Connect with us

Social

ചാറ്റ് ലോക്ക് മുതല്‍ സ്‌ക്രീന്‍ ഷെയറിങ് വരെ; വാട്‌സ്ആപ്പിന്റെ പുതിയ ഏഴു ഫീച്ചറുകള്‍

Published

on

Share our post

ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് വാട്‌സ്ആപ്പ്. ചാറ്റ് ലോക്ക്, എഡിറ്റ് ബട്ടണ്‍, എച്ച്. ഡി ഫോട്ടോകള്‍, സ്‌ക്രീന്‍ പങ്കിടല്‍ തുടങ്ങി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഈ വര്‍ഷം വാട്ട്സ്ആപ്പ് അവതരിച്ച 7 പ്രധാന ഫീച്ചറുകളാണ് ഇവ

ചാറ്റ് ലോക്ക്

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വ്യക്തിപരമായ ചാറ്റുകള്‍ ലോക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ വാട്‌സ്ആപ്പ് നല്‍കുന്നത്. ഇത് പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി ചാറ്റിന്റെ പ്രൊഫൈല്‍ സെക്ഷനില്‍ പോയി ചാറ്റ് ലോക്ക് ഫീച്ചറില്‍ ടാപ്പ് ചെയ്താല്‍ മതിയാകും. ചാറ്റ് ലോക്ക് ഫീച്ചറില്‍ ടാപ്പ് ചെയ്താല്‍ മതിയാകും. ചാറ്റ് ലോക്ക് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുന്നതോടെ ചാറ്റുകള്‍ ഒരു പ്രത്യേക ഫോള്‍ഡറിലേക്ക് മാറും.

എച്ച് .ഡി ഫോട്ടോ അയക്കല്‍

എച്ച് ഡി ക്വാളിറ്റിയിലുള്ള ഫോട്ടോകള്‍ അയക്കാനുള്ള ഒരു ഓപ്ഷന്‍ കൂടി ഇപ്പോള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുകയാന്‍്. എന്നാല്‍ വാട്ട്സ്ആപ്പില്‍ നിന്ന് ഹൈ ക്വാളിറ്റി ഫയല്‍ അയക്കുന്ന സാഹചര്യങ്ങളില്‍ മാത്രമേ എച്ച്ഡി ക്വാളിറ്റി ഓപ്ഷന്‍ ദൃശ്യമാകുകയുള്ളൂ. കൂടാതെ ഫോട്ടോകളുടെ യഥാര്‍ത്ഥ ക്വാളിറ്റിയില്‍ ഇത് ലഭ്യമാകുന്നതല്ല. കുറച്ച് ഇമേജ് കംപ്രഷന്‍ ചെയ്തതിനുശേഷം മാത്രമാണ് ഇത് അയക്കാന്‍ സാധിക്കുകയുള്ളൂ. ഇതില്‍ ചെറിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് മറ്റു വ്യക്തികള്‍ക്കും ഗ്രൂപ്പുകകളിലും മികച്ച ക്വാളിറ്റിയോടുകൂടിയുള്ള ഫോട്ടോകള്‍ അയക്കാന്‍ സാധിക്കും.

ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഹൈഡ് ചെയ്യാം 

വാട്‌സാപ്പിലെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനും ഇപ്പോള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. നിങ്ങള്‍ വാട്‌സാപ്പില്‍ ചാറ്റ് ചെയ്യുന്നുണ്ടെങ്കിലും ഓണ്‍ലൈനില്‍ നിങ്ങളുടെ സാന്നിധ്യം മറ്റാര്‍ക്കും കാണാനോ അറിയാനോ കഴിയില്ല എന്ന് സാരം.

അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന കോളുകള്‍ സൈലന്റ് ആക്കാം

വാട്‌സാപ്പില്‍ നിങ്ങളുടെ നമ്പര്‍ കൈവശമുള്ള ആര്‍ക്കും നിങ്ങളെ വിളിക്കാന്‍ സാധിക്കും. എന്നാല്‍ ഇനി അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന കോളുകള്‍ നിങ്ങള്‍ക്ക് സൈലന്റ് ആക്കാം. ഇതിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുകയും അനാവശ്യ കോണ്‍ടാക്ടുകള്‍ തടയാനും സാധിക്കും.

