Connect with us

Kannur

വാഹനങ്ങളിലെ മിന്നുന്ന ലൈറ്റുകള്‍ക്ക് പിഴയീടാക്കാൻ ഉത്തരവ്

Published

on

Share our post

കണ്ണൂര്‍: വാഹനങ്ങള്‍ വാങ്ങുമ്പോൾ കന്പനി നല്‍കിയിരിക്കുന്ന ലൈറ്റിനു പുറമേയുള്ള ലൈറ്റുകള്‍ക്കു പിഴയീടാക്കാൻ ട്രാൻസ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

വാഹനങ്ങളില്‍ അനധികൃതമായി ബഹുവര്‍ണ എല്‍.ഇ.ഡി, ലേസര്‍, നിയോണ്‍ ലൈറ്റുകള്‍, ഫ്ലാഷ് ലൈറ്റുകള്‍ തുടങ്ങിയവ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ ഉടമയില്‍ നിന്ന് ഓരോ നിയമലംഘനത്തിനും 5000 രൂപ വീതം പിഴ ഈടാക്കാൻ കഴിഞ്ഞ ഏപ്രില്‍ 13നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

മോട്ടോര്‍ വാഹനനിയമ പ്രകാരമുള്ള ശിക്ഷാനടപടികള്‍ക്കു പുറമേയാണ് ഓരോ രൂപമാറ്റത്തിനും ഈ പിഴ ഈടാക്കേണ്ടതെന്നും ഇങ്ങനെ നിയമപരമല്ലാത്ത രീതിയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കു ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാനാകില്ലെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണു ട്രാൻസ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.

എതിരേ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെയും വഴിയാത്രക്കാരുടെയും ഉള്‍പ്പെടെ കണ്ണഞ്ചിപ്പിക്കാൻ ശേഷിയുള്ള ഇത്തരം ലൈറ്റുകള്‍ എ.ഐ.എസ്-008 (ഓട്ടോമോട്ടീവ്‌ ഇൻഡസ്ട്രി സ്റ്റാൻഡേര്‍ഡ്‌) നിഷ്കര്‍ഷിച്ചിരിക്കുന്ന സുരക്ഷാമാനദണ്ഡങ്ങള്‍ പരസ്യമായി ലംഘിക്കുന്നവയാണെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഓരോ കുറ്റത്തിനുമാണ് 5,000 രൂപ ഈടാക്കുന്നത്.

കൂടാതെ, വാഹനത്തിന്‍റെ ഉയരം, നീളം, വീതി തുടങ്ങിയവയില്‍ മാറ്റം വരുത്തുന്നതിനും പിഴയീടാക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഉത്തരവില്‍ പറ‍യുന്നു.

വി.ഐ.പികള്‍ക്കും പിടിവീഴും

പുതിയ ഉത്തരവുപ്രകാരം, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വി.ഐ.പികള്‍ക്കും പിടിവീഴും. നിലവില്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇവരെല്ലാം എല്‍.ഇ.ഡി, ഫ്ലാഷ് ലൈറ്റുകള്‍ എന്നിവ വാഹനങ്ങളില്‍ ഫിറ്റ് ചെയ്യുന്നുണ്ട്.

സര്‍ക്കാര്‍ വാഹനങ്ങളിലടക്കം ഫ്ലാഷ്, എല്‍.ഇ.ഡി ലൈറ്റുകള്‍ നീക്കം ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വി.ഐ.പി വാഹനങ്ങളിലുള്ള ബീക്കണ്‍ ലൈറ്റുകള്‍ 2017ല്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതാണ്. ബീക്കണ്‍ ലൈറ്റുകള്‍ക്കു പകരം ചുവപ്പും നീലയുമുള്ള ഫ്ലാഷ് ലൈറ്റുകള്‍ വാഹനങ്ങളില്‍ ഫിറ്റാക്കിയായിരുന്നു വി.ഐ.പികളുടെ യാത്ര. മോട്ടോര്‍ വകുപ്പ് നിയമപ്രകാരം വാഹനങ്ങളുടെ മുൻവശത്ത് സൈഡുകളില്‍ വെള്ളയും മഞ്ഞയും കലര്‍ന്ന ഇൻഡിക്കേറ്ററിനു മാത്രമാണ് അനുവാദമുള്ളത്. അല്ലാത്ത പക്ഷം, നിയമലംഘനമായി കണ്ട് പിഴ ചുമത്തണമെന്നാണു നിര്‍ദേശം.


Share our post

Kannur

കാട്ടുപന്നി ആക്രമണം: മൊകേരി പഞ്ചായത്തിൽ ടാസ്‌ക് ഫോഴ്‌സ് പ്രവർത്തനം തുടങ്ങി

Published

on

Share our post

പാനൂർ: മൊകേരി പഞ്ചായത്തിലെ വള്ള്യായിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ എ.കെ. ശ്രീധരൻ മരിച്ചതിന്റെ പശ്ചാത്തല ത്തിൽ മന്ത്രി എ കെ ശശീന്ദ്രന്റെ നിർദേശ പ്രകാരം ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ശ്രീധരൻ മരിച്ച പ്രദേശത്ത് ഇന്ന് രാവിലെ മുതൽ കെ പി മോഹനൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് കാട്ടുപന്നികൾക്കായി തിരച്ചിൽ നടത്തി. അംഗീകൃത ഷൂട്ടർമാരുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം മൊകേരിയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് മന്ത്രി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ നിർദേശം നൽകിയത്.

ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള രണ്ട് എംപാനൽ ഷൂട്ടർമാരായ ജോബി സെബാസ്റ്റ്യൻ, സി.കെ വിനോദ്, എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് തിരച്ചിൽ നടത്തിയത്. കെ.പി മോഹനൻ എം.എൽ.എ മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി വത്സൻ, വൈസ് പ്രസിഡന്റ് എം രാജശ്രീ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി.  റഫീഖ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നെരോത്ത്, ഡെപ്യൂട്ടി റെയ്ഞ്ചർ കെ ജിജിൽ, കർഷകർ എന്നിവരും തിരച്ചിലിന് നേതൃത്വം നൽകി.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ടാസ്‌ക് ഫോഴ്‌സിന്റെ നിർദേശങ്ങളോട് കർഷകർ സഹകരിക്കണമെന്നും എംഎൽഎ പറഞ്ഞു.


Share our post
Continue Reading

Kannur

ഉറുദു സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

ഉറുദു ഭാഷയുടെ പ്രോത്സാഹന ഭാഗമായി സംസ്ഥാനത്ത് 2023-24 അധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവർക്കും ഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയർ സെക്കൻഡറി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കും ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്കോളർഷിപ്) നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.കേരളത്തിൽ പഠനം നടത്തുന്ന സ്ഥിര താമസക്കാരായവർക്ക് അപേക്ഷിക്കാം. 1000 രൂപയാണ് സ്‌കോളർഷിപ്.

minoritywelfare.kerala.gov.in വെബ്സൈറ്റിൽ സ്കോളർഷിപ് മെനു ലിങ്ക് വഴി ഓൺലൈനായി 14ന് മുമ്പ് അപേക്ഷ നൽകണം.


Share our post
Continue Reading

Kannur

പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് പെണ്ണുങ്ങൾ

Published

on

Share our post

കണ്ണൂർ: ലോക വനിതാദിനത്തിന്റെ ഭാഗമായി പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് വനിതകള്‍. ജല അപകട സാധ്യതകളില്‍നിന്ന് വനിതകള്‍ സ്വയരക്ഷക്കും പരരക്ഷക്കും പ്രാപ്തരാകണമെന്ന സന്ദേശവുമായാണ് നീന്തല്‍ പ്രകടനം. പെരളശ്ശേരിയിലെ വി.കെ. ഷൈജീന, ചക്കരക്കല്ലിലെ പി. ദില്‍ഷ, മുഴുപ്പിലങ്ങാട് സ്വദേശിനി വിന്‍ഷ ശരത്ത്, കടമ്പൂര്‍ സ്വദേശിനി അപര്‍ണ വിശ്വനാഥ് എന്നിവരാണ് ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമി സംഘടിപ്പിച്ച വനിതാദിനസന്ദേശ നീന്തലില്‍ പങ്കെടുത്തത്.നീന്തല്‍ പരിശീലകന്‍ ഡോ. ചാള്‍സണ്‍ ഏഴിമലയുടെയും കേരള പൊലീസ് കോസ്റ്റല്‍ വാര്‍ഡൻ വില്യംസ് ചാള്‍സന്റെയും ശിക്ഷണത്തില്‍ ഒരു വര്‍ഷം മുമ്പാണ് നാലുപേരും നീന്തല്‍ പരിശീലനം നേടിയത്.

കഴിഞ്ഞ നവംമ്പറില്‍ നടന്ന ദീര്‍ഘദൂര നീന്തല്‍ യജ്ഞത്തിലും ഇവര്‍ പങ്കാളികളായിരുന്നു. വിന്നര്‍ലാൻഡ് ഇന്റര്‍നാഷനല്‍ സ്‌പോട്‌സ് അക്കാദമിയും ഭാരതീയ ലൈഫ് സേവിങ് സൊസൈറ്റിയും ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച ലൈഫ് ഗാര്‍ഡ് കം സ്വിമ്മി ട്രെയിനര്‍ പരിശീലനവും ഇവര്‍ പൂര്‍ത്തീകരിച്ചു.കഴിഞ്ഞവര്‍ഷം കണ്ണൂര്‍ ഡി.ടി.പി.സി സംഘടിപ്പിച്ച ദേശീയ കയാക്കിങ് മത്സരത്തിലും ബേപ്പൂരില്‍ നടന്ന ദേശീയ കയാക്കിങ് മത്സരത്തിലും ഇവര്‍ വിജയികളായിരുന്നു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ പരിശീലനം നേടി കയാക്കിങ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് നാലുപേരുടെയും ആഗ്രഹം. ഇതിനുള്ള പരിശീലനങ്ങള്‍ക്കിടയിലാണ് വനിതാദിന സന്ദേശ നീന്തലില്‍ ഇവര്‍ പങ്കെടുത്തത്.മാസ്റ്റേഴ്‌സ് അത്ലറ്റിക് അന്താരാഷ്ട്ര സ്വര്‍ണ മെഡല്‍ ജേതാവ് സരോജനി തോലാട്ട് നീന്തല്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.പി. അനിഷയും പരിശീലകന്‍ ചാള്‍സണ്‍ ഏഴിമലയും ചേര്‍ന്ന് നീന്തിക്കയറിയ വനിതകളെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!