India
മികച്ച ശമ്പളത്തോടെ ഡല്‍ഹി സര്‍ക്കാര്‍ സർവ്വീസില്‍ ജോലി നേടാം; 1841 ഒഴിവുകള്‍

ഡല്‍ഹി ഗവണ്മെന്റിന് കീഴിലെ വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുള്ള തസ്തികകളിലേക്ക് ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അധ്യാപക-പാരാ മെഡിക്കല്‍ തസ്തികകള്‍ ഉള്‍പ്പെടെ 1,841 ഒഴിവിലേക്കാണ് വിജ്ഞാപനം.
മ്യൂസിക് ടീച്ചര്‍: ഒഴിവ്-182. യോഗ്യത: മ്യൂസിക് ഒരു വിഷയമായ ബി.എ. ഡിഗ്രി. അല്ലെങ്കില്‍, ഹയര്‍ സെക്കന്‍ഡറിയും വിവിധ സ്ഥാപനങ്ങള്‍ നല്കുന്ന തത്തുല്യയോഗ്യതയും. ശമ്പളം: 44,900-1,42,400 രൂപ. പ്രായം: 32 വയസ്സില്‍ താഴെ.
ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (സ്പെഷ്യല്‍ എജുക്കേഷന്‍ ടീച്ചര്‍): ഒഴിവ്-581. യോഗ്യത: ബിരുദവും സ്പെഷ്യല്‍ എജുക്കേഷനില്‍ ബി.എഡും. അല്ലെങ്കില്‍, ബി.എഡും സെപ്ഷ്യല്‍ എജുക്കേഷനില്‍ ദ്വിവത്സര ഡിപ്ലോമയും. അല്ലെങ്കില്‍, സ്പെഷ്യല്‍ എജുക്കേഷനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫഷണല്‍ ഡിപ്ലോമ. ശമ്പളം: 44,900-1,42,400 രൂപ. പ്രായം: 30 വയസ്സില്‍ താഴെ.
ലാബ് അസിസ്റ്റന്റ് (ഗ്രൂപ്പ്-IV): ഒഴിവ്-138. യോഗ്യത: പത്താംക്ലാസ്/ഹയര്‍ സെക്കന്‍ഡറി/സയന്‍സുള്‍പ്പെട്ട പ്ലസ്ടു, മെഡിക്കല്‍ ലബോറട്ടറി ടെക്നിക്സില്‍ ഡിപ്ലോമ. അല്ലെങ്കില്‍, എം.എല്‍.ടി.യില്‍ പ്ലസ്ടു വൊക്കേഷണല്‍ കോഴ്സ്. ശമ്പളം: 25,500-81,100 രൂപ. പ്രായം: 18-27 വയസ്സ്.
അസിസ്റ്റന്റ് (ഒ.ടി./സി.എസ്.എസ്.ഡി.): ഒഴിവ്-118. യോഗ്യത: പത്താംക്ലാസ്/ഹയര്‍ സെക്കന്‍ഡറി/സയന്‍സുള്‍പ്പെട്ട പ്ലസ്ടു, ഓപ്പറേഷന് റൂം അസിസ്റ്റന്റ് കോഴ്സ്. ശമ്പളം: 19,900-63,200 രൂപ. പ്രായം: 18-27 വയസ്സ്.
ടെക്നീഷ്യന്: (ഒ.ടി./സി.എസ്.എസ്.ഡി.): ഒഴിവ്-72. യോഗ്യത: പത്താംക്ലാസ്/ഹയര്‍ സെക്കന്‍ഡറി/സയന്‍സുള്‍പ്പെട്ട പ്ലസ്ടു, ഓപ്പറേഷന് റൂം അസിസ്റ്റന്റ് കോഴ്സ്, അഞ്ചുവര്‍ഷത്തെ പരിചയം. ശമ്പളം: 25,500-81,000 രൂപ. പ്രായം: 18-27 വയസ്സ്.
റേഡിയോഗ്രാഫര്‍: ഒഴിവ്-32. യോഗ്യത- സയന്‍സ് ഉള്‍പ്പെട്ട പ്ലസ്ടു, റേഡിയോഗ്രാഫിയില്‍ ദ്വിവത്സര സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ബി.എസ്സി. (റേഡിയോഗ്രാഫി)/ ദ്വിവത്സര റേഡിയോളജിക്കല്‍ ടെക്നോളജി. ശമ്പളം 25,500-81,000 രൂപ. പ്രായം 18-27 വയസ്സ്.
അസിസ്റ്റന്റ് ഗ്രേഡ്-III: ഒഴിവ് -39. യോഗ്യത- ബിരുദവും കംപ്യൂട്ടര്‍ ഓപ്പറേഷനില്‍ അറിവും. മിനുട്ടില്‍ 35 ഇംഗ്ലീഷ് വാക്ക് കംപ്യൂട്ടര്‍ ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം. ശമ്പളം 29,200-92,300 രൂപ. പ്രായം 18-27.
സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്: ഒഴിവ്-244. യോഗ്യത-സ്റ്റാറ്റിസ്റ്റിക്സ്/ ഓപ്പറേഷണല്‍ റിസര്‍ച്ച്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ബിരുദതലത്തിലോ ബിരുദാനന്തര ബിരുദതലത്തിലോ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച, ഇക്കണോമിക്സ്/ മാത്തമാറ്റിക്സ്/ കൊമേഴ്സ്./ ബിരുദാനന്തര ബിരുദം. ശമ്പളം 35,400-1,12,400 രൂപ. പ്രായം 30 കവിയരുത്.
എജുക്കേഷണല്‍ ആന്‍ഡ് വൊക്കേഷണല്‍ ഗൈഡന്‍സ് കൗണ്‍സലര്‍: ഒഴിവ്-188 (പുരുഷന്-138, വനിത-50): യോഗ്യത- സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ്ങില്‍ ഡിപ്ലോമയും. ശമ്പളം 47,600-1,51,100 രൂപ. പ്രായം 30 കവിയരുത്. അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി, എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ 15.09.2023 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ https://dsssb.delhi.gov.in-ല്‍ ലഭ്യമാണ്. അപേക്ഷ ഓഗസ്റ്റ് 17 മുതല്‍ സമര്‍പ്പിക്കാം. അവസാന തീയതി: സെപ്റ്റംബര്‍ 15.
India
പിന്‍കോഡുകള്‍ക്ക് വിട, നിങ്ങള്‍ക്കിനി ഡിജിറ്റല്‍ വിലാസം

പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്പരാഗതമായി ഉപയോഗിക്കുന്ന പിന്‍കോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പത്തക്ക ഡിജിപിന്‍ മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ സഹായിക്കും.
നിങ്ങളുടെ ഡിജിപിന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകം വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്സൈറ്റ് വഴി നിങ്ങള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിന്‍ മനസിലാക്കാനാവും. കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും ആംബുലന്‍സ് രക്ഷാപ്രവര്‍ത്തനം എന്നിവ കൃത്യസമയം ലഭ്യമാക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് ഈ ഡിജിപിന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ വെബ്സൈറ്റുകളില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്കും ലോജിസ്റ്റിക്സ് സേവനദാതാക്കള്‍ക്കുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള വെബ്സൈറ്റുകളില്‍ ഡിജിപിന്‍ നല്‍കുന്നത് വഴി ഡെലിവറികള്‍ അതിവേഗമാക്കാന്‍ സാധിക്കും. ഡിജിപിന്‍ ക്യൂആര്‍ കോഡുകള്‍ സ്കാന്‍ ചെയ്താല്‍ ഗൂഗിള്‍ മാപ്പ് വഴി ലൊക്കേഷന്‍ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും.
ഡിജിപിന്‍ ലഭിക്കാന്‍ ചെയ്യേണ്ടത്
https://dac.indiapost.gov.in/mydigipin/home എന്ന പേജ് സന്ദര്‍ശിക്കുക. നിങ്ങളുടെ ലൊക്കേഷന്‍ തിരഞ്ഞ് കണ്ടു പിടിച്ച് അതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലത് ഭാഗത്ത് താഴെയായി ആ സ്ഥാനത്തിന്റെ ഡിജിപിന്‍ ലഭിക്കും.
4 മീറ്റര്‍ പരിധിയില്‍ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ഇതുവഴി സാധിക്കും.
ഐഐടി ഹൈദരാബാദ്, എആര്‍എസ്സി, ഐഎസ്ആര്‍ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണഇ് തപാല്‍ വകുപ്പ് ഈ സംവിധാനം ഒരുക്കിയത്.
India
ഏത് പ്ലാറ്റ്ഫോമിലേയ്ക്കും വീഡിയോ-ഓഡിയോ കോളുകൾ, ഫോൺ നമ്പർ വേണ്ട; എക്സ് ചാറ്റുമായി മസ്ക്

എക്സിൽ കൂടുതൽ പരിഷ്കരണം പ്രഖ്യാപിച്ച് ഇലോൺ മസ്ക്. ‘എക്സ് ചാറ്റ്’ എന്ന പുതിയ ഡയറക്ട് മെസേജിങ് (ഡിഎം) സംവിധാനമാണ് മസ്ക് പുതുതായി അവതരിപ്പിച്ചത്. ഏത് തരത്തിലുള്ള ഫയലുകളും എക്സ് ചാറ്റ് ഉപയോഗിച്ച് കൈമാറാൻ സാധിക്കും. കൂടാതെ മെസേജ് കണ്ടുകഴിഞ്ഞ് ഡിലീറ്റായിപ്പോകുന്ന വാനിഷിങ് മെസ്സേജിങ്ങും പുതിയ സംവിധാനത്തിൽ ഉൾപ്പെടും.
ഫോൺ നമ്പർ ഇല്ലാതെതന്നെ മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് വീഡിയോ, ഓഡിയോ, കോളുകൾ ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കുമെന്ന് മസ്ക് അറിയിച്ചു. റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചാണ് ഈ ഫീച്ചർ രൂപകൽപന ചെയ്തിരിക്കുന്നത്. ബിറ്റ്കോയിൽ ശൈലിയിലുള്ള എൻക്രിപ്ഷനാണ് ഇതിനെന്നും ഇലോൺ മസ്ക് എക്സിലൂടെ അറിയിച്ചു. സുരക്ഷയും സ്വകാര്യതയും വർധിപ്പുക്കുക എന്നതാണ് ലക്ഷ്യം.
India
ഛത്തീസ്ഗഡിലെ 17 ഗ്രാമങ്ങളിൽ വൈദ്യുതിയെത്തി; ആദ്യമായി!

റായ്പൂർ: ഛത്തീസ്ഗഡിലെ മൊഹ്ല-മാൻപൂർ അംബാഗഡ് ചൗക്കി ജില്ലയിലെ 17 ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയെത്തി. മാവോയിസ്റ്റ് ബാധിത മേഖലയാണിത്. വനത്തോടടുത്ത് കിടക്കുന്ന ഗ്രാമങ്ങളിൽ മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിലാണ് ആദ്യമായി വൈദ്യുതി എത്തിയതെന്ന് ഛത്തീസ്ഗഡ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
17 ഗ്രാമങ്ങളിലായി ആകെ 540 വീടുകളുണ്ട്. അതിൽ 275 വീടുകൾക്കാണിപ്പോൾ വൈദ്യുതി കണക്ഷൻ ലഭിച്ചിരിക്കുന്നത്. കണക്ഷന് അപേക്ഷിച്ച ശേഷിക്കുന്നവരുടെ വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിൽ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കണക്ഷൻ നൽകുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കടുൽജോറ, കട്ടപ്പർ, ബോദ്ര, ബുക്മാർക്ക, സംബൽപൂർ, ഗട്ടെഗഹാൻ, പുഗ്ദ, അമകോഡോ, പെറ്റെമെറ്റ, തതേകാസ, കുന്ദൽക്കൽ, റൈമാൻഹോറ, നൈൻഗുഡ, മെറ്റാടോഡ്കെ, കൊഹ്കതോല, എഡാസ്മെറ്റ, കുഞ്ചകൻഹാർ എന്നീ ഗ്രാമങ്ങളിലാണ് ആദ്യമായി വൈദ്യുതി എത്തിയിരിക്കുന്നത്. ഗ്രാമങ്ങൾ മാവോയിസ്റ്റ് ബാധിത പ്രദേശമാണെന്ന് മൊഹല മാൻപൂർ കളക്ടർ തുലിക പ്രജാപതി പറഞ്ഞു.
ആദ്യമായി തങ്ങളുടെ ഗ്രാമത്തിൽ വെളിച്ചമെത്തിയതിൽ അതീവ സന്തോഷവാന്മാരാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. ചില ഗ്രാമങ്ങളിൽ കുട്ടികൾ നൃത്തം ചെയ്യുകയും പ്രായമായവർ പടക്കം പൊട്ടിക്കുകയും ചെയ്തു.
‘ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്ഫോർമർ സ്ഥാപിച്ചു. ഇതിനായി 45 കിലോമീറ്റർ നീളമുള്ള 11 കെവി ലൈൻ, 87 ലോ പ്രഷർ തൂണുകൾ, 17 ട്രാൻസ്ഫോർമറുകൾ എന്നിവ സ്ഥാപിച്ചു.
വനം വകുപ്പിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നേടുന്നത് മുതൽ 11 കെ.വി ലൈൻ സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ ഈ വിദൂര ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുന്നത് വരെയുള്ള ജോലികൾ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞങ്ങളുടെ എല്ലാവരുടെയും സമർപ്പിത പരിശ്രമം മൂലം ഇത് സാധ്യമായിരിക്കുകയാണ്,’ ഉദ്യോഗസ്ഥൻ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്