Kerala
അപൂർവ രോഗങ്ങൾക്ക് ചികിത്സയൊരുക്കാൻ സർക്കാർ; പദ്ധതിക്ക് പൊതുജനങ്ങൾക്ക് പേര് നിർദേശിക്കാം

തിരുവനന്തപുരം : അപൂർവരോഗങ്ങളുടെ ചികിത്സയ്ക്കായി കേരള സർക്കാർ നടത്തിവരുന്ന പദ്ധതിക്കായി പൊതുജനങ്ങൾക്ക് പേര് നിർദേശിക്കാമെന്ന് ആരോഗ്യമാന്ത്രി വീണാ ജോർജ്. ഒരു വർഷമായി അപൂർവരോഗം ബാധിച്ച കുട്ടികൾക്കായി സർക്കാരും പൊതുജനങ്ങളും സഹകരിച്ച് ചികിത്സാ സഹായം നൽകുന്നുണ്ട്. ക്രൗഡ് ഫണ്ടിംഗിലുടെ ഉൾപ്പെടെ 42 കുട്ടികൾക്ക് കഴിഞ്ഞ വർഷം ചികിത്സ നൽകി.
ധനസഹായങ്ങൾ കൂടുതൽ കൃത്യതയോടെ നടപ്പാക്കുന്നതിനായാണ് സർക്കാർ പ്രത്യേക പദ്ധതി രൂപീകരിക്കുന്നത്. പൊതുജനങ്ങൾ നിർദേശിക്കുന്ന പേരിലാകും പദ്ധതി അറിയപ്പെടുക. നിർദേശങ്ങൾ 919072306310 എന്ന നമ്പറിലേക്ക് എസ്.എം.എസ് ആയോ വാട്സ്ആപ് മുഖേനയോ അറിയിക്കാമെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിൽ അറിയിച്ചു.
പോസ്റ്റ് ചുവടെ
അപൂർവരോഗങ്ങൾ ആയി 400ഇൽ പരം രോഗങ്ങളാണ് നമ്മുടെ ഇടയിൽ ഉള്ളത്. പല രോഗങ്ങൾക്കും രോഗനിർണയം പോലും ഇന്നത്തെ സാഹചര്യങ്ങളിൽ അസാധ്യം എന്ന് തന്നെ പറയാം. പലതിനും മരുന്നുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഈ അപൂർവതകൾ ഒന്നും നമ്മെ തളർത്തുന്നില്ല. എസ്.എം.എ ചികിത്സയുടെ കാര്യത്തിൽ പൊതുജന പങ്കാളിത്തത്തോടെ 42 കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകാൻ കഴിഞ്ഞ ഒരു വർഷം കൊണ്ട് നമുക്കായി. ക്രൗഡ് ഫണ്ടിംഗ് വഴി ഒരുപാട് സുമനസ്സുകളുടെ സഹായം നമ്മുടെ കുഞ്ഞുങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം വാർത്തകളിൽ വന്നത് പോലെ ഒരു പേരില്ലാ പദ്ധതിയിലൂടെയാണ് കഴിഞ്ഞ ഒരു വർഷമായി നമ്മൾ SMA എന്ന രോഗത്തിനുള്ള ചികിത്സാ സഹായം നൽകി വരുന്നത്.
നമുക്ക് കൂടുതൽ ഊർജിതമായി അപൂർവരോഗങ്ങളുടെ രോഗനിർണയം, ചികിത്സാ, തെറാപ്പികൾ, സാന്ത്വനപരിചരണം എല്ലാം ഉറപ്പാക്കാം . രോഗങ്ങൾ അപൂർവം ആയിരിക്കാം, എന്നാൽ പരിചരണവും പിന്തുണയും ഒരിക്കലും അപൂർവമാക്കാതിരിക്കാൻ, ഒരു പദ്ധതി കേരള സർക്കാർ ആരംഭിക്കുന്നു. ഈ പദ്ധതിക്ക് അനുയോജ്യമായ ഒരു പേരു നിർദ്ദേശിക്കാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. പൊതുജന നിർദ്ദേശങ്ങളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഒരു പേര് പദ്ധതിക്കായി തെരഞ്ഞെടുക്കാം. ഇതിലേക്കായി നിങ്ങളുടെയെല്ലാം പങ്കാളിത്തം സാദരം ക്ഷണിക്കുന്നു. നിങ്ങളുടെ നിർദ്ദേശങ്ങളും ഇതെപ്പറ്റിയുള്ള വിലയേറിയ അഭിപ്രായങ്ങളും 919072306310 എന്ന നമ്പറിലേക്ക് എസ്.എം.എസ് ആയോ വാട്സ്ആപ്പിലോ അയക്കുക. ഒറ്റക്കെട്ടായി നമുക്ക് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാം.
Kerala
വാഹൻ പുക പരിശോധന സർട്ടിഫിക്കറ്റ് പോർട്ടൽ പ്രവർത്തനരഹിതം: കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേൽ പിഴ ചുമത്തില്ല


