Connect with us

IRITTY

ആറളം പറയുന്നു: സൂപ്പറാണ്‌ ഗ്രാമവണ്ടി

Published

on

Share our post

ഇരിട്ടി: പുലർച്ചെ ആറ്‌ മണി. കീഴ്‌പ്പള്ളിയിൽനിന്ന്‌ കെ.എസ്‌.ആർ.ടി.സിയുടെ ഗ്രാമവണ്ടി കക്കുവ വഴി ആറളം ഫാം ആദിവാസി മേഖലയിലേക്ക്‌. പാൽപ്പാത്രങ്ങളുമായി ക്ഷീരകർഷകരും ഫാമിലും പുറത്തും ജോലിക്ക്‌ പോകുന്നവരും ഉൾപ്പെടെ ആദ്യ ട്രിപ്പിൽ ബസിൽ നിറയെ യാത്രക്കാർ. ആറരവരെ ഗ്രാമവണ്ടി ആറളം ഫാം ആദിവാസി മേഖലയിലെ വിവിധ ബ്ലോക്കുകൾ വഴി രണ്ട്‌ വട്ടം പുലർകാലയോട്ടം.

ഏഴരയോടെ ഇരിട്ടിയിലേക്ക്‌. വീണ്ടും ഫാമിലെത്തി ആദിവാസികളെ വിവിധ സ്‌റ്റോപ്പുകളിലും ഫാം ഗവ. എച്ച്‌.എസ്‌.എസ്‌ വിദ്യാർഥികളെ സ്കൂൾ സ്‌റ്റോപ്പിലും ഇറക്കി ഒമ്പതരയോടെ കണ്ണൂരിലേക്ക്‌. പകൽ രണ്ടിന്‌ ഇരിട്ടിയിൽ തിരികെയെത്തുന്ന ബസ്‌ വീണ്ടും ആറളം ഫാമിലെത്തി യാത്രക്കാരെ ഫാമിലെ വിവിധ കേന്ദ്രങ്ങളിൽ ഇറക്കി ആറോടെ ഇരിട്ടിയിലെത്തി ആറരക്ക്‌ കീഴ്‌പ്പള്ളിയിൽ ഓട്ടം അവസാനിപ്പിക്കുന്നു.

ജനകീയമാണ്‌ ഈ വണ്ടിയുടെ സേവനം. ആദിവാസി സൗഹൃദത്തിൽ അധിഷ്ടിതമാണ്‌ ഈ ബസിന്റെ ഫാം വഴിയുള്ള കറക്കം.ആറളം പഞ്ചായത്താണ്‌ ജില്ലയിൽ ആദ്യ കെഎസ്‌ആർടിസി ഗ്രാമവണ്ടി പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. പട്ടികവർഗക്ഷേമ വകുപ്പും കെ.എസ്‌.ആർ.ടി.സിയും കൈകോർത്തപ്പോൾ ബസ്‌ യാത്ര ഒരിക്കലും ഉണ്ടാവില്ലെന്ന്‌ കരുതിയ ആദിവാസി പുനരധിവാസ മേഖലയിൽ സജീവ സാന്നിധ്യമായി ബസ്‌ എത്തി.

ഇന്ധനച്ചെലവ്‌ ആറളം പഞ്ചായത്ത്‌ നിർവഹിക്കുന്ന ഗ്രാമവണ്ടി പദ്ധതി ഏപ്രിൽ 11 ന്‌ വിഷുക്കൈനീട്ടമായാണ്‌ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തത്‌. ദിനംപ്രതി ശരാശരി പതിനായിരം രൂപ വരുമാനത്തോടെയാണ്‌ ഗ്രാമവണ്ടി നാടിന്റെ പ്രതീക്ഷയായി മുന്നേറുന്നത്‌.

ഗ്രാമവണ്ടി പദ്ധതി നടപ്പാക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി രാജേഷ്‌ പറഞ്ഞു. ആറളം ഫാം ജി.എച്ച്‌.എസ്‌.എസ്‌ വിദ്യാർഥികൾക്ക്‌ സൗജന്യ പാസ്‌ നൽകുന്ന ഈ ബസ്‌ ആദിവാസി വിദ്യാർഥികളുടെ പഠനവഴിയിലും സഹായമാകുകയാണ്‌.

ഫാമിൽ 18 കിലോമീറ്റർ ഓടുന്ന ബസിൽ പുനരധിവാസ മേഖലക്കാർക്കുള്ള പരമാവധി ടിക്കറ്റ്‌ നിരക്ക്‌ 20 രൂപ മാത്രം. കക്കുവ, പരിപ്പുതോട്‌, ഓടന്തോട്‌, വളയഞ്ചാൽ, ആനമുക്ക്‌, ബ്ലോക്ക്‌ ഏഴ്‌, ബ്ലോക്ക്‌ 12 എന്നിവയാണ്‌ ബസ്‌സ്‌റ്റോപ്പുകൾ. വിജയത്തിന്റെ ഡബിൾ ബെൽ മുഴക്കുന്ന കെ.എസ്‌.ആർ.ടി.സി ഗ്രാമവണ്ടിയെ സ്വന്തം ഹൃദയമിടിപ്പ്‌ പോലെ പരിലാളിക്കുകയാണ്‌ ആറളം ആദിവാസി പുനരധിവാസ മേഖല.


Share our post

IRITTY

ആറളം ഫാമിൽ 22 ആനകളെ കാട്ടിലേക്ക് തുരത്തി

Published

on

Share our post

ആറളം : ആറളം ഫാമിലെ ബ്ലോക്ക് ആറിലെ ഹെലിപ്പാഡിൽ നിന്നും ഒരു കുട്ടിയാന അടക്കം നാല് ആനകളെയും വട്ടക്കാട് മേഖലയിൽ നിന്നും മൂന്ന് കുട്ടിഒരു കൊമ്പൻ അടക്കം 18 ആനകളെയും കാട്ടിലേക്ക് തുരത്തി . മൊത്തം 22 ആനകളെയാണ് വനം വകുപ്പ് കാട്ടിലേക്ക്കയറ്റിയത് . ആർ.ആർ.ടി ഡപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ, ഫോറസ്‌റ്റർമാരായ സി.കെ. മഹേഷ് (തോലമ്പ്ര), ടി. പ്രമോദ്‌കുമാർ (മണത്തണ), സി. ചന്ദ്രൻ (ആർആർടി) എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം ഡിവിഷനുകൾ, ആർ.ആർ.ടി എന്നിവിടങ്ങളിൽ നിന്നും ഉള്ള വനപാലകർ ഉൾപ്പെടെ 25 അംഗ ദൗത്യ സംഘം തുരത്തലിന് നേതൃത്വം നൽകി.


Share our post
Continue Reading

IRITTY

വീട് കുത്തി തുറന്ന് എട്ടു പവൻ്റെ കവർച്ച; ഇരിട്ടിയിൽ 17കാരന്‍ പോലീസ് പിടിയില്‍

Published

on

Share our post

ഇരിട്ടി: വീട് കുത്തിത്തുറന്ന് എട്ടു പവനും പതിനേഴായിരം രൂപയും കവര്‍ന്നകേസില്‍ 17 കാരന്‍ പിടിയില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 29 ന് കല്ലുമുട്ടിയിലെ വീട്ടിലായിരുന്നു മോഷണം. സംഭവത്തില്‍ കേസെടുത്ത ഇരിട്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പെട്ടെന്നു തന്നെ കുട്ടിക്കള്ളനെ പിടി കൂടുകയുമായിരുന്നു.
കവര്‍ന്ന പണവും സ്വര്‍ണ്ണവും കണ്ടെടുക്കുകയും ചെയ്തു. സ്‌കൂട്ടറിന്റെ ബാറ്ററി വാങ്ങാനായിരുന്നുവത്രെ മോഷണം. പിടിയിലായ കുട്ടികള്ളനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. ഇരിട്ടി പോലീസ് ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണന്‍, എസ്.ഐ ഷറഫുദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.


Share our post
Continue Reading

IRITTY

ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂർ ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യയിൽ ഭര്‍ത്താവ് അറസ്റ്റിൽ. പായം സ്വദേശി സ്നേഹയുടെ മരണത്തിലാണ് ഭര്‍ത്താവ് ജിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജിനീഷിനെതിരെ സ്ത്രീ പീഡനം, ആത്മഹത്യാപ്രേരണ കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തി. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്നേഹയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ജിനീഷും വീട്ടുകാരും സ്നേഹയെ നിരന്തരമായി ദേഹോപദ്രവം ഏൽപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്നേഹയുടെ മരണത്തിൽ ഇരിട്ടി പൊലീസ് കേസെടുത്തശേഷം പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന ജിനീഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനുശേഷമാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.ഭർത്താവ് ജിനീഷിന്‍റെയും വീട്ടുകാരുടെയും പീഡനമാണെന്നാണ് സ്നേഹയുടെ വീട്ടുകാരുടെ ആരോപണം. ജിനീഷ് സ്നേഹയെ സ്ത്രീധനത്തിന്‍റെ പേരിൽ നിരന്തരം ഉപദ്രവിച്ചെന്നും ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞ് ക്ഷേത്രങ്ങളിലടക്കം കൊണ്ടുപോയെന്നും കുടുംബം ആരോപിച്ചിരുന്നു. സ്നേഹ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും മുറിയിൽ നിന്ന് കിട്ടിയിരുന്നു. മരണത്തിന് കാരണം ഭർത്താവ് ജിനീഷും വീട്ടുകാരുമെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. അഞ്ച് വർഷം മുൻപായിരുന്നു സ്നേഹയുടേയും ജിനീഷിന്‍റെയും വിവാഹം. ഇരുവർക്കും മൂന്ന് വയസ് പ്രായമുള്ള കുഞ്ഞുമുണ്ട്. സ്ത്രീധനത്തിന്‍റെ പേരിൽ ജിനീഷ് സ്നേഹയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. പല തവണ പട്ടിണിക്കിട്ടു. സ്നേഹയുടെ ദേഹത്ത് ബാധയുണ്ടെന്ന് വരുത്തി തീർക്കാൻ ജിനീഷിന്‍റെ കുടുംബം ശ്രമിച്ചെന്നം കുടുംബം ആരോപിക്കുന്നു.

മുൻപും സ്നേഹ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ ഗ‍ർഭിണിയായിരിക്കെ ജിനീഷ് ഉപദ്രവിച്ചതിനെ തുട‍‍ർന്ന് ഗ‍ർഭം അലസിയെന്നും കുടുംബത്തിന് പരാതിയുണ്ട്. 


Share our post
Continue Reading

Trending

error: Content is protected !!