Connect with us

Kannur

‘ക്യാൻസർ, ഡയാലിസിസ് രോഗികൾക്ക് സൗജന്യം’ : വേദനകളൊപ്പുന്നു ഈ പഴങ്ങളുടെ മധുരം 

Published

on

Share our post

ചെറുപുഴ : സ്വാധീനക്കുറവുള്ള ഒരു കാലും മനംനിറയെ സ്നേഹവുമായി ചെറുപുഴ അരവഞ്ചാൽ സ്വദേശി അസൈനാർ യാത്ര തുടങ്ങിയിട്ട് പതിറ്റാണ്ടിലധികമായി. ക്യാൻസർ, ഡയാലിസിസ് രോഗികൾക്ക് സൗജന്യമായി പഴങ്ങൾ എത്തിച്ച് നൽകുകയാണ്‌ ഈ നാൽപത്തൊന്നുകാരൻ.

2009ൽ വാഹനാപകടത്തെ തുടർന്ന്‌ ചികിത്സയിലിരിക്കെ അസൈനാറിന്‌ ഉറുമാമ്പഴം കഴിക്കണമെന്ന് തോന്നി. എന്നാൽ ആശുപത്രിയിലായതിനാൽ വാങ്ങാൻ പണം കൈയിലുണ്ടായില്ല. ഇതോടെയാണ്‌ ഗുരുതര രോഗം ബാധിച്ച്‌ വിഷമിക്കുന്നവർക്ക്‌ സഹായവുമായിറങ്ങാൻ തീരുമാനിച്ചത്‌. 

 

പഴങ്ങൾ, പച്ചക്കറികൾ, കപ്പ എന്നിവ ശേഖരിച്ച്‌ സ്വന്തം വണ്ടിയിൽ റോഡരികിൽ വിൽപ്പന നടത്തി കിട്ടുന്ന ലാഭം രോഗങ്ങളാൽ കഷ്‌ടത അനുഭവിക്കുന്നവർക്കുകൂടി എത്തിക്കാൻ തീരുമാനിച്ചു. കച്ചവടം എന്നത് കേവലം ലാഭമുണ്ടാക്കാനുള്ള മാർഗമല്ല, ഇവയൊന്നും വാങ്ങാൻ പണം ഇല്ലാത്തവർക്കുകൂടി അവയുടെ മധുരം എത്തിക്കുന്നതാണെന്ന്‌ അസൈനാർ പറയുന്നു. വണ്ടിയുടെ പിന്നിൽ എഴുതിവച്ച ‘ക്യാൻസർ ,ഡയാലിസിസ് രോഗികൾക്ക് സൗജന്യം’ എന്ന വാചകത്തിലൂടെ മനസിലാക്കാം അസൈനാറുടെ ജീവിതലക്ഷ്യം. ആവശ്യമായവർക്ക് സൗജന്യമായി പഴങ്ങൾ വാങ്ങി പോകാം. എന്നാൽ, ആരും ഇങ്ങോട്ടുവന്ന് വാങ്ങാതായതോടെ ക്യാൻസർ, ഡയാലിസിസ് രോഗികളെ തേടിപ്പിടിച്ച് ആഴ്ചതോറും അവരുടെ വീട്ടിലെത്തി സൗജന്യമായി പഴങ്ങൾ നൽകിത്തുടങ്ങി. ഇതിനോടകം നാല്‌ കാരുണ്യ യാത്ര നടത്തി അഞ്ച്‌ ലക്ഷത്തോളം രൂപ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക്‌ നൽകിക്കഴിഞ്ഞു. മാസംതോറും പതിനായിരത്തോളം രൂപയുടെ മരുന്നും മറ്റു സഹായങ്ങളും നൽകുന്നു. 

 

അപകടത്തെ തുടർന്ന്‌ ചികിത്സയിൽ കഴിഞ്ഞപ്പോഴാണ് രോഗികളുടെ കഷ്ടപ്പാടുകൾ മനസിലായത്. ഒരു രൂപ പോലും എടുക്കാനില്ലാത്തവർ അതിന്റെ പേരിൽ ദുരിതം അനുഭവിക്കരുതെന്ന് വാശിയുണ്ടായിരുന്നു അസൈനാർക്ക്‌. അപകടത്തിന്റെ വേദന ശരീരമാസകലം അനുഭവിക്കുമ്പോഴും മനസുനിറയെ സമാധാനവും സന്തോഷവുമാണെന്ന്‌ അസൈനാർ പറയുന്നു. വലംകൈയിൽ സ്ട്രക്‌ച്ചറും ഇടനെഞ്ചിൽ നിറയെ സ്നേഹവുമായി അസൈനാർ നടന്നുനീങ്ങുന്നു ഉറവ വറ്റാത്ത മനുഷ്യസ്‌നേഹത്തിന്റെ പ്രതീകമായി. ഭാര്യ സെറീനയും മകൻ മാഹിറും പിന്തുണയുമായുണ്ട്‌.


Share our post

Kannur

മലയോര മേഖലകളിൽ ജലക്ഷാമം രൂക്ഷം പദ്ധതികൾ പാതി വഴിയിൽ

Published

on

Share our post

കണ്ണൂർ: ഉയർന്ന പ്രദേശമായ മലയോര മേഖലകളിൽ വേനൽ കടുക്കുമ്പോൾ ജലക്ഷാമം രൂക്ഷമാകുന്നതിനെ നേരിടാൻ തയ്യാറാക്കിയ മലയോര കുടിവെള്ള പദ്ധതികളെല്ലാം പാതി വഴിയിലായത് മലയോര ജനതയെ ആശങ്കയിലാക്കുന്നു. ജൽ ജീവൻ പദ്ധതി, ഞറുക്കുമല കുടിവെള്ള പദ്ധതി, പയ്യന്നൂർ ശുദ്ധജല പദ്ധതി തുടങ്ങി വിവിധങ്ങളായ പദ്ധതികൾ വിഭാവനം ചെയ്തിരുന്നെങ്കിലും എങ്ങുമെത്താത്ത അവസ്ഥയാണ്. 71 പഞ്ചായത്തുളിൽ ശുദ്ധജലമെത്തിക്കാൻ ആരംഭിച്ച ജൽജീവൻ മിഷൻ പദ്ധതി പൂർത്തിയായിരിക്കുന്നത് 26 പഞ്ചായത്തുകളിൽ മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട വിഷയം കേരള കൗമുദി നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ പ്രധാനമായ ചപ്പാരപ്പടവ് പഞ്ചായത്തിൽ സ്ഥിതി രൂക്ഷമാണ്. മലയോര പ്രദേശത്തിന്റെ തുടക്കം കൂടിയായ ചപ്പാരപ്പടവ് പഞ്ചായത്തിൽ എല്ലാ വർഷവും ജലക്ഷാമം അനുഭവപ്പെടാറുണ്ടെന്നും ഈ വർഷവും രൂക്ഷമായ ജലക്ഷാമത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നുമാണ് പ്രദേശവാസികളും അധികൃതരും പറയുന്നത്.

എന്നാൽ ഇതിനെ പ്രതിരോധിക്കാൻ വേണ്ട ഇടപെടലുകളൊന്നും ഫലവത്താകുന്നില്ലെന്നാണ് പൊതുവെയുള്ള പരാതി. കാലാകലങ്ങളിൽ ജലക്ഷാമം നേരിടുന്ന മലയോരത്തെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം എന്നതാണ് ജൽജീവൻ ഉൾപ്പെടെയുള്ള പദ്ധതികൾ കൊണ്ട് ഉദ്ദേശിച്ചിരുന്നത്.പാതി വഴിയിലായ പദ്ധതികൾജൽജീവൻ മിഷൻ 3535.52 കോടി ഭരണാനുമതിയിൽ പ്രവർത്തനം ആരംഭിച്ച ജലജീവൻ മിഷന് ചപ്പാരപ്പടവ് പഞ്ചായത്തിൽ 65 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. എന്നാൽ പ്രവർത്തനങ്ങൾ എങ്ങുമെത്താതിന്റെ ബുദ്ധിമുട്ടിലാണ് ജനങ്ങൾ. പദ്ധതി പൂർത്തിയാവുകയാണെങ്കിൽ പഞ്ചായത്തിലെ മൂന്ന് മുതൽ ഏഴ് വരെ വാർഡുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമായിരുന്നു. പദ്ധതിക്കായി പാക്കഞ്ഞിക്കാട്, കട്ടയാൽ, വിളയാർങ്കോട് എന്നിവിടങ്ങളിൽ ഓവർ ഹെഡ് ടാങ്കുകളും എടക്കോം പള്ളിക്ക് സമീപം ബീസ്റ്റർ സ്റ്റേഷനുകളും ആരംഭിക്കാനുള്ള പ്രവർത്തികൾ നടക്കുന്നതേ ഉള്ളൂ.പയ്യന്നൂർ ജലപദ്ധതിഅടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയായിട്ടും ജലശേഖരണത്തിനാവശ്യമായ കിണർ നിർമ്മിക്കാൻ കഴിയാത്തതിൽ പാതി വഴിയിലായ പദ്ധതിയാണ് പയ്യന്നൂർ. പദ്ധതിയുടെ ഭാഗമായി 14 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജല ശുദ്ധീകരണ ശാല ചപ്പാരപ്പടവ് മഠത്തട്ടിൽ പണിതിരുന്നു. ഇതിലേക്കാവശ്യമായ വെള്ളം ശേഖരിക്കാവുന്ന കിണർ നിർമ്മാണം ന‌ടക്കാത്തതാണ് പദ്ധതിക്ക് വിനയായത്. ജനങ്ങളുടെ എതിർപ്പാണ് കിണർ നിർമ്മിക്കാൻ സാധിക്കാത്തതിന് കാരണമെന്നാണ് അധികാരികൾ വ്യക്തമാക്കുന്നത്. പുഴയിൽ തടയണ നിർമ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഞറുക്കുമല കുടിവെള്ള പദ്ധതിചപ്പാരപ്പടവ് ഞറുക്കുമല പ്രദേശത്ത് 30 ലക്ഷം രൂപ മുടക്കിൽ അമ്പതിലേറെ കുടുംബങ്ങൾക്ക് ജലമെത്തിക്കാൻ ഉദ്ദേശിച്ച് തുടങ്ങിയ പദ്ധതിയാണ് ഇത്. ടാങ്കിന്റെയും കുളത്തിന്റെയും പണി പൂർത്തിയായെന്നാണ് അധികൃതർ പറയുന്നത്. 2005ലെ ജനകീയാസൂത്രണത്തിൽ പെടുത്തി നിർമ്മിച്ച കുളത്തിന്റെ ആഴം കൂട്ടിയാണ് ആവശ്യമായ ജലം കണ്ടെത്തുന്നത്. ജൽ ജീവൻ മിഷൻ എത്താത്തിടത്താണ് പദ്ധതിയുടെ പ്രവർത്തനം. ഡിസംബറിന് മുന്നേ ജില്ലയിലെ ജൽ ജീവന്റെ മുഴുവൻ പ്രവർത്തികളും പൂർത്തിയാകും. പ്രവ‌ർത്തനങ്ങളെല്ലാം സമയബന്ധിതമായി തീർക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. -ജൽജീവൻ മിഷൻ അധികൃതർ.


