Connect with us

THALASSERRY

കായിക കുതിപ്പിൽ ധർമടം; സായ് – ബ്രണ്ണൻ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ഒൻപതിന് 

Published

on

Share our post

ധർമടം : ഫുട്ബോളിന് പുൽമൈതാനം, അത് ലറ്റിക്സിന് എട്ട്‌ ലൈൻ സിന്തറ്റിക് ട്രാക്ക്, ഇൻഡോർ മത്സരങ്ങൾക്ക് സ്റ്റേഡിയം…. കായികരംഗത്ത് കുതിപ്പിലാണ്‌ ധർമടം. ഗവ. ബ്രണ്ണൻ കോളേജിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) നിർമിച്ച സായ് – ബ്രണ്ണൻ സിന്തറ്റിക് ട്രാക്കിന്റെ നിർമാണം പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും ചേർന്ന് ഒമ്പതിന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷനാകും. ബ്രണ്ണൻ കോളേജിൽ പുതുതായി പണിത അക്കാദമിക് ബ്ലോക്കിന്റെയും ലേഡീസ് ഹോസ്റ്റലിന്റെയും സ്മാർട്ട്‌ ക്ലാസ്‌ റൂമിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. പകൽ 11ന് ബ്രണ്ണൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആർ. ബിന്ദു അധ്യക്ഷയാകും. 

രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിക്കാൻ സൗകര്യമുള്ള തരത്തിൽ ആധുനിക രീതിയിലാണ് ട്രാക്ക് നിർമിച്ചത്. എട്ട്‌ ലൈൻ ട്രാക്കും ഫുട്ബോൾ മൈതാനവുമാണ് ഇവിടെയുള്ളത്. കോവിഡിനെ തുടർന്ന് നിലച്ച പ്രവൃത്തി കഴിഞ്ഞ വർഷം പൂർത്തിയായി. മിനുക്കുപണി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അംബേദ്കർ കോളനിക്ക് സമീപം കോളേജിന്റെ 7.54 ഏക്കർ സ്ഥലത്ത് എട്ടു കോടി രൂപയാണ് ചെലവഴിച്ചത്. ആദ്യഘട്ട പദ്ധതിയാണ് പൂർത്തിയായത്. ഗ്യാലറി, ഫ്ലഡ്‌ലിറ്റ്, ശൗചാലയ സമുച്ചയം, ചുറ്റുമതിൽ, ഇൻഡോർ സ്റ്റേഡിയം, ഹോസ്റ്റൽ, ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കൽ എന്നിവ സംബന്ധിച്ച രണ്ടാംഘട്ട പ്രവൃത്തി ഉടൻ തുടങ്ങും. 2013 ൽ തുടക്കംകുറിച്ച പദ്ധതി ബ്രണ്ണൻ കോളേജ് പൂർവ വിദ്യാർഥികൂടിയായ പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെയാണ് വേഗത്തിലായത്. 
കിഫ്‌ബി ഫണ്ടിൽനിന്നും 21.5 കോടി രൂപ ചെലവഴിച്ചാണ് അക്കാദമിക്‌ ബ്ലോക്കും ഹോസ്റ്റലും നിർമിച്ചത്. നാല് നിലയുള്ള അക്കാദമിക്‌ ബ്ലോക്ക് കെട്ടിടത്തിൽ ലിഫ്റ്റ് ഉൾപ്പടെയുള്ള സൗകര്യങ്ങളുണ്ട്‌. 400 കുട്ടികൾക്ക്‌ താമസിക്കാവുന്നതാണ് ഹോസ്റ്റൽ. എൽ ആൻഡ്‌ ടി കമ്പനിയുടെ പൊതുനന്മാ ഫണ്ടിൽ 75 ലക്ഷം രൂപ ഉപയോഗിച്ചാണ് ആറു ക്ലാസ്‌ റൂമുകൾ സ്മാർട്ടാക്കിയത്. 
ധർമടം ഗവ. ബ്രണ്ണൻ കോളേജിൽ സായ് നിർമിച്ച സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനത്തിന്‌ സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, കെ. പ്രദീപൻ, പിി. ആതിര, പി. ഷാജൻ, ഡോ. പി.വി. ഷിജു, കെ.സി. രഘുനാഥൻ, പ്രിൻസിപ്പൽ പ്രൊഫ. സി. ബാബുരാജ്, പി. രജത് എന്നിവർ സംസാരിച്ചു.

Share our post

THALASSERRY

കൈക്കൂലി വാങ്ങിയ കേസ്; വാണിജ്യ നികുതി റിട്ട. ഓഫിസർക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും

Published

on

Share our post

തലശ്ശേരി: സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ പുന:സ്ഥാപിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും. വാണിജ്യ നികുതി റിട്ട. ഓഫിസർ കാസർകോട് പിലിക്കോട് ആയില്യത്തിൽ എം.പി. രാധാകൃഷ്ണനെയാണ് (64) തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്. രണ്ടു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കഠിനതടവ് അനുഭവിക്കണം. 2011 മേയിലാണ് കേസിനാസ്പദമായ സംഭവം.

പ്രതി തളിപ്പറമ്പ് വാണിജ്യ നികുതി ഓഫിസറായിരിക്കുമ്പോഴാണ് സംഭവം. സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ പുന:സ്ഥാപിച്ചു കിട്ടാൻ കണക്കുകൾ പരിശോധിച്ച് നികുതി സ്വീകരിക്കാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. അപ്പീൽ അതോറിറ്റി ഉത്തരവുമായി ചെന്നപ്പോൾ 5000 രൂപ ആവശ്യപ്പെട്ട് വാങ്ങി. വിജിലൻസ് കണ്ണൂർ ഡിവൈ.എസ്.പി എം.സി. ദേവസ്യ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പി സുനിൽ ബാബു കേളോത്തും കണ്ടിയാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാകുമാരി ഹാജരായി


Share our post
Continue Reading

THALASSERRY

ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റിൽ

Published

on

Share our post

തലശ്ശേരി: ബംഗളൂരുവിൽനിന്നും കടത്തിയ എം.ഡി.എം.എയുമായി തലശ്ശേരിയിലെത്തിയ യുവാവിനെ എക്സൈസ് പാർട്ടി പിടികൂടി. ചിറക്കൽ സ്വദേശി കെ.പി. ആകാശ് കുമാറിനെയാണ് (26) 4.87 ഗ്രാം എം.ഡി.എം.എയുമായി തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻ രാജും പാർട്ടിയും ചേർന്ന് പിടികൂടിയത്.ബസ് വഴി ബംഗളൂരുവിൽനിന്നും തലശ്ശേരിയിലെത്തി പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ യുവാവിനെ പിടികൂടുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.തലശ്ശേരി മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ സുപ്രധാന കണ്ണിയായ തലശ്ശേരി സ്വദേശിയെ മൂന്ന് മാസമായി തലശ്ശേരി എക്സൈസ് സംഘം നിരീക്ഷിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇയാളുടെ സുഹൃത്തായ ആകാശ് കുമാർ അറസ്റ്റിലാവുന്നത്. പ്രതിയെ മാർച്ച് അഞ്ച് വരെ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) ലെനിൻ എഡ്വേർഡ്, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രസന്ന, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. സുബീഷ്, സരിൻ രാജ്, പ്രിയേഷ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് ഡ്രൈവർ എം. സുരാജ് എന്നിവരുമു ണ്ടായിരുന്നു.


Share our post
Continue Reading

THALASSERRY

കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയ പെരുന്നാള്‍ സമ്മാനമായി നാടിന് സമര്‍പ്പിക്കും

Published

on

Share our post

തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം ഇരുപത് ദിവസത്തിനുള്ള പണി പൂര്‍ത്തിയാക്കുന്നതിന് തീരുമാനമെടുത്തു.ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ സിന്ധു, എ.ജി.എം. ഐസക് വര്‍ഗ്ഗീസ്, എസ്.പി.എല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ മഹേശ്വരന്‍, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡര്‍ വെങ്കിടേശ്, സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കിഫ്ബി സഹായത്തോടെ നിര്‍മ്മിക്കുന്ന സംസ്ഥാനത്ത പത്ത് ആര്‍.ഒ.ബി.കളിലൊന്നായ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത 20 ദിവസത്തിനുള്ളില്‍ അവസാന മിനുക്കുപണികളും പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രസ്തുത കാലയളവിനുള്ളില്‍ അവസാന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതിനും പുരോഗതി ആഴ്ചതോറും സ്പീക്കറുടെ ഓഫീസ് നേരിട്ട് വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയുടെ സമയം കൂടി നോക്കി ഉദ്ഘാടനതീയതി നിശ്ചയിക്കുന്നതിനും യോഗം തീരുമാനമെടുത്തു.കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയപെരുന്നാല്‍ സമ്മാനമായി തലശ്ശേരി നിവാസികള്‍ക്ക് സമര്‍പ്പിക്കുന്നതോടെ കണ്ണൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വര്‍ഷങ്ങളായുണ്ടായിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!