Connect with us

Kerala

സൂക്ഷിക്കണം: യു.പി.ഐ ഇടപാടുകൾ കുരുക്കിലാക്കാം

Published

on

Share our post

കോഴിക്കോട്‌ : യു.പി ഐ ഇടപാട്‌ വഴി അപരിചിതരിൽനിന്ന്‌ പണം വാങ്ങിയാൽ പണി കിട്ടുമോ? സൈബർ പൊലീസിൽ ദിനംപ്രതിയെത്തുന്ന പരാതികൾ ഇതിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. ഇടപാടുകാരൻ അറിഞ്ഞില്ലെങ്കിലും മറ്റാരെങ്കിലും തട്ടിപ്പുവഴി സമ്പാദിച്ച പണമാണ്‌ അക്കൗണ്ടിലെത്തുന്നതെങ്കിൽ പണി പാളും. ദേശീയ സൈബർ ക്രൈം പോർട്ടലിൽ രജിസ്‌റ്റർ ചെയ്യപ്പെടുന്ന പരാതിയിൽ ബന്ധപ്പെട്ട ബാങ്കുകളാണ്‌ നടപടി സ്വീകരിക്കുക. കേസ്‌ തീർപ്പാകാത്തിടത്തോളം കാലം ഈ തുക ഉടമയ്‌ക്ക്‌ തിരിച്ചുകിട്ടില്ല.

അടുത്തിടെ വിദേശത്തുള്ള യുവാവ്‌ നാട്ടിലുള്ള സുഹൃത്തിനോട്‌ 50,000 രൂപ ഭാര്യയുടെ ഗൂഗിൾ പേ നമ്പറിൽ അയയ്‌ക്കാൻ ആവശ്യപ്പെട്ടു. പണമയച്ച്‌ ദിവസങ്ങൾ കഴിഞ്ഞിട്ടും തുക അക്കൗണ്ടിൽ എത്തിയില്ല. അന്വേഷിച്ചപ്പോഴാണ്‌ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ തുക തടഞ്ഞുവച്ചതായി അറിഞ്ഞത്‌. വെസ്‌റ്റ്‌ഹില്ലിൽ പ്ലംബിങ് ജോലിക്ക്‌ കൂലിയായി ലഭിച്ച പണമാണ്‌ തടഞ്ഞുവച്ചത്‌. അനധികൃത ഇടപാടിലൂടെ വിനിമയം ചെയ്യപ്പെട്ട പണമാണ്‌ ഇവരുടെ അക്കൗണ്ടിൽ എത്തിയതെന്നാണ്‌ ബാങ്ക്‌ അധികൃതർ നൽകുന്ന വിശദീകരണം. ആരാണ്‌ കള്ളപ്പണ ഇടപാട്‌ നടത്തിയതെന്ന്‌ കണ്ടെത്തണമെങ്കിൽ അന്വേഷണം പൂർത്തിയാകണം.

ക്രിപ്‌റ്റോ കറൻസി രൂപയാക്കി മാറ്റുന്നിടത്താണ്‌ തട്ടിപ്പിന്റെ തുടക്കം. മറ്റുള്ളവരുടെ പേരിൽ തുടങ്ങുന്ന വ്യാജ അക്കൗണ്ടുകൾവഴിയാണ്‌ പലപ്പോഴും പണം കൈമാറ്റം. അക്കൗണ്ടുകൾ ഹാക്ക്‌ ചെയ്‌തും ഇതു ചെയ്യാം. തട്ടിപ്പിനിരയാകുന്നവർ പരാതിയുമായി വരുമ്പോഴാണ്‌ ബാങ്കുകൾ നിയമ നടപടിയിലേക്ക്‌ കടക്കുക. പലപ്പോഴും തട്ടിപ്പ്‌ നടത്തുന്ന അക്കൗണ്ട്‌ വ്യാജമായിരിക്കും. അന്വേഷണം യാഥാർഥ തട്ടിപ്പുകാരിലേക്ക്‌ എത്താറില്ല. ഇത്‌ മറികടക്കാനാണ്‌ തുക വിനിമയം ചെയ്യപ്പെട്ട മുഴുവൻ അക്കൗണ്ടുകളിലെയും ഇടപാടുകൾ മരവിപ്പിക്കുന്നത്‌. പലപ്പോഴും തട്ടിപ്പ്‌ നടക്കുന്നത്‌ കേരളത്തിന്‌ പുറത്താകും. അവിടത്തെ പൊലീസിൽ രജിസ്‌റ്റർചെയ്യപ്പെടുന്ന കേസുകളിൽ പരാതിക്കാരനെ കണ്ടെത്തുകപോലും എളുപ്പമല്ല. ഫലത്തിൽ അന്വേഷണം പൂർത്തിയായി പണം തിരിച്ചുലഭിക്കാനുള്ള സാധ്യത വിരളമാണ്‌.

തട്ടിപ്പ്‌ തടയൽ വലിയ വെല്ലുവിളി

നിരവധി സാധാരണക്കാരാണ്‌ ഇത്തരം ഇടപാടിൽ കുടുങ്ങുന്നത്‌. യു.പി.ഐ ഇടപാട്‌ വഴി അറിയാത്ത ആളുകളിൽനിന്നും പണം സ്വീകരിക്കാതിരിക്കുകയാണ്‌ പോംവഴി. പക്ഷേ, വ്യാപാരികൾക്കും ബിസിനസുകാർക്കും ഇത്‌ പ്രായോഗികമല്ല. നേരത്തെ ബാങ്ക്‌ അക്കൗണ്ടുകൾ പൂർണമായും മരവിപ്പിക്കുകയായിരുന്നു രീതി. ഇപ്പോൾ പ്രസ്‌തുത ഇടപാടുമാത്രമാണ്‌ തടയുന്നത്‌.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!