Social
വാട്സാപ്പില്‍ പുതിയ തട്ടിപ്പ്, ഇത്തവണ സൂക്ഷിക്കേണ്ടത് യു.എസ് കോഡ്

വാട്സാപ്പ് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി രാജ്യാന്തര നമ്പറുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള സ്പാം കോള്‍ തട്ടിപ്പ് പുതിയ രൂപത്തില്‍ വീണ്ടും സജീവമാകുന്നു. രണ്ട് മാസം മുൻപ് വരെ രാജ്യാന്തര നമ്പറുകളില്‍നിന്നുള്ള സ്പാം കോളുകള്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉറക്കം കെടുത്തിയിരുന്നു. ഏതാണ്ട് ഇതിന് സമാനമായ തട്ടിപ്പാണ് ഇപ്പോള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
അമേരിക്കൻ കോഡുകളുള്ള നമ്പറുകളില്‍നിന്നാണ് കോളുകളും മെസേജുകളും എത്തുന്നത് എന്നതാണ് ഇത്തവണത്തെ വ്യത്യാസം. ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഈ നമ്പറുകളില്‍നിന്ന് വിളിക്കുന്ന ആളുകള്‍ സംസാരിക്കുന്നതെന്ന് IANS റിപ്പോര്‍ട്ട് ചെയ്യുന്നു. ”ഈ മെസേജ് കണ്ടാല്‍ ഉടൻ എനിക്ക് മറുപടി നല്‍കുക, നന്ദി” തുടങ്ങിയ രീതിയിലുള്ള സന്ദേശങ്ങളും ആളുകള്‍ക്ക് എത്തുന്നുണ്ട്.
തന്റെ മേലധികാരിയാണ് എന്ന് ആളുകളെ വിശ്വസിപ്പിക്കുന്ന വിധത്തില്‍ ജോലിക്കാര്‍ക്കാണ് ഇത്തരം മെസേജുകള്‍ എത്തുന്നത് എന്നതാണ് ഇതില്‍ ശ്രദ്ധേയമായിട്ടുള്ള കാര്യം. ജോര്‍ജിയയിലെ അറ്റ്‌ലാന്റയുടെ +1 (404), ഇല്ലിനോയിയിലെ ചിക്കാഗോയുടെ +1 (773) എന്നീ കോഡുകളുള്ള അമേരിക്കൻ നമ്പറുകളില്‍ നിന്നാണ് വ്യാജ കോളുകളും മെസേജുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെ ഇന്ത്യയല്‍ അനുഭവപ്പെട്ട സ്പാം കോള്‍ സ്കാമിന്റെ മറ്റൊരു പതിപ്പാണ് ഇത് എന്നാണ് കരുതപ്പെടുന്നത്.
നിലവില്‍ ഇന്ത്യയിലെ വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് ഈ നമ്പറുകളില്‍നിന്ന് സ്പാം കോളുകള്‍ എത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും ഓണ്‍ലൈൻ തട്ടിപ്പുകളുടെ വിളനിലമായ ഇന്ത്യയിലെ വാട്സാപ്പ് ഉപയോക്താക്കളും ഇത്തരം രാജ്യാന്തര നമ്പറുകളില്‍നിന്നുള്ള കോളുകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. രാജ്യാന്തര നമ്പറുകളില്‍നിന്നുള്ള കോളുകള്‍ സ്വീകരിക്കുമ്പോള്‍ ജാഗ്രത പാലിക്കണം എന്ന കേന്ദ്ര നിര്‍ദ്ദേശം ഇപ്പോഴും പ്രസക്തമാണ് എന്ന് ഈ വാട്സാപ്പ് സ്പാം കോള്‍ തട്ടിപ്പ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇത്തരം വ്യാജ നമ്പറുകളില്‍നിന്നുള്ള സ്പാം കോളുകള്‍ ആളുകളുടെ അക്കൗണ്ടിലെ പണം മോഷ്ടിക്കുകയോ, സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടുകയോ, വില്‍ക്കുകയോ ചെയ്യുന്നതിലേക്ക് നയിക്കുന്നു. അജ്ഞാത നമ്പറുകളില്‍നിന്നുള്ള കോളുകളും മെസേജുകളും കൈകാര്യം ചെയ്യുമ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍, പ്രത്യേകിച്ച് വാട്സാപ്പ് ഉപയോക്താക്കള്‍ ഏറെ ജാഗ്രത പുലര്‍ത്തണം.
മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് ഇന്ത്യയില്‍ ഏകദേശം 500 ദശലക്ഷത്തിലധികം ആളുകള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്. ഉപയോക്താക്കളുടെ ഈ ബാഹുല്യം തട്ടിപ്പുകാര്‍ക്ക് ചാകരയാകാറുണ്ട്.
തട്ടിപ്പിലേക്ക് നയിക്കുന്ന വ്യാജ ലിങ്കുകള്‍ വാട്സാപ്പലൂടെ വളരെ വേഗം പ്രചരിപ്പിക്കാനും അതുവഴി ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്താനും തട്ടിപ്പുകാര്‍ക്ക് കഴിയുന്നു. ഇതിന് പുറമേ ആകര്‍ഷകമായ പാര്‍ട്ട്ടൈം/ഫുള്‍ടൈം ജോലി അവസരങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകളും വാട്സാപ്പില്‍ സജീവമാണ്. അതിനാല്‍ ഉപയോക്താക്കള്‍ ഇവയുടെ അപകടം മനസിലാക്കിക്കൊണ്ടു വേണം വാട്സാപ്പ് കൈകാര്യം ചെയ്യാൻ.
ഇന്ത്യയില്‍ സ്പാം കോള്‍ തട്ടിപ്പുകള്‍ രൂക്ഷമാകുകയും കേന്ദ്ര സര്‍ക്കാര്‍ അടക്കം വിഷയത്തില്‍ ഇടപെടുകയും ചെയ്തപ്പോള്‍, സ്പാം കോളുകള്‍ തടയാൻ എഐ, മെഷീൻ ലേണിങ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും എന്ന് വാട്സാപ്പ് പ്രഖ്യാപിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. തുടര്‍ന്നും നിരവധി പേര്‍ക്ക് സ്പാം കോളുകള്‍ എത്തിയിരുന്നു.
മലേഷ്യ (+60), ഇന്തോനേഷ്യ (+62), കെനിയ (+254), എത്യോപ്യ (+251), വിയറ്റ്‌നാം (+84) തുടങ്ങിയ വിവിധ രാജ്യങ്ങളിലെ നമ്പറുകളില്‍ നിന്നാണ് ഇന്ത്യയിലെ വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് കോളുകള്‍ എത്തിയിരുന്നത്. എന്നാല്‍ ഈ രാജ്യങ്ങളിലെ കോഡുകള്‍ ഉപയോഗിക്കുന്നു എങ്കിലും ഇത് യഥാര്‍ഥത്തില്‍ ആ രാജ്യങ്ങളില്‍നിന്ന് എത്തുന്ന കോളുകള്‍ ആയിരിക്കില്ല എന്നാണ് അധികൃതരുടെ നിഗമനം. ഇത്തരം ഓണ്‍ലൈൻ തട്ടിപ്പുകളില്‍ ഇരയാകാതിരിക്കാൻ ഓണ്‍ലൈൻ പണമിടപാടുകളിലും ഉപയോക്താക്കള്‍ ഏറെ ശ്രദ്ധിക്കണം എന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
വാട്സാപ്പ് കോള്‍ വഴിയോ സന്ദേശമായോ വാഗ്ദാനങ്ങള്‍ എത്തിയാല്‍ അതില്‍ വീഴരുത്. പരിചയമില്ലാത്ത ഇൻര്‍നാഷണല്‍ നമ്പറില്‍ നിന്ന് തുടര്‍ച്ചയായി കോളുകള്‍ എത്തുന്നുണ്ടെങ്കില്‍ അതിനോട് പ്രതികരിക്കാതിരിക്കുന്നതിനൊപ്പം ആ നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതും നന്നായിരിക്കും.
