Connect with us

Kannur

ജില്ലാ കൃഷി തോട്ടത്തിൽ ബിരുദധാരികൾക്ക് ജോലി ഒഴിവുകൾ

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന ജില്ലാ കൃഷി തോട്ടത്തിൽ ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ തയാറാക്കുന്നതിന് തോട്ടത്തിലെ വിവിധ ബ്ലോക്കുകളിലെ സസ്യങ്ങളുടെയും ജീവികളുടെയും വിവര ശേഖരണം നടത്തുന്നതിന് ബി. എസ്‍. സി ബോട്ടണി ബിരുദമുള്ള രണ്ട് പേരെയും ബി. എസ്‍. സി സുവോളജി ബിരുദമുള്ള രണ്ട് പേരെയും നിയമിക്കുന്നു.

സർവേ പ്രവർത്തനം, സസ്യജാലങ്ങളുടെ ഐഡന്റിഫിക്കേഷൻ, വർഗീകരണം എന്നി മേഖലകളിൽ പരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ സെപ്റ്റംബർ ഒന്നിന് രാവിലെ 10 മണിക്ക് തളിപ്പറമ്പ് കരിമ്പത്തുള്ള ജില്ലാ കൃഷിത്തോട്ടം ഓഫീസിൽ എത്തുക.


Share our post

Kannur

അഭിമാനക്കസവുചുറ്റി എവറസ്റ്റിന്റെ നെറുകയിൽ ചുംബിച്ച് വാസന്തി; അടുത്ത യാത്ര ചൈനയിലേക്ക്

Published

on

Share our post

തളിപ്പറമ്പ്: ‘സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല. ജീവിതം ഒന്നേയുള്ളൂ. അത് നമുക്കുവേണ്ടിയല്ലാതെ മറ്റാർക്കുവേണ്ടി ആസ്വദിക്കും.’ തയ്യൽ ജോലിയിൽ നിന്നുള്ള വരുമാനത്തിൽനിന്ന് ഒരുപങ്ക് മാറ്റിവെച്ച് തനിച്ച് എവറസ്റ്റ് കയറി തിരിച്ചെത്തിയ തളിപ്പറമ്പ് തൃച്ചംബരം സ്വദേശിയായ 59-കാരി ചെറുവീട്ടിൽ വാസന്തിയുടെ  വാക്കുകളാണിവ. മനോധൈര്യം മുറുകെപ്പിടിച്ച് വാസന്തി എവറസ്റ്റിലേക്ക് ഒറ്റയ്ക്ക് തിരിച്ചത് ഫെബ്രുവരി ഒൻപതിന്. എന്നെങ്കിലും എവറസ്റ്റിൽ എത്തിയാൽ കേരളത്തിന്റെ തനത്‌ കസവുസാരി അണിയണമെന്നായിരുന്നു ആഗ്രഹം. കസവുസാരിയണിഞ്ഞ് കൈയിൽ ഇന്ത്യൻ പതാകയുമായി എവറസ്റ്റിന്റെ ഉയരങ്ങളിലെത്തിയ ചിത്രങ്ങളും വീഡിയോകളും പിന്നീട് സാമൂഹിക മാധ്യമങ്ങളിലും ചർച്ചയായി.

നാലുമാസം മുൻപേയുള്ള തയ്യാറെടുപ്പ്

യാത്രയ്ക്ക് നാലുമാസം മുൻപേ തുടങ്ങിയതാണ് വാസന്തിയുടെ തയ്യാറെടുപ്പ്. എവറസ്റ്റിലേക്ക് പോയവരുടെ വീഡിയോകൾ യൂട്യൂബ് വഴി കണ്ടു. ശരീരത്തെ യാത്രയ്ക്ക് പാകപ്പെടുത്താൽ ട്രെക്കിങ് ഷൂ ധരിച്ച് രാവിലെ മൂന്നുമണിക്കൂർ നടത്തം ശീലമാക്കി. ബെംഗളൂരുവിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള വിമാനം റദ്ദാക്കിയതിനാൽ യാത്ര തടസ്സപ്പെട്ടു. യാദൃച്ഛികമായി കണ്ട ജർമൻ ദമ്പതിമാർക്കൊപ്പം ടാക്സിയിൽ നേപ്പാളിലെ സുർഖേതിലെത്തി. ഫെബ്രുവരി 15-നാണ് ട്രക്കിങ് തുടങ്ങിയത്. കൃത്യമായ ഇടവേളകളെടുത്തായിരുന്നു യാത്ര.23-ന് ഉച്ചയ്ക്ക് 12-ന് എവറസ്റ്റിന്റെ തെക്കൻ ബേസ് ക്യാമ്പിലെത്തി. മാർച്ച് രണ്ടിനാണ് തിരിച്ചെത്തിയത്.

ഹെലികോപ്റ്റർ യാത്രയെന്ന ആഗ്രഹം

എവറസ്റ്റ് യാത്രയോടൊപ്പമുള്ള മറ്റൊരു ആഗ്രഹമായിരുന്നു ഹെലികോപ്റ്റർ യാത്ര. തിരികെയുള്ള നടത്തം ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ ഗോരക്ഷപ്പിൽനിന്ന് ലുക്ലുവരെ ഹെലികോപ്റ്ററിൽ വരാൻ തിരുമാനിച്ചു. യാത്രാച്ചെലവ് കേട്ട് ആദ്യം അമ്പരന്നെങ്കിലും ഒരു യുവാവ് തന്റെ സഹപാഠിക്കുവേണ്ടി ഹെലികോപ്റ്റർ ഷെയർചെയ്യുമോ എന്ന്‌ ചോദിച്ചുവന്നു. അതോടെ ആ സ്വപ്നവും സഫലമായി. എവറസ്റ്റിലേക്ക് ഇത് ആദ്യ യാത്രയാണെങ്കിലും വാസന്തിയുടെ ആദ്യ ദീർഘയാത്ര കഴിഞ്ഞവർഷം മേയിൽ തായ്‌ലാൻഡിലേക്കായിരുന്നു.

അടുത്ത യാത്ര ചൈനയിലേക്ക്

യാത്രയോടുള്ള കമ്പം ഒട്ടും കുറയാത്ത വാസന്തിയുടെ അടുത്ത ലക്ഷ്യം ചൈനയാണ്. ചെറിയ പ്രായംമുതലേ കേൾക്കുന്ന ചൈന വൻമതിൽ നേരിട്ടുകാണണം. ആ യാത്രയ്ക്ക് മുന്നോടിയായി ഫോണിലൂടെ ചൈനീസ് പഠിക്കുന്ന തിരക്കിലാണ് വാസന്തി.

യാത്ര തയ്യൽ വരുമാനത്തിലൂടെ

37 വർഷമായി തയ്യൽ ജോലിയാണ്. അതിലൂടെ കിട്ടുന്ന വരുമാനം മിച്ചംവെച്ചാണ് ഓരോ ആഗ്രഹവും നിറവേറ്റുന്നത്. ഈ യാത്രയ്ക്ക് അധികമായി പണം ആവശ്യംവന്നാലോയെന്ന്‌ കരുതി കൈയിലുണ്ടായ സ്വർണമാല മകനെ ഏൽപ്പിച്ചാണ് വന്നത്. ഈ സ്വർണം വിറ്റോ പണയംവെച്ചോ പണം തന്റെ അക്കൗണ്ടിൽ അയക്കണമെന്ന് പറഞ്ഞു. അത് ആവശ്യമായിവന്നു. കൈയിലുള്ള പണം ഹെലിക്കോപ്റ്റർ യാത്രയ്ക്ക് തികയുമായിരുന്നില്ല. മകനോട് പറഞ്ഞപ്പോൾ തന്നെ അവൻ പണം അയച്ചുതന്നു. എവറസ്റ്റിലേക്കുള്ള യാത്രയിൽ ആകെ ചെലവായത് 1.45 ലക്ഷം രൂപയാണ്. അതിൽ ഹെലികോപ്റ്ററിനാണ് അധികപണവും -വാസന്തി പറഞ്ഞു. ഇലക്‌ട്രീഷ്യനായിരുന്ന ഭർത്താവ് ലക്ഷ്മണൻ മൂന്ന് വർഷം മുൻപാണ് മരിച്ചത്. മൂത്ത മകൻ സി.എൽ. വിനീത് മൈസൂരുവിൽ ജോലിചെയ്യുകയാണ്. ഇളയ മകൻ സി.എൽ. വിവേക് സിനിമോട്ടോഗ്രാഫറാണ്.


Share our post
Continue Reading

Kannur

ഗവ. ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

Published

on

Share our post

കണ്ണൂർ: തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ 2025-26 അധ്യയന വർഷത്തെ 8ാം ക്ലാസ് ഓൺലൈൻ പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു.

www.polyadmission.org എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ എട്ട് വരെ അപേക്ഷ സമർപ്പിക്കാം. നിലവിൽ ഏഴാം ക്ലാസിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.ഫോൺ: 94000 06494


Share our post
Continue Reading

Kannur

സൗജന്യ ചാനലുകളുമായി ബി.എസ്.എൻ.എൽ, ഒരാഴ്ചയ്ക്കകം കേരളമാകെ; 400 ചാനലുകള്‍, 23 മലയാളം

Published

on

Share our post

കണ്ണൂർ: അതിവേഗ ഇന്റർനെറ്റ് വഴി ബി.എസ്.എൻ.എൽ ഒരാഴ്ചയ്ക്കകം സംസ്ഥാനമാകെ ടിവി ചാനലുകൾ ലഭ്യമാക്കും. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ തുടങ്ങിയ പദ്ധതി വിജയമെന്നുകണ്ടതിനെത്തുടർന്നാണ് വ്യാപിപ്പിക്കുന്നത്.മുഴുവൻ ചാനലുകളും ഒരു മാസത്തോളമായിരിക്കും സൗജന്യമായി നൽകുക. 350 ചാനലുകൾ തുടർന്നും സൗജന്യമായി തുടരും. ബാക്കിയുള്ളവയ്ക്ക് ബി.എസ്എൻഎലിന്റെ നയത്തിനനുസരിച്ചുള്ള നിരക്ക് നിശ്ചയിച്ച് ഈടാക്കും. എഫ്ടിടിഎച്ചിന്റെ ഏത് പ്ലാൻ എടുത്തവർക്കും ഐഎഫ്ടിവി സേവനം ലഭ്യമായിരിക്കും. ഫൈബർ ടു ദ ഹോം (എഫ്ടിടിഎച്ച്) കണക്‌ഷനുള്ളവർക്കാണ് കിട്ടുക. സ്മാർട്ട് ടിവിയും വേണം. 400 ചാനലുകളാണ് ലഭ്യമാക്കുക. 23 എണ്ണം മലയാളം. എഫ്ടിടിഎച്ചിന്റെ പ്രചാരമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സ്കൈപ്രോ കമ്പനിയുമായുള്ള ധാരണയിലാണ് ആദ്യം 50-ഓളം പ്രീമിയം ചാനലുകൾ സൗജന്യമായി നൽകുന്നത്.

രജിസ്റ്റർ ചെയ്യണം

ശേഷിക്കുന്ന ജില്ലകളിൽ ഐഎഫ്ടിവി സേവനം എത്തുന്നമുറയ്ക്ക് ബിഎസ്എൻഎലിൽനിന്ന് അറിയിപ്പുണ്ടാകും. http://fms.bsnl.in/iptvreg എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. ഒടിപി ഉപയോഗിച്ച് വെരിഫിക്കേഷൻ കഴിയുമ്പോൾ രജിസ്‌ട്രേഷൻ പൂർത്തിയാകും. തുടർന്ന് സ്മാർട്ട് ടിവിയിൽത്തന്നെ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് സ്കൈപ്രോ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഇതിലും ഒടിപി ഉപയോഗിച്ചുള്ള വെരിഫിക്കേഷൻ ഉണ്ടാകും. ആപ്പ് ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ ചാനലുകൾ ലഭ്യമാകും.അൺലിമിറ്റഡ് വോയ്‌സ് കോളും വൈഫൈ റോമിങ്ങും എഫ്ടിടിഎച്ച് കണക്ഷനുള്ളവർക്ക് നിലവിൽ സൗജന്യമായി നൽകുന്നുണ്ടെന്ന് ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ബി. സുനിൽകുമാർ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!