Connect with us

Kannur

സ്വപ്‌ന പദ്ധതി വഴിതുറന്നത്‌ സ്വപ്‌നതുല്യമായ വികസനത്തിലേക്ക്‌

Published

on

Share our post

കണ്ണൂർ : വാഹനങ്ങൾ ചീറിപ്പായുന്ന അതേ വേഗതയിലാണ്‌ മലയോര ഹൈവേ ജില്ലയിലെ കുടിയേറ്റ മേഖലയിലേക്ക്‌ വികസനവുമെത്തിക്കുന്നത്‌. മാറ്റത്തിന്റെ ആഹ്ലാദാരവം മലയോരത്തെങ്ങും തൊട്ടറിയാം. പൊതുഗതാഗതം സുഗമമായി. മലഞ്ചരക്ക് – സുഗന്ധദ്രവ്യ വ്യാപാര മേഖലയിൽ പുത്തനുണർവ്‌. പുത്തൻ വ്യവസായസംരംഭങ്ങൾ മുളച്ചുപൊന്തുന്നു. പുതുതായി തുറന്നുകിട്ടിയ ടൂറിസം സാധ്യതകൾ ജനങ്ങൾക്ക്‌ നേരിട്ട്‌ അനുഭവേദ്യമാകുന്നു. നാടിന്റെ മുഖച്ഛായ മാറ്റിയതിനൊപ്പം കുടിയേറ്റ ജനതയുടെ ജീവിതത്തെയും ആഴത്തിൽ സ്വാധീനിക്കുകയാണ്‌ സ്വപ്‌നപാത.

ജില്ലയിൽ 126 കിലോമീറ്റർ ദൂരത്തിലാണ്‌ മലയോര ഹൈവേ കടന്നുപോകുന്നത്‌. ചെറുപുഴമുതൽ വള്ളിത്തോടുവരെയും വള്ളിത്തോടുമുതൽ മണത്തണവരെയും രണ്ടു റീച്ചുകളായാണ്‌ പാത നിർമിച്ചത്‌. ചെറുപുഴ, ആലക്കോട്, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, ഉളിക്കൽ, പായം പഞ്ചായത്തുകളിലൂടെയാണ്‌ കടന്നുപോകുന്നത്‌. 12 മീറ്റർ വീതി. അതിൽ ഏഴുമീറ്റർ വീതിയിൽ മികച്ച ഗുണനിലവാരത്തോടെ മെക്കാഡം ടാറിങ്‌.

ചെറുപുഴ പുതിയ പാലംമുതൽ വള്ളിത്തോടുവരെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും വള്ളിത്തോടുമുതൽ മണത്തണവരെ ഇരിക്കൂർ കൺസ്‌ട്രക്ഷൻസുമാണ്‌ പ്രവൃത്തി നിർവഹിച്ചത്‌. വിമാനത്താവള റോഡിന്റെ ഭാഗമായതിനാൽ മണത്തണമുതൽ അമ്പായത്തോടുവരെ താൽക്കാലിക പ്രവൃത്തിയേ നടത്തിയുള്ളൂ.

തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട് ഫണ്ട്‌ അനുവദിക്കാതെ യു.ഡി.എഫ്‌ സർക്കാർ തട്ടിക്കൂട്ടി പ്രഖ്യാപിച്ച പദ്ധതിയായിരുന്നു മലയോര ഹെെവേ. ഒരിക്കലും നടപ്പാകില്ലെന്ന്‌ കരുതിയ പദ്ധതി, 2016ൽ അധികാരത്തിലേറിയ എൽ.ഡി.എഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിലാണ്‌ യാഥാർഥ്യമായത്‌. അധികാരത്തിലെത്തി നാലുവർഷം തികയുന്നതിനുമുമ്പ്‌ ആദ്യഘട്ടം പൂർത്തിയാക്കി. പിന്നാലെ രണ്ടാം റീച്ചും.


Share our post

Kannur

തട്ടിപ്പുകാർ എം.വി.ഡിയുടെ പേരിൽ വാട്സ്ആപ്പിലും വരും; പെട്ടാൽ കീശ കീറും

Published

on

Share our post

കണ്ണൂർ: ഓൺലൈൻ തട്ടിപ്പുകാർ പണം അപഹരിക്കാനായി കണ്ടെത്തുന്നത് പുതുവഴികൾ. എംവിഡിയുടെ പേരിൽ വാട്സ്ആപ്പിൽ നിയമലംഘന സന്ദേശമയച്ചാണ് ഇപ്പോൾ പുതിയ തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തിൽ സന്ദേശം ലഭിച്ച കുടുക്കിമൊട്ട സ്വദേശിയായ പ്രണവിന് പണം നഷ്ടപ്പെട്ടു. നിയമലംഘനം ചൂണ്ടിക്കാണിച്ചുള്ള സന്ദേശം ലഭിച്ചത്. ചെലാൻ നമ്പർ, നിയമലംഘനം നടത്തിയ തീയതി, വാഹനത്തിന്റെ നമ്പർ, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഇയാൾക്ക് സന്ദേശം ലഭിച്ചത്. സന്ദേശമയച്ച അക്കൗണ്ടിന്റെ ചിത്രവും എംവിഡിയുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ഇതോടൊപ്പം ചെലാൻ ലഭിക്കാൻ സന്ദേശത്തിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശവും ഉണ്ടായിരുന്നു.


Share our post
Continue Reading

Kannur

288 മണിക്കൂറിൽ സ്വർണത്തിൽ വ്യത്യാസം 6,320 രൂപ; ഈ പോക്കുപോയാൽ അകലെയല്ല മുക്കാൽ സെഞ്ചുറി

Published

on

Share our post

കണ്ണൂർ: കേരളത്തിൽ സ്വർണവില അതിവേഗം കുതിക്കുന്നു. വിവാഹ സീസൺ തുടങ്ങിയതോടെ പല കുടുംബങ്ങളിലും ആശങ്ക ജനിപ്പിച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഇന്ന് പവൻവില 72,120 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 95 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണം ലഭിക്കാൻ നല്‌കേണ്ടത് 9,015 രൂപയാണ്. പവൻ വിലയിലാകട്ടെ 24 മണിക്കൂറിലെ മാറ്റം 560 രൂപയാണ്. വെള്ളിവില 109 രൂപയിൽ തന്നെ നിൽക്കുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില 7,410 രൂപയായും ഉയർന്നു.


Share our post
Continue Reading

Kannur

സംസ്ഥാനത്ത് ലഭിച്ചത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ; ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയില്‍

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ ഇത്തവണ ലഭിച്ചതായി കണക്കുകള്‍. 62 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്. മാർച്ച്‌ ഒന്ന് മുതല്‍ 19 വരെയുള്ള കാലയളവില്‍ 95.66 മില്ലീമീറ്റർ മഴയാണ് കേരളം പ്രതീക്ഷിച്ചത്. എന്നാല്‍ 154 .7 മില്ലീമീറ്റർ മഴ ലഭിച്ചു. ഇത് 62 ശതമാനം അധികമാണ്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത്. 167 ശതമാനം അധിക മഴയാണ് ഇവിടെ പെയ്തത്. പ്രതീക്ഷിച്ചത് 42 മില്ലീമീറ്റർ മഴയാണെങ്കില്‍ ലഭിച്ചത് 112 .3 മില്ലീമീറ്റർ മഴ. പാലക്കാട്, കോഴിക്കോട് ജില്ലകളിലും 100 ശതമാനത്തിലധികം അധിക മഴ ലഭിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഏറ്റവും കുറവ് അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. ആറ് ശതമാനമാണ് ലഭിച്ചത്. കാസർകോഡ്, എറണാകുളം, ആലപ്പുഴ, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളില്‍ അധിക മഴ പെയ്തു.


Share our post
Continue Reading

Trending

error: Content is protected !!