Social
വാട്സ്ആപ്പ് വഴി എല്‍.ഐ.സി പ്രീമിയം അടക്കാം

വാട്സ്ആപ്പ് ബോട്ട് വഴി പ്രീമിയം അടയ്ക്കാനുള്ള സൗകര്യമൊരുക്കി പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി പ്രീമിയം അടക്കാനും രസീതുകള്‍ ലഭ്യമാക്കാനും ഇതുവഴി സാധിക്കും. എല്‍.ഐ.സി കസ്റ്റമര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രീമിയം അടയ്ക്കേണ്ട പോളിസികളുടെ വിശദാംശങ്ങള്‍ 8976862090 എന്ന വാട്സ്ആപ്പ് നമ്പറില്‍ പരിശോധിക്കാം. തുടര്‍ന്ന് വാട്സ്ആപ്പ് ബോട്ടില്‍ യു പി ഐ, നെറ്റ് ബാങ്കിങ്, കാര്‍ഡുകള്‍ വഴി പ്രീമിയം തുക അടയ്ക്കാമെന്ന് എല്‍ ഐ സി വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.
Social
വാട്സാപ്പ് സന്ദേശങ്ങള്‍ക്ക് ഇനി സ്റ്റിക്കര്‍ റിയാക്ഷനും ; പുതിയ അപ്ഡേറ്റ് ഉടന്‍

വാട്സാപ്പ് സന്ദേശങ്ങള്‍ക്ക് ഇമോജി റിയാക്ഷനുകള്‍ നല്‍കുന്നത് പോലെ ഇനി മുതല്‍ സ്റ്റിക്കര്‍ റിയാക്ഷനുകളും നല്‍കാം. ഈ ഫീച്ചര്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 2024 ല്‍ ആണ് വാട്സാപ്പ് ഇമോജി റിയാക്ഷനുകള്‍ അവതരിപ്പിക്കുന്നത്,എന്നാല്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയിലും, രസകരമായും പ്രതികരണങ്ങള്‍ നടത്താന്‍ സ്റ്റിക്കറുകള്‍ സഹായിക്കും എന്നാണ് കമ്പനി പറയുന്നത്. ഇതേ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം മുന്‍പേ അവതരിപ്പിച്ചിട്ടുണ്ട്, പക്ഷേ iOS-ല്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന വാട്സാപ്പ് ബീറ്റ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡിലും ,iOS-ലും ലഭിക്കും. വാട്സാപ്പിന്റെ ഒഫീഷ്യല്‍ സ്റ്റിക്കര്‍ സ്റ്റോറില്‍ നിന്നോ , തേഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്നോ സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സന്ദേശങ്ങള്‍ക്ക് റിയാക്ഷനായി അയക്കാം. ഫോണുകളില്‍ മുന്‍പേ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള സ്റ്റിക്കറുകളും ഉപയോഗിക്കാവുന്നതാണ്. സ്റ്റിക്കര്‍ റിയാക്ഷന് ഫീച്ചര്‍ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, പുതിയതായി എത്തുന്ന വാട്ട്‌സ്ആപ്പ് അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ ലഭ്യമാകും.
