Connect with us

THALASSERRY

മാഹിയിലെ പൊതുവിദ്യാലയങ്ങളിൽ അധ്യാപകരില്ല

Published

on

Share our post

മയ്യഴി: അധ്യാപകക്ഷാമം നിലനിൽക്കുന്ന മാഹിയിലെ സർക്കാർ സ്കൂളുകളിൽ പാഠങ്ങൾ പഠിപ്പിക്കാതെ പാദവാർഷിക പരീക്ഷയിലേക്ക് വിദ്യാർഥികളെ തള്ളിവിടുന്നു. മാഹിയിലെ പൊതുവിദ്യാലയങ്ങളിൽ 47 അധ്യാപക തസ്‌തികയാണ്‌ പത്തുവർഷമായി ഒഴിഞ്ഞുകിടക്കുന്നത്‌.

ചുരുക്കം ചില താൽക്കാലിക നിയമനമല്ലാതെ സ്ഥിരനിയമനമൊന്നും ഇക്കാലയളവിൽ നടന്നിട്ടില്ല. സ്‌കൂളുകളിൽ ചില വിഷയങ്ങൾ പഠിപ്പിക്കാൻ അധ്യാപകരില്ലാത്ത അവസ്ഥയാണ്. ഡബിൾ എൻജിൻ സർക്കാരുള്ള പുതുച്ചേരി സംസ്ഥാനത്താണ്‌ ദുരവസ്ഥ.

പ്രീ–-പ്രൈമറി വിഭാഗത്തിൽ മൂന്നുവർഷമായി മൂന്ന്‌ അധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. പ്രൈമറി വിഭാഗത്തിൽ 50 അധ്യാപകർ വേണ്ടിടത്ത് 40 പേരേയുള്ളൂ. നാല്‌ പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപകരില്ല. സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കാൻ പല സ്‌കൂളിലും പേരിനുപോലും അധ്യാപകരില്ല. 12 പേർ വേണ്ടിടത്ത് ഏഴ്‌ സാമൂഹ്യശാസ്ത്രം അധ്യാപകരാണുള്ളത്‌.

ഹിന്ദി, മലയാളം, അറബിക് വിഷയങ്ങൾ പഠിപ്പിക്കാൻ ഒരേ അധ്യാപകർ വിവിധ സ്കൂളുകളിലേക്ക്‌ നേട്ടോട്ടമാണ്. അറബിക് ഭാഷ പഠിപ്പിക്കാൻ എട്ട്‌ അധ്യാപകർ വേണ്ടിടത്ത് രണ്ടുപേർ മാത്രം. പല സ്കൂളുകളിലും ഭാഷാധ്യാപനം നാമമാത്രമായേ നടക്കുന്നുള്ളൂ. അധ്യാപക ക്ഷാമത്തിനൊപ്പം യാതൊരു മുന്നൊരുക്കവുമില്ലാതെ സി.ബി.എസ്‌.ഇ പാഠ്യ പദ്ധതികൂടി നടപ്പാക്കിയത്‌ പൊതുവിദ്യാഭ്യാസ മേഖലയെ സാരമായി ബാധിക്കുകയാണ്‌.

സി.ബി.എസ്‌.ഇ സിലബസ്സ് അനുസരിച്ചുള്ള പാഠപുസ്തകങ്ങളും എല്ലാ ക്ലാസിലും ലഭ്യമാക്കിയിട്ടില്ല. ഹയർ സെക്കൻഡറി വിഭാഗത്തിൽ ചില വിഷയങ്ങൾക്ക് ക്ലാസുകളേ നടക്കാത്ത സ്‌കൂളുകളുണ്ട്‌. മാഹി വിദ്യാഭ്യാസ മേലധ്യക്ഷന്റെ തസ്തിക വർഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.എട്ടുവർഷമായി ഇൻ ചാർജ് ഭരണമാണ്. ഏതെങ്കിലും പ്രധാന അധ്യാപകനോ വൈസ് പ്രിൻസിപ്പലിനോ അധിക ചുമതല നൽകുകയാണ് പതിവ്.
പൊതുവിദ്യാഭ്യാസം 
സംരക്ഷിക്കണം–- 
ജി.എസ്‌.ടി.എ

മയ്യഴി മാഹിയിലെ പൊതു വിദ്യാഭ്യാസ മേഖല സംരക്ഷിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ഗവ. സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ ആവശ്യപ്പെട്ടു. അക്കാദമികരംഗത്തെ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാനുമുള്ള നടപടി പുതുച്ചേരി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ജി.എസ്‌.ടി.എ പ്രസിഡന്റ്‌ പി യതീന്ദ്രൻ അഭ്യർഥിച്ചു.


