്റംബര്‍ 11, 12

മംഗളൂരു-ചെന്നൈ മെയില്‍ (12602, 12601)-സെപ്റ്റംബര്‍ 13, 19

മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് (22637/22638)-സെപ്റ്റംബര്‍-14, 15

മംഗളൂരു-തിരു. മലബാര്‍ (16630/16629) സെപ്റ്റംബര്‍ 17, 19 എന്നിവയാണ് ഈ മാസം സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്ന ട്രെയിനുകള്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!