Connect with us

Kannur

കുപ്രചാരണങ്ങൾ തിരിച്ചടിയാകുന്നു; സംസ്ഥാനത്ത് മരണാനന്തര അവയവദാനം കുറയുന്നു

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് മരണാനന്തര അവയവദാനനിരക്ക് കുറയുന്നതിനാൽ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി അവയവം കാത്തിരിക്കുന്നവർ നിരാശയിലാവുന്നു. കുപ്രചാരണങ്ങളാണ് വലിയ പ്രതീക്ഷനൽകിയിരുന്ന പദ്ധതിക്ക് തിരിച്ചടിയാവുന്നത്.

2015-ൽ കേരളത്തിൽ 218 അവയവമാറ്റം നടന്നു. 2022-ൽ 55 ആയി കുറഞ്ഞു. 2023-ൽ ഇതുവരെ നാൽപ്പതെണ്ണമാണ് നടന്നത്. 2015-ൽ 76-ഉം 2016-ൽ 72-ഉം ദാതാക്കളുണ്ടായിരുന്നു. ഈവർഷം 11 മാത്രം.

എന്തിന് വെറുതേ പഴികേൾക്കണം എന്ന ചിന്തയിൽ മസ്തിഷ്കമരണം റിപ്പോർട്ട് ചെയ്യാൻ ഡോക്ടർമാരും ആശുപത്രികളും മടിക്കുകയാണ്. ജീവനുള്ള ദാതാവിൽനിന്നും അവയവം സ്വീകരിക്കുന്നവരുടെ എണ്ണം കൂടുതലാണ്. പക്ഷേ, സമ്പന്നർക്ക് മാത്രമേ ഇത് സാധ്യമാവുന്നുള്ളൂ.

മസ്തിഷ്‌കമരണം

മസ്തിഷ്‌കമരണം (ബ്രെയിൻ സ്റ്റം ഡത്ത്) എന്ന അവസ്ഥയിലാണ് അവയവദാനത്തിന് അവസരം കിട്ടുന്നത്. ഇത്തരം ഒരു ബ്രെയിൻ സ്റ്റം മരണം കൃത്രിമമായി ഉണ്ടാക്കിയെടുക്കാനാവില്ല. ചികിത്സിക്കുന്ന ഡോക്ടറല്ല മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നത്. മസ്തിഷ്കമരണം സംശയിച്ചാൽ നാലുഡോക്ടർമാർ ചേർന്നുള്ള ഒരു വിദഗ്ധപാനലാണ് പരിശോധിച്ച് ഉറപ്പുവരുത്തുക. ആറു മണിക്കൂറിനുശേഷം ഈ മെഡിക്കൽസംഘം പരിശോധനകൾ ആവർത്തിക്കും. എന്നിട്ടുമാത്രമേ സ്ഥിരീകരിക്കൂ.

കെ-സോട്ടോ

കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ളാന്റേഷൻ ഓർഗനൈസേഷൻ) എന്ന സർക്കാർ സംവിധാനത്തിന്റെ മേൽനോട്ടത്തിൽ സുതാര്യമായാണ് മരണാനന്തര അവയവദാനപദ്ധതി നടക്കുന്നത്. ലിസ്റ്റിലുള്ളവർക്ക് മുൻഗണനക്രമത്തിലാണ് നൽകുക. ഇതിനായി രജിസ്ട്രി സൂക്ഷിക്കുന്നുണ്ട്.

അറിയാതെപോകുന്നു

മസ്തിഷ്കമരണം അറിയാതെപോവുകയാണ്. പറയാൻ ഡോക്ടർമാരും ആശുപത്രികളും മടിക്കുന്നു. ഒരു ആശുപത്രിയിലെ ദൈനംദിന കാര്യങ്ങളെല്ലാം താളംതെറ്റിക്കുന്നതാണ് അവയവദാന ശസ്ത്രക്രിയ. ഒരുപാട് ജീവനക്കാർ ഭാഗമാകുന്ന ഒന്ന്. ആശുപത്രികൾക്ക് വലിയ ഭാരമാണത്.ഡോ. നോബിൾ ഗ്രേഷ്യസ്, കെ-സോട്ടോ എക്സിക്യുട്ടീവ് ഡയറക്ടർ


Share our post

Kannur

സ്വയം തൊഴില്‍ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകള്‍ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താല്‍ 20 ശതമാനം സബ്സിഡിയോടുകൂടി (പരമാവധി ഒരു ലക്ഷം രൂപ വരെ) സ്വയം തൊഴില്‍ വായ്പക്കുളള അപേക്ഷകള്‍ ക്ഷണിച്ചു.

20 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി 5 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം വരെയുള്ളവർക്ക് അപേക്ഷിക്കാം. 18 വയസ്സിന് താഴെയുള്ള പ്രായം വരുന്ന കുട്ടികളുടെ അമ്മമാർക്കും, അതി ദാരിദ്ര്യ തിരിച്ചറിയല്‍ സർവ്വേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങളിലെ വിധവകള്‍ക്കും പദ്ധതിയില്‍ മുൻഗണന ലഭിക്കും. സബ്‌സിഡി തുക ഒഴികെയുള്ള ലോണ്‍ തുകയുടെ പലിശ നിരക്ക് 6 ശതമാനമാണ്. അപേക്ഷകള്‍ www.ksmdfc.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്‌ നേരിട്ടോ തപാലിലോ കോർപ്പറേഷന്റെ അതാത് ജില്ലകളിലെ റിജിയണല്‍ ഓഫീസുകളില്‍ മാർച്ച്‌ 6 ന് മുൻപായി എത്തിക്കണം.കാസർകോഡ്, കണ്ണൂർ – കേരള സ്‌റേറ്റ് മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണല്‍ ഓഫീസ്, ബസ് സ്റ്റാൻഡ് ബില്‍ഡിംഗ്, ചെർക്കള, ചെങ്കള (പിഒ), കാസർകോട് – 671541


Share our post
Continue Reading

Kannur

ലഹരി വിമുക്തിക്ക് സൗജന്യ മനസ്വി പ്രത്യേക ഒ.പി തുടങ്ങി

Published

on

Share our post

കണ്ണൂർ: ജില്ലാ ആയുർവേദ ആശുപത്രിയിൽ ലഹരി വിമുക്തി ചികിത്സക്കായി മനസ്വി എന്ന പ്രത്യേക ഒ പി പ്രവർത്തനം ആരംഭിച്ചു. മദ്യം, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ദുരുപയോഗം മൂലമുള്ള ശാരീരിക, മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും, ഡീ-അഡിക്ഷൻ ചികിത്സയ്ക്ക് ശേഷം, തുടർ ചികിത്സ ആവശ്യമുള്ളവർക്കും കൺസൾട്ടേഷൻ, കൗൺസലിങ്ങ്, മരുന്നുകൾ എന്നിവ സൗജന്യമായി ലഭിക്കും. എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ ആശുപത്രിയിലെ മാനസികാരോഗ്യം വിഭാഗത്തിൽ ആവശ്യമുള്ളവർക്ക് സമീപിക്കാം.  ഇതര മാനസികരോഗങ്ങൾക്കും മരുന്നുകളും ചികിത്സയും സൗജന്യമാണ്. ഫോൺ: 0497 2706666.


Share our post
Continue Reading

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Trending

error: Content is protected !!