Connect with us

KELAKAM

വിനോദസഞ്ചാര മേഖലകളെ കോർത്തിണക്കി പഞ്ചായത്തുകളും ടൂറിസം വകുപ്പും

Published

on

Share our post

കേളകം: മഞ്ഞണിഞ്ഞ മാമലകൾ നിറഞ്ഞ മലയോര ഗ്രാമങ്ങൾ വിനോദസഞ്ചാര മേഖലകളെ കോർത്തിണക്കി വികസന മുന്നേറ്റത്തിനുള്ള ഒരുക്കത്തിലാണ്. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലെ പശ്ചിമഘട്ട മലനിരകളും, പുഴകളും, വെള്ളച്ചാട്ടങ്ങളും, തീർഥാടന കേന്ദ്രങ്ങളും കോർത്തിണക്കി ടൂറിസം, വികസനത്തിനും, പരിസ്ഥിതി വിനോദ സഞ്ചാരത്തിനും, സാഹസിക വിനോദ സഞ്ചാരികൾക്കും വഴിതുറക്കുകയാണ് മലയോര ഗ്രാമങ്ങൾ.

കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടിക, കേളകം പഞ്ചായത്തിന്റെ അഭിമാനസ്തംഭമായ പാലുകാച്ചി മല, കൊട്ടിയൂർ പഞ്ചായത്തിലെ പാൽച്ചുരം പ്രദേശങ്ങളും, കണ്ണൂരിന്റെ ജീവനാഡിയായ ചീങ്കണ്ണിപ്പുഴയും, ജൈവ വൈവിധ്യങ്ങളുടെ നിറകുടവും, ജന്തുജീവജാലങ്ങളുടെ നിറസാന്നിധ്യമുള്ള ആറളം വന്യജീവി സങ്കേതവും കോർത്തിണക്കിയാണ് വിനോദ സഞ്ചാരികൾക്ക് വഴിതുറക്കുന്നത്.

വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന ഏലപ്പീടിക തലശ്ശേരി-ബാവലി അന്തർ സംസ്ഥാന പാതയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. മലകളും അരുവികളും ധാരാളം പക്ഷിമൃഗാദികളും ഉള്ള ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1000 മീറ്റർ ഉയരത്തിലാണ് .

കണ്ണൂരിന്റെ പലഭാഗങ്ങളും അറബിക്കടലും ഇവിടെനിന്ന് മനോഹരമായി കാണാം. തലശ്ശേരി-വയനാട് സംസ്ഥാനപാതയിൽനിന്ന് ഒരു കിലോമീറ്റർ മാറി വയനാട് ചുരത്തിന്റെ അടിവാരത്ത് സ്ഥിതിചെയ്യുന്ന പ്രദേശത്തെ വെള്ളച്ചാട്ടം കാണാൻ ധാരാളം വിനോദസഞ്ചാരികൾ എത്താറുണ്ട്.

പശ്ചിമഘട്ടത്തിൽ വരുന്ന വയനാടൻ മലനിരകളുടെ ഭാഗമായ ഈ പ്രദേശത്തിന്റെ കിഴക്ക്, തെക്ക് ഭാഗങ്ങൾ സംരക്ഷിത വനമേഖലയാണ്. മലകളിൽനിന്ന് താഴ് വാരത്തേക്ക് ഒഴുകുന്ന ധാരാളം നീരൊഴുക്കുകളുമുണ്ട്. ഉയർന്നപ്രദേശമായതിനാലും വനത്തിന്റെ സാമീപ്യം ഉള്ളതിനാലും അന്തരീക്ഷത്തിൽ എപ്പോഴും ഈർപ്പം തങ്ങിനിൽക്കുന്നു.

