Connect with us

KOLAYAD

വിള നശിപ്പിച്ച് കുരങ്ങുകൾ; കൃഷി ഉപേക്ഷിച്ച് കർഷകർ

Published

on

Share our post

കണ്ണവം : കണ്ണവം വനത്തോടു ചേർന്നു നിൽക്കുന്ന ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കർഷകർ കുരങ്ങ് ശല്യം കാരണം കൃഷി ഉപേക്ഷിക്കുന്നു. വർഷങ്ങളായി തെങ്ങ് കൃഷി ചെയ്യുന്ന കർഷകർ കൃഷി കൈവിട്ട നിലയിലാണ്. വർഷംതോറും തെങ്ങിന് ചാണകവും മറ്റ് വളങ്ങളും ഉൾപ്പെടെ നൽകിയാലും വിളവ് കുറവാണ്.

ഇതിനിടയിലാണു കുരങ്ങുകളുടെ ശല്യവും. രാവിലെ ആരംഭിക്കുന്ന ശല്യം വൈകിട്ടു വരെയുണ്ട്. കൃഷിയിടത്തിൽ വിഹരിക്കുന്ന കുരങ്ങുകളെ ഓടിക്കാൻ ശ്രമിച്ചാൽ കൂട്ടമായി എത്തി ആക്രമിക്കാൻ തുനിയും. ഇതിനാൽ കൃഷി ഉപേക്ഷിക്കുകയാണ്.

കുരങ്ങുകൾ എത്തിയ പറമ്പിലെ തെങ്ങിൽ നിന്ന് ആദായം ലഭിക്കുന്നില്ല. ഇളനീർ ആകുമ്പോൾ തന്നെ പറിച്ച് കുടിക്കും. ‌‌തെങ്ങ് കൃഷി ഉപേക്ഷിച്ച കർഷകർ വനത്തിൽ നിന്ന് 2 കിലോമീറ്ററോളം മാറി വാഴക്കൃഷി തുടങ്ങിയെങ്കിലും കുരങ്ങുകൾ ഇവിടെയും എത്തി കൃഷി നശിപ്പിക്കുകയാണ്.

വനത്തിനോടു ചേർന്നുള്ള വിഭവങ്ങൾ തീർന്നതോടെയാണ് കുരങ്ങുകൾ കൂട്ടമായി കിലോമീറ്ററുകൾ താണ്ടി വിവിധ പ്രദേശങ്ങളിൽ എത്തുന്നത്. വാഴത്തോട്ടത്തിൽ കയറുന്ന കുരങ്ങുകൾ മുഴുവൻ കുലകളും കടിച്ചും തല്ലിപ്പൊഴിച്ചും കളയുകയാണ്.

പഴുക്കാറായ പഴങ്ങൾ കഴിച്ച ശേഷം കുലയിലെ മറ്റ് പഴങ്ങൾ കടിച്ചുപറിച്ചു കളയും. ഇത് പിന്നീട് കർഷകർക്ക് ഉപയോഗിക്കാൻ കഴിയില്ല. ഇതോടെ വാഴക്കൃഷിയും അവസാനിപ്പിച്ച മട്ടിലാണു കർഷകർ. വാഴക്കൃഷി ചെയ്യുന്ന കർഷകർ‌ 24 മണിക്കൂറും തോട്ടത്തിനു കാവൽ നിൽക്കേണ്ട സ്ഥിതിയാണ്. രാവിലെ കുരങ്ങുകളെ തോട്ടത്തിൽ അടുപ്പിക്കാതെ പണിയെടുക്കുന്ന കർഷകർക്ക് രാത്രി അൽപം മയങ്ങാം എന്നുവച്ചാലും പന്നി ശല്യം കാരണം ഉറക്കമില്ലാത്ത അവസ്ഥയാണ്.

വീടുകളിലും കുരങ്ങിന്റെ ആക്രമണം കാർഷിക വിളകൾ നശിപ്പിക്കുന്നതിനു പുറമേ ഓടും ഷീറ്റും മേഞ്ഞ വീടുകളിലും കുരങ്ങുകൾ ആക്രമണം അഴിച്ചുവിടുകയാണ്. ഇതിനാൽ സമാധാനമായി കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയിലാണു നാട്ടുകാർ.

വീടിനുള്ളിൽ ഭക്ഷണം ഉണ്ടാക്കി വച്ചാൽ ഇത് അപഹരിക്കാൻ കുരങ്ങുകൾ വീടിനുള്ളിൽ പ്രവേശിക്കും. എതിർക്കാൻ ശ്രമിച്ചാൽ ചീറിക്കൊണ്ട് ഉപദ്രവിക്കാൻ എത്തും. കുരങ്ങുകളിൽ നിന്നു പകരുന്ന രോഗങ്ങളുടെ ഭീഷണിയും പ്രദേശവാസികളെ അലട്ടുന്നുണ്ട്.


Share our post

KOLAYAD

കോളയാട് പഞ്ചായത്ത് ബജറ്റ്; പ്രകാശിത പൂർണ്ണ ഗ്രാമത്തിനും ഭവനരഹിതരില്ലാത്ത പഞ്ചായത്തിനും മുൻഗണന

Published

on

Share our post

കോളയാട്: പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും പ്രകാശ പൂർണ്ണമാക്കാനുംഎല്ലാ കുടുംബത്തിനും വീട് യാഥാർഥ്യമാക്കാനും ലക്ഷ്യമിട്ട് കോളയാട് പഞ്ചായത്ത് ബജറ്റ് . 26 കോടി 19 ലക്ഷം രൂപ വരവും 25 കോടി 62 ലക്ഷം രൂപ ചിലവും 57 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ്.പ്രസിഡന്റ് കെ.ഇ.സുധീഷ്‌കുമാർ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ടി.ജയരാജൻ, ശ്രീജ പ്രദീപൻ, പി.ഉമാദേവി, കെ.വി.ജോസഫ്, സിനിജ സജീവൻ, കെ.ശാലിനി, യശോദ വത്സരാജ്, പി.സുരേഷ്, പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത് എന്നിവർ സംസാരിച്ചു.

പ്രകാശിത പൂർണ്ണ പഞ്ചായത്തെന്ന ലക്ഷ്യത്തിനായി നിലാവ് പദ്ധതിയിലുൾപ്പെടുത്തി പെരുന്തോടി ഈരായിക്കൊല്ലി, വായന്നൂർ പുതുശേരിപ്പൊയിൽ ആലച്ചേരി എടക്കോട്ട, ഇടുമ്പക്കുന്ന് ബാവ റോഡ്, കൊമ്മേരി,കറ്റിയാട്, നിടും പൊയിൽ കാട് രോഡ്, കോളയാട് ചോല, പുത്തലം കട്ടിലോറ, കോളയാട് വയൽ പാടിപ്പറമ്പ്, അങ്കണവാടി കോഴിമൂല, ആലപ്പറമ്പ്, പാലയാട്ടുകരി കരിഞ്ചവം, ചങ്ങലഗേറ്റ് പെരുവ എന്നീ റോഡുകളിൽ തെരുവിളക്കുകൾ സ്ഥാപിക്കാൻ 29 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഭവനരഹിതരില്ലാത്ത പഞ്ചായത്തെന്ന പദ്ധതിക്ക് ലൈഫ ഭവന പദ്ധതിക്ക് പുറമെ പിഎംഎവൈ വിഹിതമായി 96 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. ഉത്പാദന മേഖലയിൽ ഉണർവ് പകരാനും കർഷകരെ നിലനിർത്താനും 60 ലക്ഷം രൂപയും നീക്കിവെച്ചു.

മറ്റ് പ്രധാധ പ്രഖ്യാപനങ്ങൾ

പാലിയേറ്റീവ് പരിചരണത്തിനും ഉപകരണങ്ങൾ വാങ്ങാനും 16.5 ലക്ഷം

പകൽ വീട് സൗകര്യം മെച്ചപ്പെടുത്തൽ, വയോജന വിനോദയാത്ര, കലോത്സവം എന്നിവക്ക് ആറു ലക്ഷം

ഭിന്നഷേഷി വിദ്യാർഥികളുടെ സ്‌കോളർഷിപ്പ്, കലോത്സവം എന്നിവക്ക് 16 ലക്ഷം

ഫുട്‌ബോൾ അക്കാദമി, കളരിപ്പയറ്റ് പരിശീലനം, കേരളോത്സവം എന്നിവക്ക് അഞ്ച് ലക്ഷം

പ്രാഥമികാരോഗ്യകേന്ദ്രം നവീകരണം, സബ് സെന്ററുകളുടെ നവീകരണം, സൗന്ദര്യവത്കരണം എന്നിവക്ക് 36 ലക്ഷം

വിദ്യാഭ്യാസ മേഖലക്ക് 24 ലക്ഷം

റിംഗ് കമ്പോസ്റ്റ് വിതരണം, മത്സ്യമാർക്കറ്റ് നവീകരണം എന്നിവക്ക് 21 ലക്ഷം

ഉന്നതികളിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസം, വിവാഹംഎന്നിവക്ക് 21 ലക്ഷം

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി 74 ലക്ഷം

വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ 30 ലക്ഷം എന്നിവയും ബജറ്റിൽ വകയിരുത്തി.


Share our post
Continue Reading

KOLAYAD

നീർ നിറഞ്ഞ് കണ്ണവം വനം; വന്യജീവികൾക്ക് കുടിവെള്ളമൊരുക്കാൻ പ്രകൃതിദത്ത തടയണകൾ നിർമ്മിച്ച് വനംവകുപ്പ്

Published

on

Share our post

കടുത്ത വേനലിൽ നീരുറവകൾ വറ്റിയതോടെ കണ്ണവം വനത്തിൽ വന്യജീവികൾക്ക് പ്രകൃതിദത്ത തടയണകൾ നിർമ്മിച്ച് കുടിവെള്ളം ഒരുക്കി വനംവകുപ്പ്. ആവാസ വ്യവസ്ഥയിൽ വെള്ളവും ഭക്ഷണവും ഒരുക്കുന്ന മിഷൻ ഫുഡ്, ഫോഡർ, വാട്ടർ പദ്ധതിയുടെ ഭാഗമായി കണ്ണവം ഫോറസ്റ്റ് റേഞ്ചിൽ പത്തിടങ്ങളിലാണ് കുടിവെള്ള സംവിധാനം ഒരുക്കിയത്. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ട പത്തിന പരിപാടികളിൽ ആദ്യത്തെ പദ്ധതിയാണിത്.കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്തിന്റെ നേതൃത്വത്തിൽ കണ്ണവം റേഞ്ചിലെ കണ്ണവം, നെടുംപൊയിൽ സെഷനുകളിൽ ഉൾപ്പെട്ട നീർച്ചാലുകൾ പുനർജീവിപ്പിച്ച് കല്ലുരുട്ടിത്തോട്, ചെന്നപ്പോയിൽ തോട്, സെറാമ്പിപ്പുഴ എന്നിവയിൽ പത്തോളം ബ്രഷ് വുഡ് തടയണകൾ നിർമ്മിച്ചു. വേനൽ കടുത്തതോടെ വനത്തിനുള്ളിലെ മൃഗങ്ങൾക്ക് ജലലഭ്യത ഉറപ്പാക്കുകയും വെള്ളം തേടി കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത് തടയുകയുമാണ് ഈ ആശയത്തിലൂടെ ലക്ഷ്യമിടുന്നത്.കണ്ണവം, നെടുംപൊയിൽ സെക്ഷൻ ജീവനക്കാരും വാച്ചർമാരും പ്രദേശത്തെ വനസംരക്ഷണ സമിതി അംഗങ്ങളും പൊതുജനങ്ങളുമടക്കം എഴുപതോളം പേർ പ്രവർത്തനത്തിൽ പങ്കാളികളായി. 15 ദിവസം കൊണ്ടാണ് പത്ത് സ്ഥലങ്ങളിലായി കുളങ്ങൾ ഒരുക്കിയത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുണ്ടയോട് ഭാഗത്ത് നീരുറവകൾ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.


Share our post
Continue Reading

KOLAYAD

കണ്ണവം, മട്ടന്നൂർ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Published

on

Share our post

കണ്ണവം, മട്ടന്നൂർ പോലീസ് സ്റ്റേഷനുകൾക്ക് പുതുതായി നിർമ്മിച്ച കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഓൺലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനമൊരുക്കി സൈബർ സുരക്ഷാ രംഗത്ത് രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണ് കേരള പോലീസെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ ജില്ലയിലെ ഓഫീസ് മന്ദിരവും ഉദ്ഘാടനം ചെയ്തു. ആകെ 62.61 കോടി രൂപ ചെലവഴിച്ചു വിവിധ ജില്ലകളിലായി നിർമാണം പൂർത്തിയാക്കിയ 30 പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും ആറ് മന്ദിരങ്ങളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.അടുത്തകാലത്തായി സമൂഹത്തിൽ പ്രത്യേകിച്ചും യുവതലമുറയിൽ കുറ്റകൃത്യ പ്രവണത വർധിച്ചുവരുന്നുണ്ടെന്നും ഇതിന് കാരണമാകുന്ന സാഹചര്യങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിന് പോലീസ് മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ 2023 ലെ മികച്ച പോലീസ് സ്റ്റേഷനുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം കരസ്ഥമാക്കിയ വിവിധ പോലീസ് സ്റ്റേഷനുകൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ നടന്ന സംസ്ഥാനതല ചടങ്ങിൽ ആൻറണി രാജു എം.എൽ.എ അധ്യക്ഷനായി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എച്. വെങ്കടേഷ്, എസ്. ശ്രീജിത്ത് മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.കണ്ണവം പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. പോലീസ് സ്റ്റേഷന്റെ ശിലാഫലക അനാച്ഛാദനവും മന്ത്രി നിർവഹിച്ചു.
കെ.കെ ശൈലജ ടീച്ചർ എം.എൽ.എ വിശിഷ്ടാതിഥിയായി.
കണ്ണവം വില്ലേജ് ഓഫീസിന് സമീപം വനം വകുപ്പ് നൽകിയ 27 സെന്റ് സ്ഥലത്താണ് സ്റ്റേഷൻ കെട്ടിടം നിർമിച്ചത്. 2.49 കോടി ചെലവിട്ട് 8,000 ചതുരശ്രയടിയിൽ രണ്ട് നിലകളായിട്ടാണ് സ്റ്റേഷൻ കെട്ടിടം. ഇൻസ്‌പെക്ടർ, എസ് ഐ എന്നിവരുടെ ഓഫീസ്, പോലീസുകാർക്കുള്ള വിശ്രമമുറി, ആയുധങ്ങൾ സൂക്ഷിക്കാനുള്ള മുറി, റെക്കോഡ്‌സ് റൂം, ലോക്കപ്പ് റൂം, കേസ് അന്വേഷണത്തിന് ശാസ്ത്രീയ സൗകര്യങ്ങൾ ഉള്ള ഇന്ററോഗേഷൻ റൂം ഉൾപ്പെടെ ജനസൗഹൃദ പൊലീസ് സ്റ്റേഷനാണ് പുതിയ കണ്ണവം പൊലീസ് സ്റ്റേഷൻ. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണം നടത്തിയത്. 2022 ലാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്.വി ശിവദാസൻ എം.പി, കെ.പി മോഹനൻ എം.എൽ എ, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബാലൻ, കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. റിജി, പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.വി ഷിനിജ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം പി. ഷിജിത, കണ്ണൂർ സിറ്റി അഡീഷണൽ എസ്. പി കെ.വി വേണുഗോപാൽ, കൂത്തുപറമ്പ് എ.സി.പി എം. കൃഷ്ണൻ, കണ്ണവം പൊലീസ് ഇൻസ്‌പെക്ടർ കെ.വി ഉമേശൻ, കെ.പി.ഒ. എ പ്രസിഡന്റ് പി.എ ബിനു മോഹൻ , കെ.പി.എ പ്രസിഡന്റ് വി.വി. സന്ദീപ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

മട്ടന്നൂർ പോലീസ് സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ കെ.കെ ശൈലജ ടീച്ചർ എംഎൽഎ അധ്യക്ഷയായി. സണ്ണി ജോസഫ് എം എൽ എ, മട്ടന്നൂർ മുനിസിപ്പാലിറ്റി ചെയർമാൻ എൻ ഷിജിത്ത്, ഇരിട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ കെ ശ്രീലത, കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ഷൈമ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി കെ രാജേഷ്, കേരള പോലീസ് അസോസിയേഷൻ സെക്രട്ടറി വി സിനീഷ്, മട്ടന്നൂർ ഇൻസ്‌പെക്ടർ ഓഫ് പോലീസ് എം അനിൽ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!