Connect with us

India

തലശ്ശേരിക്കാരന്റെ സ്വപ്നം; സ്വിറ്റ്‌സര്‍ലന്‍ഡില്‍ ക്രിക്കറ്റ് നാമ്പിട്ട കഥ

Published

on

Share our post

മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ക്രിക്കറ്റ് സ്വപ്നവും, പ്രിയപ്പെട്ട ബാറ്റും പെട്ടിയിലാക്കി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പറന്ന് ജനീവയില്‍ താവളം ഉറപ്പിച്ചതായിരുന്നു തലശ്ശേരിക്കാരന്‍ വിനോദ് എന്ന യുവാവ്. എന്നാല്‍ അവിടെ മരുന്നിന് പോലും ഒരു ക്രിക്കറ്റ് കളിക്കാരനെ കിട്ടാനില്ലെന്നുള്ളതായിരുന്നു വിനോദിന് കിട്ടിയ ആദ്യത്തെ ഷോക്ക്. എങ്കിലും തളരാതെ അയാള്‍ വോളിബോളിലേക്ക് കൂടുമാറി.

അപ്പോഴും ക്രിക്കറ്റും അതിന്റെ സാധ്യതകളും തേടിക്കൊണ്ടേയിരുന്നു. കുറച്ച് കാലത്തെ കാത്തിരിപ്പിന് ശേഷമാണെങ്കിലും ആ ആഗ്രഹ സഫലീകരണം സ്വന്തം മക്കളിലൂടെ കാണാന്‍ വിനോദിന് യോഗമുണ്ടായി. ജനീവയില്‍ ജനിച്ചുവളര്‍ന്ന മക്കളായ അര്‍ജുനും അശ്വിനും ചെറുപ്പത്തില്‍ ഫുട്ബോളിനോടായിരുന്നു കമ്പം. നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും അറിയാത്ത ക്രിക്കറ്റ് കളിയുടെ ബാലപാഠങ്ങള്‍ അവര്‍ സ്വായത്തമാക്കുന്നത് സ്വന്തം അച്ഛനില്‍ നിന്നാണ്.

തിരക്ക് പിടിച്ച ജോലിക്കിടയിലും, വിനോദ് ടീം മാനേജരുടെയും കോച്ചിന്റെയും കുപ്പായമണിഞ്ഞ് കുട്ടികളുടെ ക്രിക്കറ്റ് ടീമിന്റെ കൂടെ കൂടിയപ്പോള്‍ അര്‍ജുന്റെയും അശ്വിന്റെയും ക്രിക്കറ്റിനോടുള്ള ഇഷ്ടം പതിന്‍മടങ്ങായി. 13-ാം വയസില്‍ ജനീവ റീജ്യണ്‍ യൂത്ത് ക്രിക്കറ്റ് ക്ലബ്ബില്‍ ചേര്‍ന്ന അര്‍ജുന്‍ യുകെ, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെ നിരവധി ടൂര്‍ണമെന്റുകളില്‍ സ്വിസ് നാഷണല്‍ അണ്ടര്‍ 15, അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു, ടീമിന്റെ ക്യാപ്റ്റനുമായി.

അര്‍ജുൻ വിനോദും അശ്വിന്‍ വിനോദും

സ്പിന്‍ ബൗളര്‍ കൂടിയായ അര്‍ജുന്‍ വിനോദ് 2022 ജൂലായില്‍ ഫിന്‍ലന്‍ഡില്‍ നടന്ന ഐസിസി ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വൈസ് ക്യാപ്റ്റനും അതേ വര്‍ഷം സെപ്റ്റംബറില്‍ മലാഗയില്‍ നടന്ന മറ്റൊരു ടൂര്‍ണമെന്റില്‍ സ്വിസ് ദേശീയ ടീമിന്റെ ക്യാപ്റ്റനുമായി. 2011, 2013, 2014 വര്‍ഷങ്ങളില്‍ ജൂനിയര്‍ തലത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. അഞ്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ 2023-ല്‍ മാള്‍ട്ടയില്‍ നടന്ന ടി20 ചാമ്പ്യന്‍ഷിപ്പില്‍ സ്വിസ് ടീം കപ്പുയര്‍ത്തിയപ്പോള്‍ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അര്‍ജുനായിരുന്നു.