വേനൽക്കാലത്ത‌് കൂടിയ അന്തരീക്ഷ താപനില 35 ഡിഗ്രി സെൽഷ്യസ് ആണ്. മഴക്കാലത്തും ശൈത്യകാലത്തും ഇത് 15 ഡിഗ്രി സെൽഷ്യസ് വരെ താഴുന്നു. മൺസൂണിന്റെ തുടക്കത്തിൽ ശക്തമായ കാറ്റുമുണ്ടാകാറുണ്ട്. കോടമഞ്ഞുമുണ്ടാകും. മലയോര ടൂറിസ‌്റ്റ‌് കേന്ദ്രമായി വികസിപ്പിക്കാൻ ഏറെ സാധ്യതയുള്ളതാണ‌് ഏലപ്പീടിക.

ഏറ്റവും ഉയരംകൂടിയ തമ്പുരാൻ മലക്ക‌് പുറമെ വെള്ളൂന്നിമല, ഏലപ്പീടിക മല എന്നീ മൂന്നു മലകൾ ഇവിടെ സംഗമിക്കുന്നു. മലയുടെ മുകളിൽ വാച്ച‌് ടവർ നിർമിച്ചാൽ കാഴ‌്ചകൾക്ക‌് കൂടുതൽ അഴകേറും.അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് വിനോദ സഞ്ചാരികൾക്ക് വഴിയൊരുക്കാനാണ് കണിച്ചാർ പഞ്ചായത്ത് ശ്രമം.


Share our post

KELAKAM

മലയോരത്ത് ഡെങ്കിപ്പനി ഭീഷണി; ഈ മാസം ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത് 17 പേർ

Published

on

Share our post

കേളകം: മലയോരഗ്രാമങ്ങളിൽ ഡെങ്കിപ്പനി ഭീഷണി ഉയരുന്നു. വേനൽമഴ പെയ്തതിന് പിന്നാലെയാണ് മലയോരത്ത് ഡെങ്കിപ്പനി പടരാൻ തുടങ്ങിയത്. ഈമാസം കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലായി 17 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. കൊട്ടിയൂർ പഞ്ചായത്തിൽ ആറുപേർക്കും കണിച്ചാർ പഞ്ചായത്തിൽ രണ്ടു പേർക്കും കേളകം പഞ്ചായത്തിൽ ഒൻപത് പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊട്ടിയൂരിലെ നാലാംവാർഡിൽ മൂന്നുപേർക്കും 13-ാം വാർഡിൽ ഒരാൾക്കും 14-ാം വാർഡിലെ രണ്ടുപേർക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്. കേളകത്തെ ഒന്നാം വാർഡിൽ മൂന്നുപേർക്കും നാലാം വാർഡിൽ രണ്ടു പേർക്കും അഞ്ചാം വാർഡിൽ നാലുപേർക്കുമാണ് രോഗമുള്ളത്. കണിച്ചാർ പഞ്ചായത്തിൽ ഒന്ന്, ഒൻപത് വാർഡുകളിലെ ഓരോരുത്തർക്കും ഡെങ്കിപ്പനി പിടിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിൻ്റെ ഭാഗമായി വീടുകൾ കയറിയുള്ള ബോധവത്കരണം, ഉറവിട നശീരണം ഉൾപ്പെടെ യുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് ഉദ്യോ ഗസ്ഥർ നടത്തുന്നത്. വീട്ടു പരിസരങ്ങളെ കൊതുകുകൾ പെരുകുന്ന ഉറവിടമാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് ആരോ ഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഉറവിടനശീകരണം നല്ല രീതിയിൽ നടപ്പാക്കിയി ല്ലെങ്കിൽ മേയ് അവസാനത്തോടെ ഡെങ്കിപ്പനി വ്യാപന സാധ്യത കൂടുതലാണ്.


Share our post
Continue Reading

KELAKAM

വേനലും മഴയും ഒരുപോലെ..; കുടിവെള്ളം തേടി ആറളം ഫാം നിവാസികൾ

Published

on

Share our post

കേളകം: കാട്ടാനകൾ നിത്യ ദുരിതം തീർക്കുന്ന ആറളം പുനരധിവാസ മേഖലയിൽ കുടിവെള്ളമില്ലാതെ വലയുന്ന കുടുംബങ്ങൾ ഒരു നിത്യകാഴ്ചയാണ്. വേനലും മഴയും ഇവർക്ക് ഒരു പോലെയാണ്. മഴക്കാലമായാൽ മഴ പെയ്യുമ്പോഴുള്ള ജലം ശേഖരിച്ച് ഉപയോഗിക്കാമെന്നതു മാത്രമാണ് അൽപ്പം ആശ്വാസം. എന്നാൽ, വേനൽക്കാലത്ത് കിലോമീറ്ററുകൾ താണ്ടി വെള്ളം തലയിലേറ്റി കൊണ്ടുവന്നാണ് നിരവധി കുടുംബങ്ങൾ ദാഹമകറ്റുന്നത്.പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്ക് കോട്ടപ്പാറ മേഖലയാണ് ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്നത്.

സ്വന്തമായി കിണറില്ലാത്ത നിരവധി വീടുകൾ ഈ മേഖലയിലുണ്ട്. പലരും വീടിന് സമീപത്ത് കുഴികുത്തിയും തോട്ടിൽനിന്ന് വെള്ളം ശേഖരിച്ചുമാണ് ദാഹമകറ്റുന്നത്. ഇപ്പോൾ ഓട്ടോറിക്ഷ പിടിച്ചെത്തി അലക്കാനും കുളിക്കാനും ദൂരെയുള്ള പുഴകളെയാണ് ആശ്രയിക്കുന്നത്.ഈ മേഖലയിൽ വീടുകളിൽ കുറച്ചു വർഷം മുമ്പ് ജലനിധി പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണത്തിനുള്ള നടപടി തുടങ്ങിയെങ്കിലും പൈപ്പുകൾ സ്ഥാപിച്ചതല്ലാതെ മിക്ക വീടുകളിലും ജലമെത്തിയില്ല. ഇപ്പോൾ അതിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഇവിടങ്ങളിൽ കാണാനുള്ളത്. കുടിവെള്ളക്ഷാമം ദുരിതം തീർക്കുമ്പോൾ കാട്ടാനകളെ പേടിച്ച് രാവും പകലും ഉറക്കം നഷ്ടപ്പെട്ടു കഴിയുകയാണ് കോട്ടപ്പാറ മേഖലയിലുള്ള കുടുംബങ്ങൾ. വേനലിൽ പഞ്ചായത്ത് വാഹനങ്ങളിൽ കുടിവെള്ള വിതരണം നടത്താറുണ്ടെങ്കിലും റോഡരികിലുള്ള വീട്ടുകാർക്ക് മാത്രമാണ് അതുകൊണ്ടുള്ള ഗുണംലഭിക്കുന്നത്. ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് എന്നും ദുരിതം തന്നെയാണെന്ന് ഇവർ പറയുന്നു.


Share our post
Continue Reading

Breaking News

അടക്കാത്തോടിൽ കാട്ടുപന്നി ബൈക്കിലിടിച്ച് ഗൃഹനാഥന് ഗുരുതര പരിക്ക്

Published

on

Share our post

കേളകം : അടക്കാത്തോട് കരിയംകാപ്പിൽ ബൈക്കിൽ യാത്ര ചെയ്യവേ കാട്ടുപന്നിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കരിയംകാപ്പ് സ്വദേശി കുന്നത്ത് സുമോദിനാണ് പരിക്കേറ്റത്. സുമോദിന്റെ തലയ്ക്കും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി അടയ്ക്കാത്തോട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി പാലക്കാട് റെന്നിയുടെ വീടിന് സമീപത്തു നിന്നുമാണ് കാട്ടുപന്നി ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സുമോദിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഇതേ സ്ഥലത്തിന് സമീപത്തു നിന്നാണ് കഴിഞ്ഞദിവസം കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.


Share our post
Continue Reading

Trending

error: Content is protected !!