KETTIYOOR
പാൽച്ചുരം ബോയ്സ് ടൗൺ റോഡ് വീണ്ടും തകർന്നു ;അറ്റകുറ്റപ്പണികൾ പാഴായി

കൊട്ടിയൂർ: കണ്ണൂർ- വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ പാൽച്ചുരം ബോയ്സ് ടൗൺ റോഡ് വീണ്ടും തകർന്നു. ഹെയർ പിൻ വളവുകളിലും ചുരത്തിലും റോഡ് തകർന്ന് വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത നിലയിലേക്ക് അനുദിനം മാറുകയാണ്. മലയോരത്ത് മഴ തുടരുന്നതിനാൽ തകർന്ന റോഡിലൂടെയുള്ള യാത്ര യാത്രക്കാരുടെ നടുവൊടിക്കുന്നു.
കഴിഞ്ഞ മേയ് മാസത്തിൽ 10 ദിവസത്തിലധികം റോഡ് പൂർണമായും അടച്ചിട്ട് അറ്റകുറ്റ പ്രവൃത്തി നടത്തിയിരുന്നു. ജൂൺ ഒന്നു മുതൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തു.റോഡിൽ സ്ഥിരമായി പൊട്ടിപ്പൊളിയുന്ന മൂന്നിടങ്ങളിൽ ഇന്റർലോക്ക് ചെയ്‌തെങ്കിലും ഇപ്പോൾ അതും തകരുന്ന സ്ഥിതിയാണ്.
പാൽച്ചുരം മുതൽ ബോയ്സ് ടൗൺ വരെ കുഴികൾ അടച്ചിരുന്നു. നിലവിൽ ടാറിംഗ് തകർന്ന് ഹെയർ പിൻ വളവുകളിലെ മെറ്റൽ ഇളകി റോഡിൽ വ്യാപിച്ച നിലയിലാണ്. ഇരുചക്രവാഹനമുൾപ്പെടെ
ചെറിയ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായി. ആശ്രമം ജംഗ്ഷനിൽ വലിയ വാഹനങ്ങളും അപകടത്തിൽപ്പെടുന്നുണ്ട്.
റോഡ് തകരുകയും ചരക്ക് ലോറികൾ ഉൾപ്പെടെ അപകടത്തിൽപെടുന്നതും പതിവായതോടെ റോഡ് പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കി ചുരം പാതയിലൂടെ ജീവൻ പണയം വച്ചുള്ള യാത്രയ്ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.
അറ്റകുറ്റ പ്രവൃത്തികൾക്കായി അനുവദിച്ചിരുന്നത് 85 ലക്ഷം.11 ലക്ഷം രൂപയുടെ പ്രവൃത്തി മേയ് മാസത്തിൽ പൂർത്തിയാക്കി
കൊട്ടിയൂർ വൈശാഖോത്സവം പരിഗണിച്ച് വേഗത്തിൽ തുറക്കേണ്ടിവന്നു
ടാറിംഗ് ഉൾപ്പെടെയുള്ള പൂർത്തിയാക്കുന്നതിന് മുമ്പാണ് തുറന്നത്
ദിവസങ്ങൾക്കുള്ളിൽ തന്നെ കോൺക്രീറ്റ് ഇട്ട ഭാഗത്ത് വിള്ളലുണ്ടായി
ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്
മാനന്തവാടിയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള എളുപ്പമാർഗം
വഴിതടയൽ സമരം സംഘടിപ്പിച്ചു
കൊട്ടിയൂർ: പൊട്ടിപ്പൊളിഞ്ഞ കൊട്ടിയൂർ പാൽച്ചുരം ബോയ്സ് ടൗൺ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് പാൽച്ചുരത്ത് വഴി തടയൽ സമരം സംഘടിപ്പിച്ചു. കൊട്ടിയൂർ മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് നാട്ടുകാർ വഴി തടഞ്ഞത്.
KETTIYOOR
കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട് മലിനം ആക്കിയ ആളെ കണ്ടെത്തി


പാൽച്ചുരം: കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട്ടിലേക്ക് രക്തം ഒഴുക്കിയ ആളെ കണ്ടെത്തി. മാനന്തവാടി സ്വദേശി ജംഷീറാണ് വാഹനത്തിലെത്തി ചെകുത്താൻ തോട്ടിൽ കന്നുകാലികളുടെ രക്തം തള്ളിയത്. ഇയാൾക്കെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത് സെക്രട്ടറി 30000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതിന് ശേഷം ജംഷീറിനെ എത്തിച്ച് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ ഇടപെടലിലാണ് മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.
Breaking News
കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു


കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.
KETTIYOOR
കൊട്ടിയൂരിൽ പരിക്കേറ്റ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി ബസ് ജീവനക്കാർ


കൊട്ടിയൂർ: ബസ്സിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിൻ്റെ വാതിലിൽ കൈതട്ടി പരിക്കേറ്റ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാർ അപമര്യാതയായി പെരുമാറി. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അലീന മരിയക്കാണ് കൊട്ടിയൂർ തലശ്ശേരി റൂട്ടിൽ ഓടുന്ന കണ്ണൻ ബസ്സിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശം പ്രതികരണം ഉണ്ടായത്. അലീനയുടെ ഇടത് കൈയ്യുടെ ഷോൾഡറിനാണ് പരിക്കേറ്റത്. ഈ സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാൻ വിസമ്മതിക്കുകയും പെൺകുട്ടിയോടും മാതാപിതാക്കളോടും അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്