Connect with us

Kannur

മാട്ടൂൽ സി.എച്ച്‌.സി ദേശീയ നിലവാരത്തിൽ 

Published

on

Share our post

മാട്ടൂൽ : ആരോഗ്യ പരിപാലന രംഗത്ത് ദേശീയ നിലവാരത്തിലുള്ള ചികിത്സ സൗകര്യങ്ങളുമായി മാട്ടൂൽ സി.എച്ച്.സി. 1971ൽ റൂറൽ ഡിസ്പെൻസറിയായി പ്രവർത്തനം ആരംഭിച്ച ആരോഗ്യ കേന്ദ്രം 1998ൽ പ്രാഥമികാരോഗ്യ കേന്ദ്രമാക്കി. സംസ്ഥാന സർക്കാർ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി 2020 മാർച്ചിൽ കുടുംബാരോഗ്യ കേന്ദ്രവുമായി. 

നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്) അംഗീകാരം നേടിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന സ്കോറായ 95.8 മാർക്ക് കരസ്ഥമാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. ഒ.പി, ലബോറട്ടറി, ദേശീയ ആരോഗ്യ പരിപാടികൾ, ജനറൽ അഡ്മിനിസ്ട്രേഷൻ എന്നീ വിഭാഗങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ, അണുബാധാ നിയന്ത്രണം, ശുചിത്വം, ഗുണമേന്മ, രോഗീ സൗഹൃദം, അവശ്യമരുന്നുകളുടെ ലഭ്യത, ജീവനക്കാരുടെ കാര്യക്ഷമത, മാലിന്യ നിർമാർജനം, ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ കൃത്യതയോടെ ചെയ്യുന്നു. കായകൽപ്പ, കാഷ്, ഹരിത കേരളം പുരസ്കാരങ്ങൾ എന്നിവ നേടിയിട്ടുണ്ട്‌. 

കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയുടെ വികസനത്തിൽ സംസ്ഥാന സർക്കാർ, എം.എൽ.എ, – മറ്റിതര ഏജൻസികൾ,- ജനകീയകൂട്ടായ്മ എന്നീ ഇടപെടലുകൾ ശ്രദ്ധേയമാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം നേടിയ ഡോ. സി.ഒ. അനൂപാണ് മെഡിക്കൽ ഓഫീസർ. 

എമർജൻസി അക്യുട്ട് കെയർ യൂണിറ്റ് 

പ്രാഥമീകാരോഗ്യ കേന്ദ്രത്തിൽ സംസ്ഥാനത്ത് ആദ്യമായി എമർജൻസി ആൻഡ് അക്യുട്ട് കെയർ യൂണിറ്റ് സജ്ജമാക്കി. ഹൃദയസ്തംഭനമടക്കുള്ള അടിയന്തര സാഹചര്യങ്ങളിൽ പരിചരണം നൽകാൻ സാധിക്കുന്ന സംവിധാനമുണ്ട്. ഡിഫിബ്രിലേറ്റർ കാർഡിയാക് മോണിറ്ററുകൾ, ക്രാഷ് കാർട്ടുകൾ, എമർജൻസി മെഡിസിനുകൾ എന്നിവ ഉൾപ്പെടുന്ന റെസസിറ്റേഷൻ ബേ എന്നിവ ഉൾപ്പെടുന്നതാണ് എമർജൻസി മാനേജ്‌മെന്റ് സിസ്റ്റം. ശസ്ത്രക്രിയാ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ട്രോമ ബേയും, രണ്ട് ഒബ്സസർവേഷൻ വാർഡുകളുമുണ്ട്‌.

അത്യാധുനിക ലബോറട്ടറി

ഒരു രോഗിയിൽനിന്ന് ഒരു തവണ പരിശോധനാ സാമ്പിൾ ശേഖരിച്ചാൽ രണ്ട് മിനിറ്റിനകം 27 ടെസ്റ്റ് നടത്താൻ സാധിക്കുന്ന ലാബ് സൗകര്യമുണ്ട്. അതിനൂതന ഫുള്ളി ഓട്ടോമാറ്റഡ് ഹേമറ്റോളജി അനലൈസർ വഴി സമയം ഏറെ ലാഭിക്കാൻ സാധിക്കും. 

