Connect with us

Kannur

പുല്ലൂപ്പിക്കടവ്; ആഴമറിയാത്ത അപകടതീരം

Published

on

Share our post

കണ്ണൂർ: കക്കാട് പുല്ലൂപ്പിക്കടവിൽ തോണി മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ച ദുരന്തം നടന്ന് ഒരു വർഷം തികയും മുമ്പേ വീണ്ടുമൊരു ദുരന്തം. സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അത്താഴക്കുന്നിലെ സനൂഫാണ് വ്യാഴാഴ്ച കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ടു മരിച്ചത്. ഇന്നലെ നാട്ടുകാരും പൊലീസും അഗ്നിരക്ഷ സേനയും തിരച്ചിൽ നടത്തുന്നതിനിടെ മൃതദേഹം കണ്ടെടുത്തു.

കഴിഞ്ഞ സെപ്റ്റംബറിൽ ദുരന്തത്തിൽപെട്ടവരും അത്താഴക്കുന്ന് സ്വദേശികളായിരുന്നു. അത്താഴക്കുന്ന് കല്ലുകെട്ടുചിറയിലെ കൊലപ്പാല ഹൗസില്‍ റമീസ് (25), അത്താഴക്കുന്ന് കൗസര്‍ സ്‌കൂളിന് സമീപത്തെ കെ.പി. അസ്ഹറുദ്ദീൻ എന്ന അശര്‍ (25), അത്താഴക്കുന്നിലെ കെ. സഹദ് (27) എന്നിവരുടെ ജീവനാണ് 2022 സെപ്റ്റംബർ 26നുണ്ടായ ദുരന്തത്തിൽ പൊലിഞ്ഞത്.

പിറ്റേ ദിവസമാണ് മൂന്നുപേരുടെയും മൃതദേഹം പുഴയിൽ നിന്ന് ലഭിച്ചത്. സുഹൃത്തുക്കളായ മൂന്നുപേരും വിനോദത്തിനായി തോണിയിൽ മീൻപിടിക്കാനിറങ്ങിയതായിരുന്നു. കല്ലുക്കെട്ടുചിറ തുരുത്തിക്ക് സമീപം തോണി മറിഞ്ഞായിരുന്നു അപകടം. ദുരന്തത്തിന് ശേഷം പുഴയിലേക്ക് ആളുകൾ കുളിക്കാനിറങ്ങുന്നതും തോണിയിൽ സഞ്ചരിക്കുന്നതും കുറവായിരുന്നു.

എന്നാല്‍, അപകടം ആളുകൾ മറന്നുതുടങ്ങിയതോടെ വീണ്ടും യുവാക്കള്‍ ജാഗ്രത പാലിക്കാതെ പുഴയിലേക്കിറങ്ങിത്തുടങ്ങിയതായി നാട്ടുകാർ പറഞ്ഞു. പലർക്കും അപകട മുന്നറിയിപ്പുകൾ നൽകിയാലും ഫലമുണ്ടാവാറില്ലെന്നും പ്രദേശവാസികൾ പറയുന്നു. ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണിത്.

വ്യാഴാഴ്ച കടവിലെത്തിയ യുവാക്കളിൽ സനൂഫ് മാത്രമാണ് കുളിക്കാനിറങ്ങിയത്. പാലത്തിനടുത്ത് നിന്ന് ചൂണ്ടയിടുന്നവര്‍ ഇവർക്ക് അപകട സൂചന നല്‍കിയിരുന്നു. ഏതാനും നിമിഷങ്ങൾക്കകം തന്നെ ഒഴുക്കിൽപ്പെടുകയും ചെയ്തു. സുഹൃത്തുക്കളുടെ നിലവിളികേട്ട് സമീപത്തുണ്ടായിരുന്നവരെത്തി അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചു.

സേനാംഗങ്ങളും നാട്ടുകാരും ഊർജിതമായി തിരച്ചിൽ നടത്തിയെങ്കിലും കിട്ടിയിരുന്നില്ല. വെളിച്ചമില്ലാത്തതിനാൽ വ്യാഴാഴ്ച രാത്രി എട്ടരയോടെ തിരച്ചിൽ നിർത്തുകയായിരുന്നു. കണ്ണൂർ അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ റിജിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തിയത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ ബിനു മോഹൻ, മയ്യിൽ ഇൻസ്പെക്ടർ ടി.പി. സുമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. അപകടവിവരമറിഞ്ഞ് ജനങ്ങൾ പാലത്തിൽ തടിച്ചുകൂടി. വ്യാഴാഴ്ച ഇതുവഴി വാഹനഗതാഗതം തടസ്സപ്പെടുകയും ചെയ്തു.


Share our post

Kannur

കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം; പയ്യാവൂർ സഹകരണ ബാങ്കിന് അന്തിമാനുമതി

Published

on

Share our post

ശ്രീകണ്ഠപുരം: കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള അന്തിമാനുമതി പയ്യാവൂർ സഹകരണ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ട ചട്ടം പുറത്തിറക്കി. അടുത്ത കശുവണ്ടി സീസണിൽ പയ്യാവൂരിൽനിന്ന് കശുമാങ്ങ നീര് വാറ്റി ഗോവൻ മാതൃകയിൽ ‘ഫെനി’ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കും.

പയ്യാവൂർ സഹകരണ ബാങ്ക് 2016-ലാണ് കാശുമാങ്ങയിൽനിന്ന് ഫെനി എന്ന ആശയവുമായി സർക്കാറിനെ സമീപിച്ചത്. സാധ്യതകൾ പരിശോധിച്ച സർക്കാർ 2022 ജൂൺ 30-ന് അനുമതി നൽകി. എന്നാൽ ഫെനി മദ്യനിർമാണത്തിനുള്ള ചട്ടം രൂപവത്കരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് വൈകി.

