Connect with us

KELAKAM

ഇവിടെയുണ്ട്‌ കുഞ്ഞു സ്വപ്‌നങ്ങളുടെ വർണക്കൂടാരം

Published

on

Share our post

കേളകം: സ്‌കൂൾ വിട്ടയുടൻ ആൻവിയ, ആത്മിക ധ്രുവ, മെഡ്രിക്, അവന്തിക എന്നിവർ സുജാത ടീച്ചർക്കരികിലേക്ക്‌ ഓടിയെത്തി. ‘ടീച്ചറെ ടീച്ചറെ, ഞങ്ങക്കിപ്പോ വീട്ടി പോകണ്ട, കുറച്ചുനേരംകൂടി കളിച്ചിട്ട്‌ പോയ്‌ക്കോളാം’!. നാലുപേരും വലിയ ആവേശത്തിലാണ്‌.

അപ്പോഴേക്കും അവർക്കൊപ്പം ചേരാൻ ഭൂരിഭാഗംപേരുമെത്തി. ഒരാഴ്‌ച മുമ്പുവരെ വീട്ടിൽ പോകണം, അമ്മയെ കാണണം എന്ന്‌ കൂടെ കൂടെ പറഞ്ഞു കരഞ്ഞിരുന്ന കുട്ടികളുടെ മനംമാറ്റം ടീച്ചറെ മാത്രമല്ല, കൂട്ടിക്കൊണ്ടുപോകാനെത്തിയ രക്ഷിതാക്കളെയും അമ്പരപ്പിച്ചു. അത്ഭുതപ്പെടേണ്ട, ചെട്ട്യാംപറമ്പ്‌ ഗവ. പ്രീ–-സ്‌കൂളിലെത്തിയാൽ കുട്ടികൾക്ക്‌ മാത്രമല്ല, മുതിർന്നവർപോലും കുറച്ചുനേരം അവിടെ ഇരിക്കാൻ കൊതിക്കും. അത്രയ്‌ക്ക്‌ മനോഹരമായ ഇടമാണിപ്പോ ഈ സർക്കാർ സ്‌കൂൾ.

താരാട്ടു കേട്ട് എസി മുറിയിൽ ഡബിൾകോട്ട്‌ കട്ടിലിൽ ഉറങ്ങുന്ന മക്കളെ കണ്ടിട്ടുണ്ടോ? ശിശു സൗഹൃദമായ ‘കുഞ്ഞടുക്കള’യെ കുറിച്ച്‌ കേട്ടിട്ടുണ്ടോ? പക്ഷികളുടെ കിളിക്കൊഞ്ചലുകളും കുഞ്ഞരുവികളുടെ കളകളാരവവും കേട്ടും അനുഭവിച്ചും ആടിപ്പാടാൻ കഴിയുന്ന ഹരിതോദ്യാനം കണ്ടിട്ടുണ്ടോ? ഇവയെല്ലാം അതിമനോഹരമായി ഒരുക്കിയത്‌ അവഗണിക്കാൻ ഇതുവഴി പോകുന്ന ആർക്കും കഴിയില്ല.

പ്രീ–-സ്‌കൂളിൽ അന്താരാഷ്ട്ര നിലവാരമുള്ള പഠനസൗകര്യമൊരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഒരുക്കുന്ന ‘വർണക്കൂടാരം’ പദ്ധതിയുടെ ഭാഗമായാണ്‌ മനോഹരമാക്കിയത്‌. സമഗ്രശിക്ഷാ കേരളം ‘സ്‌റ്റാർസ്‌’ പദ്ധതിയിൽ പത്തുലക്ഷം ചെലവിട്ടാണ്‌ സ്‌കൂൾ ഒരുക്കിയത്‌. സർക്കാർ അംഗീകൃത പ്രീ-–-സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഇത്തരത്തിൽ ജില്ലയിലുള്ള മുഴുവൻ സ്‌കൂളുകളിലും പദ്ധതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌. പ്രീ–-സ്‌കൂളുകളുടെ ചുമതലയുള്ള ഡിപിഒ രമേശൻ കടൂരാണ് നേതൃത്വം നൽകുന്നത്. ഇരിട്ടി ബിആർസിയുടെ കീഴിലുള്ള ചെട്ട്യാംപറമ്പിൽ കഴിഞ്ഞയാഴ്‌ചയാണ്‌ ‘വർണക്കൂടാരം’ ഉദ്‌ഘാടനംചെയ്തത്.

12 ഇടങ്ങൾ

കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള കുഞ്ഞരങ്ങ്‌, കൗതുകവും ജിജ്ഞാസയും വളർത്തുന്നതിനൊപ്പം സ്വന്തം കഴിവുകൾ രേഖപ്പെടുത്താനും വിലയിരുത്താനുമുള്ള ഇ–-ഇടം, ഭാഷാ വികാസ ഇടം, വരയിൽ നിന്നും ചിത്രവായനയിലേക്ക്‌ നയിക്കാൻ കഴിയുന്ന വരയിടം, ആത്മബന്ധം വളരാനും മാനസിക ഉല്ലാസത്തിനും ഉതകുന്ന, കാറും സൈക്കിളും ഒക്കെയുള്ള കളിയിടം, പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അറിവ്‌ വർധിപ്പിക്കാനാകുന്ന ഗണിത–-ശാസ്‌ത്രയിടം, ഭാവനയും ചിന്താശേഷിയും വളർത്താനുള്ള കരകൗശല നിർമാണയിടം, തൊട്ടും കണ്ടും കേട്ടും മണത്തും അറിവുനേടാനുള്ള സെൻസറിങ്‌ ഇടം, ശീതീകരിച്ച ശയനമുറി, ആധുനിക രീതിയിലുള്ള കുഞ്ഞടുക്കള, ശിശുസൗഹൃദ ശൗചാലയം, ഹരിതോദ്യാനം എന്നിങ്ങനെ കുട്ടികളുടെ സമഗ്രവികാസത്തിന്‌ ഉപകരിക്കുന്ന പതിമൂന്നിടങ്ങളാണുള്ളത്‌.

എല്ലാം അതിമനോഹരമായി ഒരുക്കിയവ. ഹോം തിയേറ്റർ സിസ്‌റ്റത്തിലൂടെ എല്ലായിടത്തുനിന്നും പാട്ടും കേൾക്കാം. സ്വന്തമായി പ്രൊജക്ടറുമുണ്ട്‌. 55 കുട്ടികളാണിവിടെയുള്ളത്‌. താൽക്കാലിക അധ്യാപികയായി ലിജി രാജീവും ആയയായി പ്രസന്നകുമാരിയും കുട്ടിളെ നോക്കാനുണ്ട്‌.


Share our post

KELAKAM

മലയോരത്ത് ഡെങ്കിപ്പനി ഭീഷണി; ഈ മാസം ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത് 17 പേർ

Published

on

Share our post

കേളകം: മലയോരഗ്രാമങ്ങളിൽ ഡെങ്കിപ്പനി ഭീഷണി ഉയരുന്നു. വേനൽമഴ പെയ്തതിന് പിന്നാലെയാണ് മലയോരത്ത് ഡെങ്കിപ്പനി പടരാൻ തുടങ്ങിയത്. ഈമാസം കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലായി 17 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. കൊട്ടിയൂർ പഞ്ചായത്തിൽ ആറുപേർക്കും കണിച്ചാർ പഞ്ചായത്തിൽ രണ്ടു പേർക്കും കേളകം പഞ്ചായത്തിൽ ഒൻപത് പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊട്ടിയൂരിലെ നാലാംവാർഡിൽ മൂന്നുപേർക്കും 13-ാം വാർഡിൽ ഒരാൾക്കും 14-ാം വാർഡിലെ രണ്ടുപേർക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്. കേളകത്തെ ഒന്നാം വാർഡിൽ മൂന്നുപേർക്കും നാലാം വാർഡിൽ രണ്ടു പേർക്കും അഞ്ചാം വാർഡിൽ നാലുപേർക്കുമാണ് രോഗമുള്ളത്. കണിച്ചാർ പഞ്ചായത്തിൽ ഒന്ന്, ഒൻപത് വാർഡുകളിലെ ഓരോരുത്തർക്കും ഡെങ്കിപ്പനി പിടിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിൻ്റെ ഭാഗമായി വീടുകൾ കയറിയുള്ള ബോധവത്കരണം, ഉറവിട നശീരണം ഉൾപ്പെടെ യുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് ഉദ്യോ ഗസ്ഥർ നടത്തുന്നത്. വീട്ടു പരിസരങ്ങളെ കൊതുകുകൾ പെരുകുന്ന ഉറവിടമാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് ആരോ ഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഉറവിടനശീകരണം നല്ല രീതിയിൽ നടപ്പാക്കിയി ല്ലെങ്കിൽ മേയ് അവസാനത്തോടെ ഡെങ്കിപ്പനി വ്യാപന സാധ്യത കൂടുതലാണ്.


Share our post
Continue Reading

KELAKAM

വേനലും മഴയും ഒരുപോലെ..; കുടിവെള്ളം തേടി ആറളം ഫാം നിവാസികൾ

Published

on

Share our post

കേളകം: കാട്ടാനകൾ നിത്യ ദുരിതം തീർക്കുന്ന ആറളം പുനരധിവാസ മേഖലയിൽ കുടിവെള്ളമില്ലാതെ വലയുന്ന കുടുംബങ്ങൾ ഒരു നിത്യകാഴ്ചയാണ്. വേനലും മഴയും ഇവർക്ക് ഒരു പോലെയാണ്. മഴക്കാലമായാൽ മഴ പെയ്യുമ്പോഴുള്ള ജലം ശേഖരിച്ച് ഉപയോഗിക്കാമെന്നതു മാത്രമാണ് അൽപ്പം ആശ്വാസം. എന്നാൽ, വേനൽക്കാലത്ത് കിലോമീറ്ററുകൾ താണ്ടി വെള്ളം തലയിലേറ്റി കൊണ്ടുവന്നാണ് നിരവധി കുടുംബങ്ങൾ ദാഹമകറ്റുന്നത്.പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്ക് കോട്ടപ്പാറ മേഖലയാണ് ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്നത്.

സ്വന്തമായി കിണറില്ലാത്ത നിരവധി വീടുകൾ ഈ മേഖലയിലുണ്ട്. പലരും വീടിന് സമീപത്ത് കുഴികുത്തിയും തോട്ടിൽനിന്ന് വെള്ളം ശേഖരിച്ചുമാണ് ദാഹമകറ്റുന്നത്. ഇപ്പോൾ ഓട്ടോറിക്ഷ പിടിച്ചെത്തി അലക്കാനും കുളിക്കാനും ദൂരെയുള്ള പുഴകളെയാണ് ആശ്രയിക്കുന്നത്.ഈ മേഖലയിൽ വീടുകളിൽ കുറച്ചു വർഷം മുമ്പ് ജലനിധി പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണത്തിനുള്ള നടപടി തുടങ്ങിയെങ്കിലും പൈപ്പുകൾ സ്ഥാപിച്ചതല്ലാതെ മിക്ക വീടുകളിലും ജലമെത്തിയില്ല. ഇപ്പോൾ അതിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഇവിടങ്ങളിൽ കാണാനുള്ളത്. കുടിവെള്ളക്ഷാമം ദുരിതം തീർക്കുമ്പോൾ കാട്ടാനകളെ പേടിച്ച് രാവും പകലും ഉറക്കം നഷ്ടപ്പെട്ടു കഴിയുകയാണ് കോട്ടപ്പാറ മേഖലയിലുള്ള കുടുംബങ്ങൾ. വേനലിൽ പഞ്ചായത്ത് വാഹനങ്ങളിൽ കുടിവെള്ള വിതരണം നടത്താറുണ്ടെങ്കിലും റോഡരികിലുള്ള വീട്ടുകാർക്ക് മാത്രമാണ് അതുകൊണ്ടുള്ള ഗുണംലഭിക്കുന്നത്. ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് എന്നും ദുരിതം തന്നെയാണെന്ന് ഇവർ പറയുന്നു.


Share our post
Continue Reading

Breaking News

അടക്കാത്തോടിൽ കാട്ടുപന്നി ബൈക്കിലിടിച്ച് ഗൃഹനാഥന് ഗുരുതര പരിക്ക്

Published

on

Share our post

കേളകം : അടക്കാത്തോട് കരിയംകാപ്പിൽ ബൈക്കിൽ യാത്ര ചെയ്യവേ കാട്ടുപന്നിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കരിയംകാപ്പ് സ്വദേശി കുന്നത്ത് സുമോദിനാണ് പരിക്കേറ്റത്. സുമോദിന്റെ തലയ്ക്കും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി അടയ്ക്കാത്തോട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി പാലക്കാട് റെന്നിയുടെ വീടിന് സമീപത്തു നിന്നുമാണ് കാട്ടുപന്നി ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സുമോദിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഇതേ സ്ഥലത്തിന് സമീപത്തു നിന്നാണ് കഴിഞ്ഞദിവസം കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.


Share our post
Continue Reading

Trending

error: Content is protected !!