Kannur
മൺപാത്രത്തിന് ആവശ്യക്കാരുണ്ട് നിർമിക്കാൻ ആളില്ല
തളിപ്പറമ്പ്: തട്ടിയാൽ ഉടയുന്ന മൺപാത്രങ്ങളിൽനിന്ന് അലൂമിനിയത്തിലേക്കും സ്റ്റീലിലേക്കും ആവശ്യക്കാർ മാറിയതോടെ മൺപാത്ര നിർമാണവും അവരുടെ സ്വപ്നങ്ങളും ഉടയുകയായിരുന്നു. തൃച്ചംബരത്ത് നിർമിക്കുന്ന മൺകലവും ചട്ടിയും ഏറെ പേരുകേട്ടതാണ്. മൺപാത്ര നിർമാണ ഏറെയുണ്ടായിരുന്ന ഈ പ്രദേശത്ത് 40 ഓളം വീട്ടുകാർ കുലത്തൊഴിലുമായി ആദ്യകാലത്ത് രംഗത്തുണ്ടായിരുന്നു.
പുതുതലമുറ കുലത്തൊഴിലിനോട് വിമുഖത കാട്ടിയതോടെ രണ്ട് വ്യക്തികൾ മാത്രമാണ് ഈ പ്രദേശത്ത് കലം നിർമാണ രംഗത്ത് അവശേഷിക്കുന്നത്. തൃച്ചംബരം ഭാഗത്ത് സി.വി. ബാബുവും ഏഴാംമൈലിൽ രാജുവുമാണ് ഈ രംഗത്ത് ഇപ്പോഴും സാന്നിധ്യമറിയിക്കുന്നത്. ഭിന്നശേഷിക്കാരനായ ബാബുവിനെ ഈ രംഗത്ത് സഹായിക്കുന്നത് മാതാവ് കാർത്യായനിയാണ്.
തളിപ്പറമ്പിനടുത്ത് പട്ടുവത്തും പരിയാരം ഇരിങ്ങലിലും മുൻ കാലത്ത് ഏറെ കുടുംബങ്ങൾ മൺപാത്ര നിർമാണത്തിന് ഉണ്ടായിരുന്നെങ്കിലും അവിടങ്ങളിലെല്ലാം ഒന്നും രണ്ടും കുടുംബക്കാർ വിഷുക്കാലത്ത് മാത്രം നിർമാണത്തിലൊതുക്കി.
നിർമാണത്തിലെ പ്രതിസന്ധി
കുറ്റിക്കോൽ, മമ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ രണ്ട് തരം മണ്ണാണ് നിർമാണത്തിന് ആവശ്യം. എന്നാൽ മണ്ണ് ലഭിക്കാത്ത അവസ്ഥയും വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ലഭിക്കുന്ന മണ്ണിനാവട്ടെ വൻ വിലയും കൊടുക്കണം. പാത്രം ചുട്ടെടുക്കാൻ ഉപയോഗിക്കുന്നത് മുൻ കാലത്ത് ഒരു പാട് കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന ചൂളയാണ്. ഇതിൽ ചുരുങ്ങിയത് 1000 കലമെങ്കിലും ഒരു സമയം ചുട്ടെടുക്കണം.
ബാബുവും അമ്മയും മാത്രം നിർമാണ രംഗത്ത് ഉള്ളത് കൊണ്ട് ഇപ്പഴേ കലം ഉണ്ടാക്കിവെച്ചാലെ വിഷു കാലത്ത് ചൂളയിൽ വെക്കാനാവു. അത് കൊണ്ട് മിക്ക ദിവസങ്ങളിലും ഒന്നും രണ്ടും കലങ്ങൾ നിർമിച്ചുവെക്കും. സ്ഥിരമായ തൊഴിലല്ലാത്തതിനാൽ ഒഴിവു സമയങ്ങളിൽ മറ്റ് നിർമാണമേഖലയിലും ജോലിചെയ്യും.
ഒരു ലോഡ് മണ്ണിന് ഇരുപതിനായിരത്തോളം രൂപ ചെലവാകുമെന്നും ഇവർ സൂചിപ്പിച്ചു. കൂടാതെ 1000 കലം ചുട്ടെടുക്കാൻ അഞ്ച് ജീപ്പ് വിറകും 40 കറ്റ പുല്ലും വേണം. ഇവക്കും ഭീമമായ തുകയാണ് ചെലവാകുന്നത്. കലം, ചട്ടി, കലശപാനി, തൈപ്പാനി, കുടുക്ക, കഞ്ഞിയൂറ്റി, ഒറോട്ടിതട്ട് എന്നിവയാണ് പ്രധാനമായും നിർമിക്കുന്നത്.
തിരിച്ചുവരവിന്റെ പാതയിൽ
അലൂമിനിയത്തിന്റെയും സ്റ്റീലിന്റേയും പാത്രങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്നത് രോഗകാരണമാവുമെന്ന തിരിച്ചറിവ് പലരെയും മൺപാത്രങ്ങളിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലാണ് മൺപാത്ര തൊഴിൽ മേഖലയിലുള്ളവർ. മണ്ണ് ഉൾപ്പെടെയുള്ള നിർമാണ വസ്തുക്കൾക്ക് ക്ഷാമവും വിലക്കയറ്റവും രൂക്ഷമാണെങ്കിലും നിർമിക്കുന്ന പാത്രങ്ങൾക്ക് ആവശ്യക്കാർ എത്തുന്നത് ആശ്വാസമാണെന്ന് ബാബുവിന്റെ മാതാവ് പറഞ്ഞു.
മൺപാത്രങ്ങൾ തേടിയെത്തുന്നവരുടെ എണ്ണത്തിൽ കുറവില്ലെന്നാണ് തൊഴിലാളിയായ ബാബുവിന്റെയും അഭിപ്രായം. മൺ ചട്ടിയും കലവും ഉൾപ്പെടെയുള്ളവ തേടി വിഷുക്കാലത്ത് ഉൾപ്പെടെ ശ്രീകണ്ഠപുരത്തും ചപ്പാരപ്പടവിലുമുള്ള വ്യാപാരികൾ വീട്ടിലെത്താറുണ്ടെന്ന് ഇവർ പറഞ്ഞു. കഴിഞ്ഞ വിഷുവിപണിയിൽ മൺപാത്രങ്ങൾക്ക് കൂടുതൽ ആവശ്യക്കാരുണ്ടായി. അതിലേറെ പ്രതീക്ഷയിലാണ് ഈ ഓണക്കാലം.
ക്ഷേത്രങ്ങളിലെല്ലാം പഴയ കാലത്ത് കലശത്തിന് ഉപയോഗിച്ചത് മൺപാനികളായിരുന്നുവെങ്കിൽ ഇപ്പോൾ ചെമ്പ് കൊണ്ടുള്ള കലശപാനികളാണ് ഉപയോഗിക്കുന്നത്. ഇങ്ങിനെ സമസ്ത മേഖലകളിലും മൺപാത്രങ്ങൾ തിരസ്കരിക്കപ്പെട്ടതും പുതുതലമുറ ഉന്നത വിദ്യാഭ്യാസം നേടി മറ്റ് ജോലികളിലേക്ക് പോയതും ഇവയുടെ നിർമാണത്തിന് ആളില്ലാതായി.
ഇപ്പോൾ കന്യാകുമാരിയിൽനിന്നും പാലക്കാട് നിന്നുമാണ് മൺപാത്രങ്ങൾ ഇവിടെയെത്തുന്നത്. കുലത്തൊഴിലുകൾ സംരക്ഷിക്കപ്പെടുന്നവർക്ക് അർഹമായ സഹായം സർക്കാരിന്റെ ഭാഗത്ത് നിന്നും ലഭിക്കണമെന്നാണ് കാർത്യായനിയുടെ ആവശ്യം.
Kannur
ചോക്ലറ്റ് കേടായതിന്റെ പേരിൽ അക്രമം; നാലു പേർക്കെതിരെ കേസ്
കണ്ണൂർ: ചോക്ലറ്റ് കേടായതിന്റെ പേരിൽ കടയിൽ നാശനഷ്ടം വരുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത നാലുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ശ്രീപുരത്തെ അജ്ഫാൻ ഡേറ്റ്സ് ആന്ഡ് നട്സ് ഷോപ്പിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം.സ്ഥാപനത്തിലെത്തി ചോക്ലറ്റ് വാങ്ങി മടങ്ങിയ രണ്ടുപേർ സാധനം കേടായെന്ന് പറഞ്ഞ് തിരിച്ചെത്തി സാധനങ്ങൾ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.ജീവനക്കാരുടെ കൈയിൽനിന്നും അക്രമദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി വിഡിയോ ഡിലീറ്റ് ചെയ്തതായും കടയിൽ 6500 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു.
Kannur
കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്. 48 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കൾ. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്.
Kannur
സി.പി.എമ്മിന്റെ അഭിമാനം, രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിൽ ഇനി മൂന്ന് നാൾ സമ്മേളന ചൂട്
കണ്ണൂർ: രാജ്യത്ത് തന്നെ സി.പി.എമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള, പാർട്ടിയുടെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്റെ കൊടിയുയർന്നു. ഇനി 3 നാൾ കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്റെ ചൂടായിരിക്കും. തളിപ്പറമ്പിലാണ് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നത്. സ്വന്തം ജില്ലയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.
30 വർഷങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന് ഉണ്ടപ്പറമ്പ് മൈതാനത്താണ് ചെമ്പതാക ഉയർന്നത്. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്ന് പി കരുണാകരൻ ഉദ്ഘാടനം ചെയ്ത് പി ജയരാജൻ ജാഥാ ലീഡറായി തളിപ്പറമ്പിൽ എത്തിച്ച പതാക ഉണ്ടപ്പറമ്പ് മൈതാനത്തെ പൊതു സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദനാണ് ഉയർത്തിയത്. കടലിരമ്പം പോലെ മുദ്രാവാക്യം വിളിച്ച സഖാക്കൾ ഇനി 3 നാൾ ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ച നടത്തും. കെ കെ എൻ പരിയാരം സ്മാരക ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാകും മൂന്നാം തിയതി വൈകിട്ട് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു