Connect with us

Kerala

സർക്കാർ വാക്കുപാലിച്ചില്ല; ക്വാറി – ക്രഷർ മേഖല സംസ്ഥാന വ്യാപകമായി സമരത്തിലേക്ക്

Published

on

Share our post

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സംസ്ഥാനത്തെ ക്വാറികളും, ക്രഷറുകളും അടച്ചിട്ട് അനിശ്ചിത കാല സമരത്തെ കുറിച്ച് ആലോചിക്കാൻ ഇന്ന് തൃശൂരിൽ ക്വാറി-ക്രഷർ വ്യവസായികളുടെ സംസ്ഥാന കൺവെൻഷൻ ചേരാൻ തീരുമാനിച്ചതായി സംസ്ഥാന ക്വാറി ക്രഷർ കോ-ഓഡിനേഷൻ കമ്മിറ്റി ജനറൽ കൺവിനർ എം.കെ.ബാബു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഈ വർഷം മാർച്ച് 1 നാണ് ക്വാറി, ക്രഷർ മേഖലയുടെ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്ന വിധം സംസ്ഥാനത്ത് ഖനന ഭേദഗതി നിയമം പ്രാബല്യത്തിലായത്. നിയമ ഭേദഗതിയിലെ പോരായ്മകൾ ശ്രദ്ധയിൽ കൊണ്ട് വവന്നെങ്കിലും ഏപ്രിൽ 17 – ന് സംസ്ഥാനത്തെ മുഴുവൻ ക്വാറികളും , ക്രഷറുകളും അടച്ചിട്ട് സമരം നടത്താൻ നിർബന്ധിതരായിരുന്നു.

9 ദിവസത്തെ സമരത്തെ തുടർന്ന് വ്യവസായ വകുപ്പ് , റവന്യു വകുപ്പ് മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കോ-ഓഡിനേഷൻ നേതാക്കൾ നടത്തിയ ചർച്ചയിൽ വിഷയങ്ങളിൽ അനുകൂല നിലപാടുണ്ടായി. വ്യവസയ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗ തീരുമാന പ്രകാരം മൈനിംഗ് & ജിയോളജി ഉദ്യോഗസ്ഥർ, കോ-ഓഡിനേഷൻ കമ്മിറ്റി പ്രതിനിധികൾ, എന്നിവരെ ഉൾപ്പെടുത്തി ആറംഗ കമ്മിറ്റി രൂപീകരിച്ചു, പ്രശ്നങ്ങൾ പഠിച്ച്, ചർച്ചചെയ്ത് കമ്മിറ്റി സർക്കാരിൽ നിർദ്ദേശം സമർപ്പിക്കുകയും ഇതേ കമ്മിറ്റിയുമായി കൂടി ആലോച്ചതിനു ശേഷം മാത്രമേ ഭേദഗതി നടപ്പിലാക്കാനും തീരുമാനിച്ചു.

എന്നാൽ വിരുദ്ധമായി ആഗസ്റ് 28 ന് ഖനന കുടിശ്ശിക അദാലത്തുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിറക്കിയ വ്യക്തതയില്ലാത്ത ഉത്തരവ് ഒരു വിധത്തിലും അംഗീകരിക്കാൻ സാധിക്കില്ല. ഇതോടെയാണ്വീ ണ്ടും സമരം നടത്താൻ തീരുമാനിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.വർഷങ്ങൾക്ക് മുൻപ് മറ്റാരോ പൊട്ടിച്ചു മാറ്റിയ സ്ഥലത്തിനും, തങ്ങളുടേത് അല്ലാത്ത കാരണങ്ങളാൽ സംഭവിച്ച കുറ്റങ്ങൾക്കുമുൾപ്പെടെ ലക്ഷങ്ങളും, കോടികളുമായി ഭീമമാസംഖ്യയാണ് പിഴ അടയ്ക്കണമെന്ന ഉത്തരവിലുള്ളത് ഇത് ക്വാറി- ക്രഷർ വ്യവസായ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കും.

ഈ ഉത്തരവ് പിൻവലിക്കണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ മറികടന്ന് സംസ്ഥാനത്തെ ക്വാറികൾക്ക് പാരിസ്ഥിതി അനുമതി നല്കേണ്ട അതോറിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.  എം ഒ ഇ എഫ് തന്നെ നിയമിച്ച  ജില്ലാ കമ്മിറ്റികൾ അനുവദിച്ച ഈ.സികൾക്ക് സാധുതയില്ലെന്ന തീരുമാനം സംസ്ഥാനത്തു നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മുന്നൂറോളം ക്വാറികൾ അടച്ചുപൂട്ടുവാൻ  ഇടയാക്കും.സംസ്ഥാനത്ത് 600 -ഓളം ക്വാറികൾ  പ്രവർത്തിച്ചിട്ടും  കരിങ്കൽ ഉല്പന്നങ്ങൾക്ക് നേരിടുന്ന കടുത്ത ക്ഷാമം മൂലം സർക്കാരിന്റെ പ്രധാന പ്രൊജക്ടുകൾ പലതും നിലയ്ക്കുകയും, സർക്കാരിനു ലഭിക്കേണ്ട കോടികളുടെ റവന്യൂ വരുമാനം അന്യസംസ്ഥാനത്തേക്ക് ഒഴുകുകയും ചെയ്യും.

വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടാത്ത പക്ഷം സംസ്ഥാനത്ത് ക്വാറികളുടെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. വാർത്ത സമ്മേളനത്തിൽ  ചെയർമാൻ എ.എം യൂസഫ്, യു. സെയ്ത്, ഡേവിസ് പാത്താടൻ, ഇ.കെ അലി മൊയ്തീൻ, പട്ടാക്കൽ റസാഖ്, ബാവ താമരശ്ശേരി എന്നിവരും പങ്കെടുത്തു.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!