Connect with us

India

ഉയർന്ന വിമാന നിരക്ക്: മലയാളികളുടെ മടക്കയാത്ര പ്രതിസന്ധിയിൽ

Published

on

Share our post

ഷാർജ: യു.എ.ഇയിലെ വിദ്യാലയങ്ങൾ വേനലവധിക്കുശേഷം തുറക്കാനിരിക്കെ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റ്‌ നിരക്ക് പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറം. 1300 ദിർഹം മുതൽ 2300 ദിർഹം വരെയാണ് വരും ദിവസങ്ങളിൽ വിവിധ വിമാന കമ്പനികൾ ഈടാക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിലാണ് താരതമ്യേന കുറഞ്ഞ നിരക്ക്.

ഈ മാസം 28നാണ് യു.എ.ഇയിലെ വിദ്യാലയങ്ങൾ രണ്ടുമാസത്തെ വേനലവധിക്കുശേഷം തുറക്കുക. അധ്യാപകരും ഇതര സ്കൂൾ ജീവനക്കാരും കഴിഞ്ഞ ദിവസങ്ങളിലായി തിരികെ എത്തിയെങ്കിലും കുടുംബങ്ങൾ വരാനുണ്ട്. തിരുവോണം 29നായതിനാൽ, ഓണം കുടുംബാംഗങ്ങളോടൊപ്പം ആഘോഷിച്ച് സെപ്റ്റംബർ ആദ്യത്തിൽ തിരികെ വരാമെന്ന് കരുതുന്നവരും നിരവധിയാണ്. ടിക്കറ്റ്‌ നിരക്ക്, സെപ്റ്റംബർ പകുതിയോടടുക്കുമ്പോൾ മാത്രമാണ് കുറവുവരുന്നത്.

എന്നാൽ, ഓണാഘോഷത്തിന് നാട്ടിൽ പോകാൻ വരും ദിനങ്ങളിൽ 280 ദിർഹം മുതൽ വിവിധ ടിക്കറ്റ്‌ ലഭ്യമാണ്. പക്ഷേ, ഓണാഘോഷം കഴിഞ്ഞ് തിരികെ വരണമെങ്കിൽ 1300 ദിർഹത്തിൽ അധികം ടിക്കറ്റിനായി നൽകേണ്ട അവസ്ഥയാണ്.

നാട്ടിൽനിന്ന് ടിക്കറ്റെടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെയെത്തിയ പലരും 30,000 മുതൽ 40,000 ഇന്ത്യൻ രൂപ വരെയാണ് ടിക്കറ്റിന് നൽകിയത്. നാലും അഞ്ചും അംഗങ്ങളുള്ള ഒരു കുടുംബത്തിന് രണ്ടുലക്ഷത്തോളം രൂപ ടിക്കറ്റിന് മാത്രമായി മാറ്റിവെക്കേണ്ടിവരും. മാസങ്ങൾക്കുമുമ്പേ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമായതൊഴിച്ചാൽ വലിയ ശതമാനം ആളുകളും ഉയർന്ന ടിക്കറ്റ് നിരക്ക് നൽകിയാണ് യാത്ര ചെയ്യുന്നത്.

യു.എ.ഇ-കേരള സെക്ടറിൽ സർവിസുകൾ കുറയുന്നത് തിരക്കുള്ള സമയങ്ങളിൽ ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരാൻ കാരണമാകുന്നുണ്ട്. വിദ്യാലയങ്ങളിലെ അവധിക്കാലങ്ങളിലും ആഘോഷ സീസണിലും ഗൾഫ് സെക്ടറിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന നിരക്കുകൾ വർധിക്കാറുണ്ടെങ്കിലും ഈ വർഷം പ്രവാസികളുടെ നടുവൊടിക്കുന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നതെന്ന് യാത്രക്കാർ പറയുന്നു.

കുറഞ്ഞ നിരക്കിൽ കണക്ഷൻ ഫ്ലൈറ്റിന് ടിക്കറ്റെടുത്ത് യാത്ര ചെയ്ത പലരും പത്തും പതിനഞ്ചും മണിക്കൂർ വിവിധ വിമാനത്താവളങ്ങളിൽ കാത്തിരുന്നാണ് ഇവിടെയെത്തുന്നത്.

മുംബൈയിൽനിന്ന് ദുബൈയിലേക്കും അബൂദബിയിലേക്കും കുറഞ്ഞ നിരക്കിൽ ടിക്കറ്റ്‌ ലഭ്യമായിരുന്നെങ്കിലും കേരളത്തിൽനിന്ന് മുംബൈയിലേക്ക് ടിക്കറ്റിന് ഉയർന്ന നിരക്ക് നൽകേണ്ടിവരുന്നതിനാൽ, ആ മാർഗം ഉപേക്ഷിച്ച് കോഴിക്കോടുനിന്ന് ദുബൈയിലേക്ക് നേരിട്ടുള്ള ടിക്കറ്റെടുത്ത് യാത്ര ചെയ്തതായി അധ്യാപകരായ ദുബൈയിലെ സ്വകാര്യ സ്കൂളിലെ നസീറും അൽഐനിലെ സജീറും പറഞ്ഞു.

പ്രവാസി സംഘടനകളുടെയും മലബാർ ഡെവലപ്മെന്‍റ് ഫോറം പോലുള്ള നാട്ടിലെ കൂട്ടായ്മകളുടെയും നിരന്തര ആവശ്യമാണ് തിരക്കുള്ള സമയങ്ങളിൽ ടിക്കറ്റ് നിരക്ക് കുറക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്നത്.

തിരക്കുള്ള സമയങ്ങളിൽ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതിന് കേന്ദ്രസർക്കാറിന് ഒന്നും ചെയ്യാനില്ലെന്ന വകുപ്പ് മന്ത്രിയുടെ പ്രസ്താവനയും തിരക്കുള്ള സമയങ്ങളിൽ ചാർട്ടേഡ് ഫ്ലൈറ്റിന് ശ്രമിക്കുമെന്ന സംസ്ഥാന സർക്കാറിന്‍റെ പ്രഖ്യാപനം എങ്ങുമെത്താത്തതും വരുംസീസണുകളിലും പ്രവാസികളെ ചൂഷണം ചെയ്യുന്നത് തുടർടന്നുകൊണ്ടേയിരിക്കും എന്നതിന്‍റെ സൂചനകളാണ്.


Share our post

India

ഗാസയിലെ ഫോട്ടോ ജേണലിസ്റ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

Published

on

Share our post

ഗാസ സിറ്റി: ഗാസയിലെ ഫോട്ടോ ജേണലിസ്റ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 18 മാസത്തോളം ഗാസയിലെ സംഘർഷം റിപ്പോർട്ട് ചെയ്ത വാർ ഫോട്ടോ ജേണലിസ്റ്റ് ഫാത്തിമ ഹസൂന(25) ആണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഫാത്തിമയ്ക്കൊപ്പം ഗർഭിണിയായ സഹോദരി ഉൾപ്പെടെ കുടുംബത്തിലെ ഏഴ് അംഗങ്ങളും കൊല്ലപ്പെട്ടു. ബുധനാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫാത്തിമയുടെ മാതാപിതാക്കൾ രക്ഷപ്പെട്ടെങ്കിലും ഇരുവർക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ സൈനികർക്കും സാധാരണക്കാർക്കും നേരെ ആക്രമണം നടത്തിയ ഒരു ഹമാസ് അംഗത്തെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.

വിവാഹത്തിന് ദിവസങ്ങൾ ശേഷിക്കെയാണ് ഫാത്തിമ കൊല്ലപ്പെട്ടത്. അടുത്ത മാസം നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ഫാത്തിമയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുങ്ങുകയായിരുന്നു. “ഞാൻ മരണപ്പെട്ടാൽ അത് കേവലം ബ്രേക്കിങ് ന്യൂസോ ഒരു സംഖ്യയോ ആയി മാത്രം ഒതുങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ലോകം കേൾക്കുന്ന മരണമാണ് എനിക്ക് വേണ്ടത്. എന്റെ മരണം പ്രതിധ്വനിക്കണം. കാലമോ സ്ഥലമോ കുഴിച്ചുമൂടാത്ത അനശ്വര ചിത്രങ്ങളും എനിക്ക് വേണം”- എന്നാണ് 2024 ഓഗസ്റ്റിൽ ഫാത്തിമ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്. 2023 ഒക്ടോബർ 7ന് ഗാസയിൽ സംഘർഷം ആരംഭിച്ചതു മുതൽ 51,000ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. കൊല്ലപ്പെട്ടതിൽ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണ്. 15 മാസങ്ങൾ നീണ്ട രക്തച്ചൊരിച്ചിലുകൾക്കൊടുവിൽ കഴിഞ്ഞ ജനുവരിയിലാണ് ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്. മാർച്ചിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയിരുന്നു. ഇതിന് ശേഷം 30 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.