ഒന്നിലധികം ഫോണുകളില്‍ ഒരേ വാട്‌സ്ആപ്പ് ഉപയോഗിക്കാം

ഒരേ വാട്‌സ്ആപ്പ് അക്കൗണ്ട് തന്നെ ഒന്നിലധികം ഫോണുകളില്‍ ഉപയോഗിക്കാനുള്ള സൗകര്യവും വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് മറ്റൊരു ഫോണില്‍ ഉപയോഗിക്കണമെന്ന് കരുതുക. അതിനായി ആ ഫോണില്‍ വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കുക. സ്‌ക്രീനിന് മുകളില്‍ വലതുവശത്തുള്ള മൂന്ന് ഡോട്ടുകള്‍ ടാപ്പുചെയ്ത് നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ലിങ്ക് തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ പ്രൈമറി ഫോണില്‍ നിന്ന് ഝഞ കോഡ് സ്‌കാന്‍ചെയ്യുക. ഇതിലൂടെ നാലു വ്യത്യസ്ത ഫോണുകളില്‍ ഒരേ സമയം ഒരേ അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കും.

സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം

നിങ്ങള്‍ക്ക് വാട്‌സാപ്പില്‍ അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനും ഇനിമുതല്‍ സാധിക്കും. എന്തെങ്കിലും തെറ്റുകള്‍ തിരുത്താനോ മെസേജ് എഡിറ്റ് ചെയ്യാനോ നിങ്ങള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാം. അതിനായി നിങ്ങള്‍ എഡിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന മെസേജില്‍ ടാപ്പ് ചെയ്ത് പിടിക്കുക. ശേഷം മുകളില്‍ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവില്‍ നിന്ന് ‘എഡിറ്റ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. വാചകത്തില്‍ മാറ്റങ്ങള്‍ വരുത്തി മാറ്റങ്ങള്‍ അന്തിമമാക്കുന്നതിന് ‘ടിക്ക്’ ഓപ്ഷനും നല്‍കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ക്ക് ആദ്യ 15 മിനിറ്റിനുള്ളില്‍ മാത്രമേ ടെക്സ്റ്റുകള്‍ എഡിറ്റ് ചെയ്യാനാകൂ. എഡിറ്റ് ചെയ്ത മെസേജിനു താഴെ എഡിറ്റഡ് എന്നു ടാഗും ഉണ്ടായിരിക്കും.

സ്‌ക്രീന്‍ ഷെയറിങ്ങ്

വാട്‌സാപ്പില്‍ വീഡിയോ കോളുകള്‍ക്കിടയില്‍ നിങ്ങളുടെ സ്‌ക്രിന്‍ ഷെയര്‍ ചെയ്യാന്‍ കൂടിയുള്ള ഓപ്ഷനും അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആവശ്യമുള്ളപ്പോള്‍ എളുപ്പത്തില്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട്നല്‍കാന്‍ ഇതിലൂടെ കഴിയും. ഉദാഹരണത്തിന്, നിങ്ങളുടെ രക്ഷിതാക്കള്‍ക്ക് അവരുടെ ഫോണ്‍ സെറ്റിങ്‌സില്‍ എന്തെങ്കിലും അപ്ഡേറ്റ് ചെയ്യണമെങ്കില്‍ വാട്‌സാപ്പിന്റെ വീഡിയോ കോള്‍ സ്‌ക്രീന്‍ ഷെയറിങ്ങ് ഫീച്ചര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് അത് ചെയ്യാന്‍ അവരെ സഹായിക്കാം.


Share our post

Kerala

സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയാൽ മാത്രം പോര ; നിര്‍ദേശങ്ങള്‍ പാലിക്കണം

Published

on

Share our post

കണ്ണൂര്‍: മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന തുടങ്ങി. സ്‌കൂള്‍വാഹനങ്ങളുടെ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള പരിശോധനയാണ് നടക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 31 സ്‌കൂള്‍വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. മറ്റ് വാഹനങ്ങളുടെ പരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും.

സ്‌കൂള്‍ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് സ്‌കൂള്‍ബസുകളുടെ സുരക്ഷാപരിശോധന കര്‍ശനമാക്കിയത്. ‘സേഫ് സ്‌കൂള്‍ ബസ്’ എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജിപിഎസ് എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ജില്ലയിലെ സ്‌കൂള്‍ ബസുകളുടെ പരിശോധന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്‌കൂള്‍ വാഹനങ്ങള്‍ എങ്ങനെയായിരിക്കണം

സ്‌കൂള്‍ വാഹനങ്ങള്‍ നിറം സ്വര്‍ണ മഞ്ഞനിറമായിരിക്കണം. ജനാലയ്ക്ക് താഴെ 15 സെന്റീമീറ്റര്‍ വീതിയുള്ള ബ്രൗണ്‍ ബോര്‍ഡ് നിര്‍ബന്ധമാണ്. വേഗപ്പൂട്ട്, സിസിടിവി, സുരക്ഷാവാതിലുകള്‍, വാതിലിന്റെ ഇരുവശവും പിടിച്ചുകയറാനുള്ള കൈവരി എന്നിവയൊരുക്കണം. ബസിന്റെ പിറകുവശത്ത് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫോണ്‍ നമ്പര്‍ എഴുതണം. പോലീസ് (100), അഗ്‌നിരക്ഷാസേന (101), ആംബുലന്‍സ് ((108), ചൈല്‍ഡ് ഹെല്‍പ് ലൈന്‍ (1098) എന്നിവയാണ് അടിയന്തര ഫോണ്‍നമ്പറുകള്‍.

സ്‌കൂളിന്റെ പേരും മേല്‍വിലാസവും വാഹനങ്ങളുടെ ചുമതലയുള്ള നോഡല്‍ ഓഫീസറുടെ ഫോണ്‍ നമ്പറും ഇരുവശങ്ങളിലും രേഖപ്പെടുത്തണം. ഗുണനിലവാരമുള്ള ഇരിപ്പിടങ്ങളും സ്‌കുള്‍ ബാഗ്, കുട എന്നിവ സൂക്ഷിക്കാനുള്ള റാക്കും ബസിലുണ്ടാകണം. സ്‌കൂള്‍ ബസ് ഡ്രൈവറായി പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയം നിര്‍ബന്ധമാണ്. പരിശീലനം നേടിയ ആയയോ ഡോര്‍ അറ്റന്‍ഡറോ ബസില്‍ ഉണ്ടാകണം.

പരിശോധന കര്‍ശനമാക്കും -ആര്‍ടിഒ

സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. വാഹനപരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും. ഫിറ്റനസ് സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കാന്‍ അനുവദിക്കില്ല.

ബസുകളുടെ ഫിറ്റ്‌നസ്, കാലപ്പഴക്കം, ബ്രേക്ക്, ചക്രം, ഹെഡ് ലൈറ്റ്, വൈപ്പര്‍, സീറ്റ് ബെല്‍ട്ട് തുടങ്ങിയ മെക്കാനിക്കല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാന്‍ ജൂലായ് 31 വരെ സമയം നീട്ടിനല്‍കുമെന്നും ആര്‍ടിഒ അറിയിച്ചു.


Share our post
Continue Reading

Social

124 വർഷം വാടകക്കെട്ടിടത്തിൽ ; സ്കൂളിന് സ്വന്തമായി ഭൂമി വാങ്ങിനൽകി പൂർവവിദ്യാർഥി

Published

on

Share our post

പുന്നയൂര്‍ (തൃശ്ശൂര്‍): വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങിനല്‍കി പൂര്‍വവിദ്യാര്‍ഥി. വ്യവസായിയായ എം.വി. കുഞ്ഞിമുഹമ്മദ് ഹാജിയാണ് താന്‍ പഠിച്ച വടക്കേപുന്നയൂര്‍ ജിഎംഎല്‍പി സ്‌കൂളിനു ഭൂമി വാങ്ങിനല്‍കിയത്. 51.9 ലക്ഷം രൂപ ചെലവില്‍ 30.25 സെന്റ് ഭൂമിയാണ് സ്‌കൂളിന് കൈമാറിയത്.

124 വര്‍ഷം പഴക്കമുള്ള വിദ്യാലയം വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അടിസ്ഥാനവികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു സ്‌കൂള്‍. പഞ്ചായത്ത് ഭരണസമിതിയുടെയും വാര്‍ഡ് അംഗം സെലീന നാസറിന്റെയും ഇടപെടലിനെത്തുടര്‍ന്നാണ് ഭൂമി വാങ്ങാന്‍ സാധിച്ചത്.

ഭൂമിയുടെ രേഖകള്‍ മന്ത്രി ആര്‍. ബിന്ദു ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം റഹീം വീട്ടിപ്പറമ്പില്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ. നബീല്‍, ബ്ലോക്ക് പഞ്ചായത്തംഗം ജിസ്ന ലത്തീഫ്, എന്‍.പി. ഷീജ, റാഷിദ ഷിഹാബുദ്ദീന്‍, സുഹറ, പി.സി. വിലാസിനി എന്നിവര്‍ പ്രസംഗിച്ചു.


Share our post
Continue Reading

Kerala

ഹൃദയ പക്ഷം: മു‌ഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ പ്രസം​ഗം പുസ്തക രൂപത്തിൽ

Published

on

Share our post

തിരുവനന്തപുരം: മു‌ഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ പ്രസം​ഗം പുസ്തക രൂപത്തിൽ പുറത്തിറക്കി . ‘ഹൃദയ പക്ഷം’ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയത്. ഇൻഫോർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പാണ് പുസ്തകം പുറത്തിറക്കിയത്. 2016 മുതൽ 2025 വരെയുള്ള നിയമസഭയിലെ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുത്ത പ്രസം​ഗങ്ങളാണ് പുസ്തകത്തിൽ.‌ ടി വി സുഭാഷ് ഐഎഎസ് ആണ് എഡിറ്റർ .


Share our post
Continue Reading

Trending

error: Content is protected !!