അര്‍ജുന്‍ വിനോദ്

ലണ്ടനിലെ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അക്കൗണ്ടിങ്ങിലും ഫിനാന്‍സിലും ബാച്ചിലേഴ്‌സ് ബിരുദവും യുകെയിലെ ലോഫ്ബറോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിനാന്‍സ് ആന്‍ഡ് മാനേജ്‌മെന്റില്‍ മാസ്റ്റേഴ്‌സും നേടിയ അര്‍ജുന്‍, നിലവില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ ആസ്ഥാനമായുള്ളഒരു അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയുടെ ധനകാര്യ വിഭാഗത്തില്‍ ഓഫീസറായി ജോലി ചെയ്യുകയാണ്.

11-ാം വയസില്‍ ജനീവ യൂത്ത് ക്രിക്കറ്റ് ക്ലബ്ബില്‍ ചേര്‍ന്ന അശ്വിന്‍ വലംകൈയന്‍ മീഡിയം പേസറും ഓള്‍റൗണ്ടറും സ്വിസ്സ് ദേശീയ ടീമിന്റെ ഓപ്പണിങ് ബൗളറുമാണ്. യുകെ, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെ നിരവധി ടൂര്‍ണമെന്റുകളില്‍ സ്വിസ് നാഷണല്‍ അണ്ടര്‍ 13, അണ്ടര്‍ 15, അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകളെ പ്രതിനിധീകരിച്ചു. 2012, 2014, 2015, 2016 വര്‍ഷങ്ങളില്‍ ജൂനിയര്‍ തലത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരവും നേടി.

അശ്വിന്‍ വിനോദ്

യുകെയിലെ ലോഫ്ബറോ സര്‍വകലാശാലയില്‍ നിന്ന് അക്കൗണ്ടിങ്ങിനൊപ്പം സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും സാമ്പത്തിക ശാസ്ത്രത്തിലും ധനകാര്യത്തിലും ബിരുദാനന്തരബിരുദവും നേടി. നിലവില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ യൂറോപ്യന്‍ ക്രിക്കറ്റ് നെറ്റ്‌വര്‍ക്കില്‍ ജോലി ചെയ്യുന്നു. ഇരുവരും സ്വിറ്റ്‌സര്‍ലന്‍ഡിലെ കൊസോനേ ക്രിക്കറ്റ് ക്ലബ്ബിലെ അംഗങ്ങളാണ്. ഇരുവരുടെയും അച്ഛന്‍ വിനോദ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനിലെ ഫിനാന്‍സ് ഓഫീസറും, അമ്മ രാജശ്രീ ഐഎല്‍ഒയില്‍ ലീഗല്‍ ഓഫീസറും.

സ്വിസ് ക്രിക്കറ്റ് ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതലാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ ക്രിക്കറ്റ് ആരംഭിക്കുന്നത്. അന്ന് പ്രധാനമായും ബ്രിട്ടീഷ് പ്രവാസികളാണ് കളിച്ചിരുന്നത്. സമീപകാലം വരെ ഈ കായിക വിനോദം സ്വിസ്സ് ജനതയില്‍ വേണ്ടത്ര സ്വാധീനംചെലുത്തിയില്ല. 1980-ല്‍ സ്വിസ്സ് ക്രിക്കറ്റ് അസോസിയേഷന്റെ (എസ്‌സിഎ) രൂപീകരണം ഒരു വഴിത്തിരിവായി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകള്‍ ആഭ്യന്തരമായി സംഘടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും എസ് സി എ വേദിയൊരുക്കിയതോടെ, ഈ കായികവിനോദത്തിലേക്ക് യുവതലമുറ കൂടുതല്‍ ആകൃഷ്ടരായി. അതോടെ സ്വിറ്റ്‌സര്‍ലാന്‍ഡ് ക്രിക്കറ്റില്‍ അപ്രതീക്ഷിതവും അത്ഭുതപൂര്‍വ്വവും ആവേശഭരിതവുമായ ഉണര്‍വ് ഉണ്ടായി.

പടിപടിയായി സ്വിസ്സ് ക്രിക്കറ്റ് ടീം സ്തുത്യര്‍ഹമായ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. വിവിധ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മത്സരിക്കുകവഴി പ്രകടനം ക്രമാനുഗതമായി മെച്ചപ്പെടുത്തുന്നു. പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുള്ള ടീമിന്റെ പ്രതിബദ്ധത, തീവ്ര പരിശീലന പരിപാടികള്‍ എന്നിവ നല്ല ഫലങ്ങള്‍ കണ്ടു തുടങ്ങി. യൂറോപ്യന്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് (ഇസിസി), ഐസിസി ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുത്ത് തുടങ്ങിയതോടെ സ്വിസ്സ് ക്രിക്കറ്റ് ടീം തങ്ങളുടെ കഴിവുകളും സാധ്യതകളും വിശാലമായ വേദികളില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. ഐസിസി റാങ്കിങ്ങില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഇപ്പോള്‍ 49-ാം സ്ഥാനത്താണ്.

താഴേക്കിടതൊട്ടുള്ള വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ടീമിന്റെ പുരോഗതിയിലെ പ്രധാന ഘടകം. സ്വിസ്സ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌കൂളുകളുമായും കമ്മ്യൂണിറ്റികളുമായും സജീവമായി ഇടപഴകുകയും യുവജനതലത്തില്‍ ക്രിക്കറ്റ് പരിചയപ്പെടുത്തുകയും പങ്കാളിത്തത്തിന്റെ ഒരു സംസ്‌കാരം വളര്‍ത്തുകയും ചെയ്യുന്നു. ഈ സമീപനം ക്രിക്കറ്റിന്റെ വ്യാപ്തി വര്‍ധിപ്പിക്കുക മാത്രമല്ല, വളര്‍ന്നുവരുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും കാരണമായി.


Share our post

India

പിന്‍കോഡുകള്‍ക്ക് വിട, നിങ്ങള്‍ക്കിനി ഡിജിറ്റല്‍ വിലാസം

Published

on

Share our post

പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്പരാഗതമായി ഉപയോഗിക്കുന്ന പിന്‍കോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പത്തക്ക ഡിജിപിന്‍ മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ സഹായിക്കും.

നിങ്ങളുടെ ഡിജിപിന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകം വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റ് വഴി നിങ്ങള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിന്‍ മനസിലാക്കാനാവും. കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും ആംബുലന്‍സ് രക്ഷാപ്രവര്‍ത്തനം എന്നിവ കൃത്യസമയം ലഭ്യമാക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് ഈ ഡിജിപിന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്കും ലോജിസ്റ്റിക്‌സ് സേവനദാതാക്കള്‍ക്കുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള വെബ്‌സൈറ്റുകളില്‍ ഡിജിപിന്‍ നല്‍കുന്നത് വഴി ഡെലിവറികള്‍ അതിവേഗമാക്കാന്‍ സാധിക്കും. ഡിജിപിന്‍ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ ഗൂഗിള്‍ മാപ്പ് വഴി ലൊക്കേഷന്‍ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും.

ഡിജിപിന്‍ ലഭിക്കാന്‍ ചെയ്യേണ്ടത്

https://dac.indiapost.gov.in/mydigipin/home എന്ന പേജ് സന്ദര്‍ശിക്കുക. നിങ്ങളുടെ ലൊക്കേഷന്‍ തിരഞ്ഞ് കണ്ടു പിടിച്ച് അതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലത് ഭാഗത്ത് താഴെയായി ആ സ്ഥാനത്തിന്റെ ഡിജിപിന്‍ ലഭിക്കും.

4 മീറ്റര്‍ പരിധിയില്‍ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ഇതുവഴി സാധിക്കും.

ഐഐടി ഹൈദരാബാദ്, എആര്‍എസ്‌സി, ഐഎസ്ആര്‍ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണഇ് തപാല്‍ വകുപ്പ് ഈ സംവിധാനം ഒരുക്കിയത്.


Share our post
Continue Reading

India

ഏത് പ്ലാറ്റ്ഫോമിലേയ്ക്കും വീഡിയോ-ഓഡിയോ കോളുകൾ, ഫോൺ നമ്പർ വേണ്ട; എക്സ് ചാറ്റുമായി മസ്ക്

Published

on

Share our post

എക്സിൽ കൂടുതൽ പരിഷ്കരണം പ്രഖ്യാപിച്ച് ഇലോൺ മസ്ക്. ‘എക്സ് ചാറ്റ്’ എന്ന പുതിയ ഡയറക്ട് മെസേജിങ് (ഡിഎം) സംവിധാനമാണ് മസ്ക് പുതുതായി അവതരിപ്പിച്ചത്. ഏത് തരത്തിലുള്ള ഫയലുകളും എക്സ് ചാറ്റ് ഉപയോഗിച്ച് കൈമാറാൻ സാധിക്കും. കൂടാതെ മെസേജ് കണ്ടുകഴിഞ്ഞ് ഡിലീറ്റായിപ്പോകുന്ന വാനിഷിങ് മെസ്സേജിങ്ങും പുതിയ സംവിധാനത്തിൽ ഉൾപ്പെടും.

