Connect with us

Kannur

പുല്ലൂപ്പിക്കടവ്; ആഴമറിയാത്ത അപകടതീരം

Published

on

Share our post

കണ്ണൂർ: കക്കാട് പുല്ലൂപ്പിക്കടവിൽ തോണി മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ച ദുരന്തം നടന്ന് ഒരു വർഷം തികയും മുമ്പേ വീണ്ടുമൊരു ദുരന്തം. സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അത്താഴക്കുന്നിലെ സനൂഫാണ് വ്യാഴാഴ്ച കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ടു മരിച്ചത്. ഇന്നലെ നാട്ടുകാരും പൊലീസും അഗ്നിരക്ഷ സേനയും തിരച്ചിൽ നടത്തുന്നതിനിടെ മൃതദേഹം കണ്ടെടുത്തു.

കഴിഞ്ഞ സെപ്റ്റംബറിൽ ദുരന്തത്തിൽപെട്ടവരും അത്താഴക്കുന്ന് സ്വദേശികളായിരുന്നു. അത്താഴക്കുന്ന് കല്ലുകെട്ടുചിറയിലെ കൊലപ്പാല ഹൗസില്‍ റമീസ് (25), അത്താഴക്കുന്ന് കൗസര്‍ സ്‌കൂളിന് സമീപത്തെ കെ.പി. അസ്ഹറുദ്ദീൻ എന്ന അശര്‍ (25), അത്താഴക്കുന്നിലെ കെ. സഹദ് (27) എന്നിവരുടെ ജീവനാണ് 2022 സെപ്റ്റംബർ 26നുണ്ടായ ദുരന്തത്തിൽ പൊലിഞ്ഞത്.

പിറ്റേ ദിവസമാണ് മൂന്നുപേരുടെയും മൃതദേഹം പുഴയിൽ നിന്ന് ലഭിച്ചത്. സുഹൃത്തുക്കളായ മൂന്നുപേരും വിനോദത്തിനായി തോണിയിൽ മീൻപിടിക്കാനിറങ്ങിയതായിരുന്നു. കല്ലുക്കെട്ടുചിറ തുരുത്തിക്ക് സമീപം തോണി മറിഞ്ഞായിരുന്നു അപകടം. ദുരന്തത്തിന് ശേഷം പുഴയിലേക്ക് ആളുകൾ കുളിക്കാനിറങ്ങുന്നതും തോണിയിൽ സഞ്ചരിക്കുന്നതും കുറവായിരുന്നു.

എന്നാല്‍, അപകടം ആളുകൾ മറന്നുതുടങ്ങിയതോടെ വീണ്ടും യുവാക്കള്‍ ജാഗ്രത പാലിക്കാതെ പുഴയിലേക്കിറങ്ങിത്തുടങ്ങിയതായി നാട്ടുകാർ പറഞ്ഞു. പലർക്കും അപകട മുന്നറിയിപ്പുകൾ നൽകിയാലും ഫലമുണ്ടാവാറില്ലെന്നും പ്രദേശവാസികൾ പറയുന്നു. ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണിത്.

വ്യാഴാഴ്ച കടവിലെത്തിയ യുവാക്കളിൽ സനൂഫ് മാത്രമാണ് കുളിക്കാനിറങ്ങിയത്. പാലത്തിനടുത്ത് നിന്ന് ചൂണ്ടയിടുന്നവര്‍ ഇവർക്ക് അപകട സൂചന നല്‍കിയിരുന്നു. ഏതാനും നിമിഷങ്ങൾക്കകം തന്നെ ഒഴുക്കിൽപ്പെടുകയും ചെയ്തു. സുഹൃത്തുക്കളുടെ നിലവിളികേട്ട് സമീപത്തുണ്ടായിരുന്നവരെത്തി അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചു.

സേനാംഗങ്ങളും നാട്ടുകാരും ഊർജിതമായി തിരച്ചിൽ നടത്തിയെങ്കിലും കിട്ടിയിരുന്നില്ല. വെളിച്ചമില്ലാത്തതിനാൽ വ്യാഴാഴ്ച രാത്രി എട്ടരയോടെ തിരച്ചിൽ നിർത്തുകയായിരുന്നു. കണ്ണൂർ അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ റിജിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തിയത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ ബിനു മോഹൻ, മയ്യിൽ ഇൻസ്പെക്ടർ ടി.പി. സുമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. അപകടവിവരമറിഞ്ഞ് ജനങ്ങൾ പാലത്തിൽ തടിച്ചുകൂടി. വ്യാഴാഴ്ച ഇതുവഴി വാഹനഗതാഗതം തടസ്സപ്പെടുകയും ചെയ്തു.


Share our post

Kannur

ചോക്ലറ്റ് കേടായതിന്റെ പേരിൽ അക്രമം; നാലു പേർക്കെതിരെ കേസ്

Published

on

Share our post

കണ്ണൂർ: ചോക്ലറ്റ് കേടായതിന്റെ പേരിൽ കടയിൽ നാശനഷ്ടം വരുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത നാലുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ശ്രീപുരത്തെ അജ്ഫാൻ ഡേറ്റ്സ് ആന്‍ഡ് നട്സ് ഷോപ്പിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം.സ്ഥാപനത്തിലെത്തി ചോക്ലറ്റ് വാങ്ങി മടങ്ങിയ രണ്ടുപേർ സാധനം കേടായെന്ന് പറഞ്ഞ് തിരിച്ചെത്തി സാധനങ്ങൾ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.ജീവനക്കാരുടെ കൈയിൽനിന്നും അക്രമദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി വിഡിയോ ഡിലീറ്റ് ചെയ്തതായും കടയിൽ 6500 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു.


Share our post
Continue Reading

Kannur

കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്. 48 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കൾ. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്.


Share our post
Continue Reading

Kannur

സി.പി.എമ്മിന്‍റെ അഭിമാനം, രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിൽ ഇനി മൂന്ന് നാൾ സമ്മേളന ചൂട്

Published

on

Share our post

കണ്ണൂർ: രാജ്യത്ത് തന്നെ സി.പി.എമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള, പാർട്ടിയുടെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ കൊടിയുയർന്നു. ഇനി 3 നാൾ കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ ചൂടായിരിക്കും. തളിപ്പറമ്പിലാണ് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നത്. സ്വന്തം ജില്ലയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.

30 വർഷങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന് ഉണ്ടപ്പറമ്പ് മൈതാനത്താണ് ചെമ്പതാക ഉയർന്നത്. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്ന് പി കരുണാകരൻ ഉദ്ഘാടനം ചെയ്ത് പി ജയരാജൻ ജാഥാ ലീഡറായി തളിപ്പറമ്പിൽ എത്തിച്ച പതാക ഉണ്ടപ്പറമ്പ് മൈതാനത്തെ പൊതു സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദനാണ് ഉയർത്തിയത്. കടലിരമ്പം പോലെ മുദ്രാവാക്യം വിളിച്ച സഖാക്കൾ ഇനി 3 നാൾ ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ച നടത്തും. കെ കെ എൻ പരിയാരം സ്മാരക ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാകും മൂന്നാം തിയതി വൈകിട്ട് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുക.


Share our post
Continue Reading

Trending

error: Content is protected !!