Kerala
ലൈംഗിക വിദ്യാഭ്യാസം അടുത്ത വർഷം മുതൽ പാഠ്യപദ്ധതിയിൽ; സർക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം
കൊച്ചി : ലൈംഗികാതിക്രമങ്ങളെക്കുറിച്ചും പോക്‌സോ നിയമത്തെക്കുറിച്ചും സ്‌കൂൾ കുട്ടികളിൽ അവബോധമുണ്ടാക്കാനുള്ള സംസ്ഥാനത്തിന്റെ ഇടപെടലിനെ ഹൈക്കോടതി അഭിനന്ദിച്ചു.
സർക്കാരും സ്‌റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങും (എസ്.സി.ഇ.ആർ.ടി) കേരള സ്‌റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയും നടത്തുന്ന പ്രവർത്തനങ്ങൾക്കാണ് അഭിനന്ദനം. ഇക്കാര്യങ്ങളിൽ അവബോധം നൽകുന്ന പാഠഭാഗങ്ങൾ അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് എസ്.സി.ഇ.ആർ.ടി വ്യക്തമാക്കി. ഒന്ന്, മൂന്ന്, അഞ്ച്, ആറ്, എട്ട്, ഒമ്പത് ക്ലാസുകളിൽ അടുത്ത അധ്യയനവർഷം മുതലും രണ്ട്, നാല്, ഏഴ്, പത്ത് ക്ലാസുകളിൽ 2025–-26 മുതലും ഉൾപ്പെടുത്തും. അധ്യാപകർക്കായി ശിൽപ്പശാലകൾ നടത്തും.
2022ൽ പോക്‌സോ കേസ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കൗമാരക്കാർക്കിടയിൽ ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. പോക്‌സോ നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് അവബോധമില്ലാത്തതാണ് കാരണമെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിൽ സർക്കാരിന്റെയും ലീഗൽ സർവീസസ് അതോറിറ്റിയുടെയും അഭിപ്രായം തേടിയത്. പോക്‌സോ നിയമത്തിൽ അധ്യാപകർക്ക് പരിശീലനം നൽകിയതായും 1,12,000 പേർ പങ്കെടുത്തതായും സർക്കാർ വ്യക്തമാക്കി. ഹയർ സെക്കൻഡറി അധ്യാപകർക്ക് ഓറിയന്റേഷൻ ക്ലാസുകൾ നൽകിയതായി കെൽസയും അറിയിച്ചു. സി.ബി.എസ്.ഇ.യുടെ അഭിപ്രായവും കോടതി തേടിയിട്ടുണ്ട്. ഹർജി വീണ്ടും സെപ്‌തംബർ ഒമ്പതിന് പരിഗണിക്കും.
Kerala
ബസ് പെർമിറ്റ്: മുന്നിലും പിറകിലും മൂന്ന് ക്യാമറ,സ്ഥലവിവരമടങ്ങിയ ബോർഡ്, ഡ്രൈവറുടെ ക്ഷീണമറിയാനും ക്യാമറ
പുതിയ ബസ് പെർമിറ്റിന് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ്‌സ് (എ.ഐ.എസ്.) 052 ബോഡി കോഡ് പ്രകാരമുള്ള പുതിയ വാഹനം നിർബന്ധമാക്കി ഗതാഗതവകുപ്പ്. സംസ്ഥാനമൊട്ടുക്കും നിയോജകമണ്ഡലാടിസ്ഥാനത്തിൽ നടത്തിയ ജനകീയസദസ്സിന്റെ ഭാഗമായി അനുവദിച്ച പുതിയ ബസ്‌റൂട്ടുകളിൽ പെർമിറ്റ് അനുവദിക്കുന്നതിനാണ് ഈ നിബന്ധന. ബസിനുള്ളിലും മുന്നിലും പുറകിലുമായി മൂന്ന് ക്യാമറ, മുന്നിലും പുറകിലും ഇടതുവശത്തും സ്ഥലവിവരം വെളിപ്പെടുത്തുന്ന ഡിജിറ്റൽ ബോർഡ് എന്നിവയും വേണം.ഡ്രൈവർ ക്ഷീണിതനാണോയെന്ന് കണ്ടെത്താനുള്ള സെൻസറോടുകൂടിയ ക്യാമറ ഇതിന് പുറമേയാണ്.