നിലവിൽ ചട്ടവും ധനവകുപ്പ് നികുതിയും നിശ്ചയിച്ചതോടെ കണ്ണൂർ ഫെനി യാഥാർഥ്യമാകുകയാണ്. 200 രൂപ ചെലവിൽ നിർമിക്കാവുന്ന ഒരുലിറ്റർ ഫെനി ചുരുങ്ങിയത് 500 രൂപയ്ക്കെങ്കിലും ബിവറേജസ് കോർപ്പറേഷൻ വഴി വിപണിയിലെത്തിക്കാമെന്നാണ് ബാങ്കിന്റെ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ ഫെനി എന്ന പേരാണ് തീരുമാനിച്ചതെങ്കിലും ഫെനി എന്ന വാക്ക് ഗോവയിലുള്ളതിനാൽ സാങ്കേതിക തടസ്സമുണ്ടാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി പറഞ്ഞു.


Share our post
Continue Reading

Kannur

കൊട്ടിയൂർ വൈശാഖോത്സവം: സ്ഥാനികരുടെ മഠത്തിൽ കയറൽ നാളെ

Published

on

Share our post

പേരാവൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യെഴുന്നള്ളത്ത് സ്ഥാനികരുടെ സംഘം ജൂൺ ഒന്നിന് മഠത്തിൽ കയറും. വില്ലിപ്പാലൻ കുറുപ്പുമാരുടെ സംഘവും തമ്മേങ്ങാടൻ നമ്പ്യാരുടെ സംഘവുമാണ് നെയ്യാട്ടം നടത്തുന്നതിനുള്ള നെയ്യെഴുന്നള്ളത്ത് നടത്തുക.

പന്ന്യന്നൂർ നിടുമ്പ്രം മഠത്തിൽ വില്ലിപ്പാലൻ സംഘവും തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങൾ പാതിരിയാട് മഠത്തിലുമാണ് വ്രതനാളുകളുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. നിഴലിൽകൂടൽ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കുശേഷം ജൂൺ അഞ്ചിനാണ്സംഘം കൊട്ടിയൂരിലേക്ക് കാൽനടയായി പുറപ്പെടുക. എട്ടിനാണ് നെയ്യാട്ടം.

 

 


Share our post
Continue Reading

Kannur

കൊട്ടിയൂർ വൈശാഖോത്സവം : വിളക്കുതിരിസംഘം മഠത്തിൽ പ്രവേശിച്ചു

Published

on

Share our post

കൂത്തുപറമ്പ് : കൊട്ടിയൂർ വൈശാഖോത്സവത്തിനുള്ള വിളക്ക് തിരികൾ നിർമിക്കുന്നതിനായി വിളക്കുതിരി സംഘം മഠത്തിൽ പ്രവേശിച്ചു.രേവതി നാളിൽ  ക്ഷേത്ര ഊരാളന്മാരുടെ സാന്നിധ്യത്തിൽ പുറക്കളം  തിരൂർകുന്ന്  മഹാഗണപതി ക്ഷേത്രത്തിന്റെ  മഠത്തിലാണ് എട്ടംഗസംഘം പ്രവേശിച്ചത്.മണിയൻ ചെട്ടിയാൻ സ്ഥാനികൻ കറുത്ത പ്രേമരാജൻ,കതിരൻ ഭാസ്‌ക്കരൻ,തൊണ്ടൻ രാഘവൻ,ചിങ്ങൻ പ്രകാശൻ,കറുത്ത പ്രദീപൻ,കറുത്ത പ്രേമരാജൻ,കതിരൻ രജീഷ്,ലിജിൻ വട്ടോളി,നാദോരൻ ചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്.

ഒരാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന വ്രതത്തിനിടയിൽ ചർക്കയിൽ നിന്നും നൂൽനൂറ്റിയാണ് കിള്ളി ശീലയും ഉത്തരീയവും മറ്റും നെയ്തെടുക്കുന്നത്.ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിച്ചാണ് സംഘം ഉത്പന്നങ്ങൾ നിർമ്മിക്കുക.ഉത്സവത്തിന് ആവശ്യമായ ഉത്പന്നങ്ങൾ നിർമിച്ചെടുക്കുന്ന  സംഘം 31-ന്  രാത്രി പൂയം നാളിലാണ് പുറക്കളം  ഗണപതി ക്ഷേത്രത്തിൽ നിന്നും കാൽനടയായി കൊട്ടിയൂരിലേക്ക് യാത്രപുറപ്പെടും.

രണ്ടു ദിവസത്തെ യാത്രക്കു ശേഷം ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേരുന്ന സംഘത്തിൽ നിന്നും ക്ഷേത്ര ഊരാളമാരും മറ്റും വിളക്കുതിരികൾ ഏറ്റെടുക്കുന്നതോടെ മാത്രമെ മണിയൻ ചെട്ടിയാന്റെ ദൗത്യം പൂർത്തിയാവുകയുള്ളു.

പൂരം നാളിൽ അക്കരെ കൊട്ടിയൂരിൽ ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തിര യോഗം ചേർന്ന് എണ്ണി തിട്ടപ്പെടുത്തിയാണ് സാധനങ്ങൾ  ഏറ്റെടുക്കുക.ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വൈശാഖോത്സവക്കാലത്ത് വിളക്ക് തെളിയിക്കാനും മറ്റും ഉപയോഗിക്കുന്നത് പുറക്കളം വിളക്കുതിരി സംഘത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ഉത്പന്നങ്ങളാണ്.


Share our post
Continue Reading

Trending

error: Content is protected !!