തിരുവനന്തപുരം: കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ കീഴിലുള്ള വാഹൻ പുക പരിശോധന സർട്ടിഫിക്കറ്റ് പോർട്ടൽ പ്രവർത്തനരഹിതം.സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട സർവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാജ്യ വ്യാപകമായി ഈ പ്രശ്നം നിലനിൽക്കുന്നതായി മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്കിലൂടെ അറിയിച്ചു.ശനിയാഴ്ച മുതലാണ് വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (PUCC) പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതമായത്. ഇനിയും 24 മണിക്കൂര്‍ കൂടി പ്രശ്‌നപരിഹാരത്തിനായി ആവശ്യമാണെന്ന് എൻ.ഐ.സി അറിയിച്ചിട്ടുണ്ട്.സോഫ്റ്റ്‌വെയറിന്റെ തകരാറുകൾ എത്രയും വേഗത്തിൽ പരിഹരിച്ച് പോർട്ടൽ പ്രവർത്തനയോഗ്യമാക്കുന്നതിനുള്ള നിർദ്ദേശം ഗതാഗത വകുപ്പിന്റെ സോഫ്റ്റ്‌വെയറുകൾ കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിന് നൽകിയിട്ടുണ്ട്.ഈ സാഹചര്യത്തിൽ ഫെബ്രുവരി 22 മുതൽ 27 വരെയുള്ള കാലയളവിൽ പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ (PUCC) കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേൽ പിഴ ചുമത്തുന്നത് ഒഴിവാക്കിയതായും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
Kerala
കണ്ണൂർ ട്രാഫിക് എ.എസ്.ഐ എം. പി. അശോകൻ നിര്യാതനായി


കൂടാളി : കുംഭം ഇളമ്പിലാൻ ഹൌസിൽ എം.പി. അശോകൻ( 53 ) (കണ്ണൂർ ട്രാഫിക് യൂണിറ്റ് അസി :സബ് ഇൻസ്‌പെക്ടർ )നിര്യാതനായി. ഭാര്യ :നിഷ. മക്കൾ :അഭിഷേക്, അഭിരാമി (വിദ്യാർത്ഥികൾ കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ ). സഹോദരങ്ങൾ :രാജൻ, പ്രസന്ന,തങ്കമണി, പുഷ്പ,പരേതനായ പത്മനാഭൻ.പരേതരായ ഇളമ്പിലാൻ കുഞ്ഞിക്കണ്ണൻ, മുല്ലപ്പള്ളി നാരായണി എന്നിവരുടെ മകനാണ്.
Kerala
റോഡ് തടസപ്പെടുത്തി സമരം: കോഴിക്കോടും സി.പി.എം നേതാക്കൾക്കെതിരെ കേസ്


കോഴിക്കോട് : റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ കോഴിക്കോടും പൊലീസ് കേസെടുത്തു. ഇന്നലെ സംഘടിപ്പിച്ച ആദായ നികുതി ഓഫീസ് ഉപരോധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിനാണ് കേസ്. സിപിഎം നേതാക്കളായ പി. നിഖിൽ, കെ കെ ദിനേശൻ, കെ ടി കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർക്കെതിരെയാണ് കേസ്. സമരത്തിന് നേതൃത്വം കൊടുത്ത എ വിജയരാഘവൻ, ജില്ലാ സെക്രട്ടറി എം മെഹബൂബ് തുടങ്ങിയവരെ പ്രതി ചേർത്തിട്ടില്ല. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസെടുത്തത്. ഗതാഗതം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്