KELAKAM
ഇവിടെയുണ്ട് കുഞ്ഞു സ്വപ്‌നങ്ങളുടെ വർണക്കൂടാരം

കേളകം: സ്‌കൂൾ വിട്ടയുടൻ ആൻവിയ, ആത്മിക ധ്രുവ, മെഡ്രിക്, അവന്തിക എന്നിവർ സുജാത ടീച്ചർക്കരികിലേക്ക് ഓടിയെത്തി. ‘ടീച്ചറെ ടീച്ചറെ, ഞങ്ങക്കിപ്പോ വീട്ടി പോകണ്ട, കുറച്ചുനേരംകൂടി കളിച്ചിട്ട് പോയ്‌ക്കോളാം’!. നാലുപേരും വലിയ ആവേശത്തിലാണ്.
അപ്പോഴേക്കും അവർക്കൊപ്പം ചേരാൻ ഭൂരിഭാഗംപേരുമെത്തി. ഒരാഴ്‌ച മുമ്പുവരെ വീട്ടിൽ പോകണം, അമ്മയെ കാണണം എന്ന് കൂടെ കൂടെ പറഞ്ഞു കരഞ്ഞിരുന്ന കുട്ടികളുടെ മനംമാറ്റം ടീച്ചറെ മാത്രമല്ല, കൂട്ടിക്കൊണ്ടുപോകാനെത്തിയ രക്ഷിതാക്കളെയും അമ്പരപ്പിച്ചു. അത്ഭുതപ്പെടേണ്ട, ചെട്ട്യാംപറമ്പ് ഗവ. പ്രീ–-സ്‌കൂളിലെത്തിയാൽ കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർപോലും കുറച്ചുനേരം അവിടെ ഇരിക്കാൻ കൊതിക്കും. അത്രയ്‌ക്ക് മനോഹരമായ ഇടമാണിപ്പോ ഈ സർക്കാർ സ്‌കൂൾ.
താരാട്ടു കേട്ട് എസി മുറിയിൽ ഡബിൾകോട്ട് കട്ടിലിൽ ഉറങ്ങുന്ന മക്കളെ കണ്ടിട്ടുണ്ടോ? ശിശു സൗഹൃദമായ ‘കുഞ്ഞടുക്കള’യെ കുറിച്ച് കേട്ടിട്ടുണ്ടോ? പക്ഷികളുടെ കിളിക്കൊഞ്ചലുകളും കുഞ്ഞരുവികളുടെ കളകളാരവവും കേട്ടും അനുഭവിച്ചും ആടിപ്പാടാൻ കഴിയുന്ന ഹരിതോദ്യാനം കണ്ടിട്ടുണ്ടോ? ഇവയെല്ലാം അതിമനോഹരമായി ഒരുക്കിയത് അവഗണിക്കാൻ ഇതുവഴി പോകുന്ന ആർക്കും കഴിയില്ല.
പ്രീ–-സ്‌കൂളിൽ അന്താരാഷ്ട്ര നിലവാരമുള്ള പഠനസൗകര്യമൊരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്ന ‘വർണക്കൂടാരം’ പദ്ധതിയുടെ ഭാഗമായാണ് മനോഹരമാക്കിയത്. സമഗ്രശിക്ഷാ കേരളം ‘സ്‌റ്റാർസ്’ പദ്ധതിയിൽ പത്തുലക്ഷം ചെലവിട്ടാണ് സ്‌കൂൾ ഒരുക്കിയത്. സർക്കാർ അംഗീകൃത പ്രീ-–-സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഇത്തരത്തിൽ ജില്ലയിലുള്ള മുഴുവൻ സ്‌കൂളുകളിലും പദ്ധതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. പ്രീ–-സ്‌കൂളുകളുടെ ചുമതലയുള്ള ഡിപിഒ രമേശൻ കടൂരാണ് നേതൃത്വം നൽകുന്നത്. ഇരിട്ടി ബിആർസിയുടെ കീഴിലുള്ള ചെട്ട്യാംപറമ്പിൽ കഴിഞ്ഞയാഴ്‌ചയാണ് ‘വർണക്കൂടാരം’ ഉദ്‌ഘാടനംചെയ്തത്.
12 ഇടങ്ങൾ
കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള കുഞ്ഞരങ്ങ്, കൗതുകവും ജിജ്ഞാസയും വളർത്തുന്നതിനൊപ്പം സ്വന്തം കഴിവുകൾ രേഖപ്പെടുത്താനും വിലയിരുത്താനുമുള്ള ഇ–-ഇടം, ഭാഷാ വികാസ ഇടം, വരയിൽ നിന്നും ചിത്രവായനയിലേക്ക് നയിക്കാൻ കഴിയുന്ന വരയിടം, ആത്മബന്ധം വളരാനും മാനസിക ഉല്ലാസത്തിനും ഉതകുന്ന, കാറും സൈക്കിളും ഒക്കെയുള്ള കളിയിടം, പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അറിവ് വർധിപ്പിക്കാനാകുന്ന ഗണിത–-ശാസ്‌ത്രയിടം, ഭാവനയും ചിന്താശേഷിയും വളർത്താനുള്ള കരകൗശല നിർമാണയിടം, തൊട്ടും കണ്ടും കേട്ടും മണത്തും അറിവുനേടാനുള്ള സെൻസറിങ് ഇടം, ശീതീകരിച്ച ശയനമുറി, ആധുനിക രീതിയിലുള്ള കുഞ്ഞടുക്കള, ശിശുസൗഹൃദ ശൗചാലയം, ഹരിതോദ്യാനം എന്നിങ്ങനെ കുട്ടികളുടെ സമഗ്രവികാസത്തിന് ഉപകരിക്കുന്ന പതിമൂന്നിടങ്ങളാണുള്ളത്.
എല്ലാം അതിമനോഹരമായി ഒരുക്കിയവ. ഹോം തിയേറ്റർ സിസ്‌റ്റത്തിലൂടെ എല്ലായിടത്തുനിന്നും പാട്ടും കേൾക്കാം. സ്വന്തമായി പ്രൊജക്ടറുമുണ്ട്. 55 കുട്ടികളാണിവിടെയുള്ളത്. താൽക്കാലിക അധ്യാപികയായി ലിജി രാജീവും ആയയായി പ്രസന്നകുമാരിയും കുട്ടിളെ നോക്കാനുണ്ട്.
KELAKAM
കശുമാവ് തോട്ടം; വിളവെടുക്കുന്നത് മുള്ളൻപന്നികൾ


