Kannur
കേസിൽ കുടുങ്ങി…അഡൂർക്കടവ് പാലം നിർമാണം വൈകും

ശ്രീകണ്ഠപുരം: ചെങ്ങളായിയെയും മലപ്പട്ടത്തെയും ബന്ധിപ്പിക്കുന്ന ചെങ്ങളായി – അഡൂർക്കടവ് പാലത്തിന്റെ നിർമാണം ടെൻഡറുമായി ബന്ധപ്പെട്ട കേസിൽ കുടുങ്ങിയതോടെ ജനം നിരാശയിൽ.
പാലത്തിന്റെ ടെൻഡർ നടപടികൾ നേരത്തേ പൂർത്തിയായിരുന്നു. ഊരാളുങ്കൽ സൊസൈറ്റിയാണ് ടെൻഡർ എടുത്തത്. എന്നാൽ, നിയമപരമായല്ല ടെൻഡർ നൽകിയതെന്നാരോപിച്ച് ഇരിക്കൂറിലെ കൺസ്ട്രക്ഷൻ കമ്പനിയാണ് കേസ് നൽകിയത്. ഇതോടെ പാലം നിർമാണവുമായി ബന്ധപ്പെട്ട മറ്റു നടപടിയെല്ലാം നിലച്ചു.
ജൂലൈ 17ന് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ കൊണ്ട് പാലത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം നടത്തിക്കാനിരിക്കെയാണ് കേസ് വന്നത്. തുടർന്ന് ഉദ്ഘാടനച്ചടങ്ങ് മാറ്റിവെച്ചു. നിയമപരമായാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് ടെൻഡർ നൽകിയതെന്നും ഇരിക്കൂറിലെ കൺസ്ട്രക്ഷൻ കമ്പനി അനാവശ്യമായാണ് കേസ് നൽകിയതെന്നുമാണ് അധികൃതർ പറയുന്നത്.
ഇരിക്കൂർ, തളിപ്പറമ്പ് മണ്ഡലങ്ങളെ കൂടി ബന്ധിപ്പിക്കുന്നതാണ് പാലം. 12 കോടി ചെലവിലാണ് അഡൂർക്കടവിൽ പാലം നിർമിക്കാൻ തീരുമാനിച്ചത്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 2018-19 വർഷത്തെ ബജറ്റിൽ 9.50 കോടി പാലം നിർമാണത്തിന് അനുവദിച്ചിരുന്നു. സമീപ റോഡ് നിർമാണത്തിനായി നാട്ടുകാർ സൗജന്യമായി സ്ഥലം നൽകുകയും ചെയ്തിരുന്നു.
എന്നാൽ, 2018-19 വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് പാലത്തിന്റെ പ്ലാനിലും എസ്റ്റിമേറ്റിലും റീ കാസ്റ്റിങ് വരുത്തി. ഇതോടെ തുടർ നടപടികൾ നിലച്ചു. പിന്നീട് തളിപ്പറമ്പ് എം.എൽ.എ എം.വി. ഗോവിന്ദന്, ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ് എന്നിവർ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് തുടരുന്ന പ്രശ്നങ്ങള്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
ഇതേ തുടർന്നാണ് തടസ്സങ്ങള്‍ നീക്കി ടെൻഡർ നൽകിയത്. എന്നാൽ നിലവിൽ നിർമാണം കേസിൽ കുടുങ്ങിനിൽക്കുന്നതിനാൽ പാലം ഇനിയെന്ന് യാഥാർഥ്യമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
ആശ്രയം തൂക്കുപാലം മാത്രം
ചെങ്ങളായി ടൗണിനടുത്ത കടവിലാണ് അഡൂരിനെ ബന്ധിപ്പിച്ച് പാലം പണിയുക. നിലവിൽ ഇവിടെ തൂക്കുപാലമാണ് ഏക ആശ്രയം. ദിനംപ്രതി കുട്ടികളും പ്രായമായവരുമെല്ലാം തൂക്കുപാലം കടന്നാണ് മറുകരകളിലെത്തുന്നത്.
പുതിയ പാലം വരുന്നതോടെ മലപ്പട്ടം, മയ്യിൽ ഭാഗത്തുള്ളവർക്കെല്ലാം ശ്രീകണ്ഠപുരം പോകാതെ ചെങ്ങളായി മേഖലയിലേക്ക് എളുപ്പത്തിലെത്താൻ സാധിക്കും. വിമാനത്താവള ലിങ്ക് റോഡ് നിലവിൽ വരുമ്പോൾ മറ്റ് വിവിധയിടങ്ങളിൽ നിന്നും ലിങ്ക് റോഡിനെ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായികൂടിയാണ് പുതിയ പാലം പണിയുന്നത്.
വിമാനത്താവളത്തിലേക്കുള്ള എളുപ്പമാർഗം കൂടിയാണിത്. കാലവർഷത്തിൽ ശ്രീകണ്ഠപുരം നഗരവും പരിപ്പായി പ്രദേശവുമെല്ലാം വെള്ളത്തിനടിയിലായി ദിവസങ്ങളോളം ഗതാഗതം മുടങ്ങുന്നത് പതിവാണ്.
പാലം യാഥാർഥ്യമായാൽ ചെങ്ങളായി ഭാഗത്തെത്തുന്നവർക്ക് മലപ്പട്ടം, കണിയാർ വയൽ, ഇരിക്കൂർ ഭാഗങ്ങളിലേക്ക് എളുപ്പത്തിലെത്താനും സാധിക്കും. നിലവിൽ ഇവിടത്തെ തൂക്കുപാലം തുരുമ്പെടുത്ത് അപകട ഭീതിയിലാണ്. ചവിട്ടുപടികളും കൈവരിഭാഗവും തുരുമ്പിച്ചിട്ടുണ്ട്.
ഇത് ഏറെ അപകടക്കെണിയാണൊരുക്കുന്നത്. യാത്രക്കാരുടെ കാലിലും കൈയിലും തുരുമ്പിച്ച ഷീറ്റും കമ്പിയും കൊള്ളുന്നതും പതിവാണ്. പാലം യാഥാര്‍ഥ്യമായാൽ ഏറെക്കാലമായി മലപ്പട്ടം, ചെങ്ങളായി നിവാസികള്‍ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരമാകും. പാലം യാഥാർഥ്യമാക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് ചെങ്ങളായി പഞ്ചായത്ത് ഒമ്പതാം വാർഡംഗം ആഷിഖ് ചെങ്ങളായി വകുപ്പു മന്ത്രിക്കടക്കം നിവേദനം അയച്ചിട്ടുണ്ട്.
Kannur
ചന്ദന കടത്ത്: പാവന്നൂരിൽ രണ്ടു പേർ പിടിയിൽ


കണ്ണൂർ: ചന്ദനം സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ പിടിയിലായി.13 കിലോ ഗ്രാം ചന്ദനമുട്ടികള്‍, 6.5 കിലോഗ്രാം ചെത്ത് പൂളുകള്‍ എന്നിവ സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ പാവന്നൂർ കടവ് ഭാഗത്തു നിന്നാണ് എക്സൈസ് ഇവരെ പിടികൂടിയത്.പാവന്നൂർ കടവ് സ്വദേശികളായ എം.പി. അബൂബക്കർ, സി.കെ അബ്ദുൽ നാസർ എന്നിവരെയാണ് ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ ബാലൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
Kannur
ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ഡോക്ടർമാരുടെ താല്‍ക്കാലിക ഒഴിവ്


ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.താല്പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ ടി.സി.എം.സി/കെ.എം.സി രജിസ്ട്രേഷന് അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും നിലവില്‍ ഉള്ള ഒഴിവുകളില്‍ നിയമിക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ അപേക്ഷകൾ സ്വീകരിക്കും. ഫോണ്‍ : 0497 2700709
Kannur
ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്


പിണറായി കമ്മ്യൂണിറ്റി സെന്ററില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ എല്‍.എസ്.ജി.ഡി പ്രോജക്ടിനു വേണ്ടി ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫാർമസിസ്റ്റിന്റെ രണ്ട് ഒഴിവുകളും ആംബുലൻസ് ഡ്രൈവറുടെ ഒരു ഒഴിവുമാണ് ഉള്ളത്. ഫെബ്രുവരി 28 ന് രാവിലെ 11ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 2.30ന് ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്കും സി.എച്ച്.സിയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി അംഗീകൃത യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍ : 0490 2342710
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്