അടിസ്ഥാന സൗകര്യം മികച്ചത്‌

അടിസ്ഥാന സൗകര്യങ്ങൾ അതിവിപുലവും ആകർഷകവുമാണ്‌. ദന്തൽ യൂണിറ്റ്, ഫാർമസി, ശിശു സൗഹൃദ പ്രതിരോധ കുത്തിവയപ്പ് മുറി, രജിസ്ട്രേഷൻ കൗണ്ടർ, പ്രീ ചെക്കപ്പ് മുറി, ഗപ്പി ഹാച്ചറി, കുട്ടികൾക്കുള്ള ഇൻഡോർ ആൻഡ്‌ ഔട്ട് ഡോർ കളിസ്ഥലം, പൂന്തോട്ടം തുടങ്ങിയവയുണ്ട്‌. ദന്തൽ സർജൻ ഉൾപ്പെടെ നാലു ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. തീരദേശ ജനതയുടെ ആശ്രയ കേന്ദ്രത്തിൽ ദിവസവും നാനൂറോളം പേർ ചികിത്സ തേടിയെത്തുന്നുണ്ട്.


Share our post

Kannur

ചോക്ലറ്റ് കേടായതിന്റെ പേരിൽ അക്രമം; നാലു പേർക്കെതിരെ കേസ്

Published

on

Share our post

കണ്ണൂർ: ചോക്ലറ്റ് കേടായതിന്റെ പേരിൽ കടയിൽ നാശനഷ്ടം വരുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത നാലുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ശ്രീപുരത്തെ അജ്ഫാൻ ഡേറ്റ്സ് ആന്‍ഡ് നട്സ് ഷോപ്പിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം.സ്ഥാപനത്തിലെത്തി ചോക്ലറ്റ് വാങ്ങി മടങ്ങിയ രണ്ടുപേർ സാധനം കേടായെന്ന് പറഞ്ഞ് തിരിച്ചെത്തി സാധനങ്ങൾ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.ജീവനക്കാരുടെ കൈയിൽനിന്നും അക്രമദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി വിഡിയോ ഡിലീറ്റ് ചെയ്തതായും കടയിൽ 6500 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു.


Share our post
Continue Reading

Kannur

കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്. 48 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കൾ. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്.


Share our post
Continue Reading

Kannur

സി.പി.എമ്മിന്‍റെ അഭിമാനം, രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിൽ ഇനി മൂന്ന് നാൾ സമ്മേളന ചൂട്

Published

on

Share our post

കണ്ണൂർ: രാജ്യത്ത് തന്നെ സി.പി.എമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള, പാർട്ടിയുടെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ കൊടിയുയർന്നു. ഇനി 3 നാൾ കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ ചൂടായിരിക്കും. തളിപ്പറമ്പിലാണ് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നത്. സ്വന്തം ജില്ലയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.

30 വർഷങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന് ഉണ്ടപ്പറമ്പ് മൈതാനത്താണ് ചെമ്പതാക ഉയർന്നത്. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്ന് പി കരുണാകരൻ ഉദ്ഘാടനം ചെയ്ത് പി ജയരാജൻ ജാഥാ ലീഡറായി തളിപ്പറമ്പിൽ എത്തിച്ച പതാക ഉണ്ടപ്പറമ്പ് മൈതാനത്തെ പൊതു സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദനാണ് ഉയർത്തിയത്. കടലിരമ്പം പോലെ മുദ്രാവാക്യം വിളിച്ച സഖാക്കൾ ഇനി 3 നാൾ ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ച നടത്തും. കെ കെ എൻ പരിയാരം സ്മാരക ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാകും മൂന്നാം തിയതി വൈകിട്ട് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുക.


Share our post
Continue Reading

Trending

error: Content is protected !!