Share our post
Continue Reading

India

വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസ സുപ്രീംകോടതിയിൽ

Published

on

Share our post

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസ സുപ്രീംകോടതിയില്‍. കേരളത്തില്‍ നിന്നും നിയമത്തെ പിന്തുണച്ച് സുപ്രീംകോടതിയെ പിന്തുണയ്ക്കുന്ന ആദ്യ സംഘടനയാണിത്. വഖഫ് നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കാസയും കക്ഷി ചേര്‍ന്നത്. മുനമ്പത്തെ 610 കുടുംബങ്ങളുടെ പ്രശ്‌നം വഖഫ് നിയമം മൂലമല്ല സംഭവിച്ചതെന്ന് വരുത്തി തീര്‍ത്ത് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള മുസ്ലിംലീഗിന്റെ ശ്രമത്തെ തടയുവാനും ഭേദഗതി റദ്ദാക്കരുത് എന്ന് ആവശ്യപ്പെട്ടുമാണ് കാസ സുപ്രീംകോടതിയെ സമീപിച്ചത്കാസയ്ക്കുവേണ്ടി അഡ്വക്കേറ്റ് കൃഷ്ണരാജ്, അഡ്വക്കേറ്റ് ടോം ജോസഫ് എന്നിവര്‍ ഹാജരാവും. മുസ്ലീം ലീഗിന് പുറമെ കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, നടന്‍ വിജയ്യുടെ ടിവികെ, ആര്‍ജെഡി, ജെഡിയു, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം, എഎപി തുടങ്ങിയ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും നിയമ ഭേദഗതിയെ എതിര്‍ത്ത് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി, ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്‍, തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര, ആര്‍ജെഡി എംപിമാരായ മനോജ് കുമാര്‍ ഝാ, ഫയാസ് അഹമ്മദ്, കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ് തുടങ്ങി നിരവധി വ്യക്തികളും ബില്ലിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിക്കാരില്‍ ഉള്‍പ്പെടുന്നു. മത സംഘടനകളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷാദ് മദനി എന്നിവരും നിയമത്തെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയിട്ടുണ്ട്.


Share our post
Continue Reading

India

പരിസ്ഥിതി സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് സുപ്രീം കോടതി

Published

on

Share our post

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷിക്കാന്‍ തങ്ങള്‍ ഏതറ്റംവരേയും പോകുമെന്ന് സുപ്രീംകോടതി. ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് സമീപത്തെ 400 ഏക്കറിലെ മരംമുറി വിഷയത്തില്‍ പൂര്‍ണമായും തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശമുണ്ടായത്. പ്രദേശത്തെ മരങ്ങളുടെ എണ്ണം എങ്ങനെ വര്‍ധിപ്പിക്കാമെന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു.ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് സമീപം 400 ഏക്കറിലെ മരം മുറിക്കുന്നത് ഏപ്രില്‍ മൂന്നിന് സുപ്രീംകോടതി തടഞ്ഞിരുന്നു. വലിയ തോതില്‍ ഇവിടെ മരംമുറി നടന്നതായ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമായിരുന്നു നടപടി. മരംമുറിക്കെതിരേ സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. കാഞ്ച ഗച്ചിബൗളി ഗ്രാമത്തിലാണ് ഐടി വികസന പദ്ധതിക്കായി തെലങ്കാന വ്യവസായിക അടിസ്ഥാനസൗകര്യ കോര്‍പ്പറേഷന്‍ വഴി സര്‍ക്കാര്‍ 400 ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തുന്നത്. ഇതിനുവേണ്ടി വ്യാപകമായി മരംമുറിച്ചുതുടങ്ങിയതോടെയാണ് പ്രതിഷേധമുയര്‍ന്നത്. പ്രദേശത്തെ വന്യജീവികളെ എങ്ങനെ സംരക്ഷിക്കാമെന്ന് പരിശോധിക്കാന്‍ തെലങ്കാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.


Share our post
Continue Reading

Trending

error: Content is protected !!