ഫോൺ നമ്പർ ഇല്ലാതെതന്നെ മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് വീഡിയോ, ഓഡിയോ, കോളുകൾ ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കുമെന്ന് മസ്ക് അറിയിച്ചു. റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചാണ് ഈ ഫീച്ചർ രൂപകൽപന ചെയ്തിരിക്കുന്നത്. ബിറ്റ്കോയിൽ ശൈലിയിലുള്ള എൻക്രിപ്ഷനാണ് ഇതിനെന്നും ഇലോൺ മസ്ക് എക്സിലൂടെ അറിയിച്ചു. സുരക്ഷയും സ്വകാര്യതയും വർധിപ്പുക്കുക എന്നതാണ് ലക്ഷ്യം.


Share our post
Continue Reading

India

ഛത്തീസ്ഗഡിലെ 17 ഗ്രാമങ്ങളിൽ വൈദ്യുതിയെത്തി; ആദ്യമായി!

Published

on

Share our post

റായ്പൂർ: ഛത്തീസ്ഗഡിലെ മൊഹ്‌ല-മാൻപൂർ അംബാഗഡ് ചൗക്കി ജില്ലയിലെ 17 ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയെത്തി. മാവോയിസ്റ്റ് ബാധിത മേഖലയാണിത്. വനത്തോടടുത്ത് കിടക്കുന്ന ഗ്രാമങ്ങളിൽ മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിലാണ് ആദ്യമായി വൈദ്യുതി എത്തിയതെന്ന് ഛത്തീസ്ഗഡ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

17 ഗ്രാമങ്ങളിലായി ആകെ 540 വീടുകളുണ്ട്. അതിൽ 275 വീടുകൾക്കാണിപ്പോൾ വൈദ്യുതി കണക്ഷൻ ലഭിച്ചിരിക്കുന്നത്. കണക്ഷന് അപേക്ഷിച്ച ശേഷിക്കുന്നവരുടെ വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിൽ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കണക്ഷൻ നൽകുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കടുൽജോറ, കട്ടപ്പർ, ബോദ്ര, ബുക്മാർക്ക, സംബൽപൂർ, ഗട്ടെഗഹാൻ, പുഗ്ദ, അമകോഡോ, പെറ്റെമെറ്റ, തതേകാസ, കുന്ദൽക്കൽ, റൈമാൻഹോറ, നൈൻഗുഡ, മെറ്റാടോഡ്കെ, കൊഹ്കതോല, എഡാസ്മെറ്റ, കുഞ്ചകൻഹാർ എന്നീ ഗ്രാമങ്ങളിലാണ് ആദ്യമായി വൈദ്യുതി എത്തിയിരിക്കുന്നത്. ഗ്രാമങ്ങൾ മാവോയിസ്റ്റ് ബാധിത പ്രദേശമാണെന്ന് മൊഹല മാൻപൂർ കളക്ടർ തുലിക പ്രജാപതി പറഞ്ഞു.

ആദ്യമായി തങ്ങളുടെ ഗ്രാമത്തിൽ വെളിച്ചമെത്തിയതിൽ അതീവ സന്തോഷവാന്മാരാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. ചില ഗ്രാമങ്ങളിൽ കുട്ടികൾ നൃത്തം ചെയ്യുകയും പ്രായമായവർ പടക്കം പൊട്ടിക്കുകയും ചെയ്തു.

ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു വെന്നും പല പ്രവർത്തനങ്ങൾ ദുർഘടമായിരുന്നെന്നും ഛത്തീസ്ഗഡ് സംസ്ഥാന വൈദ്യുതി ബോർഡിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ എ. കെ. രാംടെകെ പറഞ്ഞു.

‘ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു. ഇതിനായി 45 കിലോമീറ്റർ നീളമുള്ള 11 കെവി ലൈൻ, 87 ലോ പ്രഷർ തൂണുകൾ, 17 ട്രാൻസ്‌ഫോർമറുകൾ എന്നിവ സ്ഥാപിച്ചു.

വനം വകുപ്പിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നേടുന്നത് മുതൽ 11 കെ.വി ലൈൻ സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ ഈ വിദൂര ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുന്നത് വരെയുള്ള ജോലികൾ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞങ്ങളുടെ എല്ലാവരുടെയും സമർപ്പിത പരിശ്രമം മൂലം ഇത് സാധ്യമായിരിക്കുകയാണ്,’ ഉദ്യോഗസ്ഥൻ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!