Connect with us

Kannur

സ്വാതന്ത്ര്യദിനം;കാനായിയിലേക്ക് വരൂ, അഞ്ച് ഗാന്ധിയെ കാണാം

Published

on

Share our post

പയ്യന്നൂർ: രാജ്യം സ്വാതന്ത്ര്യ ദിനമാഘോഷിക്കുമ്പോൾ ശിൽപി ഉണ്ണി കാനായിയുടെ പണിപ്പുരയിൽ ഒരുങ്ങുന്നത് അഞ്ച് ഗാന്ധിശിൽപങ്ങൾ. വിവിധ സ്ഥലങ്ങളിലേക്കുള്ള ഗാന്ധിശിൽപങ്ങളാണ് കാനായിയിൽ ഒരുങ്ങുന്നത്.

ഇരുപത്തിയൊമ്പതാമത്തെ ഗാന്ധിശിൽപമാണ് ഇപ്പോൾ ഉണ്ണി നിർമിക്കുന്നത്. ആദ്യമായി ഉണ്ണിയുടെ ഗാന്ധി ശിൽപം പിറന്നത് പയ്യന്നൂർ പൊലീസ് സ്റ്റേഷനു മുന്നിലാണ്. പെരുമ്പയിൽ പൊലീസ് വാഹന പരിശോധനക്കിടയിൽ അന്നത്തെ സർക്കിൾ ഇൻസ്പെക്ടർ സുധാകരൻ ഇരുചക്രവാഹനം പരിശോധിച്ചതാണ് ഗാന്ധിശിൽപത്തിന്റെ പിറവിക്ക് ഇടയായതെന്ന് ഉണ്ണി പറഞ്ഞു.

ബുക്കും പേപ്പറും കൈയിൽ ഇല്ലാത്തതിനാൽ വണ്ടിക്ക് പിഴയിട്ടു. ഒറജിനൽ ബുക്കും പേപ്പറും കൊണ്ട് സ്റ്റേഷനിലേക്ക് വരാനും പറഞ്ഞു. പിറ്റേന്നാൾ സ്റ്റേഷനിലെത്തിയപ്പോഴാണ് ഉണ്ണി ശിൽപിയാണെന്ന് സി.ഐ അറിഞ്ഞത്. അന്ന് സി.ഐ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷനു മുന്നിൽ മഹാത്മാഗാന്ധിപ്രതിമ നിർമിച്ചത്.

പോട്ട്റെയിറ്റ് ശിൽപങ്ങൾ ചെയ്ത് പരിചയമില്ലാത്തതിനാൽ അൽപം ഭയമുണ്ടായിരുന്നു. എന്നാൽ തികഞ്ഞ ആത്മവിശ്വാസവുമായി ആദ്യമായി ഗാന്ധിശിൽപം ചെയ്തു. അത് നന്നാവുകയും ചെയ്തു. അങ്ങനെ ചെയ്ത ആ ഗാന്ധിശിൽപം ജീവിതത്തിലെ വഴിത്തിരിവായതായി ഉണ്ണി കാനായി പറഞ്ഞു.

സുധാകരന്റെ ആവശ്യപ്രകാരം തളിപ്പറമ്പ്, ആലക്കോട്, കാസർകോട് പൊലീസ് സ്റ്റേഷനുകളിലും ഉണ്ണിയുടെ ഗാന്ധിശിൽപങ്ങൾ ഇടം കണ്ടു. ഇതിനു ശേഷം കേരളത്തിലെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ ഉണ്ണിയുടെ കൈയൊതുക്കം കൊണ്ട് സമ്പന്നമായ മഹാത്മാഗാന്ധി ശിൽപങ്ങൾ ഉണ്ടായി.

ഇപ്പോൾ കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് ബസ് സ്റ്റാൻഡിലേക്ക് പത്തടി ഉയരമുള്ള മെറ്റൽ ഗ്ലാസ് ഗാന്ധിശിൽപവും ഭീമനടി വരക്കാട് ഹയർ സെക്കൻഡറി സ്കൂൾ, ചെറുപുഴ യു.പി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള ശിൽപവും മാതമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ 93 എസ്.എസ്.എൽ.സി ബാച്ചിന് വേണ്ടി ഫൈബർ ഗ്ലാസിൽ നിർമിക്കുന്ന ഗാന്ധിശിൽപവും പണിപ്പുരയിൽ അന്തിമഘട്ടത്തിലാണ്. കൂട്ടത്തിൽ ഒരു ഗാന്ധിശിൽപം ഈ ഡിസംബറിൻ പൊലീസ് ജീവിതത്തിൽനിന്ന് വിരമിക്കുന്ന ഡിവൈ.എസ്.പി സുധാകരൻ ജോലി ചെയ്യുന്ന കാസർകോട് എസ്.പി ഓഫിസിലേക്ക് വേണ്ടിയും നിർമിച്ചു.

കേരളത്തിലെ വെങ്കലത്തിൽ പണിത ഏറ്റവും വലിയ മഹാത്മാഗാന്ധിശിൽപം കാസർകോട് കലക്ടറേറ്റിൽ നിർമിച്ചതും ഉണ്ണി കാനായിയാണ്. ഇതിനു പുറമെ തിരുവനന്തപുരത്തെ ശ്രീനാരായണ ഗുരു ശിൽപം, തലശ്ശേരിയിലെ ഡോ. അബ്ദുൾ കലാം ശിൽപം തുടങ്ങി നൂറുകണക്കിന് ശിൽപങ്ങൾ ഉണ്ണിയുടേതായിട്ടുണ്ട്. വിനേഷ് കെയക്കീൽ, സുരേഷ് അമ്മാനപ്പാറ, ബാലൻ പാച്ചേനി, ബിജു കൊയക്കീൽ എന്നിവരാണ് ഉണ്ണികാനായിയുടെ സഹായികൾ.


Share our post

Kannur

പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി

Published

on

Share our post

പയ്യന്നൂർ: വടക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിൽ ഒന്നായ പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി. തിങ്കളാഴ്ച മുതൽ പാർസൽ സർവിസ് നിർത്തിവെച്ചു എന്നറിയിച്ചാണ് റെയിൽവേ ഉത്തരവിറങ്ങിയത്.പയ്യന്നൂരിനു പുറമെ പാലക്കാട് ഡിവിഷനു കീഴിലെ നിലമ്പൂരിലും പൊള്ളാച്ചിയിലും ഒരു വർഷം മുമ്പ് പാർസൽ സർവിസ് നിർത്തിവെച്ച് ഉത്തരവിറങ്ങിയിരുന്നു. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിക്കുകയായിരുന്നു.എന്നാൽ, ഒരു വർഷത്തിനുശേഷം വീണ്ടും ഈ സേവനം റെയിൽവേ നിർത്തിവെച്ച് ഉത്തരവിറക്കുകയായിരുന്നു.

40 വർഷത്തിലധികമായി പയ്യന്നൂരിന് വിദേശ ഡോളർ നേടി തരുന്ന ഞണ്ട്, ചെമ്മീൻ കയറ്റുമതി ഇതോടെ നഷ്ട‌മാകും. മാത്രമല്ല, സ്റ്റേഷനിലെ നാല് അംഗീകൃത പോർട്ടർമാരുടെ ജോലിയും ഇതോടെ പ്രതിസന്ധിയിലാവും. ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ് പരിശീലന കേന്ദ്രം, കണ്ണൂർ ഗവ.മെഡിക്കൽ കോളജ്, ഗവ. ആയുർവേദ കോളജ്, മൂന്നോളം എൻജിനീയറിങ് കോളജുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണ് പയ്യന്നൂർ.പയ്യന്നൂരിലും പരിസരങ്ങളിലുമുള്ളവർ ഇനി പാർസൽ അയക്കാൻ കണ്ണൂർ സ്റ്റേഷനെ ആശ്രയിക്കണം. മത്സ്യങ്ങൾ കയറ്റി അയക്കുന്നവർക്ക് ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, രണ്ടു മിനിറ്റിൽ താഴെ സ്റ്റോപ്പുകളുള്ള സ്റ്റേഷനുകളിൽ പാർസൽ സർവിസ് വേണ്ടെന്നതാണ് റെയിൽവേ നിലപാട്. ഇത് യാഥാർഥ്യമായാൽ പ്രധാന ജങ്ഷനുകളിൽ മാത്രമായി പാർസൽ സർവിസ് പരിമിതപ്പെടും. ഇത് കടുത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അമൃത് ഭാരത് പദ്ധതി പ്രകാരം സ്റ്റേഷനുകളെ വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് പാർസൽ സർവിസിന് ചുവപ്പു കൊടി കാണിച്ചത്. ഇതിനിടയിൽ ചില സ്റ്റേഷനുകൾ തരംതാഴ്ത്താനുള്ള ശ്രമവും പ്രതിഷേധത്തിനിടയാക്കിയിരുന്നു.


