Connect with us

India

തലശ്ശേരിക്കാരന്റെ സ്വപ്നം; സ്വിറ്റ്‌സര്‍ലന്‍ഡില്‍ ക്രിക്കറ്റ് നാമ്പിട്ട കഥ

Published

on

Share our post

മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ക്രിക്കറ്റ് സ്വപ്നവും, പ്രിയപ്പെട്ട ബാറ്റും പെട്ടിയിലാക്കി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പറന്ന് ജനീവയില്‍ താവളം ഉറപ്പിച്ചതായിരുന്നു തലശ്ശേരിക്കാരന്‍ വിനോദ് എന്ന യുവാവ്. എന്നാല്‍ അവിടെ മരുന്നിന് പോലും ഒരു ക്രിക്കറ്റ് കളിക്കാരനെ കിട്ടാനില്ലെന്നുള്ളതായിരുന്നു വിനോദിന് കിട്ടിയ ആദ്യത്തെ ഷോക്ക്. എങ്കിലും തളരാതെ അയാള്‍ വോളിബോളിലേക്ക് കൂടുമാറി.

അപ്പോഴും ക്രിക്കറ്റും അതിന്റെ സാധ്യതകളും തേടിക്കൊണ്ടേയിരുന്നു. കുറച്ച് കാലത്തെ കാത്തിരിപ്പിന് ശേഷമാണെങ്കിലും ആ ആഗ്രഹ സഫലീകരണം സ്വന്തം മക്കളിലൂടെ കാണാന്‍ വിനോദിന് യോഗമുണ്ടായി. ജനീവയില്‍ ജനിച്ചുവളര്‍ന്ന മക്കളായ അര്‍ജുനും അശ്വിനും ചെറുപ്പത്തില്‍ ഫുട്ബോളിനോടായിരുന്നു കമ്പം. നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും അറിയാത്ത ക്രിക്കറ്റ് കളിയുടെ ബാലപാഠങ്ങള്‍ അവര്‍ സ്വായത്തമാക്കുന്നത് സ്വന്തം അച്ഛനില്‍ നിന്നാണ്.

തിരക്ക് പിടിച്ച ജോലിക്കിടയിലും, വിനോദ് ടീം മാനേജരുടെയും കോച്ചിന്റെയും കുപ്പായമണിഞ്ഞ് കുട്ടികളുടെ ക്രിക്കറ്റ് ടീമിന്റെ കൂടെ കൂടിയപ്പോള്‍ അര്‍ജുന്റെയും അശ്വിന്റെയും ക്രിക്കറ്റിനോടുള്ള ഇഷ്ടം പതിന്‍മടങ്ങായി. 13-ാം വയസില്‍ ജനീവ റീജ്യണ്‍ യൂത്ത് ക്രിക്കറ്റ് ക്ലബ്ബില്‍ ചേര്‍ന്ന അര്‍ജുന്‍ യുകെ, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെ നിരവധി ടൂര്‍ണമെന്റുകളില്‍ സ്വിസ് നാഷണല്‍ അണ്ടര്‍ 15, അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു, ടീമിന്റെ ക്യാപ്റ്റനുമായി.

അര്‍ജുൻ വിനോദും അശ്വിന്‍ വിനോദും

സ്പിന്‍ ബൗളര്‍ കൂടിയായ അര്‍ജുന്‍ വിനോദ് 2022 ജൂലായില്‍ ഫിന്‍ലന്‍ഡില്‍ നടന്ന ഐസിസി ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വൈസ് ക്യാപ്റ്റനും അതേ വര്‍ഷം സെപ്റ്റംബറില്‍ മലാഗയില്‍ നടന്ന മറ്റൊരു ടൂര്‍ണമെന്റില്‍ സ്വിസ് ദേശീയ ടീമിന്റെ ക്യാപ്റ്റനുമായി. 2011, 2013, 2014 വര്‍ഷങ്ങളില്‍ ജൂനിയര്‍ തലത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. അഞ്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ 2023-ല്‍ മാള്‍ട്ടയില്‍ നടന്ന ടി20 ചാമ്പ്യന്‍ഷിപ്പില്‍ സ്വിസ് ടീം കപ്പുയര്‍ത്തിയപ്പോള്‍ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അര്‍ജുനായിരുന്നു.

അര്‍ജുന്‍ വിനോദ്

ലണ്ടനിലെ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അക്കൗണ്ടിങ്ങിലും ഫിനാന്‍സിലും ബാച്ചിലേഴ്‌സ് ബിരുദവും യുകെയിലെ ലോഫ്ബറോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിനാന്‍സ് ആന്‍ഡ് മാനേജ്‌മെന്റില്‍ മാസ്റ്റേഴ്‌സും നേടിയ അര്‍ജുന്‍, നിലവില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ ആസ്ഥാനമായുള്ളഒരു അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയുടെ ധനകാര്യ വിഭാഗത്തില്‍ ഓഫീസറായി ജോലി ചെയ്യുകയാണ്.

11-ാം വയസില്‍ ജനീവ യൂത്ത് ക്രിക്കറ്റ് ക്ലബ്ബില്‍ ചേര്‍ന്ന അശ്വിന്‍ വലംകൈയന്‍ മീഡിയം പേസറും ഓള്‍റൗണ്ടറും സ്വിസ്സ് ദേശീയ ടീമിന്റെ ഓപ്പണിങ് ബൗളറുമാണ്. യുകെ, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെ നിരവധി ടൂര്‍ണമെന്റുകളില്‍ സ്വിസ് നാഷണല്‍ അണ്ടര്‍ 13, അണ്ടര്‍ 15, അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകളെ പ്രതിനിധീകരിച്ചു. 2012, 2014, 2015, 2016 വര്‍ഷങ്ങളില്‍ ജൂനിയര്‍ തലത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരവും നേടി.

അശ്വിന്‍ വിനോദ്

യുകെയിലെ ലോഫ്ബറോ സര്‍വകലാശാലയില്‍ നിന്ന് അക്കൗണ്ടിങ്ങിനൊപ്പം സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും സാമ്പത്തിക ശാസ്ത്രത്തിലും ധനകാര്യത്തിലും ബിരുദാനന്തരബിരുദവും നേടി. നിലവില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ യൂറോപ്യന്‍ ക്രിക്കറ്റ് നെറ്റ്‌വര്‍ക്കില്‍ ജോലി ചെയ്യുന്നു. ഇരുവരും സ്വിറ്റ്‌സര്‍ലന്‍ഡിലെ കൊസോനേ ക്രിക്കറ്റ് ക്ലബ്ബിലെ അംഗങ്ങളാണ്. ഇരുവരുടെയും അച്ഛന്‍ വിനോദ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനിലെ ഫിനാന്‍സ് ഓഫീസറും, അമ്മ രാജശ്രീ ഐഎല്‍ഒയില്‍ ലീഗല്‍ ഓഫീസറും.

സ്വിസ് ക്രിക്കറ്റ് ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതലാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ ക്രിക്കറ്റ് ആരംഭിക്കുന്നത്. അന്ന് പ്രധാനമായും ബ്രിട്ടീഷ് പ്രവാസികളാണ് കളിച്ചിരുന്നത്. സമീപകാലം വരെ ഈ കായിക വിനോദം സ്വിസ്സ് ജനതയില്‍ വേണ്ടത്ര സ്വാധീനംചെലുത്തിയില്ല. 1980-ല്‍ സ്വിസ്സ് ക്രിക്കറ്റ് അസോസിയേഷന്റെ (എസ്‌സിഎ) രൂപീകരണം ഒരു വഴിത്തിരിവായി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകള്‍ ആഭ്യന്തരമായി സംഘടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും എസ് സി എ വേദിയൊരുക്കിയതോടെ, ഈ കായികവിനോദത്തിലേക്ക് യുവതലമുറ കൂടുതല്‍ ആകൃഷ്ടരായി. അതോടെ സ്വിറ്റ്‌സര്‍ലാന്‍ഡ് ക്രിക്കറ്റില്‍ അപ്രതീക്ഷിതവും അത്ഭുതപൂര്‍വ്വവും ആവേശഭരിതവുമായ ഉണര്‍വ് ഉണ്ടായി.

