Connect with us

Kannur

പാനുരിൽ കുഴൽ പണം തട്ടിയെടുത്ത ക്വട്ടേഷൻ സംഘം അറസ്റ്റിൽ

Published

on

Share our post

പാനൂർ : പാനൂർ പുത്തൂർ റോഡിൽ നിന്നും കുഴൽ പണം രഹസ്യമായി വിതരണം ചെയ്യുകയായിരുന്ന യുവാവിനെതിരെ വധഭീഷണി മുഴക്കി കുഴൽ പണം പൊട്ടിച്ച നാലംഗ സംഘം അറസ്റ്റിൽ. പാനൂർ കുന്നോത്തുപറമ്പിലെ തയ്യുള്ളതിൽ നിഹാൽ (18) അരയാക്കൂ ൽ സ്വദേശികളായ ടി.പി റനീഷ് (31) ഷംസീജ് (31) ബിജുവെന്ന ജന്മി ബിജു (43) എന്നിവരെയാണ് പാനൂർ സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം പാനൂരിലെ വിവിധ ഭാഗങ്ങളിൽ നിന്നും അറസ്റ്റു ചെയ്തത്.

ഈ കഴിഞ്ഞ നാലിന് പട്ടാപ്പകൽ പാനൂർ പുത്തുർ കെപി മോഹനൻ റോഡിൽ സ്കൂട്ടർ യാത്രക്കാരനെ കൊള്ളയടിച്ച് 4, 60,000 രൂപ തട്ടിയെടുത്തതിനാണ് അറസ്റ്റ്. പാത്തി പാലന്നെ ബിസ്മില്ല മൻസിലിൽ കെ.എം അർഷാദിനെ (40) യാണ് ഇവർ കൊള്ളയടിച്ചത്. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് സംഭവം. ഇതിന് തൊട്ടു മുൻപ് കുന്നോത്തുപറമ്പിലെ നിഹാലിന് അർഷാദ് കുഴൽ പണം എത്തിച്ചു കൊടുത്തിരുന്നു.

ഉപ്പ അയച്ചു കൊടുത്ത കുഴൽ പണം മകന് കെ മാറി മടങ്ങിയ ഇയാളെ നിഹാലാണ് ഒറ്റിക്കാടുത്തത്. ബിജുവാണ് കവർച്ച ആ സുത്രണം ചെയ്ത സംഘത്തിന്റെ തലവൻ. കുഴൽ പണവും സ്വർണകടത്തും ഒറ്റി കിട്ടിയാലുടൻ അയാളെ ഉടൻ പിൻതുടർന്ന് പിടികൂടാൻ ബിജുവിന് പാനൂർ മേഖലയിൽ ഗുണ്ടാ ഗ്യാങ്ങുകളുണ്ട്.

നിഹാൽ വിവരം നൽകിയതനുസരിച്ചാണ് റനീഷിനെയും ഷംസീജിനെയും ബിജു ഏർപ്പാടാക്കിയത്. അർഷാദ് സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞ് ചാവി കൈക്കലാക്കിയ ശേഷം തൊട്ടടുത്ത ഇടവഴിയിലേക്ക് കുട്ടി കൊണ്ടുപോയാണ് ഡിക്കിയിൽ സൂക്ഷിച്ച പണം അക്രമി സംഘം കവർന്നത്.

പിറ്റേന്നു തന്നെ സംഭവത്തിൽ കേസെടുത്തിരുന്നുവെങ്കിലും കുഴൽ പണത്തിന്റെ കാര്യം പരാതിക്കാരൻ മറച്ചുവെച്ചിരുന്നു കുത്തുപറമ്പ് ഡി.വൈ.എസ്.പി കെ വിനോദിന്റെ നിർദേശപ്രകാരമാണ് കുഴൽ പണസംബന്ധമായ അന്വേഷണം തുടങ്ങിയത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികൾ കൊള്ളയക്കെത്തിയ ഓട്ടോ റിക്ഷ കണ്ടെത്തുകയായിരുന്നു. 


Share our post

Kannur

കൊട്ടിയൂർ വൈശാഖോത്സവം : വിളക്കുതിരിസംഘം മഠത്തിൽ പ്രവേശിച്ചു

Published

on

Share our post

കൂത്തുപറമ്പ് : കൊട്ടിയൂർ വൈശാഖോത്സവത്തിനുള്ള വിളക്ക് തിരികൾ നിർമിക്കുന്നതിനായി വിളക്കുതിരി സംഘം മഠത്തിൽ പ്രവേശിച്ചു.രേവതി നാളിൽ  ക്ഷേത്ര ഊരാളന്മാരുടെ സാന്നിധ്യത്തിൽ പുറക്കളം  തിരൂർകുന്ന്  മഹാഗണപതി ക്ഷേത്രത്തിന്റെ  മഠത്തിലാണ് എട്ടംഗസംഘം പ്രവേശിച്ചത്.മണിയൻ ചെട്ടിയാൻ സ്ഥാനികൻ കറുത്ത പ്രേമരാജൻ,കതിരൻ ഭാസ്‌ക്കരൻ,തൊണ്ടൻ രാഘവൻ,ചിങ്ങൻ പ്രകാശൻ,കറുത്ത പ്രദീപൻ,കറുത്ത പ്രേമരാജൻ,കതിരൻ രജീഷ്,ലിജിൻ വട്ടോളി,നാദോരൻ ചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്.

ഒരാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന വ്രതത്തിനിടയിൽ ചർക്കയിൽ നിന്നും നൂൽനൂറ്റിയാണ് കിള്ളി ശീലയും ഉത്തരീയവും മറ്റും നെയ്തെടുക്കുന്നത്.ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിച്ചാണ് സംഘം ഉത്പന്നങ്ങൾ നിർമ്മിക്കുക.ഉത്സവത്തിന് ആവശ്യമായ ഉത്പന്നങ്ങൾ നിർമിച്ചെടുക്കുന്ന  സംഘം 31-ന്  രാത്രി പൂയം നാളിലാണ് പുറക്കളം  ഗണപതി ക്ഷേത്രത്തിൽ നിന്നും കാൽനടയായി കൊട്ടിയൂരിലേക്ക് യാത്രപുറപ്പെടും.

രണ്ടു ദിവസത്തെ യാത്രക്കു ശേഷം ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേരുന്ന സംഘത്തിൽ നിന്നും ക്ഷേത്ര ഊരാളമാരും മറ്റും വിളക്കുതിരികൾ ഏറ്റെടുക്കുന്നതോടെ മാത്രമെ മണിയൻ ചെട്ടിയാന്റെ ദൗത്യം പൂർത്തിയാവുകയുള്ളു.

പൂരം നാളിൽ അക്കരെ കൊട്ടിയൂരിൽ ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തിര യോഗം ചേർന്ന് എണ്ണി തിട്ടപ്പെടുത്തിയാണ് സാധനങ്ങൾ  ഏറ്റെടുക്കുക.ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വൈശാഖോത്സവക്കാലത്ത് വിളക്ക് തെളിയിക്കാനും മറ്റും ഉപയോഗിക്കുന്നത് പുറക്കളം വിളക്കുതിരി സംഘത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ഉത്പന്നങ്ങളാണ്.


Share our post
Continue Reading

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!