Connect with us

Kannur

അസൈനാർ ഹാജിക്കുണ്ട്, പത്ത് ഏക്കറിൽ സ്വപ്നം പോലൊരു കാട്

Published

on

Share our post

മുണ്ടേരി : സ്വന്തമായി സ്വപ്നവനം തീർത്തു നാട്ടുകാർക്കു തണലൊരുക്കുകയാണു മുണ്ടേരി തലമുണ്ടയിലെ പള്ളിക്കൽ ചിരട്ടേന്റകത്ത് പി.സി.അസൈനാർ ഹാജി. വീടിനുചുറ്റും 10 ഏക്കറിലാണ് സ്വപ്നവനം തീർത്തത്. കൂർഗിൽ തോട്ടങ്ങൾ ഉണ്ടായിരുന്ന പിതാവ് പരേതനായ എം.പി.മുഹമ്മദലി ഹാജിക്കൊപ്പമുള്ള യാത്രയിൽ കണ്ട വനവും അതിന്റെ ഭംഗിയുമാണ് അതേ മാതൃകയിൽ വീടിനോടു ചേർന്നു വനഭൂമി നിർമിക്കാൻ പ്രചോദനമായത്.

20 വർഷത്തെ പ്രയത്നം കൊണ്ടാണ് സ്വപ്നവനം ഒരുങ്ങിയത്. മാവ്, പ്ലാവ്, രക്തചന്ദനം, ഊദ്, ആഫ്രിക്കൻ, ആൻഡമാൻ പടോക്ക്, തേക്ക്, മഹാഗണി തുടങ്ങി വിവിധയിനം വൃക്ഷങ്ങളുടെ അമൂല്യ ശേഖരം ഇവിടത്തെ കാഴ്ചകളാണ്. ദൂരസ്ഥലങ്ങളിൽനിന്നുപോലും തലമുണ്ടയിലെ കൃത്രിമവനം കാണാൻ ഒട്ടേറെപ്പേരാണ് എത്തുന്നത്.

ശാസ്ത്രീയമായി നീർത്തടം

മഴവെള്ളം സംഭരിക്കാൻ സാധിക്കുംവിധം ശാസ്ത്രീയമായി നീർത്തടം ഒരുക്കിയാണു മരം നട്ടു പിടിപ്പിച്ചത്. എത്ര ശക്തമായ മഴ പെയ്താലും ഒരു തുള്ളി പോലും ഇവിടെ നിന്നു പുറത്തേക്കൊഴുകില്ല. അതുകൊണ്ടുതന്നെ കൊടിയ വരൾച്ചയിലും പ്രദേശത്തെ വീടുകളിലെ കിണറുകളിലെ വെള്ളം വറ്റാറില്ലെന്ന് അസൈനാർ പറഞ്ഞു. വേനൽക്കാലത്ത് മരങ്ങൾക്ക് വെള്ളം നനയ്ക്കാൻ വേണ്ടി കൂറ്റൻ വാട്ടർ ടാങ്കും ഇവിടെയുണ്ട്.

സൗജന്യ ഫലവൃക്ഷത്തൈകൾ

പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം 20000 ഫലവൃക്ഷത്തൈകൾ ഇതിനകം സൗജന്യമായി എത്തിച്ചുകൊടുത്തു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ലിറ്റിൽ ഫോറസ്റ്റ് ചാലഞ്ചിലേക്ക് 1000 ഫലവൃക്ഷത്തൈകളും ഇരിക്കൂർ, ശ്രീകണ്ഠപുരം, ഉളിക്കൽ, പേരാവൂർ, ഇരിട്ടി എന്നിവിടങ്ങളിൽ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം 14,000 ഫലവൃക്ഷത്തൈകളും ഇദ്ദേഹം നൽകിയിട്ടുണ്ട്.

സാംസ്കാരിക സംഘടനകൾക്കും സൗജന്യമായി തൈകൾ നൽകുന്നുണ്ട്.പ്രത്യേകം സജ്ജമാക്കിയ കവറിലാണ് തൈകൾ നട്ടുപിടിപ്പിക്കുന്നത്. ഇവയാണു ജില്ലയിൽ എത്തിച്ചു നൽകുന്നത്.വിവിധ ഇനം പേര, പ്ലാവ്, മാവ് എന്നിവയാണ് പ്രധാനമായും വിതരണം ചെയ്യുന്നത്.

പരിസ്ഥിതി മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ന്യൂനപക്ഷ വിഭാഗം വൈസ് പ്രസിഡന്റ്, കൂർഗ് ജില്ലാ മുസ്‍ലിം അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലയിലും പ്രവർത്തിക്കുന്നു. ഭാര്യപി.അസ്മാവി. മക്കൾ–സൈനുദ്ദീൻ (എംഡി, വളപട്ടണം കീരിയാട് പി.സി. പ്ലൈവുഡ്സ്), റിയാദ് (കൂർഗ്) നൗഷാദ് (ഖത്തർ), ഷാനിദ്(ദുബായ്), ഷമീന, ഷലീന.


Share our post

Kannur

കാലവര്‍ഷം മെയ് 13ഓടെ എത്തും: വെള്ളിയാഴ്ച മുതല്‍ ശക്തമായ മഴ

Published

on

Share our post

കണ്ണൂർ: മെയ് പതിമൂന്നോടെ കാലവര്‍ഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് പത്താം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.


Share our post
Continue Reading

Kannur

പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ അറസ്റ്റിൽ

Published

on

Share our post

കണ്ണൂര്‍: പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിൽ. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.


Share our post
Continue Reading

Kannur

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ്; സുധീർ തോമസ് പിടിയിൽ

Published

on

Share our post

കണ്ണൂർ: ആനപ്പന്തി സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി സുധീർ തോമസ് പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന സുധീറിനെ മൈസൂരുവിൽ നിന്നാണ് പിടികൂടിയത്. ബംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബാങ്കിലെ ക്യാഷ്യർ കൂടിയായ സുധീർ തോമസിനെ പൊലീസ് പിടികൂടിയത്. സുധീറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇയാൾ സംസ്ഥാനം കടന്നുപോയെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.തട്ടിപ്പ് നടത്തിയ കോൺഗ്രസ്‌ കച്ചേരിക്കടവ് വാർഡ്‌ പ്രസിഡന്റ്‌ സുനീഷ് തോമസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. സുനീഷും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുധീർ തോമസും ചേർന്ന് പ്ലാൻ ചെയ്‌ത്‌ സ്വർണം തട്ടിയെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ബാങ്ക് ലോക്കറിൽ നിന്ന് മാറ്റിയതിൽ 50 ശതമാനത്തിലേറെ സ്വർണവും സുനീഷ് പണയംവെച്ചതാണ്. കൂടാതെ സുധീർ തോമസിന്റെ ഭാര്യയുടെ പേരിൽ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണവും കവർന്നു. സുനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. ഏപ്രിൽ 29 നും മെയ് 2 നും ഇടയിൽ കവർച്ച നടന്നെന്നാണ് കണ്ടെത്തൽ. സ്ട്രോങ്ങ്‌ റൂമിൽ 18 കവറുകളിലായി സൂക്ഷിച്ച സ്വർണം എടുത്ത് മാറ്റി പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. അതേസമയം ജാഗ്രത കുറവ് ചൂണ്ടിക്കാട്ടി ബാങ്ക് മാനേജറെ സസ്പെൻഡ് ചെയ്തു. യു.ഡി.എഫ് നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ബാങ്ക് 2023ലാണ് സി.പി.ഐ.എം പിടിച്ചെടുത്തത്.


Share our post
Continue Reading

Trending

error: Content is protected !!