Share our post

THALASSERRY

കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം

Published

on

Share our post

തലശേരി: വർഷങ്ങളുടെ കാത്തിരിപ്പിനും അനിശ്‌ചിതത്വത്തിനുമൊടുവിൽ കൊടുവള്ളി റെയിൽവേ മേൽപാലം പൂർത്തിയാകുന്നതിന്റെ ആഹ്ലാദത്തിലാണ്‌ വടക്കൻ കേരളം. സ്റ്റീൽ സ്‌ട്രെക്ച്ചറിൽ നിർമിക്കുന്ന റെയിൽവേ മേൽപാലം നിർമാണം അവസാനഘട്ടത്തിലാണ്‌. അനുബന്ധറോഡ്‌ നിർമാണം പൂർത്തിയായതോടെ കൈവരിനിർമാണം, പെയിന്റിങ്, റോഡ്‌ മാർക്കിങ് തുടങ്ങിയ മിനുക്ക്‌ ജോലികൾ മാത്രമാണിനി ബാക്കി. ഈ മാസം മേൽപാലം ഉദ്‌ഘാടന സജ്ജമാകും. കൊടുവള്ളിയിൽ 230ാം നമ്പർ ലെവൽക്രോസിന്‌ പകരമാണ്‌ പാലം. ദേശീയപാതയിലടക്കം കുരുക്ക്‌ തീർത്ത കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ അനന്തമായ കാത്തിരിപ്പാണ്‌ ഇതോടെ അവസാനിക്കുന്നത്‌. കൊടുവള്ളിയിൽനിന്ന്‌ 314 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപാതയോടെയാണ്‌ മേൽപ്പാലം. 36.37കോടി രൂപ ചെലവിലാണ്‌ നിർമാണം. 16.25 കോടി രൂപ സ്ഥലമെടുപ്പിന്‌ മാത്രമായി. 27 ഭൂവുടമകളിൽനിന്ന്‌ 123.6 സെന്റ്‌ സ്ഥലമാണ്‌ ഏറ്റെടുത്തത്‌. കിഫ്‌ബി ധനസഹായത്തോടെ സംസ്ഥാനത്ത്‌ നിർമിക്കുന്ന പത്ത്‌ മേൽപാലങ്ങളിലൊന്നാണിത്‌. റെയിൽവേയും സംസ്ഥാനവും സംയുക്തമായാണ്‌ നിർമാണം. മൊത്തം നിർമാണ ചെലവിന്റെ 26.31 കോടി രൂപ സംസ്ഥാനവും 10.06 കോടിരൂപ റെയിൽവേയുമാണ്‌ വഹിച്ചത്‌. ലെവൽക്രോസ്‌ ഇല്ലാത്ത കേരളം പദ്ധതിയിലാണ്‌ കൊടുവള്ളി മേൽപാലത്തിന്റെയും നിർമാണം. സ്‌റ്റീൽ കോൺക്രീറ്റ്‌ കോമ്പോസിറ്റ്‌ 
സ്‌ട്രെക്‌ചർ പാലം 2021 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ പാലം നിർമാണോദ്‌ഘാടനം നിർവഹിച്ചത്‌. കൊടുവള്ളിയിൽ പഴയബാങ്ക്‌ കെട്ടിടത്തിന്റെ സമീപത്തുനിന്ന്‌ ഇല്ലിക്കുന്നിൽ റെയിൽവേ സിഗ്നൽ ഗേറ്റിനടുത്തുവരെയാണ്‌ മേൽപ്പാലം. സ്‌റ്റീൽ കോൺക്രീറ്റ്‌ കോമ്പോസിറ്റ്‌ സ്‌ട്രെക്‌ചറിലാണ്‌ നിർമാണം. പാലത്തിന്റെ പൈലും പൈൽകാപ്പും കോൺക്രീറ്റും പിയറും പിയർക്യാപ്പും ഗർഡറും സ്‌റ്റീലും സ്ലാബ്‌ കോൺക്രീറ്റുമാണ്‌. ഗതാഗതക്കുരുക്കിനോട്‌ വിടപറയാം. ദേശീയപാതയിൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും യാത്രാക്ലേശവുമാണ്‌ മേൽപാലംവരുന്നതോടെ പരിഹരിക്കപ്പെടുക. തലശേരി–-അഞ്ചരക്കണ്ടി റോഡിലെ കൊടുവള്ളി റെയിൽവേ ലെവൽക്രോസ്‌ അടക്കുമ്പോൾ ദേശീയപാതയിൽ ഗതാഗതസ്‌തംഭനമായിരുന്നു. സ്ഥലമേറ്റെടുക്കലിന്‌ തുടക്കംമുതൽ പലവിധ തടസ്സങ്ങളായിരുന്നു. സ്ഥലമെടുപ്പ്‌ ചോദ്യംചെയ്‌ത്‌ കോടതിയിലും ഹർജിയെത്തി. എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷമാണ്‌ സ്ഥലമെടുപ്പ്‌ വേഗത്തിലായത്‌. ആകർഷകമായ പാക്കേജോടെ മെച്ചപ്പെട്ട നഷ്‌ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തു. ഇല്ലിക്കുന്നിലെ കുത്തനെയുള്ള കയറ്റത്തിൽ ചരക്കുവാഹനങ്ങൾ നിയന്ത്രണംവിട്ട്‌ റെയിൽവേ ഗേറ്റ്‌ തകർന്ന്‌ ട്രെയിൻ ഗതാഗതമടക്കം തടസ്സപ്പെട്ടിരുന്നു. പാലംവരുന്നതോടെ ചരക്കുവാഹനങ്ങൾക്കുംഎളുപ്പം ഇല്ലിക്കുന്ന്‌ കടന്നുപോവാം.


Share our post
Continue Reading

THALASSERRY

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Published

on

Share our post

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

THALASSERRY

തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

Published

on

Share our post

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.


Share our post
Continue Reading

Trending

error: Content is protected !!