Connect with us

Kannur

കണ്ണൂരിൽ ഹാൾമാർക്ക്‌ സ്വർണത്തിൽ മായം ചേർത്ത്‌ ജ്വല്ലറികളിൽ വിൽക്കുന്നു

Published

on

Share our post

കണ്ണൂർ : ഹാൾമാർക്ക് ചെയ്‌ത സ്വർണാഭരണങ്ങളിൽ മായംചേർത്ത്‌ തൂക്കംകൂട്ടി ജ്വല്ലറികളിൽ വിൽക്കുന്ന തട്ടിപ്പ് സംഘങ്ങൾ രംഗത്ത്‌. ജ്വല്ലറികളിൽ ഇത്തരം സ്വർണം എത്തുന്നുവെന്ന വിവരം പുറത്തുവന്നതോടെ വലിയ വിലകൊടുത്തുവാങ്ങിയ ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കേണ്ട ഗതികേടിലാണ്‌ ഉപഭോക്താക്കൾ. കഴിഞ്ഞ ദിവസം കണ്ണൂരിൽ ഇത്തരം സ്വർണം വിൽക്കാനെത്തിയ മൂന്നുപേർ പിടിയിലായിരുന്നു. ഇതേരീതിയിൽ തട്ടിപ്പ് നടത്തുന്ന കൂടുതൽ സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ്‌ പൊലീസിന്റെ വിലയിരുത്തൽ.

ബി.ഐ.എസ്‌ ഹാൾമാർക്ക് ചെയ്‌ത അരപ്പവന്റെ ആഭരണമാണ്‌ കഴിഞ്ഞദിവസം കണ്ണൂരിൽ വിൽക്കുന്നതിടെ പിടികൂടിയത്‌. ഹാൾമാർക്കുള്ള സ്വർണാഭരണം വാങ്ങിയശേഷം ഇരട്ടിയോളം ചെമ്പ്‌, ഈയം തുടങ്ങിയ ലോഹങ്ങൾ ചേർത്ത്‌ തൂക്കം കൂട്ടുകയാണ്‌ ചെയ്യുന്നത്‌. ഹാൾമാർക്ക്‌ മുദ്ര അതേപടി നിലനിർത്തുന്നതിനാൽ പെട്ടെന്ന്‌ മനസ്സിലാക്കാനും കഴിയില്ല. വള, നെക്‌ലേസ്‌, മാല തുടങ്ങിയ ആഭരണങ്ങളിൽ മൊട്ടുപോലുള്ളവ കൂട്ടിച്ചേർക്കുകയാണ്‌ ചെയ്യുന്നത്‌. ഈ മൊട്ടുകൾക്കുള്ളിലാണ്‌ മായം ചേർക്കുന്നത്‌.

അരപ്പവന്റെ ആഭരണത്തിൽ മായംചേർത്ത്‌ ഒരുപവനിലേറെയാക്കി മാറ്റും. വലിയ തൂക്കമുള്ളവ പെട്ടെന്ന്‌ വിൽക്കാനാകില്ലെന്നതിനാലാണ്‌ ചെറിയ അളവിലുള്ളവ ഉണ്ടാക്കുന്നത്‌. പ്രമുഖ ജ്വല്ലറികളുടെയും മറ്റും എംബ്ലമടങ്ങിയ ഹാൾമാർക്ക്‌ ആണെന്നതിനാൽ ചെറുകിട ജ്വല്ലറിക്കാർ ഇത്തരക്കാരെ അവിശ്വസിക്കാറുമില്ല. പ്രമുഖ ജ്വല്ലറികളിലും തട്ടിപ്പുകാർ ഇത്തരം സ്വർണം വിൽക്കാറുണ്ടെന്നാണ്‌ പൊലീസ്‌ നൽകുന്ന സൂചന. ഇങ്ങനെ വാങ്ങുന്ന സ്വർണത്തിന്‌ ബിൽ നൽകാറുമില്ല.

