IRITTY
സമ്പൂർണ്ണ ശുചിത്വ മാലിന്യ സംസ്കരണ പദ്ധതി; ഇരിട്ടി ടൗണിൽ രാത്രി ശുചീകരണം നാളെ

ഇരിട്ടി : നഗരസഭ നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുചിത്വമാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി 25 ന് ഇരിട്ടി ടൗണിൽ നൈറ്റ് ക്ലീനിങ് നടത്തുമെന്ന് നഗരസഭാ അധ്യക്ഷ കെ ശ്രീലത വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാപാരികൾ, എൻസിസി- എൻ.എസ്എസ് വളണ്ടിയർമാർ, സന്നദ്ധപ്രവർത്തകർ, ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെയും പൊതു ജനങ്ങളുടെയുംസഹകരണത്തോടെ രാത്രി 7 മണി മുതൽ ശുചീകരണ പ്രവർത്തനം തുടങ്ങുക.
വ്യാപാരികൾ അവരവരുടെ സ്ഥാപനങ്ങളും പരിസരവും സ്വന്തം നിലയിലും പൊതുയിടങ്ങൾ പൊതുജന പങ്കാളിത്തത്തോടെയുമാണ് ആണ് ശുചീകരിക്കുക.ശുചീകരണ പ്രക്രിയ ഊർജിതമാക്കുന്നതിന്റെ ഭാഗമായി അജൈവമാലിന്യം ഹരിത കർമ്മ സേന വഴി പൂർണമായും ശേഖരിക്കാനുള്ള സംവിധാനം നഗരസഭ ഇതിനകംഒരുക്കിയിട്ടുണ്ട് ഇതിന്റെ ഭാഗമായി ഹരിതമിത്രം ആപ്പ് എല്ലാ വാർഡുകളിലും പതിച്ചുവരുന്ന പ്രവർത്തനം പുരോഗമിച്ചു വരികയാണ്.
അത്തിത്തട്ടിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിർമ്മിച്ചിട്ടുള്ള എം.സി.എഫും ആര്‍ .ആര്‍. എഫും പ്രവർത്തനക്ഷമമാകുന്നതോടെ സംസ്കരണ രംഗത്ത് ഇരിട്ടി നഗരസഭ സ്വയം പര്യാപ്തമാകും.നഗരസഭയിലെ ശുചിത്വ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിന് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 75 ബോധവൽക്കരണ ബോർഡുകൾ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്.
അത്തിത്തട്ട് മാലിന്യ സംസ്കരണ കേന്ദ്രം ആധുനികവൽക്കരിക്കുന്നതിനും നഗരസഭ സൗന്ദര്യവൽക്കരിക്കുന്നതിനുമായി ഒന്നര കോടി രൂപയുടെ പദ്ധതികൾക്ക് രൂപം നൽകിയതായും നഗരസഭ ചെയർ പേഴ്സൺ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ. സോയ, ക്ലീൻ സിറ്റി മാനേജർ കെ.വി.രാജീവൻ, കൗൺസിലർമാരായ വി.പി. റഷീദ്, കെ. നന്ദനൻ, രഘു എന്നിവർ പങ്കെടുത്തു.
നിയമ ലംഘകർക്കെതിരെ കർശന നടപടി.
ഓണാഘോഷങ്ങൾ ഹരിത ചടങ്ങൾ പാലിച്ച് നടത്തണം. നൂറിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള എല്ലാ ആഘോഷങ്ങളുടെയും വിവരങ്ങൾ നഗരസഭയിൽ മുൻകൂട്ടി അറിയിക്കണം. സർക്കാർ നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്കുകളും കർശനമായി നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന വർക്കെതിരെ ശക്തമായ നടപടി സ്വികരിക്കും. നിയമ ലംഘകരുടെ വിവരങ്ങൾ ഫോട്ടോ സഹിതം 9188955292 എന്ന നമ്പറിലേക്ക് വാട്സപ്പ് ചെയ്താൽ 2500 രൂപ വരെ പാരിതോഷികം നൽകുമെന്ന് നഗരസഭ അധ്യക്ഷ കെ.ശ്രീലത അറിയിച്ചു.
IRITTY
ഉൽപാദനക്കുറവും വിലയിടിവും; കശുവണ്ടിയിൽ കണ്ണീർ

ഇരിട്ടി: മലയോര കർഷകരുടെ പ്രതീക്ഷയായ കശുവണ്ടിക്കുണ്ടായ വിലയിടിവും ഉൽപാദനക്കുറവും ഒപ്പം വന്യമൃഗ ശല്യവും, മലയോര മേഖലയിലെ കശുവണ്ടി കർഷകരെ ദുരിതത്തിലാക്കി. തുടക്കത്തിൽ 165 രൂപ ഉണ്ടായിരുന്ന കശുവണ്ടിയുടെ വില വേനൽ മഴ എത്തിയതോടെ 125-130 രൂപയായി മാറി. വേനൽ മഴയിൽ കുതിർന്ന് നിറം മങ്ങിയത്തോടെയാണ് കശുവണ്ടിയുടെ വിലയിൽ കുത്തനെ ഇടിഞ്ഞത്.വേനൽ മഴ ചൂടിന് അൽപം ആശ്വാസം നൽകിയെങ്കിലുംകർഷകർ നിരാശയിലാണ്. വില ഇനിയും കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. മഴ ഇനിയും പെയ്യാൻ സാധ്യതയുള്ളതിനാൽ ഉൽപാദനത്തെയും ഗണ്യമായി ഇത് ബാധിക്കും. കാലം തെറ്റി പെയ്യുന്ന മഴ പൂ കരിച്ചിലിനും, രോഗ ബാധക്കും കാരണമാകുന്നുണ്ട്.
കൂടാതെ മലയോര മേഖലയിൽ അതി രൂക്ഷമായ വന്യമൃഗ ശല്യം കശുവണ്ടി ശേഖരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കാട്ടാന, കുരങ്ങ്, മലയണ്ണാൻ, മുള്ളൻ പന്നി, കാട്ടുപന്നി, മലാൻ തുടങ്ങിയ വന്യ മൃഗങ്ങളെല്ലാം കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്നതിനാൽ കശുവണ്ടി ശേഖരിക്കാൻ പോലും പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. മുള്ളൻ പന്നിയും കുരങ്ങും, മലയണ്ണാനും വ്യാപകമായി കശുവണ്ടി തിന്ന് നശിപ്പിക്കുന്നുമുണ്ട്.കുരങ്ങുകൾ കൂട്ടമായി എത്തി പച്ച അണ്ടി പോലും പറിച്ചു നശിപ്പിക്കുകയും കശുവണ്ടി പൂക്കൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. മലയോരത്ത്മികച്ച വിളവും ഉയർന്ന വിലയും പ്രതീക്ഷിച്ചു ലക്ഷങ്ങൾ കടമെടുത്ത് കശുവണ്ടി തോട്ടം പാട്ടത്തിനെടുത്ത നിരവധി ആളുകൾ ഉണ്ട്. സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കിൽ ആത്മഹത്യ അല്ലാതെ മറ്റു വഴിയില്ലെന്നാണ് കർഷകർ പറയുന്നത്.
IRITTY
ആറളം ഫാമിൽ 22 ആനകളെ കാട്ടിലേക്ക് തുരത്തി

ആറളം : ആറളം ഫാമിലെ ബ്ലോക്ക് ആറിലെ ഹെലിപ്പാഡിൽ നിന്നും ഒരു കുട്ടിയാന അടക്കം നാല് ആനകളെയും വട്ടക്കാട് മേഖലയിൽ നിന്നും മൂന്ന് കുട്ടിഒരു കൊമ്പൻ അടക്കം 18 ആനകളെയും കാട്ടിലേക്ക് തുരത്തി . മൊത്തം 22 ആനകളെയാണ് വനം വകുപ്പ് കാട്ടിലേക്ക്കയറ്റിയത് . ആർ.ആർ.ടി ഡപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ, ഫോറസ്‌റ്റർമാരായ സി.കെ. മഹേഷ് (തോലമ്പ്ര), ടി. പ്രമോദ്‌കുമാർ (മണത്തണ), സി. ചന്ദ്രൻ (ആർആർടി) എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം ഡിവിഷനുകൾ, ആർ.ആർ.ടി എന്നിവിടങ്ങളിൽ നിന്നും ഉള്ള വനപാലകർ ഉൾപ്പെടെ 25 അംഗ ദൗത്യ സംഘം തുരത്തലിന് നേതൃത്വം നൽകി.
IRITTY
വീട് കുത്തി തുറന്ന് എട്ടു പവൻ്റെ കവർച്ച; ഇരിട്ടിയിൽ 17കാരന്‍ പോലീസ് പിടിയില്‍

ഇരിട്ടി: വീട് കുത്തിത്തുറന്ന് എട്ടു പവനും പതിനേഴായിരം രൂപയും കവര്‍ന്നകേസില്‍ 17 കാരന്‍ പിടിയില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 29 ന് കല്ലുമുട്ടിയിലെ വീട്ടിലായിരുന്നു മോഷണം. സംഭവത്തില്‍ കേസെടുത്ത ഇരിട്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പെട്ടെന്നു തന്നെ കുട്ടിക്കള്ളനെ പിടി കൂടുകയുമായിരുന്നു.
കവര്‍ന്ന പണവും സ്വര്‍ണ്ണവും കണ്ടെടുക്കുകയും ചെയ്തു. സ്‌കൂട്ടറിന്റെ ബാറ്ററി വാങ്ങാനായിരുന്നുവത്രെ മോഷണം. പിടിയിലായ കുട്ടികള്ളനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. ഇരിട്ടി പോലീസ് ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണന്‍, എസ്.ഐ ഷറഫുദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്