KOLAYAD
കണ്ണവം വനത്തിൽ റോഡരികിലെ ഉണങ്ങിയ മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയില്ല; നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണി

കോളയാട് : കണ്ണവം വനത്തിൽ റോഡരികിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന വലിയ ഉണങ്ങിയ മരങ്ങൾ സ്കൂൾ നാട്ടുകാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയായി മാറിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും മുറിച്ച് മാറ്റാൻ നടപടിയില്ല. ഇന്നലെ ചങ്ങലഗേറ്റ് – പെരുവ റോഡിൽ കുട്ടപ്പാലം ഭാഗത്ത് കൂറ്റൻ മരം കടപുഴകി വീണിരുന്നു. പുലർച്ചെ ആയതിനാൽ മാത്രമാണ് വലിയ അപകടം ഒഴിവായത്. നിരവധി മരങ്ങളാണ് റോഡരികിൽ ഇനിയും ഉണങ്ങി നിൽക്കുന്നത്.
വനവൽക്കരണത്തിന്റെ ഭാഗമായി വച്ചുപിടിപ്പിച്ച മഹാഗണിയും ഭീഷണിയാവുകയാണ്. വനം വകുപ്പിന് പലതവണയായി നിർദേശം നൽകിയെങ്കിലും പേരിന് ഒന്നോ രണ്ടോ മരങ്ങൾ മാത്രമാണ് മുറിച്ച് മാറ്റിയത് എന്ന് നാട്ടുകാർ പറയുന്നു.കണ്ണവം വനമേഖലയിലൂടെ കടന്നു പോകുന്ന തലശ്ശേരി – ബാവലി അന്തർ സംസ്ഥാന പാതിയിൽ റോഡിനോടു ചേർന്ന് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ കാലങ്ങളായി മുറിക്കാത്തതും സ്ഥിരം യാത്രക്കാരുടെ ഉറക്കം കെടുത്തുന്നു.
എടയാർ, കോളയാട് ടിമ്പർ ഡിപ്പോ മുതൽ കോളയാട് പട്ടണം വരെയുള്ള ഭാഗങ്ങളിലെ മരങ്ങളാണ് അപകട ഭീഷണി ഉയർത്തുന്നത്. ടിമ്പർ ഡിപ്പോയ്ക്ക് സമീപം ഉണങ്ങിയ മരം മുറിച്ചുമാറ്റാൻ സമീപവാസി അപേക്ഷ നൽകി രണ്ട് വർഷം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. ഉണങ്ങി ദ്രവിച്ച മരം ഏത് നിമിഷവും പൊട്ടി വീഴാവുന്ന രീതിയിലാണ് ഉള്ളത്. റോഡിലേക്ക് വീണാൽ വൈദ്യുത കമ്പികളും തൂണുകളും ഉൾപ്പെടെ തകരും.
തൊക്കിലങ്ങാടി – കണ്ണവം കോളയാട് ഭാഗങ്ങളിൽ മാത്രം റോഡരികിൽ 30 ഓളം മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നുണ്ട്. മഴക്കാലത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ച് മാറ്റാൻ നിർദേശം നൽകിയപ്പോൾ പൊതു സ്ഥലങ്ങളിലെയും റോഡ് അരികിലെയും അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ച് മാറ്റാൻ നടപടിയില്ല.
മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
കോളയാട് ചങ്ങലഗേറ്റ് – പെരുവ റോഡിൽ കുട്ടപ്പാലം ഭാഗത്ത് കൂറ്റൻ മരം കടപുഴുകി വീണു. ഇന്നലെ പുലർച്ചെയാണ് റോഡിന് കുറുകെ മരം കടപുഴകി വീണത്. മൂന്ന് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. കെഎസ്ആർടിസി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇരുഭാഗത്തും നിർത്തിയിട്ടത്. പേരാവൂരിൽ നിന്നും അഗ്നിശമന സേന എത്തി മരം മുറിച്ചുമാറ്റി എട്ട് മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. പ്രദേശത്തെ വൈദ്യുതി, കേബിൾ ടിവി, ടെലിഫോൺ ബന്ധം താറുമാറായി പുലർച്ചെ ആയതിനാൽ കൂടുതൽ അപകടം ഒഴിവായത്.
റോയ് പൗലോസ് കോളയാട് പഞ്ചായത്തംഗം
മരം മുറിക്കാൻ പഞ്ചായത്തും ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റിയും താലൂക്ക് ദുരന്ത നിവാരണ സമിതിയും അംഗീകരിച്ചു കൊണ്ട് പഞ്ചായത്തിലേക്ക് റിപ്പോർട്ട് വന്നിട്ടുണ്ട്. ഇതനുസരിച്ച് പഞ്ചായത്ത് വനം വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. മരം മുറിക്കാനുള്ള നടപടികൾ വനം വകുപ്പ് ത്വരിതപ്പെടുത്തണം.
KOLAYAD
കോളയാട്ടെ മാലപൊട്ടിക്കൽ കേസ് ; പ്രതികൾ വലയിലാവാൻ കാരണം മൊബൈൽ ഫോൺ


കോളയാട്: ചോലയിൽ വഴിയരികിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്ന് നാലരപ്പവന്റെ സ്വർണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതികൾ പോലീസിന്റെ വലയിലാകാൻ കാരണം വഴിയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ. ശനിയാഴ്ച വൈകിട്ട് നാലിനും 4.10 നുമിടയിലാണ് മാല പൊട്ടിച്ചത്. സംഭവം ഉടൻ തന്നെ കണ്ണവം പോലീസിൽ പ്രദേശവാസികൾ അറിയിക്കുകയും ചെയ്തു.
കണ്ണവത്ത് കാത്തു നിന്ന പോലീസിനെ വെട്ടിച്ച് അമിതവേഗതയിൽ വന്ന ബൈക്ക് കടന്നു കളഞ്ഞെങ്കിലും റോഡിലെ ബമ്പിൽ നിന്ന് ബൈക്ക് പൊങ്ങിതാഴ്ന്നപ്പോൾ പ്രതികളിലൊരാളുടെ മൊബൈൽ ഫോൺ റോഡരികിലേക്ക് തെറിച്ചു വീണിരുന്നു. ഇത് പോലീസിന്റെ കയ്യിൽ കിട്ടിയതാണ് പ്രതികൾ ഉടനെ വലയിലാകാൻ കാരണമായത്. ഫോണിലുണ്ടായിരുന്ന സിം പ്രതിയായ ജാഫറിന്റെ പേരിലുള്ളതായിരുന്നു. പോലീസിന്റെ കൈവശം കിട്ടിയ ഫോണിലേക്ക് അല്പനേരത്തിന് ശേഷം വന്ന കോൾ മുദസ്സിറിന്റെയായിരുന്നു. ഇതോടെ പോലീസ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഫോൺ പോലീസിന്റെ കയ്യിൽ കിട്ടിയ കാര്യം പ്രതികൾക്ക് അറിയാൻ കഴിഞ്ഞില്ല.
ഫോൺ മാറ്റാർക്കോ കിട്ടിയെന്നും അതാണ് സ്വിച്ച് ഓഫ് ചെയ്യാൻ കാരണമെന്നും കരുതിയ പ്രതികൾ നേരെ കോഴിക്കോടേക്ക് പോവുകയും ചെയ്തു. ഇതോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് കണ്ണവം പോലീസ് നടത്തിയ അന്വേഷണം ചെന്ന് നിന്നത് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ സ്വകാര്യ ലോഡ്ജിലും. രാത്രി വൈകിയാണ് പോലീസ് കോഴിക്കോടെത്തുന്നത്.
പോലീസ് എത്തുമ്പോൾ ജാഫറും മുദസ്സിറും റൂമിലുണ്ടയിരുന്നു. വാതിലിൽ മുട്ടിയെങ്കിലും തുറക്കാൻ തയ്യാറായില്ല. ഹോട്ടൽ ജീവനക്കാരനാണെന്നും ഹോട്ടലിൽ തീപിടിച്ചെന്നും പോലീസ് പറഞ്ഞപ്പോഴാണ് പ്രതികൾ ധൃതിയിൽ വാതിൽ തുറന്നതും പോലീസിന്റെ പിടിയിലായതും. മോഷണവസ്തു വില്ക്കാൻ സഹായിച്ച മിഥുനെക്കുറിച്ച് പ്രതികൾ തന്നെയാണ് പോലീസിന് മൊഴി നല്കിയത്. എന്നാൽ, രാത്രിയിൽ സ്വർണം വില്ക്കാൻ സാധിക്കാത്തതിനാൽ പ്രതികളുടെ കയ്യിലുണ്ടായിരുന്ന മോഷണമുതലും പോലീസ് കസ്റ്റഡിയിലെടുത്തു.
ചക്കരക്കല്ല് പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 17/25 കെസിൽ പ്രതികളായ ജാഫറും മുദസ്സിറും കേസ് സംബന്ധമായി കണ്ണൂരിലുണ്ടായിരുന്നു. ഇവർ മടങ്ങി പോകും വഴി ഇരിട്ടിയിൽ നിന്ന് സ്ത്രീയുടെ സ്വർണമാല അപഹരിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിനുശേഷമാണ് ഇവർ കോളയാടെത്തിയത്.
മാല പൊട്ടിച്ച സംഭവം അറിഞ്ഞയുടൻ കണ്ണവം പോലീസ് ഉടൻ നടത്തിയ അന്വേഷണമാണ് മണിക്കൂറുകൾക്കകം പ്രതികൾ വലയിലാവാൻ കാരണമായത്.
KOLAYAD
കോളയാട്ട് ബൈക്കിലെത്തി മാല പൊട്ടിച്ച് കടന്ന പ്രതികൾ മണിക്കൂറുകൾക്കകം പോലീസിന്റെ പിടിയിൽ


പ്രതികളായ ജാഫർ, മുദസ്സിർ, മിഥുൻ മനോജ്
കോളയാട്:ബൈക്കിലെത്തി യുവതിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചോടിയ പ്രതികളെ മണിക്കൂറുകൾക്കകം തൊണ്ടി മുതലോടു കൂടി കണ്ണവം പൊലീസ് പിടികൂടി. കോളയാട് ചോലയിലെ മാക്കുറ്റി വീട്ടിൽ കെ .കെ. ഷിജിനയുടെനാലു പവന്റെ സ്വർണ്ണ മാല കവർന്ന മലപ്പുറം വാഴയൂർ പുതുക്കോട് കുഴിക്കോട്ടിൽ എ .ടി .ജാഫർ (38), കതിരൂർ കായലോട് റോഡിൽ പോക്കായിമുക്കിലെ ടി. മുദസ്സിർ (35), മോഷണ മുതൽ വില്ക്കാൻ സഹായിച്ചപത്തനംതിട്ട മല്ലപ്പള്ളി വിളക്കുഴി താനിക്കലെ മിഥുൻ മനോജ് (27) എന്നിവരെയാണ് സൈബർ പോലീസിന്റെ സഹായത്തോടെ കണ്ണവം എസ്.എച്ച്.ഒ. പി.ഉമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘംപിടികൂടിയത്. ശനിയാഴ്ച പകലാണ് കെസിനാസ്പദമായ സംഭവം.
സംഭവം നടന്ന് മണിക്കൂറുകൾക്കകമാണ് സൈബർ പോലീസിന്റെ സഹായത്തോടെ പ്രതികളെ കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന് കണ്ണവം പോലീസ് പിടികൂടിയത്.
വാഹനമോഷണം, കളവ് തുടങ്ങി 36 കേസുകളിലെ പ്രതിയാണ് ജാഫർ. ബൈക്ക് മോഷണം, ജ്വല്ലറി കവർച്ച തുടങ്ങി ഒൻപത് കേസുകളിലെ പ്രതിയാണ് മുദസ്സീർ. എൻ .ഡി .പി എസ് അടക്കം രണ്ട് കേസിലെ പ്രതിയാണ് മിഥുൻ മനോജ്. പ്രതികൾക്ക് ചക്കരക്കല്ല്, ഇരിട്ടി പൊലീസ് സ്റ്റേഷനുകളിലും സമാനമായ നിരവധി കേസുകളുണ്ട്. സംഭവ സ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ച ശേഷം മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ കൂത്തുപറമ്പ് ജയിലിലടച്ചു.
സബ് ഇൻസ്‌പെക്ടർമാരായ സുനിൽകുമാർ, പ്രകാശൻ, എ.എസ്.ഐ അഭിലാഷ്, സി.പി.ഒ മാരായ പ്രജിത്ത് കണ്ണിപ്പൊയിൽ, പി .ജിനേഷ്, സി .പി .സനോജ്, രാഹുൽ, വിജേഷ്, അനീസ്എന്നിവരാണ് സി.ഐയോടൊപ്പം അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Breaking News
കോളയാട്ട് തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു


കോളയാട് : കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ആലച്ചേരിയിലെ വരിക്കോളി ഗംഗാധരനാണ് (68) മരിച്ചത്.ഭാര്യ : ശ്യാമള. മക്കൾ:റിജു (കെ. എസ്. ഇ. ബി ), റീന. മരുമക്കൾ : വിനീഷ്( മട്ടന്നൂർ), ഹിമ (അധ്യാപിക തലക്കാണി യു. പി. സ്കൂൾ, കൊട്ടിയൂർ). സഹോദരങ്ങൾ : നാരായണൻ, പദ്മനാഭൻ, വിജയകുമാരി (ശോഭ ), പരേതനായ മുകുന്ദൻ. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്