Social
ചാറ്റുകള്‍, കോളുകള്‍, ചാനലുകള്‍; ഒരു കൂട്ടം പുത്തന്‍ ഫീച്ചറുകളുമായി വാട്സാപ്പ്

പുതിയ ഒരു കൂട്ടം അപ്ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്. ചാറ്റുകള്‍, കോളുകള്‍, ചാനല്‍ തുടങ്ങിയ ഫീച്ചറുകളുടെ അനുഭവം മെച്ചപ്പെടുത്തും വിധമാണ് പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ടെലഗ്രാം, ഡിസ്കോര്‍ഡ് തുടങ്ങിയ വിപണിയിലെ എതിരാളികളെ വെല്ലുവിളിച്ചുകൊണ്ടാണ് പുതിയ നീക്കം.പുതിയ അപ്ഡേറ്റിലെ പ്രധാന മാറ്റം ഗ്രൂപ്പ് ചാറ്റുകള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെടുന്ന ‘ഓണ്‍ലൈന്‍’ ഇന്‍ഡിക്കേറ്ററാണ്. ഗ്രൂപ്പില്‍ എത്രപേര്‍ ഓണ്‍ലൈനിലുണ്ടെന്ന് കാണിക്കുന്നതാണിത്. ചില നോട്ടിഫിക്കേഷനുകള്‍ ഹൈലൈറ്റ് ചെയ്യാനുള്ള സൗകര്യമാണ് മറ്റൊന്ന്. ഇതിനായി ‘നോട്ടിഫൈ ഫോര്‍’ എന്നൊരു സെറ്റിങ്സ് ഓപ്ഷന് കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഹൈലൈറ്റ്സ് തിരഞ്ഞെടുത്താല്‍ പ്രത്യേകം നോട്ടിഫിക്കേഷനുകള്‍ക്ക് പ്രാധാന്യം നല്കി കാണിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് നിങ്ങളെ മെന്‍ഷന്‍ ചെയ്യുന്ന നോട്ടിഫിക്കേഷനുകള്‍, നിങ്ങളുടെ സന്ദേശങ്ങള്‍ക്ക് റിപ്ലൈ ചെയ്യുമ്പോള്‍, സേവ്ഡ് കോണ്ടാക്റ്റില് നിന്നുള്ള മെസേജുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളായി നോട്ടിഫിക്കേഷനുകളെ വേര്‍തിരിച്ച് പ്രാധാന്യം നല്‍കാം. അല്ലെങ്കില്‍ എല്ലാ നോട്ടിഫിക്കേഷനുകളും അനുവദിക്കാം.
ഐഫോണില്‍ ഡോക്യുമെന്റുകള്‍ സ്കാന്‍ ചെയ്യാനും അയക്കാനും കഴിയുന്ന ഓപ്ഷനാണ് മറ്റൊന്ന്. ചാറ്റ് വിന്‍ഡോയിലെ അറ്റാച്ച്മെന്റ് ഓപ്ഷനില്‍ ഇതിനായുള്ള ഓപ്ഷന് ലഭ്യമാവും. ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി തന്നെ മറ്റൊരു സൗകര്യം കൂടി മെറ്റ അനുവദിച്ചു. ഇനിമുതല്‍ ഐഫോണില്‍ ഡിഫോള്‍ട്ട് മെസേജിങ് ആപ്ലിക്കേഷനായും കോളിങ് ആപ്പ് ആയും വാട്സാപ്പ് ഉപയോഗിക്കാനാവും. വീഡിയോകോളുകള്‍ വിരലുകള്‍ ഉപയോഗിച്ച് സൂം ചെയ്യാനുള്ള സൗകര്യവും ഐഫോണിലെ വാട്സാപ്പില്‍ ലഭിക്കും.വീഡിയോകോളിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതുവഴി കോള്‍ ഡ്രോപ്പ് ആവുന്നതും നിശ്ചലമാകുന്നതും ഇല്ലാതാവും.
ഗ്രൂപ്പ് ചാറ്റുകളില്‍ ഇവന്റുകള്‍ ക്രിയേറ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇനിമുതല്‍ രണ്ട് പേര് തമ്മിലുള്ള ചാറ്റിലും ഇവന്റ് ക്രിയേറ്റ് ചെയ്യാനാവും. ആര്‍എസ് വിപി ഓപ്ഷനില്‍ മേ ബീ എന്നൊരു ഓപ്ഷനും നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഇവന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുള്ള ഓപ്ഷനും വാട്സാപ്പ് കോള്‍ ലിങ്ക് ഉള്‍പ്പെടുത്താനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. വാട്സാപ്പ് ചാനല്‍ ഫീച്ചറില്‍ മൂന്ന് അപ്ഡേറ്റുകളാണ് അവതരിപ്പിച്ചത്. അഡ്മിന്മാര്ക്ക് ഇനി ചെറിയ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് ഫോളോവര്‍മാര്‍ക്ക് പങ്കുവെക്കാനാവും. ചാനലിലേക്കുള്ള പ്രത്യേക ക്യുആര്‍കോഡ് നിര്‍മിച്ച് പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചാനലുകളിലെ ശബ്ദസന്ദേശങ്ങളുടെ ടെക്സ്റ്റ് സമ്മറിയും കാണാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്