പടിപടിയായി സ്വിസ്സ് ക്രിക്കറ്റ് ടീം സ്തുത്യര്‍ഹമായ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. വിവിധ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മത്സരിക്കുകവഴി പ്രകടനം ക്രമാനുഗതമായി മെച്ചപ്പെടുത്തുന്നു. പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുള്ള ടീമിന്റെ പ്രതിബദ്ധത, തീവ്ര പരിശീലന പരിപാടികള്‍ എന്നിവ നല്ല ഫലങ്ങള്‍ കണ്ടു തുടങ്ങി. യൂറോപ്യന്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് (ഇസിസി), ഐസിസി ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുത്ത് തുടങ്ങിയതോടെ സ്വിസ്സ് ക്രിക്കറ്റ് ടീം തങ്ങളുടെ കഴിവുകളും സാധ്യതകളും വിശാലമായ വേദികളില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. ഐസിസി റാങ്കിങ്ങില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഇപ്പോള്‍ 49-ാം സ്ഥാനത്താണ്.

താഴേക്കിടതൊട്ടുള്ള വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ടീമിന്റെ പുരോഗതിയിലെ പ്രധാന ഘടകം. സ്വിസ്സ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌കൂളുകളുമായും കമ്മ്യൂണിറ്റികളുമായും സജീവമായി ഇടപഴകുകയും യുവജനതലത്തില്‍ ക്രിക്കറ്റ് പരിചയപ്പെടുത്തുകയും പങ്കാളിത്തത്തിന്റെ ഒരു സംസ്‌കാരം വളര്‍ത്തുകയും ചെയ്യുന്നു. ഈ സമീപനം ക്രിക്കറ്റിന്റെ വ്യാപ്തി വര്‍ധിപ്പിക്കുക മാത്രമല്ല, വളര്‍ന്നുവരുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും കാരണമായി.


Share our post

India

യു.എ.ഇയിൽ ബിസിനസ് അവസരം തേടുന്നവർക്കും നിക്ഷേപകർക്കും ആറുമാസ സന്ദർശക വിസ

Published

on

Share our post

അബുദാബി: ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). രാജ്യത്ത് ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് ആറുമാസം വരെ കാലാവധിയുള്ള സന്ദര്‍ശക വിസയാണ് അനുവദിക്കുക. നിക്ഷേപകര്‍, സംരംഭകര്‍, വിദഗ്ധ പ്രൊഫഷണലുകള്‍, ബിസിനസുകളുടെ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവര്‍ എന്നിവര്‍ക്കാണ് പ്രത്യേക വിസ അനുവദിക്കുകയെന്ന് ഐ.സിപി വ്യക്തമാക്കി. സിംഗിൾ, മള്‍ട്ടി എന്‍ട്രി പ്രവേശനം സാധ്യമാക്കുന്നതാണ് ഈ വിസ. എന്നാല്‍ ആകെ രാജ്യത്ത് തങ്ങുന്ന കാലയളവ് 180 ദിവസത്തില്‍ കൂടുതലാകാന്‍ പാടില്ല. ഈ വിസ ലഭിക്കുന്നതിന് നാല് നിബന്ധനകളാണ് പാലിക്കേണ്ടത്. അപേക്ഷകൻ യുഎഇയിൽ ബിസിനസ് സാധ്യത തേടാൻ ആഗ്രഹിക്കുന്ന മേഖലയിൽ യോഗ്യതയുള്ള പ്രഫഷനലായിരിക്കണം.

ആറു മാസത്തിൽ കൂടുതൽ സാധുതയുള്ള പാസ്‌പോർട്ട് കൈവശമുണ്ടായിരിക്കണം, യുഎ.ഇയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം, തുടർന്നുള്ള യാത്രക്കോ രാജ്യത്തുനിന്ന് തിരിച്ചുപോകുന്നതിനോ കൺഫേം ടിക്കറ്റ് കൈവശമുണ്ടായിരിക്കണം എന്നിവയാണ് നിബന്ധനകൾ. യുഎഇയുടെ സാമ്പത്തിക വളർച്ചക്ക് സഹായിക്കുന്ന നൂതനപദ്ധതികൾ ആരംഭിക്കാനും ഭാവി കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന സംരംഭകരെയും നിക്ഷേപകരെയും മൂലധന ഉടമകളെയും ആകർഷിക്കുന്നതിനായി യു.എ.ഇ സമഗ്രമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഐ.സി.പി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു.


Share our post
Continue Reading

India

ദേശീയ സുരക്ഷ: 119 ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം, ഭൂരിഭാഗവും ചൈനീസ് ആപ്പുകള്‍

Published

on

Share our post

ന്യൂഡല്‍ഹി: ചൈനയുമായും ഹോങ്കോങ്ങുമായി ബന്ധമുള്ളത് അടക്കം ഗൂഗിള്‍ പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ്, ഹോങ്കോങ് ഡവലപ്പര്‍മാര്‍ വികസിപ്പിച്ച ഭൂരിഭാഗം ആപ്പുകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നിരോധിച്ച ആപ്പുകളില്‍ കൂടുതലും വിഡിയോ, വോയ്‌സ് ചാറ്റ് പ്ലാറ്റ്‌ഫോമുകളാണ്.

ദേശീയ സുരക്ഷ കണക്കിലെടുത്ത് ടിക്‌ടോക്ക്, ഷെയര്‍ഇറ്റ് എന്നിവയുള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് എതിരെ 2020ല്‍ സര്‍ക്കാര്‍ എടുത്ത നടപടിക്ക് സമാനമാണ് ഇത്തവണത്തേത്. 2020 ജൂണ്‍ 20ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഏകദേശം 100 ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്. 2021ലും 2022ലും ചൈനീസ് ആപ്പുകള്‍ക്ക് എതിരെ നടപടി സ്വീകരിച്ചെങ്കിലും 2020ലും 2025ലും സ്വീകരിച്ച നടപടിയുടെ അത്ര വലുതായിരുന്നില്ല. കുറഞ്ഞ എണ്ണം ആപ്പുകള്‍ക്ക് എതിരെയായിരുന്നു നടപടി.

ഐടി ആക്ടിന്റെ സെക്ഷന്‍ 69A പ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. സിംഗപ്പൂര്‍, യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ചില ആപ്പുകളെയും നടപടി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും വേണ്ടി ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് സെക്ഷന്‍ 69A.

എന്നാല്‍ ഭൂരിപക്ഷം ആപ്പുകളും ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതുവരെ 15 ആപ്പുകള്‍ മാത്രമേ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ട 119 ആപ്പുകളില്‍ മാംഗോസ്റ്റാര്‍ ടീം വികസിപ്പിച്ച സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വിഡിയോ ചാറ്റ്, ഗെയിമിങ് പ്ലാറ്റ്‌ഫോമായ ചില്‍ചാറ്റും ഉള്‍പ്പെടും.ഒരു ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 4.1സ്റ്റാര്‍ റേറ്റിങ്ങുമുള്ള ആപ്പാണിത്. ചൈനീസ് ആപ്പായ ചാങ്ആപ്പും ഓസ്‌ട്രേലിയന്‍ കമ്പനി വികസിപ്പിച്ച ഹണികാമും ഇതില്‍ ഉള്‍പ്പെടുന്നു.ചില്‍ചാറ്റ് എന്ന ആപ്പ്, ബ്ലോക്ക് ചെയ്യുന്നത് അവിടത്തെ ഇന്ത്യന്‍ ഉപയോക്താക്കളുടെ ദൈനംദിന ആശയവിനിമയ, വിനോദ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


Share our post
Continue Reading

India

സംസ്ഥാനത്ത്ഭൂമി തരം മാറ്റൽ ചെലവേറും ,25സെന്‍റില്‍ അധികമെങ്കിൽ, മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീംകോടതി

Published

on

Share our post

ദില്ലി: സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിന് ഇനി ചെലവേറും.25 സെന്‍റില്‍ അധികമെങ്കിൽ, മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടുസംസ്ഥാന സർക്കാരിന്‍റെ സർക്കുലർ സുപ്രീം കോടതി ശരി വച്ചു.ഭൂമി തരംമാറ്റ ഫീസില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. 25 സെന്‍റില്‍ കൂടുതല്‍ തരംമാറ്റുമ്പോള്‍ അധിക ഭൂമിയുടെ ഫീസ് മാത്രം നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.. സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീല്‍ പരിഗണിച്ചാണ് ഉത്തരവ്. 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ സെക്ഷൻ 27 ( എ) പ്രകാരം തരംമാറ്റം ഫീസ് കണക്കാക്കുന്നതിൽ നിന്ന് 25 സെന്‍റ് ഒഴിവാക്കാമെന്നയിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്.


Share our post
Continue Reading

Trending

error: Content is protected !!