കേളകം: കർഷകരെ ദുരിതത്തിലാഴ്ത്തി കശുമാവ് തോട്ടങ്ങളിൽ മുള്ളൻപന്നികളും വ്യാപകമായി വിളവെടുക്കുന്നു. കൃഷിയിടങ്ങളിൽ വിളകൾ നശിപ്പിച്ച് മുള്ളൻ പന്നികൾ പെരുകുന്നതായി കർഷകർ പരിതപിക്കുകയാണ്. കൃഷിയിടങ്ങളിൽ മുള്ളൻപന്നിയുടെ ശല്യം രൂക്ഷമായതോടെ കശുവണ്ടി കർഷകർ വലിയ ദുരിതത്തിലാണ്.കശുവണ്ടി ശേഖരിക്കാൻ എത്തുമ്പോഴെക്കും കശുവണ്ടി പകുതി ഭാഗം മുള്ളൻ പന്നി ഭക്ഷിച്ചിരിക്കും. ഇത്തരത്തിൽ ആഴ്ചയിൽ കിലോ കണക്കിന് കശുവണ്ടിയാണ് മുള്ളൻപന്നി ഭക്ഷിച്ച് നശിപ്പിക്കുന്നത്. ഇതോടെ വില കുറവിൽ ഏറ്റ പ്രഹരം കൂടാതെ മുള്ളൻപന്നിയുടെ നിരന്തര ശല്യം കൂടിയാകgമ്പോൾ കർഷകർ ദുരിതത്തിലാവുകയാണ്.രാത്രികാലങ്ങളിൽ വീഴുന്ന കശുവണ്ടി മുഴുവൻ മുള്ളൻ പന്നികൾ കാർന്ന് തിന്നുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമാണ്. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ വിഹാരം. ശാന്തിഗിരി, കരിയങ്കാപ്പ്, മേമല, ആറളം ഫാം എന്നിവിടങ്ങളിലെ കശുവണ്ടി ഇപ്പോൾ കൂടുതൽ വിളവെടുക്കുന്നത് മുള്ളൻ പന്നിയാണെന്ന് കർഷകർ.
KELAKAM
വിപിൻ ജോസഫ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി


കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32 രൂപതകളിൽ നിന്നായി 256 രൂപത നേതാക്കൾ പങ്കെടുത്തു. കേളകം സ്വദേശിയായ വിപിൻ ജോസഫ് കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന സിൻഡിക്കേറ്റ് അംഗം, കെ.സി.ബി.സി ജാഗ്രത സമിതി അംഗം, അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം, കേന്ദ്രസർക്കാർ നെഹ്റു യുവകേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് ജേതാവാണ്. കേളകത്തെ മാറുകാട്ടുകുന്നേൽ ജോസഫിന്റെയും വത്സമ്മയുടെയും മകനായ വിപിൻ പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനാണ്.
KELAKAM
ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള രാമച്ചി ആദിവാസി നഗറിലേക്കുള്ള പാതതെളിച്ച് ജനകീയ കൂട്ടായ്മയുടെ കരുത്ത്


കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ കരിയംകാപ്പ് രാമച്ചി നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ സഹായത്തോടെ ഗതാഗത യോഗ്യമാക്കി. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തകർന്നടിഞ്ഞ പാത തെളിച്ച് ഗതാഗതയോഗ്യമാക്കാതെ വർഷങ്ങളായി ദുരിതയാത്ര നടത്തുകയായിരുന്നു പ്രദേശവാസികൾ.ശാന്തിഗിരിവാർഡ് മെമ്പർ സജീവൻ പാലുമ്മി, അശോകൻ വക്കീൽ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാർ, പ്രവീൺ താഴത്തെ മുറി, വിനീഷ് വേലേരി, രാമച്ചി ആദിവാസി നഗർ നിവാസികൾ, പി.എ സലാം അടക്കാത്തോട് തുടങ്ങി നാട്ടുകാർ കൈകോർത്തതോടെ പാത ഗതാഗത യോഗ്യമായി.മാവോവാദികൾ അടിക്കടി വന്നു പോയി കൊണ്ടിരുന്ന സങ്കേതം കൂടി ആയിരുന്നു രാമച്ചി. ഇപ്പോൾ രാമച്ചി സംങ്കേതത്തിൽ വാഹനം ശാന്തിഗിരി ചുറ്റി ആണ് എത്തിചേരുന്നത്. കരിയം കാപ്പ്പാത ഗതാഗത യോഗ്യമാക്കിയാൽ നാല് കിലോമീറ്റർ യാത്ര ചെയ്തൽ രാമച്ചി സംങ്കേതത്തിൽ എത്തച്ചേരും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്