Connect with us

Kerala

അടുത്തുണ്ട്‌ ‘മിന്നും താരങ്ങൾ’; ആദിവാസി വിദ്യാർഥികൾക്കിടയിൽനിന്ന്‌ സിനിമയുമായി ചലച്ചിത്ര അക്കാദമി

Published

on

Share our post

തിരുവനന്തപുരം : അഭിനയം, തിരക്കഥ, സംഭാഷണം, സംവിധാനം.. സിനിമയുടെ എല്ലാമേഖലയിലും ആദിവാസി വിദ്യാർഥികൾ. വിദൂരത്തിലല്ല ആ സിനിമ. ഗോത്രവർഗമേഖലയിൽനിന്ന്‌ സിനിമയിലേക്ക്‌ നാളത്തെ താരങ്ങളെ ഒരുക്കുകയാണ്‌ ചലച്ചിത്രഅക്കാദമി. 25–-ാം വാർഷികം ആഘോഷിക്കുന്ന ചലച്ചിത്ര അക്കാദമിയുടെ അഭിമാന പദ്ധതിയാണിത്‌. സംസ്ഥാനത്തെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ (എംആർഎസ്‌) ഏഴുമുതൽ 12 വരെയുള്ള ക്ലാസുകളിൽനിന്ന്‌ തെരഞ്ഞെടുക്കുന്ന വിദ്യാർഥികളെയാണ്‌ ഇതിനായി സജ്ജമാക്കുന്നത്‌. സംസ്ഥാന പട്ടികവർഗ വകുപ്പിന്റെ അംഗീകാരത്തോടെയാണിത്‌.

20 എം.ആർ.എസുകളിൽനിന്ന്‌ ക്യാമ്പ്‌ നടത്തി അഞ്ചോ എട്ടോ വിദ്യാർഥികളെവീതം ആകെ 150 പേരെ തെരഞ്ഞെടുക്കും. ഇതിന്‌ വിദഗ്‌ധരുടെ സഹായമുണ്ടാകും. ഇവർക്കായി രണ്ടുകേന്ദ്രത്തിൽ അഞ്ചുദിവസത്തെ ക്യാമ്പ്‌ നടത്തും. പ്രമുഖ ചലച്ചിത്രപ്രവർത്തകരും സാങ്കേതികവിദഗ്‌ധരും പങ്കെടുക്കും. അഭിനയം, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ്‌, മറ്റുമേഖലകൾ എന്നിങ്ങനെ താൽപ്പര്യമുള്ളവരെ കണ്ടെത്തി മാർഗനിർദേശം നൽകും. ഇവർ ചേർന്ന്‌ സിനിമയെടുക്കും. ചെലവ്‌ ചലച്ചിത്ര അക്കാദമി വഹിക്കും.

ക്യാമ്പിൽ പങ്കെടുക്കുന്ന പ്ലസ്‌ടു വിദ്യാർഥികൾക്ക്‌ അടുത്തവർഷം രാജ്യത്തെയും വിദേശത്തെയും പ്രമുഖ ചലച്ചിത്രപഠന സ്ഥാപനങ്ങളിൽ പഠിക്കാനുള്ള സാമ്പത്തികസഹായം പട്ടികവർഗ വകുപ്പ്‌ വഹിക്കും. വിദ്യാർഥികളുടെ പ്രാഥമികഘട്ട തെരഞ്ഞെടുപ്പ്‌ തിരുവനന്തപുരം, കാസർകോട്‌, കണ്ണൂർ ജില്ലകളിലെ എംആർഎസുകളിൽ ആരംഭിച്ചു. ഈ മാസം അവസാനം രണ്ടാംഘട്ട ക്യാമ്പ്‌ നടത്തും. തുടർന്നായിരിക്കും സിനിമാനിർമാണം. ഗോത്രവർഗ മേഖലയിൽനിന്ന്‌ ചലച്ചിത്രരംഗത്തേക്ക്‌ ചിലരെങ്കിലും എത്തിയിട്ടുണ്ടെങ്കിലും പലരും പിന്നീട്‌ രംഗം വിടാറുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ വൻപദ്ധതിക്ക്‌ ചലച്ചിത്ര അക്കാദമിതന്നെ മുന്നിട്ടിറങ്ങുന്നത്‌. 


Share our post

Kerala

സീസൺ തുടങ്ങി: വാഹനങ്ങളുടെ നീണ്ട നിര; ഊട്ടിയിൽ വൻ തിരക്ക്

Published

on

Share our post

ഗൂഡല്ലൂർ : ഊട്ടി സീസൺ തുടങ്ങിയതോടെ ഊട്ടിയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി. വാരാന്ത്യത്തോടു ചേർന്നു വന്ന വിഷു അവധിയുംകൂടി ആയതോടെ കേരളത്തിൽ നിന്നെത്തിയവരുടെ തിരക്കോറാൻ കാരണമായി. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡ്ഡബെട്ട, കർണാടക ഗാർഡൻ, ഊട്ടി – ഗൂഡല്ലൂർ റോഡിലെ പൈൻ ഫോറസ്റ്റ്, ഷൂട്ടിങ് സ്ഥലങ്ങൾ, പൈക്കാര ബോട്ടിങ് തുടങ്ങിയ സ്ഥലങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട് ഊട്ടി ചാരിങ് ക്രോസ് കടക്കാൻ കൂനൂർ, ഗൂഡല്ലൂർ, കൂനൂർ റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയും കാണപ്പെട്ടു. ഇനിയും രണ്ട് മൂന്നു ദിവസം ഇതേ തിരക്ക് അനുഭവപ്പെടാനാണു സാധ്യത.


Share our post
Continue Reading

Kerala

വിഷു കൈനീട്ടമായി വ്യാപാരിക്ക് ഷോപ്പ് പുനർനിർമ്മിച്ച് നൽകി വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി

Published

on

Share our post

സുൽത്താൻബത്തേരി: മൂലങ്കാവ്, ഫെബ്രുവരി 15 ന് റെജിമോൻ എന്നിവരുടെ വ്യാപാരസ്ഥാപനം ഷോട്ട് സർക്യൂട്ട് മൂലം പൂർണ്ണമായും കത്തി നശിച്ചു,മൂന്നുലക്ഷം രൂപയോളം വിലവരുന്ന ഫാൻസി, ഫുഡ് വെയർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, ഫ്രിഡ്ജ്, തുടങ്ങി സ്ഥാപനത്തിലെ മുഴുവൻ സാധനങ്ങളും പൂർണമായും അഗ്നിക്കിരയായി, ഒന്നര മാസങ്ങൾക്കിപ്പുറം വിഷുക്കൈനീട്ടമായി ഷോപ്പ് പൂർണ്ണ രീതിയിൽ വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി പുനസ്ഥാപിച്ച് നൽകി.മൂലങ്കാവ് യൂണിറ്റ് പ്രസിഡണ്ട് സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് ഷോപ്പ് ഉദ്ഘാടനം ചെയ്തു. സങ്കടപ്പെടുന്ന ഓരോ വ്യാപാരികളുടെ കൂടെയും സംഘടന ഉണ്ടാവുമെന്നതിൻ്റെ തെളിവാണ് ഇത്തരം പ്രവർത്തനങ്ങൾ എന്ന് പ്രസിഡണ്ട് പറഞ്ഞു.ജില്ലാ ട്രഷറർ നൗഷാദ് കരിമ്പാനക്കൽ, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ്, യൂത്ത് വിംഗ് ജില്ല പ്രസിഡന്റ് പി. സംഷാദ്, സാബു എബ്രഹാം,.എം ആർ സുരേഷ് ബാബു, സണ്ണി മണ്ഡപത്തിൽ, അനിൽ കൊട്ടാരം, പി.വൈ മത്തായി, ശ്രീജിത്ത് ബത്തേരി, നൗഷാദ് മിന്നാരം, സിജിത്ത് ജയപ്രകാശ്, അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Kerala

എൻജിനിയറിങ് മാതൃകാ പ്രവേശനപ്പരീക്ഷ 16 മുതൽ

Published

on

Share our post

തിരുവനന്തപുരം: കേരള എൻജിനിയറിങ് പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ കീ ടു എൻട്രൻസ് എന്ന പേരിൽ മാതൃകാപരീക്ഷ നടത്തുന്നു. ഏപ്രിൽ 16 മുതൽ 19 വരെ പരീക്ഷയിൽ പങ്കെടുക്കാം. ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് മൂന്നുമണിക്കൂറാണ് ടെസ്റ്റ്.entrance.kite.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. യൂസർനെയിമും പാസ്‌വേഡും നൽകി ലോഗിൻ ചെയ്താൽ ‘എക്സാം’ എന്ന വിഭാഗത്തിൽ ‘മോക്/മോഡൽ പരീക്ഷ’ ക്ലിക്ക് ചെയ്ത് പങ്കെടുക്കാം. നിലവിൽ 52020 കുട്ടികൾ പരിശീലനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതുതായി രജിസ്റ്റർചെയ്യുന്ന സർക്കാർ – എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കും അവസരം നൽകുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. പ്രവേശന പരീക്ഷയുടെ അതേമാതൃകയിൽ 150 ചോദ്യങ്ങളുണ്ടാകും. ഫിസിക്സ് 45, കെമിസ്ട്രി 30, മാത്‌സ്‌ 75 എന്നിങ്ങനെയാണ്‌ ചോദ്യഘടന. പരീക്ഷ അഭിമുഖീകരിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും സ്വയം വിലയിരുത്തുന്നതിനുമാണ് നടത്തുന്നത്. മെഡിക്കൽ പ്രവേശനപരീക്ഷയുടെ മാതൃകാ പരീക്ഷ പിന്നീട് നടത്തും. എല്ലാ യൂണിറ്റുകളെയും ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തുന്നത്.


Share our post
Continue Reading

Trending

error: Content is protected !!