Share our post
Continue Reading

Kannur

റിസർവേഷനുണ്ടായിട്ടും ടി.ടി ടോയ്‌ലറ്റിന് സമീപം നിർത്തിച്ചു; യാത്രക്കാരന് 60,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Published

on

Share our post

കണ്ണൂർ: ടി.ടിയുടെ ധിക്കാരം മൂലം തൃശൂരിൽനിന്ന് കണ്ണൂർ വരെ ടോയ്‍ലറ്റിന് സമീപം നിന്നു യാത്രചെയ്യേണ്ടിവന്ന യാത്രക്കാരന് ഇന്ത്യൻ റെയിൽവേ 60,000 രൂപ നഷ്ടപരിഹാരം നൽകാൻ കണ്ണൂർ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ വിധി. കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ല പ്രസിഡന്റും പൊതു പ്രവർത്തകനുമായ ആർട്ടിസ്റ്റ് ശശികലയുടെ പരാതിയിലാണ് നടപടി.ആർട്ടിസ്റ്റ് ശശികല തൃശൂരിൽനിന്ന് രാത്രി എട്ടിന് കണ്ണൂരിലേക്ക് മരുസാഗർ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യവേ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടി.ടി ഹേമന്ത് കെ. സന്തോഷ് ടിക്കറ്റ് പരിശോധിക്കുകയും ഇരുന്ന സീറ്റിൽനിന്ന് എഴുന്നേൽപിച്ചു ടോയ്‌ലറ്റിന് സമീപം കണ്ണൂർ വരെ നിർത്തിക്കുകയുമായിരുന്നുവെന്നാണ് പരാതി.

എന്തു കാരണത്താലാണ് ടി.ടി ഇത്തരത്തിലുള്ള നടപടി കൈക്കൊണ്ടതെന്ന ചോദ്യമുന്നയിച്ചു ടി.ടിക്കും തിരുവനന്തപുരം ഡിവിഷനൽ കമേഴ്‌സ്യൽ റെയിൽവേ മാനേജർക്കും ചെന്നൈ സതേൺ റെയിൽവേ ജനറൽ മാനേജർക്കും ആർട്ടിസ്റ്റ് ശശികല നോട്ടീസ് നൽകിയെങ്കിലും ഇവരിൽനിന്ന് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിച്ചത്.

തുടർന്ന് രണ്ടുവർഷത്തിലധികം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇത്തരമൊരു വിധി ഉണ്ടായത്. വിധി നടപ്പാക്കാൻ അനുവദിച്ച 30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാര തുക നൽകിയില്ലെങ്കിൽ 12 ശതമാനം പലിശയും കൂടി നൽകണം. പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ.പി. സജേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ വൈസ് ചെയർമാൻ കൂടിയാണ് ആർട്ടിസ്റ്റ് ശശികല.


Share our post
Continue Reading

Kannur

പി.ജി.എസ് ഓര്‍ഗാനിക്ക് സര്‍ട്ടിഫിക്കേഷന്‍ പദ്ധതി

Published

on

Share our post

കണ്ണൂർ : ജൈവകര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ക്ക് മാര്‍ക്കറ്റുകളില്‍ ന്യായമായ വില ലഭിക്കുന്നതിന് വേണ്ടിയുള്ള പി.ജി.എസ് ഓര്‍ഗാനിക്ക് സര്‍ട്ടിഫിക്കേഷന്‍ പദ്ധതി കൂടുതല്‍ കര്‍ഷകര്‍ക്ക് അവസരം നല്‍കുന്നു. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ www.pgsindia.ncof.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.നിലവില്‍ 11 ബ്ലോക്കുകളായി 120 ഓളം ക്ലസ്റ്ററുകളാണ് പി.ജി.എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഓരോ ബ്ലോക്കുകളിലേയും കൃഷിഭവനുകളില്‍ ഏരിയ അനുസരിച്ച് 50 ഹെക്ടര്‍ വീതം വരുന്ന ഗ്രൂപ്പുകളെയാണ് പി.ജി.എസ് ക്ലസ്റ്ററുകളായി രൂപീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കൃഷിഭവനുകളുമായി ബന്ധപ്പെടണം.


Share our post
Continue Reading

Trending

error: Content is protected !!