ഗ്ലോബൽ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.), റെക്കോഡിങ് സൗകര്യത്തോടുകൂടിയ ജിയോഫെൻസിങ് എന്നിവയും വേണം. യാത്രക്കാർക്ക് കുടിവെള്ളത്തിനുള്ള സൗകര്യമുണ്ടാകണം. സാധാരണരീതിയിൽ പണം വാങ്ങുന്നതിന് പുറമേ ക്യു.ആർ. കോഡ് സ്കാൻ ചെയ്തും സ്വൈപ്പിങ്, യു.പി.എസ്. എന്നിവ വഴിയും ടിക്കറ്റ് തുക ഈടാക്കാൻ സൗകര്യമുള്ളതാകണം ടിക്കറ്റിങ് മെഷീൻ.ബസിന്റെ രജിസ്റ്റേഡ് ഉടമ, ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫക്കറ്റ് ഉണ്ടാകണം. സാമ്പത്തികസ്ഥിതി ഉറപ്പാക്കാൻ ഉടമയുടെയും പെർമിറ്റ് ഹോൾഡറുടെയും മൂന്നുവർഷത്തെ ആദായനികുതി റിട്ടേണും സമർപ്പിക്കണം. തുടക്കത്തിൽ പുതിയ റൂട്ടുകളിലേക്ക് രണ്ട് ബസുകൾക്കാണ് പെർമിറ്റ് അനുവദിക്കുക. സംസ്ഥാനതലത്തിൽ 503 റൂട്ടുകളിലേക്കാണ് ഇത്തരത്തിൽ പെർമിറ്റ് അനുവദിക്കുന്നത്.
Kerala
ആമ്പല്‍വസന്തം, മീന്‍പിടിത്തം; ഉൾനാടൻ കാഴ്ചകള്‍ ആസ്വദിക്കാം, ആലപ്പി റൂട്‌സുമായി കുടുംബശ്രീ
ആലപ്പുഴ: പതിവു സ്ഥലങ്ങള്‍ വിട്ട് കേരളത്തിന്റെ ഉള്‍നാടുകള്‍ കാണാന്‍ താത്പര്യമുണ്ടോ? എങ്കില്‍, കുടുംബശ്രീയുടെ ‘കമ്യൂണിറ്റി ടൂറിസം’ പദ്ധതി സഹായിക്കും. നാട്ടിന്‍പുറത്തെ ടൂറിസം സംരംഭങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തി നാട്ടുകാര്യങ്ങള്‍ നേരിട്ടറിയാനുള്ള അവസരമൊരുക്കുകയാണു ലക്ഷ്യം.കുടുംബശ്രീ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന പദ്ധതി ആലപ്പുഴയില്‍ തുടങ്ങി. ‘ആലപ്പി റൂട്‌സ്’ എന്ന വനിതാ ടൂര്‍ ഓപ്പറേറ്റിങ് സംഘത്തിന്റെ പ്രവര്‍ത്തനവും തുടങ്ങി. സഞ്ചാരികളെയും സംരംഭകരെയും ബന്ധിപ്പിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കലാണ് ഇവരുടെ ജോലി.
കുട്ടനാട്ടിലെ നീലംപേരൂര്‍, കാവാലം, കൈനകരി, ചമ്പക്കുളം ഗ്രാമപ്പഞ്ചായത്തുകളിലാണ് കമ്യൂണിറ്റി ടൂറിസത്തിന്റെ തുടക്കം. രാജസ്ഥാന്‍ സ്വദേശിനികളായ തനിഷയും അംബികയുമാണ് ഇതിന്റെ ഭാഗമായെത്തിയ ആദ്യ വിനോദസഞ്ചാരികള്‍. മൂന്നുദിവസത്തെ യാത്രയായിരുന്നു. വേമ്പനാട്ടുകായല്‍, വട്ടക്കായല്‍, ആലപ്പുഴ ബീച്ച് എന്നിവ കണ്ടും നാടന്‍ ഭക്ഷണം ആസ്വദിച്ചും ഇരുവരും മടങ്ങി.
