Social
വാട്സാപ്പില്‍ പുതിയ തട്ടിപ്പ്, ഇത്തവണ സൂക്ഷിക്കേണ്ടത് യു.എസ് കോഡ്

വാട്സാപ്പ് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി രാജ്യാന്തര നമ്പറുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള സ്പാം കോള്‍ തട്ടിപ്പ് പുതിയ രൂപത്തില്‍ വീണ്ടും സജീവമാകുന്നു. രണ്ട് മാസം മുൻപ് വരെ രാജ്യാന്തര നമ്പറുകളില്‍നിന്നുള്ള സ്പാം കോളുകള്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉറക്കം കെടുത്തിയിരുന്നു. ഏതാണ്ട് ഇതിന് സമാനമായ തട്ടിപ്പാണ് ഇപ്പോള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
അമേരിക്കൻ കോഡുകളുള്ള നമ്പറുകളില്‍നിന്നാണ് കോളുകളും മെസേജുകളും എത്തുന്നത് എന്നതാണ് ഇത്തവണത്തെ വ്യത്യാസം. ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഈ നമ്പറുകളില്‍നിന്ന് വിളിക്കുന്ന ആളുകള്‍ സംസാരിക്കുന്നതെന്ന് IANS റിപ്പോര്‍ട്ട് ചെയ്യുന്നു. ”ഈ മെസേജ് കണ്ടാല്‍ ഉടൻ എനിക്ക് മറുപടി നല്‍കുക, നന്ദി” തുടങ്ങിയ രീതിയിലുള്ള സന്ദേശങ്ങളും ആളുകള്‍ക്ക് എത്തുന്നുണ്ട്.
തന്റെ മേലധികാരിയാണ് എന്ന് ആളുകളെ വിശ്വസിപ്പിക്കുന്ന വിധത്തില്‍ ജോലിക്കാര്‍ക്കാണ് ഇത്തരം മെസേജുകള്‍ എത്തുന്നത് എന്നതാണ് ഇതില്‍ ശ്രദ്ധേയമായിട്ടുള്ള കാര്യം. ജോര്‍ജിയയിലെ അറ്റ്‌ലാന്റയുടെ +1 (404), ഇല്ലിനോയിയിലെ ചിക്കാഗോയുടെ +1 (773) എന്നീ കോഡുകളുള്ള അമേരിക്കൻ നമ്പറുകളില്‍ നിന്നാണ് വ്യാജ കോളുകളും മെസേജുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെ ഇന്ത്യയല്‍ അനുഭവപ്പെട്ട സ്പാം കോള്‍ സ്കാമിന്റെ മറ്റൊരു പതിപ്പാണ് ഇത് എന്നാണ് കരുതപ്പെടുന്നത്.
നിലവില്‍ ഇന്ത്യയിലെ വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് ഈ നമ്പറുകളില്‍നിന്ന് സ്പാം കോളുകള്‍ എത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും ഓണ്‍ലൈൻ തട്ടിപ്പുകളുടെ വിളനിലമായ ഇന്ത്യയിലെ വാട്സാപ്പ് ഉപയോക്താക്കളും ഇത്തരം രാജ്യാന്തര നമ്പറുകളില്‍നിന്നുള്ള കോളുകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. രാജ്യാന്തര നമ്പറുകളില്‍നിന്നുള്ള കോളുകള്‍ സ്വീകരിക്കുമ്പോള്‍ ജാഗ്രത പാലിക്കണം എന്ന കേന്ദ്ര നിര്‍ദ്ദേശം ഇപ്പോഴും പ്രസക്തമാണ് എന്ന് ഈ വാട്സാപ്പ് സ്പാം കോള്‍ തട്ടിപ്പ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇത്തരം വ്യാജ നമ്പറുകളില്‍നിന്നുള്ള സ്പാം കോളുകള്‍ ആളുകളുടെ അക്കൗണ്ടിലെ പണം മോഷ്ടിക്കുകയോ, സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടുകയോ, വില്‍ക്കുകയോ ചെയ്യുന്നതിലേക്ക് നയിക്കുന്നു. അജ്ഞാത നമ്പറുകളില്‍നിന്നുള്ള കോളുകളും മെസേജുകളും കൈകാര്യം ചെയ്യുമ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍, പ്രത്യേകിച്ച് വാട്സാപ്പ് ഉപയോക്താക്കള്‍ ഏറെ ജാഗ്രത പുലര്‍ത്തണം.
മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് ഇന്ത്യയില്‍ ഏകദേശം 500 ദശലക്ഷത്തിലധികം ആളുകള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്. ഉപയോക്താക്കളുടെ ഈ ബാഹുല്യം തട്ടിപ്പുകാര്‍ക്ക് ചാകരയാകാറുണ്ട്.
തട്ടിപ്പിലേക്ക് നയിക്കുന്ന വ്യാജ ലിങ്കുകള്‍ വാട്സാപ്പലൂടെ വളരെ വേഗം പ്രചരിപ്പിക്കാനും അതുവഴി ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്താനും തട്ടിപ്പുകാര്‍ക്ക് കഴിയുന്നു. ഇതിന് പുറമേ ആകര്‍ഷകമായ പാര്‍ട്ട്ടൈം/ഫുള്‍ടൈം ജോലി അവസരങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകളും വാട്സാപ്പില്‍ സജീവമാണ്. അതിനാല്‍ ഉപയോക്താക്കള്‍ ഇവയുടെ അപകടം മനസിലാക്കിക്കൊണ്ടു വേണം വാട്സാപ്പ് കൈകാര്യം ചെയ്യാൻ.
ഇന്ത്യയില്‍ സ്പാം കോള്‍ തട്ടിപ്പുകള്‍ രൂക്ഷമാകുകയും കേന്ദ്ര സര്‍ക്കാര്‍ അടക്കം വിഷയത്തില്‍ ഇടപെടുകയും ചെയ്തപ്പോള്‍, സ്പാം കോളുകള്‍ തടയാൻ എഐ, മെഷീൻ ലേണിങ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും എന്ന് വാട്സാപ്പ് പ്രഖ്യാപിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. തുടര്‍ന്നും നിരവധി പേര്‍ക്ക് സ്പാം കോളുകള്‍ എത്തിയിരുന്നു.
മലേഷ്യ (+60), ഇന്തോനേഷ്യ (+62), കെനിയ (+254), എത്യോപ്യ (+251), വിയറ്റ്‌നാം (+84) തുടങ്ങിയ വിവിധ രാജ്യങ്ങളിലെ നമ്പറുകളില്‍ നിന്നാണ് ഇന്ത്യയിലെ വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് കോളുകള്‍ എത്തിയിരുന്നത്. എന്നാല്‍ ഈ രാജ്യങ്ങളിലെ കോഡുകള്‍ ഉപയോഗിക്കുന്നു എങ്കിലും ഇത് യഥാര്‍ഥത്തില്‍ ആ രാജ്യങ്ങളില്‍നിന്ന് എത്തുന്ന കോളുകള്‍ ആയിരിക്കില്ല എന്നാണ് അധികൃതരുടെ നിഗമനം. ഇത്തരം ഓണ്‍ലൈൻ തട്ടിപ്പുകളില്‍ ഇരയാകാതിരിക്കാൻ ഓണ്‍ലൈൻ പണമിടപാടുകളിലും ഉപയോക്താക്കള്‍ ഏറെ ശ്രദ്ധിക്കണം എന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
വാട്സാപ്പ് കോള്‍ വഴിയോ സന്ദേശമായോ വാഗ്ദാനങ്ങള്‍ എത്തിയാല്‍ അതില്‍ വീഴരുത്. പരിചയമില്ലാത്ത ഇൻര്‍നാഷണല്‍ നമ്പറില്‍ നിന്ന് തുടര്‍ച്ചയായി കോളുകള്‍ എത്തുന്നുണ്ടെങ്കില്‍ അതിനോട് പ്രതികരിക്കാതിരിക്കുന്നതിനൊപ്പം ആ നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതും നന്നായിരിക്കും.
Social
ചാറ്റിലെ ചിത്രങ്ങള്‍ സേവ് ചെയ്യാനാവില്ല- സ്വകാര്യത ഉറപ്പിക്കാന്‍ പുതിയ നീക്കവുമായി വാട്‌സാപ്പ്

വാട്‌സാപ്പിന്റെ ഐഒഎസ് വേര്‍ഷനിലെ ചാറ്റുകളുടെ സ്വകാര്യത ശക്തിപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ ഒരുങ്ങുന്നു. ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി’ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഫീച്ചര്‍, നിങ്ങള്‍ അയക്കുന്ന മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍ സേവ് ആകുന്നത് തടയുന്നതടക്കമുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഈ ഫീച്ചര്‍ സജീവമാക്കിയാല്‍, നിങ്ങളുമായുള്ള ചാറ്റ് ഹിസ്റ്ററി മറ്റാര്‍ക്കും എക്സ്പോര്‍ട്ട് ചെയ്‌തെടുക്കാനും കഴിയില്ല.വാട്സാപ്പിന്റെ ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഐഒഎസിന്റെ അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. വാട്സാപ്പ് ഐ.ഒ.എസ് ബീറ്റാ പതിപ്പ് 25.10.10.70-ലാണ് ഈ ഫീച്ചര്‍ ആദ്യമായി കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് സെറ്റിംഗ്സ് വഴി ഇഷ്ടാനുസരണം ആക്ടിവേറ്റ് ചെയ്യാം. ഇത് ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങള്‍ അയച്ച മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന് അവരുടെ ഫോണില്‍ സേവ് ചെയ്യാന്‍ സാധിക്കില്ല. മീഡിയ ഫയല്‍ ഗാലറിയിലേക്ക് സേവ് ചെയ്യാന്‍ ശ്രമിച്ചാല്‍, ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ഓണ്‍ ആണ്, ഇത് മീഡിയ ഓട്ടോ-സേവ് ആകുന്നത് തടയുന്നു’ എന്ന സന്ദേശം പോപ്പ്-അപ്പായി ദൃശ്യമാകും. ചാറ്റ് ഹിസ്റ്ററി എക്സ്പോര്‍ട്ട് ചെയ്യുന്നത് തടയുമെന്നതാണ് ഈ ഫീച്ചറിന്റെ മറ്റൊരു പ്രധാന സവിശേഷത. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങളുമായുള്ള ചാറ്റ് സ്വീകര്‍ത്താവിന് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ കഴിയാതെ വരും. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായും സമാനമായ ഫീച്ചര്‍ വാട്സാപ്പ് വികസിപ്പിച്ചു വരുന്നുണ്ട്. നിലവില്‍ നിര്‍മാണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍, നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാകും എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാവുക. സ്വകാര്യതയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്ന ഈ പുതിയ ഫീച്ചര്‍ വാട്സാപ്പ് ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Social
വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ്; സ്റ്റാറ്റസില്‍ ഇനി പാട്ടുകളും ചേര്‍ക്കാം

വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഇനി പാട്ടുകളും ചേര്‍ക്കാം. കഴിഞ്ഞദിവസത്തെ അപ്‌ഡേറ്റിലൂടെയാണ് വാട്‌സാപ്പ് സ്റ്റാറ്റസില്‍ സംഗീതവും ചേര്‍ക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ലഭ്യമായതിന് സമാനമായ ഫീച്ചറാണ് വാട്‌സാപ്പിലും നല്‍കിയിരിക്കുന്നത്.പുതിയ അപ്‌ഡേറ്റിന് പിന്നാലെ വാട്‌സാപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുന്നവേളയില്‍ പാട്ടുകള്‍ ചേര്‍ക്കാനുള്ള ഓപ്ഷനും ലഭ്യമായിട്ടുണ്ട്. വാട്‌സാപ്പില്‍ ‘ആഡ് സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്ത് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാനുള്ള ചിത്രമോ വീഡിയോയോ തിരഞ്ഞെടുത്താല്‍ മുകളിലായി ‘മ്യൂസിക് നോട്ടി’ന്റെ ചിഹ്നം കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിരവധി പാട്ടുകളുള്ള മ്യൂസിക് ല്രൈബറിയില്‍നിന്ന് ഇഷ്ടമുള്ള പാട്ടുകള്‍ തിരഞ്ഞെടുക്കാം. സ്റ്റാറ്റസുകളില്‍ പങ്കുവെയ്ക്കുന്ന പാട്ടുകള്‍ ‘എന്‍ഡ്-ടു-എന്‍ഡ്’ എന്‍ക്രിപ്റ്റഡ് ആയതിനാല്‍ ഉപഭോക്താക്കള്‍ പങ്കിടുന്ന പാട്ടുകള്‍ വാട്‌സാപ്പിന് കാണാനാകില്ലെന്നും ഉപഭോക്താക്കളുടെ സുഹൃത്തുക്കള്‍ക്ക് മാത്രമേ കാണാനാവുകയുള്ളൂവെന്നും പുതിയ അപ്‌ഡേറ്റ് സംബന്ധിച്ച് വാട്‌സാപ്പ് അറിയിച്ചു.
Social
വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചറെത്തി; വോയ്‌സ് മെസേജുകളെല്ലാം ഇനി വായിക്കാം, എങ്ങനെയെന്നറിയാം

വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറായ വോയ്സ് മെസ്സേജ് ട്രാൻസ്‌ക്രിപ്‌ഷൻ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമായിത്തുടങ്ങി. ഉടൻ തന്നെ ഐഒഎസ് ഫോണുകളിലും ഫീച്ചർ ലഭ്യമാകും. ഇതോടെ വോയ്സ് മെസ്സേജ് കേള്‍ക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അവ ട്രാന്‍സ്ക്രിപ്റ്റ് ചെയ്ത് വായിക്കാന്‍ സാധിക്കും 2024 നവംബറിലാണ് വാട്സ്ആപ്പ് വോയിസ് മെസ്സേജ് ട്രാൻസ്‌ക്രിപ്‌ഷൻ പുറത്തിറക്കുന്നതായി അറിയിച്ചത്. യാത്രകൾക്കിടയിലും ബഹളങ്ങൾക്കിടയിലും വോയിസ് മെസ്സേജ് കേൾക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഈ ഫീച്ചർ ഉപകാരപ്രദമാകും. ഓൺ ഡിവൈസ് പ്രോസസിങ്ങിലൂടെയാണ് വോയിസ് മെസേജുകളെ ടെക്സ്റ്റ് മെസേജുകളാക്കുന്നത്. ഈ വിവരങ്ങളെല്ലാം സുരക്ഷിതമായിരിക്കുമെന്നും, യാതൊരു വിവരവും തങ്ങൾ ശേഖരിക്കില്ലെന്നും വാട്സ്ആപ്പ് തന്നെ പറയുന്നുണ്ട്.
ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ എന്നെ ഭാഷകളിലാണ് നിലവിൽ ട്രാൻസ്‌ക്രിപ്റ്റ് സംവിധാനമുള്ളത്. ഹിന്ദിയോ, മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷകളോ നിലവിൽ ലഭ്യമല്ല.വോയ്‌സ് ടെക്സ്റ്റാക്കി മാറ്റാൻ വാട്‌സ്ആപ്പിലെ സെറ്റിങ്‌സിൽ മാറ്റം വരുത്തണം. ഇതിനായി വാട്സ്ആപ്പ് സെറ്റിംഗ്സ് തുറന്ന് ചാറ്റ്‌സിൽ ടാപ്പ് ചെയ്യുക. തുടർന്ന് താഴേക്ക് സ്‌ക്രോൾ ചെയ്ത് വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് എന്ന ഓപ്ഷൻ ടാഗിൾ ചെയ്യുക. ഇപ്പോൾ കാണിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്