കണ്ണൂരിൽ കഴിഞ്ഞ ദിവസം ഒരു ജ്വല്ലറി ഉടമയ്‌ക്ക്‌ സംശയം തോന്നിയതോടെയാണ്‌ തട്ടിപ്പുകാർ പിടിയിലായത്‌. ചില ജ്വല്ലറി ഉടമകൾ തട്ടിപ്പുകാരെ പൊലീസിനു കൈമാറുമെങ്കിലും മറ്റുചിലരാകട്ടെ, നഷ്ടപ്പെട്ട പണം തിരിച്ചുവാങ്ങി ഒത്തുതീർപ്പിന്‌ ശ്രമിക്കുകയാണ്‌. കൂടുതൽ അന്വേഷണം നടന്നാൽ നേരത്തെ വാങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമെന്നുള്ള ഭയവും ഒത്തുതീർപ്പിന് പിന്നിലുണ്ട്‌. മായംചേർത്ത്‌ തൂക്കംകൂട്ടിയ ആഭരണങ്ങൾ ബാങ്കുകളിലും മറ്റും പണയം വെച്ച് വായ്‌പയെടുത്തതായും പൊലീസ്‌ പറഞ്ഞു.


Share our post

Kannur

പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി

Published

on

Share our post

പയ്യന്നൂർ: വടക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിൽ ഒന്നായ പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി. തിങ്കളാഴ്ച മുതൽ പാർസൽ സർവിസ് നിർത്തിവെച്ചു എന്നറിയിച്ചാണ് റെയിൽവേ ഉത്തരവിറങ്ങിയത്.പയ്യന്നൂരിനു പുറമെ പാലക്കാട് ഡിവിഷനു കീഴിലെ നിലമ്പൂരിലും പൊള്ളാച്ചിയിലും ഒരു വർഷം മുമ്പ് പാർസൽ സർവിസ് നിർത്തിവെച്ച് ഉത്തരവിറങ്ങിയിരുന്നു. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിക്കുകയായിരുന്നു.എന്നാൽ, ഒരു വർഷത്തിനുശേഷം വീണ്ടും ഈ സേവനം റെയിൽവേ നിർത്തിവെച്ച് ഉത്തരവിറക്കുകയായിരുന്നു.

40 വർഷത്തിലധികമായി പയ്യന്നൂരിന് വിദേശ ഡോളർ നേടി തരുന്ന ഞണ്ട്, ചെമ്മീൻ കയറ്റുമതി ഇതോടെ നഷ്ട‌മാകും. മാത്രമല്ല, സ്റ്റേഷനിലെ നാല് അംഗീകൃത പോർട്ടർമാരുടെ ജോലിയും ഇതോടെ പ്രതിസന്ധിയിലാവും. ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ് പരിശീലന കേന്ദ്രം, കണ്ണൂർ ഗവ.മെഡിക്കൽ കോളജ്, ഗവ. ആയുർവേദ കോളജ്, മൂന്നോളം എൻജിനീയറിങ് കോളജുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണ് പയ്യന്നൂർ.പയ്യന്നൂരിലും പരിസരങ്ങളിലുമുള്ളവർ ഇനി പാർസൽ അയക്കാൻ കണ്ണൂർ സ്റ്റേഷനെ ആശ്രയിക്കണം. മത്സ്യങ്ങൾ കയറ്റി അയക്കുന്നവർക്ക് ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, രണ്ടു മിനിറ്റിൽ താഴെ സ്റ്റോപ്പുകളുള്ള സ്റ്റേഷനുകളിൽ പാർസൽ സർവിസ് വേണ്ടെന്നതാണ് റെയിൽവേ നിലപാട്. ഇത് യാഥാർഥ്യമായാൽ പ്രധാന ജങ്ഷനുകളിൽ മാത്രമായി പാർസൽ സർവിസ് പരിമിതപ്പെടും. ഇത് കടുത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അമൃത് ഭാരത് പദ്ധതി പ്രകാരം സ്റ്റേഷനുകളെ വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് പാർസൽ സർവിസിന് ചുവപ്പു കൊടി കാണിച്ചത്. ഇതിനിടയിൽ ചില സ്റ്റേഷനുകൾ തരംതാഴ്ത്താനുള്ള ശ്രമവും പ്രതിഷേധത്തിനിടയാക്കിയിരുന്നു.


Share our post
Continue Reading

Kannur

റിസർവേഷനുണ്ടായിട്ടും ടി.ടി ടോയ്‌ലറ്റിന് സമീപം നിർത്തിച്ചു; യാത്രക്കാരന് 60,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Published

on

Share our post

കണ്ണൂർ: ടി.ടിയുടെ ധിക്കാരം മൂലം തൃശൂരിൽനിന്ന് കണ്ണൂർ വരെ ടോയ്‍ലറ്റിന് സമീപം നിന്നു യാത്രചെയ്യേണ്ടിവന്ന യാത്രക്കാരന് ഇന്ത്യൻ റെയിൽവേ 60,000 രൂപ നഷ്ടപരിഹാരം നൽകാൻ കണ്ണൂർ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ വിധി. കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ല പ്രസിഡന്റും പൊതു പ്രവർത്തകനുമായ ആർട്ടിസ്റ്റ് ശശികലയുടെ പരാതിയിലാണ് നടപടി.ആർട്ടിസ്റ്റ് ശശികല തൃശൂരിൽനിന്ന് രാത്രി എട്ടിന് കണ്ണൂരിലേക്ക് മരുസാഗർ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യവേ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടി.ടി ഹേമന്ത് കെ. സന്തോഷ് ടിക്കറ്റ് പരിശോധിക്കുകയും ഇരുന്ന സീറ്റിൽനിന്ന് എഴുന്നേൽപിച്ചു ടോയ്‌ലറ്റിന് സമീപം കണ്ണൂർ വരെ നിർത്തിക്കുകയുമായിരുന്നുവെന്നാണ് പരാതി.

എന്തു കാരണത്താലാണ് ടി.ടി ഇത്തരത്തിലുള്ള നടപടി കൈക്കൊണ്ടതെന്ന ചോദ്യമുന്നയിച്ചു ടി.ടിക്കും തിരുവനന്തപുരം ഡിവിഷനൽ കമേഴ്‌സ്യൽ റെയിൽവേ മാനേജർക്കും ചെന്നൈ സതേൺ റെയിൽവേ ജനറൽ മാനേജർക്കും ആർട്ടിസ്റ്റ് ശശികല നോട്ടീസ് നൽകിയെങ്കിലും ഇവരിൽനിന്ന് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിച്ചത്.

തുടർന്ന് രണ്ടുവർഷത്തിലധികം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇത്തരമൊരു വിധി ഉണ്ടായത്. വിധി നടപ്പാക്കാൻ അനുവദിച്ച 30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാര തുക നൽകിയില്ലെങ്കിൽ 12 ശതമാനം പലിശയും കൂടി നൽകണം. പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ.പി. സജേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ വൈസ് ചെയർമാൻ കൂടിയാണ് ആർട്ടിസ്റ്റ് ശശികല.


Share our post
Continue Reading

Kannur

പി.ജി.എസ് ഓര്‍ഗാനിക്ക് സര്‍ട്ടിഫിക്കേഷന്‍ പദ്ധതി

Published

on

Share our post

കണ്ണൂർ : ജൈവകര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ക്ക് മാര്‍ക്കറ്റുകളില്‍ ന്യായമായ വില ലഭിക്കുന്നതിന് വേണ്ടിയുള്ള പി.ജി.എസ് ഓര്‍ഗാനിക്ക് സര്‍ട്ടിഫിക്കേഷന്‍ പദ്ധതി കൂടുതല്‍ കര്‍ഷകര്‍ക്ക് അവസരം നല്‍കുന്നു. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ www.pgsindia.ncof.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.നിലവില്‍ 11 ബ്ലോക്കുകളായി 120 ഓളം ക്ലസ്റ്ററുകളാണ് പി.ജി.എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഓരോ ബ്ലോക്കുകളിലേയും കൃഷിഭവനുകളില്‍ ഏരിയ അനുസരിച്ച് 50 ഹെക്ടര്‍ വീതം വരുന്ന ഗ്രൂപ്പുകളെയാണ് പി.ജി.എസ് ക്ലസ്റ്ററുകളായി രൂപീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കൃഷിഭവനുകളുമായി ബന്ധപ്പെടണം.


Share our post
Continue Reading

Trending

error: Content is protected !!