Share our post
Continue Reading

Kannur

അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: നാഷണല്‍ ആയുഷ് മിഷന്‍ കണ്ണൂരിന് കീഴിലുള്ള ആയുര്‍വേദ, ഹോമിയോ സ്ഥാപനങ്ങളിലെ ജിഎന്‍എം നഴ്സ്, മള്‍ട്ടി പര്‍പസ് ഹെല്‍ത്ത് വര്‍ക്കര്‍, മള്‍ട്ടി പര്‍പസ് വര്‍ക്കര്‍, എംപിഡബ്ല്യു (പഞ്ചകര്‍മ അസിസ്റ്റന്റ്), ആയുര്‍വേദ തെറാപിസ്റ്റ്, യോഗ ഡെമോണ്‍സ്ട്രേറ്റര്‍, ഫിസിയോ തെറാപ്പി അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാര്‍ഥികള്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് മിഷന്‍ ഓഫീസില്‍ മെയ് ഒന്‍പതിന് വൈകുന്നേരം അഞ്ചിനകം എത്തിക്കണം. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷിക്കാം. ഫോണ്‍: 0497 2944145


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

പരീക്ഷാ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല ജ്യോഗ്രഫി  പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ  ‘പി.ജി.ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിംഗ്’ (റെഗുലർ/സപ്ലിമെന്ററി), നവംബർ 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ തീയതി പുനഃക്രമീകരിച്ചു

പ്രൈവറ്റ് രെജിസ്ട്രേഷൻ -ഒന്നാം സെമസ്റ്റർ  ബിരുദാനന്തര ബിരുദം  (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷകൾ 28.05.2025 ന് ആരംഭിക്കും. ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

നാലാം  സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് പരീക്ഷ

2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള, നാലാം സെമസ്റ്റർ ബിരുദമേഴ്‌സി ചാൻസ് (ഏപ്രിൽ, 2025) പരീക്ഷകൾക്ക് 09.05.2025 മുതൽ 19.05.2025 വരെ പിഴയില്ലാതെയും 21.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ഫീസ് അടച്ച രസീത് സഹിതം   സമർപ്പിക്കേണ്ടതാണ് പരീക്ഷാ വിജ്ഞാപനം  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

02.07.2025 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം  സെമസ്റ്റർ എം ബി എ  (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകൾക്ക് 13.05.2025 മുതൽ 19.05.2025 വരെ പിഴയില്ലാതെയും 21.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Trending

error: Content is protected !!