Kerala
സെപ്റ്റംബറിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സെപ്റ്റംബർ 1 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട ഏഴോളം സാമ്പത്തിക മാറ്റങ്ങളാണ് താഴെ പറയുന്നത്. ഇക്കാര്യങ്ങൾ അവഗണിച്ചാൽ ഒരുപക്ഷെ വലിയ സാമ്പത്തിക ബാധ്യതകൾ ഉണ്ടായേക്കാം.
ആധാർ സൗജന്യ അപ്‌ഡേറ്റ് (Aadhaar Free Updation)
യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആധാർ വിവരങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനു സെപ്റ്റംബർ 14 വരെയാണ് സാവകാശം അനുവദിച്ചിരിക്കുന്നത്. ജൂൺ 14 ന് അവസാനിച്ച സമയപരിധിയാണ് അധികൃതർ സെപ്റ്റംബറിലേക്കു നീട്ടിയത്. 10 വർഷം പഴക്കമുള്ള ആധാർ വിവരങ്ങൾ ഉപയോക്താക്കൾ പുതുക്കണമെന്ന് അടുത്തിടെ സർക്കാർ വ്യക്തമാക്കിയിരുന്നു.`
2000 രൂപ നോട്ടുകൾ സെപ്റ്റംബർ 30 വരെ മാത്രം (2000 Note Change)
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റാനോ നാല് മാസത്തെ സമയം അനുവദിച്ചിരുന്നതും സെപ്റ്റംബറിൽ അവസാനിക്കുകയാണ്. സെപ്റ്റംബർ 30 വരെയാണ് ഉപയോക്താക്കൾക്കു സമയമുള്ളത്. ഇതിനു ശേഷം 2000 രൂപ നോട്ടുകൾക്കു പൊതുവിപണിയിൽ മൂല്യം ഉണ്ടായിരിക്കില്ല. അതിനാൽ കൈയ്യിൽ 2000 രൂപ നോട്ടുകൾ ഉള്ളവർ സെപ്റ്റംബർ 30നകം അത് മാറുകയോ, ബാങ്കുകളിൽ നിക്ഷേപിക്കുകയോ വേണം.
പാൻ- ആധാർ ലിങ്കിംഗ് (PAN- Aadhaar Linking)
സ്‌മോൾ സേവിംഗ്‌സ് സ്‌കീം ഉപയോക്താക്കളെ സംബന്ധിച്ചും സെപ്റ്റംബർ പ്രധാനമാണ്. 2023 സെപ്റ്റംബർ 30-നകം ഇത്തരം പദ്ധതികളിൽ ആധാർ ലിങ്ക് ചെയ്യേണ്ടതുണ്ട്. നടപടി പൂർത്തിയാക്കാത്ത അക്കൗണ്ടുകൾ ഒക്‌ടോബർ 1 മുതൽ സസ്‌പെൻഡ് ചെയ്യും. ചെറുകിട സമ്പാദ്യ പദ്ധതി അക്കൗണ്ടുകൾ തുറക്കുന്ന പുതിയ ഉപയോക്താക്കൾ ആറു മാസത്തിനുള്ളിലെങ്കിലും അക്കൗണ്ട് അധാറുമായി ലിങ്ക് ചെയ്തിരിക്കണം.
ഡീമാറ്റ് അക്കൗണ്ട് നോമിനേഷൻ (Demat Account Nomination)
ഓഹരി വിപണി റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനേഷനുകൾ നൽകാനോ നാമനിർദ്ദേശം ഒഴിവാക്കാനോ ഉള്ള സമയം നീട്ടിയിട്ടുണ്ട്. പുതുക്കിയ സമയപരിധി 2023 സെപ്റ്റംബർ 30 ആണ്.
എസ്.ബി.ഐ വീ കെയർ (SBI We care)
മുതിർന്ന പൗരന്മാർക്കായി എസ്.ബി.ഐ വാഗ്ദാനം ചെയ്യുന്ന വീ കെയർ പദ്ധതിയിൽ സ്ഥിരനിക്ഷേപം ആരംഭിക്കാനുള്ള സമയപരിധിയും സെപ്റ്റംബർ 30 ന് അവസാനിക്കും. ഉയർന്ന പലിശ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തണം. അതേസമയം ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ഈ സ്‌കീമിന് മുതിർന്ന പൗരന്മാർക്ക് മാത്രമേ അർഹതയുള്ളൂ. 7.50 ശതമാനം പലിശയാണു പദ്ധതി വാഗ്ദാനം ചെയ്യുന്നത്.
ഐ.ഡി.ബി.ഐ അമൃത് മഹോത്സവ് എഫ്ഡി (IDBI Amrit Mahotsav FD)
ഐ.ഡി.ബി.ഐ ബാങ്കിന്റെ 375 ദിവസത്തെ അമൃത് മഹോത്സവ് എഫ്ഡി സ്‌കീമിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും സെപ്റ്റംബർ പ്രധാനമാണ്. ജനറൽ, എൻആർഇ, എൻആർഒ നിക്ഷേപകർക്ക് 7.10% പലിശയും, മുതിർന്ന പൗരന്മാർക്ക് 7.60% പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 444 ദിവസത്തെ നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 7.15% പലിശയും മുതിർന്ന പൗരന്മാർക്ക് 7.65% പലിശയും കിട്ടും.
Short news kannur
ആക്‌സിസ് ബാങ്ക് മാഗ്‌നസ് ക്രെഡിറ്റ് കാർഡ് (Axis Bank Magnus Credit Card Rule Changes)
ആക്‌സിസ് ബാങ്കിന്റെ മാഗ്‌നസ് ക്രെഡിറ്റ് കാർഡ് നിബന്ധനകൾ മാറുകയാണ്. സെപ്റ്റംബർ 1 മുതൽ നിയമങ്ങൾ മാറും. നിർദ്ദിഷ്ട ഇടപാടുകൾക്ക് ഇനി മുതൽ EDGE അവാർഡുകൾക്കോ വാർഷിക ഫീസ് ഇളവുകൾക്കോ അർഹതയുണ്ടായിരിക്കില്ല.
2023 സെപ്റ്റംബർ 1 മുതൽ 1,50,000 രൂപ വരെയുള്ള മൊത്തം പ്രതിമാസ ചെലവിൽ ചെലവഴിക്കുന്ന ഓരോ 200 രൂപക്കും 12 EDGE റിവാർഡ് പോയിന്റുകൾ ലഭിക്കും. പുതിയ കാർഡ് ഉടമകൾക്കുള്ള വാർഷിക ചാർജ് 12,500 രൂപയും ജി.എസ്ടിയും ആയിരിക്കും. നിലവിലെ ഉപയോക്താക്കളുടെ വാർഷിക നിരക്ക് 10,000 രൂപയും ജി.എസ്ടിയുമായി തുടരും.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്