Kannur
സ്വാതന്ത്ര്യദിനം;കാനായിയിലേക്ക് വരൂ, അഞ്ച് ഗാന്ധിയെ കാണാം
പയ്യന്നൂർ: രാജ്യം സ്വാതന്ത്ര്യ ദിനമാഘോഷിക്കുമ്പോൾ ശിൽപി ഉണ്ണി കാനായിയുടെ പണിപ്പുരയിൽ ഒരുങ്ങുന്നത് അഞ്ച് ഗാന്ധിശിൽപങ്ങൾ. വിവിധ സ്ഥലങ്ങളിലേക്കുള്ള ഗാന്ധിശിൽപങ്ങളാണ് കാനായിയിൽ ഒരുങ്ങുന്നത്.
ഇരുപത്തിയൊമ്പതാമത്തെ ഗാന്ധിശിൽപമാണ് ഇപ്പോൾ ഉണ്ണി നിർമിക്കുന്നത്. ആദ്യമായി ഉണ്ണിയുടെ ഗാന്ധി ശിൽപം പിറന്നത് പയ്യന്നൂർ പൊലീസ് സ്റ്റേഷനു മുന്നിലാണ്. പെരുമ്പയിൽ പൊലീസ് വാഹന പരിശോധനക്കിടയിൽ അന്നത്തെ സർക്കിൾ ഇൻസ്പെക്ടർ സുധാകരൻ ഇരുചക്രവാഹനം പരിശോധിച്ചതാണ് ഗാന്ധിശിൽപത്തിന്റെ പിറവിക്ക് ഇടയായതെന്ന് ഉണ്ണി പറഞ്ഞു.
ബുക്കും പേപ്പറും കൈയിൽ ഇല്ലാത്തതിനാൽ വണ്ടിക്ക് പിഴയിട്ടു. ഒറജിനൽ ബുക്കും പേപ്പറും കൊണ്ട് സ്റ്റേഷനിലേക്ക് വരാനും പറഞ്ഞു. പിറ്റേന്നാൾ സ്റ്റേഷനിലെത്തിയപ്പോഴാണ് ഉണ്ണി ശിൽപിയാണെന്ന് സി.ഐ അറിഞ്ഞത്. അന്ന് സി.ഐ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷനു മുന്നിൽ മഹാത്മാഗാന്ധിപ്രതിമ നിർമിച്ചത്.
പോട്ട്റെയിറ്റ് ശിൽപങ്ങൾ ചെയ്ത് പരിചയമില്ലാത്തതിനാൽ അൽപം ഭയമുണ്ടായിരുന്നു. എന്നാൽ തികഞ്ഞ ആത്മവിശ്വാസവുമായി ആദ്യമായി ഗാന്ധിശിൽപം ചെയ്തു. അത് നന്നാവുകയും ചെയ്തു. അങ്ങനെ ചെയ്ത ആ ഗാന്ധിശിൽപം ജീവിതത്തിലെ വഴിത്തിരിവായതായി ഉണ്ണി കാനായി പറഞ്ഞു.
സുധാകരന്റെ ആവശ്യപ്രകാരം തളിപ്പറമ്പ്, ആലക്കോട്, കാസർകോട് പൊലീസ് സ്റ്റേഷനുകളിലും ഉണ്ണിയുടെ ഗാന്ധിശിൽപങ്ങൾ ഇടം കണ്ടു. ഇതിനു ശേഷം കേരളത്തിലെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ ഉണ്ണിയുടെ കൈയൊതുക്കം കൊണ്ട് സമ്പന്നമായ മഹാത്മാഗാന്ധി ശിൽപങ്ങൾ ഉണ്ടായി.
ഇപ്പോൾ കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് ബസ് സ്റ്റാൻഡിലേക്ക് പത്തടി ഉയരമുള്ള മെറ്റൽ ഗ്ലാസ് ഗാന്ധിശിൽപവും ഭീമനടി വരക്കാട് ഹയർ സെക്കൻഡറി സ്കൂൾ, ചെറുപുഴ യു.പി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള ശിൽപവും മാതമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ 93 എസ്.എസ്.എൽ.സി ബാച്ചിന് വേണ്ടി ഫൈബർ ഗ്ലാസിൽ നിർമിക്കുന്ന ഗാന്ധിശിൽപവും പണിപ്പുരയിൽ അന്തിമഘട്ടത്തിലാണ്. കൂട്ടത്തിൽ ഒരു ഗാന്ധിശിൽപം ഈ ഡിസംബറിൻ പൊലീസ് ജീവിതത്തിൽനിന്ന് വിരമിക്കുന്ന ഡിവൈ.എസ്.പി സുധാകരൻ ജോലി ചെയ്യുന്ന കാസർകോട് എസ്.പി ഓഫിസിലേക്ക് വേണ്ടിയും നിർമിച്ചു.
കേരളത്തിലെ വെങ്കലത്തിൽ പണിത ഏറ്റവും വലിയ മഹാത്മാഗാന്ധിശിൽപം കാസർകോട് കലക്ടറേറ്റിൽ നിർമിച്ചതും ഉണ്ണി കാനായിയാണ്. ഇതിനു പുറമെ തിരുവനന്തപുരത്തെ ശ്രീനാരായണ ഗുരു ശിൽപം, തലശ്ശേരിയിലെ ഡോ. അബ്ദുൾ കലാം ശിൽപം തുടങ്ങി നൂറുകണക്കിന് ശിൽപങ്ങൾ ഉണ്ണിയുടേതായിട്ടുണ്ട്. വിനേഷ് കെയക്കീൽ, സുരേഷ് അമ്മാനപ്പാറ, ബാലൻ പാച്ചേനി, ബിജു കൊയക്കീൽ എന്നിവരാണ് ഉണ്ണികാനായിയുടെ സഹായികൾ.
Kannur
ചോക്ലറ്റ് കേടായതിന്റെ പേരിൽ അക്രമം; നാലു പേർക്കെതിരെ കേസ്
കണ്ണൂർ: ചോക്ലറ്റ് കേടായതിന്റെ പേരിൽ കടയിൽ നാശനഷ്ടം വരുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത നാലുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ശ്രീപുരത്തെ അജ്ഫാൻ ഡേറ്റ്സ് ആന്‍ഡ് നട്സ് ഷോപ്പിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം.സ്ഥാപനത്തിലെത്തി ചോക്ലറ്റ് വാങ്ങി മടങ്ങിയ രണ്ടുപേർ സാധനം കേടായെന്ന് പറഞ്ഞ് തിരിച്ചെത്തി സാധനങ്ങൾ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.ജീവനക്കാരുടെ കൈയിൽനിന്നും അക്രമദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി വിഡിയോ ഡിലീറ്റ് ചെയ്തതായും കടയിൽ 6500 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു.
Kannur
കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്. 48 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കൾ. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്.
Kannur
സി.പി.എമ്മിന്റെ അഭിമാനം, രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിൽ ഇനി മൂന്ന് നാൾ സമ്മേളന ചൂട്
കണ്ണൂർ: രാജ്യത്ത് തന്നെ സി.പി.എമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള, പാർട്ടിയുടെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്റെ കൊടിയുയർന്നു. ഇനി 3 നാൾ കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്റെ ചൂടായിരിക്കും. തളിപ്പറമ്പിലാണ് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നത്. സ്വന്തം ജില്ലയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.
30 വർഷങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന് ഉണ്ടപ്പറമ്പ് മൈതാനത്താണ് ചെമ്പതാക ഉയർന്നത്. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്ന് പി കരുണാകരൻ ഉദ്ഘാടനം ചെയ്ത് പി ജയരാജൻ ജാഥാ ലീഡറായി തളിപ്പറമ്പിൽ എത്തിച്ച പതാക ഉണ്ടപ്പറമ്പ് മൈതാനത്തെ പൊതു സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദനാണ് ഉയർത്തിയത്. കടലിരമ്പം പോലെ മുദ്രാവാക്യം വിളിച്ച സഖാക്കൾ ഇനി 3 നാൾ ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ച നടത്തും. കെ കെ എൻ പരിയാരം സ്മാരക ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാകും മൂന്നാം തിയതി വൈകിട്ട് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു