Connect with us

Kerala

കേരളത്തിലെ നാല് ജില്ലകളിൽ കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞാൽ കിണറുകളിൽ വെള്ളം കാണില്ല

Published

on

Share our post

ഭൂമിയെ കുളിർപ്പിക്കുന്ന മഴ പെയ്തിറങ്ങിയില്ലെങ്കിൽ സംസ്ഥാനത്തെ ഭൂഗർഭ ജലം ആഴങ്ങളിലേക്ക് പോയി മറയും. കാലവർഷം ചതിച്ചതും വേനൽച്ചൂട് കൂടിയതും കാരണം ഭൂഗർഭജലനിരപ്പ് താഴേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. വേനൽക്കാലത്തിന് മുമ്പേ കിണറുകൾ വറ്റും. കുടിവെള്ളം കിട്ടാതെയാകും.

കാസർകോട്,പാലക്കാട്,തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇപ്പോഴേ ഭൂഗർഭജല വിതാനം താഴുന്നതായി ഭൂജല വകുപ്പിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. മഴ വഴിയും ജലസ്രോതസുകൾവഴിയും മണ്ണിലേക്ക് താഴുന്ന ജലത്തിന്റെ തോത് അനുസരിച്ച് ഉപയോഗിക്കാവുന്ന ഭൂഗർഭ ജലത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള ഗ്രൗണ്ട് വാട്ടർ എസ്റ്റിമേഷൻ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത് കാസർകോട് ബ്ലോക്കിലെ 97.68 ശതമാനം ഭൂഗർഭജലവും ഉപയോഗിച്ചു കഴിഞ്ഞുവെന്നാണ്.

പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ 95 ശതമാനം ഭൂഗർഭ ജലം വിനിയോഗിച്ചു കഴിഞ്ഞു.കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്കും ഭൂഗർഭ ജലം 80ശതമാനത്തിലധികം ഉപയോഗിച്ചു കഴിഞ്ഞു. 80 കഴിഞ്ഞാൽ ഗുരുതരമേഖലയാണ്.2005ൽ കാസർകോട്,കോഴിക്കോട്,ചിറ്റൂർ (പാലക്കാട്),കൊടുങ്ങല്ലൂർ (തൃശൂർ),അതിയന്നൂർ (തിരുവനന്തപുരം) എന്നീ ബ്ലോക്കുകളെയായിരുന്നു ‘അമിതചൂഷണ’ മേഖലയായി കണ്ടെത്തിയത്.

2017ൽ ചിറ്റൂരും കാസർകോടും ഒഴികെയുള്ള ബ്ലോക്കുകൾ സുരക്ഷിത (സേഫ്) സ്ഥാനത്ത് തിരിച്ചെത്തി.സേഫായിരുന്ന ആ മേഖലകളെല്ലാം ഇപ്പോൾ സെമി ക്രിട്ടിക്കൽ മേഖലയായി മാറി. ഇനിയും മഴ കിട്ടിയില്ലെങ്കിൽ ഒരു മാസത്തിനകം ഇവയും ഗുരുതര മേഖലയായി മാറുമെന്ന് ഭൂജലവകുപ്പ് കണക്കാക്കുന്നു.അമിത ചൂഷണ മേഖലയായി കണ്ടെത്തിയ പ്രദേശങ്ങളിൽ കുഴൽകിണർ കുഴിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സുരക്ഷിത മേഖലയിലേക്ക് മാറിയതോടെ നിയന്ത്രണം ഇല്ലാതായി.

ഭൂഗർഭജലം കുറയാൻ കാരണം

1 വാണിജ്യാവശ്യത്തിനും കുഴൽ കിണറുകൾ വ്യാപകം

2 വീടുകൾ കൂടുന്നതിനുസരിച്ച് കിണറുകളും കൂടി

3 കൃഷി കുറഞ്ഞു, പാടങ്ങൾ ഇല്ലാതായി

4 വയലുകളും ചതുപ്പ് പ്രദേശങ്ങളും നികത്തി

പ്രതിരോധിക്കാൻ

1 ഭൂഗർഭ ജല വിനിയോഗം നിയന്ത്രിക്കുക

2 റീചാർജ്ജിംഗ് പദ്ധതികൾ നടപ്പിലാക്കുക

3 ഭൂജലവിനിയോഗം നിയന്ത്രിക്കുക

മഴ: ജൂൺ മുതൽ ആഗസ്റ്റ് വരെ

(സെന്റിമീറ്ററിൽ)

ജില്ല……………………………..

..കിട്ടേണ്ടത്

…………..കിട്ടിയത്
………….കുറവ് (%)

തിരുവനന്തപുരം……….66.6………………………… 35.6…………………… 47%

കൊല്ലം…………………………103.1………………………….66.2………………….. 36%

പത്തനംതിട്ട……………….132.1…………………………..85.8…………………..35%

ആലപ്പുഴ……………………….137…………………………… 92.8…………………32%

കോട്ടയം………………………..161…………………………….75.9…………………53%

ഇടുക്കി…………………………..220.3………………………..82.7………………….62%

എറണാകുളം………………179.6……………………….104.2………………… 42%

തൃശൂർ…………………………..183.8………………………..88.9………………….. 52%

പാലക്കാട്…………………….. 134.9……………………… 62.2………………….. 54%

മലപ്പുറം………………………….170.2……………………… 87.4…………………..49%

വയനാട് …………………………..220……………………… 92.2………………….. 58%

കോഴിക്കോട്………………..227.3………………………. 99……………………. 56%

കണ്ണൂർ……………………………234.9……………………..157.2…………………. 33%

കാസർകോട്………………..257.6………………………172.8………………….33%

ഉപയോഗത്തോത്

95%ന് മുകളിൽ അമിതചൂഷണം80% മുകളിൽ ഗുരുതരം50-80% ഭാഗികമായി അപകടകരം50% താഴെ സുരക്ഷിതം


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!