ആലപ്പി റൂട്‌സ്
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മുപ്പതോളം ടൂറിസം സംരംഭകരാണ് ഇതിലുള്ളത്. വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടമുള്ള പാക്കേജ് തിരഞ്ഞെടുക്കാം. ആമ്പല്‍ വസന്തം, മീന്‍പിടിത്തം, കൃഷി, കയര്‍, കടലും കായലും ഇടത്തോടും ചേരുന്ന ജലടൂറിസം തുടങ്ങിയവ ഇതിലുള്‍പ്പെടും.സീസണ്‍ അനുസരിച്ചാകും പാക്കേജുകള്‍. വലിയ സംഘങ്ങള്‍ക്ക് ദിവസം 1,500 രൂപ (ഒരാള്‍ക്ക്) മുതലുള്ള പാക്കേജുണ്ട്. ആളുകളുടെ എണ്ണം, ദിവസം എന്നിവയനുസരിച്ച് ഇതു മാറാം. വിവരങ്ങള്‍ക്ക്: 8848012022.
Kerala
ജോലിക്കാരെ നിര്‍ത്തുമ്പോള്‍ വിശദമായി അന്വേഷിക്കണം; പ്രായമായവര്‍ മാത്രമുള്ള വീടുകള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി പൊലീസ്
തിരുവനന്തപുരം: വീട്ടുജോലിക്കാരുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളെയോ വീട് സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്നതടക്കം മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷയ്ക്കായി മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്. സംസ്ഥാനത്ത് മുതിര്‍ന്നവര്‍ മാത്രമുള്ള വീടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ മുന്‍കരുതലിനായി സര്‍ക്കുലര്‍ ഇറക്കിയത്. മുതിര്‍ന്ന പൗരന്‍മാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ എന്ന പേരിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍.
സര്‍ക്കുലറിലെ പ്രസക്തഭാഗങ്ങള്‍
♦️വീട്ടുജോലിക്കാരുടെ മുന്നില്‍വച്ച് സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുത്.
♦️വീട്ടുജോലിക്ക് ആളെ നിര്‍ത്തുമ്പോള്‍ അടത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുക.
♦️ജോലിക്കാര്‍ക്ക് സ്ഥിരം സന്ദര്‍ശകരുണ്ടെങ്കില്‍ പൊലീസില്‍ അറിയിച്ച് അവരെക്കുറിച്ച് വിശദമായി അന്വേഷിക്കുക.
♦️വീടിന്റെ മുന്‍വാതിലില്‍ ‘പീപ്പ് ഹോള്‍’ സ്ഥാപിക്കുക. തിരിച്ചറിഞ്ഞ ശേഷം മാത്രം സന്ദര്‍ശകരെ പ്രവേശിപ്പിക്കുക.
♦️അറ്റകുറ്റപ്പണികള്‍ക്കായി വരുന്ന ജോലിക്കാരുടെ വിവരങ്ങള്‍ പരിശോധിക്കുക. പ്രായമായവര്‍ മാത്രമുള്ളപ്പോള്‍ ഇവര്‍ക്ക് പ്രവേശനം അനുവദിക്കരുത്. മറ്റാരുടെയെങ്കിലും സാന്നിധ്യം ഉറപ്പാക്കുക.
♦️കൈവശമുള്ള അധിക താക്കോലുകള്‍ എളുപ്പം കാണാവുന്ന രീതിയിലോ, പതിവായി ഒളിപ്പിക്കുന്ന സ്ഥലങ്ങളിലോ സൂക്ഷിക്കരുത്.
♦️ഒറ്റക്കാണ് താമസമെങ്കില്‍ അക്കാര്യം അയല്‍ക്കാരെ അറിയിക്കുക.
♦️ഡോര്‍ അലാം അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു