Connect with us

THALASSERRY

പരിചരിക്കാൻ ആളില്ല: തലശ്ശേരി കടലോര ഉദ്യാനം കാട്കയറുന്നു

Published

on

Share our post

തലശ്ശേരി: നഗരവാസികൾക്ക് സായന്തനം ചിലവഴിക്കാൻ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച കടലോര വിശ്രമ കേന്ദ്രം പരിചരിക്കാൻ ആളില്ലാത്തതിനാൽ കാട്കയറുന്നു. രാവിലെ പതിവു ശുചീകരണമൊഴിച്ചാൽ ഈ ഉദ്യാനകേന്ദ്രത്തിൽ പിന്നീടുള്ള സമയങ്ങളിൽ പരിപാലനത്തിന് ആരുമില്ലാത്ത അവസ്ഥയാണ്. ആളുകൾക്കുള്ള ഇരിപ്പിടങ്ങളിൽ പലപ്പോഴും തെരുവുനായകൾ കയറിക്കിടക്കുന്ന കാഴ്ചയാണ്.

ഇരിപ്പിടത്തിന് താഴെയുള്ള പുൽത്തകിടികൾ പടർന്ന് കാട്കയറുന്ന നിലയിലായി. രാവിലെ മുതൽ രാത്രി വൈകുന്നത് വരെയുള്ള സമയങ്ങളിൽ തെരുവുനായകൾ ഇവിടെ വിഹരിക്കുകയാണ്. നടപ്പാതയിൽ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനാൽ നായ്ക്കൾ ഇവിടം താവളമാക്കുന്നു. സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ച് അടുത്ത കാലത്ത് കടൽത്തീരം ശുചീകരിച്ചിരുന്നെങ്കിലും ഇപ്പോഴത് പഴയപടിയായി. സിനിമ ചിത്രീകരണം ഉൾപ്പെടെ നടന്ന കളർഫുൾ കടൽത്തീരമാണിത്. പരിപാലനം ശരിയായ വിധത്തിൽ നടക്കാത്തതിനാൽ പൈതൃക തീരത്തിന്റെ സൗന്ദര്യം പതിയെ മങ്ങുകയാണ്.

മാലിന്യം നിറയുന്നു

കടൽ കാഴ്ചകൾ ആസ്വദിക്കാനെത്തുന്നവർക്ക് മനംമടുപ്പിക്കുന്ന അവസ്ഥയാണ് നടപ്പാതയോട് തൊട്ടപ്പുറമുള്ള കാഴ്ച. ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും പ്ലാസ്റ്റിക്കുമുൾപ്പെടെയുള്ളവ തീരത്ത് ദിവസവും നിറയുകയാണ്. കടലോരത്തെ ഭൂരിഭാഗം സ്ഥലവും ഇപ്പോൾ മാലിന്യം തള്ളനുള്ള കേന്ദ്രമായി മാറി. മത്സ്യം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നുള്ള മലിനജലം ഒഴുക്കുന്നതും ഇവിടെയാണ്. രാത്രികാലങ്ങളിലാണ് ഇത് പതിവാകുന്നത്.

വാഹനങ്ങളിൽ കൊണ്ടുവന്നാണ് കടൽതീരത്ത് മാലിന്യം തള്ളുന്നത്. നായ്ക്കളും പൂച്ചയും കാക്കകളും ഇവ കൊത്തിവലിച്ച് പരിസരമാകെ വൃത്തിഹീനമാക്കുന്നു. കോഴി അവശിഷ്ടം, ചീഞ്ഞളിഞ്ഞ പഴവർഗങ്ങൾ, പച്ചക്കറികൾ, അറവുമാലിന്യം, മത്സ്യം കയറ്റിയെത്തുന്ന വാഹനങ്ങളിൽനിന്നുളള വലിയ തെർമോകോൾ പെട്ടികൾ അങ്ങനെ പലതുമുണ്ട്.

നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെയും കല്യാണ വീടുകളിൽനിന്നുള്ള മാലിന്യങ്ങളും കടലോരത്ത് തള്ളുന്നവരുമുണ്ട്. ശുചിത്വപൂർണമാക്കുന്നതിന് സർക്കാർ പ്രവർത്തിക്കുമ്പോഴും കടലോരത്തിന്റെ അവസ്ഥക്ക് മാറ്റമില്ല. പാലത്തിന് സമീപം നിരീക്ഷണ കാമറകളുണ്ടെങ്കിലും മാലിന്യം തള്ളുന്നവർക്കെതിരെ ഒരു നടപടിയുമില്ല.

ഒടിഞ്ഞുതൂങ്ങി വിളക്കുകൾ

കടലോര നടപ്പാതയിലും തെരുവോരങ്ങളിലും വെളിച്ചംപകർന്ന വിളക്കുകളിൽ ചിലതൊക്കെ ഒടിഞ്ഞുതൂങ്ങിക്കിടക്കുന്നു. പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കടലോര നടപ്പാതയൊരുക്കിയതും പിയർ റോഡും പരിസരവും നവീകരിച്ചതും. ഇവിടെയൊക്കെ കാസ്റ്റ് അയേൺ വിളക്കുകൾ സ്ഥാപിച്ചത് മുതൽതന്നെ പരാതി ഉയർന്നിരുന്നു. ഉപ്പു കാറ്റേറ്റ് വിളക്കുകളിൽ ചിലത് തൂണിൽ നിന്ന് തെന്നിനിൽക്കുകയാണ്. നടപ്പാതയിൽ വിശ്രമിക്കാനെത്തുന്നവർക്ക് വിളക്കുകാൽ അപകടക്കെണിയാവുന്നു.


Share our post

THALASSERRY

കൈക്കൂലി വാങ്ങിയ കേസ്; വാണിജ്യ നികുതി റിട്ട. ഓഫിസർക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും

Published

on

Share our post

തലശ്ശേരി: സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ പുന:സ്ഥാപിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും. വാണിജ്യ നികുതി റിട്ട. ഓഫിസർ കാസർകോട് പിലിക്കോട് ആയില്യത്തിൽ എം.പി. രാധാകൃഷ്ണനെയാണ് (64) തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്. രണ്ടു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കഠിനതടവ് അനുഭവിക്കണം. 2011 മേയിലാണ് കേസിനാസ്പദമായ സംഭവം.

പ്രതി തളിപ്പറമ്പ് വാണിജ്യ നികുതി ഓഫിസറായിരിക്കുമ്പോഴാണ് സംഭവം. സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ പുന:സ്ഥാപിച്ചു കിട്ടാൻ കണക്കുകൾ പരിശോധിച്ച് നികുതി സ്വീകരിക്കാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. അപ്പീൽ അതോറിറ്റി ഉത്തരവുമായി ചെന്നപ്പോൾ 5000 രൂപ ആവശ്യപ്പെട്ട് വാങ്ങി. വിജിലൻസ് കണ്ണൂർ ഡിവൈ.എസ്.പി എം.സി. ദേവസ്യ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പി സുനിൽ ബാബു കേളോത്തും കണ്ടിയാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാകുമാരി ഹാജരായി


Share our post
Continue Reading

THALASSERRY

ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റിൽ

Published

on

Share our post

തലശ്ശേരി: ബംഗളൂരുവിൽനിന്നും കടത്തിയ എം.ഡി.എം.എയുമായി തലശ്ശേരിയിലെത്തിയ യുവാവിനെ എക്സൈസ് പാർട്ടി പിടികൂടി. ചിറക്കൽ സ്വദേശി കെ.പി. ആകാശ് കുമാറിനെയാണ് (26) 4.87 ഗ്രാം എം.ഡി.എം.എയുമായി തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻ രാജും പാർട്ടിയും ചേർന്ന് പിടികൂടിയത്.ബസ് വഴി ബംഗളൂരുവിൽനിന്നും തലശ്ശേരിയിലെത്തി പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ യുവാവിനെ പിടികൂടുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.തലശ്ശേരി മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ സുപ്രധാന കണ്ണിയായ തലശ്ശേരി സ്വദേശിയെ മൂന്ന് മാസമായി തലശ്ശേരി എക്സൈസ് സംഘം നിരീക്ഷിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇയാളുടെ സുഹൃത്തായ ആകാശ് കുമാർ അറസ്റ്റിലാവുന്നത്. പ്രതിയെ മാർച്ച് അഞ്ച് വരെ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) ലെനിൻ എഡ്വേർഡ്, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രസന്ന, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. സുബീഷ്, സരിൻ രാജ്, പ്രിയേഷ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് ഡ്രൈവർ എം. സുരാജ് എന്നിവരുമു ണ്ടായിരുന്നു.


Share our post
Continue Reading

THALASSERRY

കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയ പെരുന്നാള്‍ സമ്മാനമായി നാടിന് സമര്‍പ്പിക്കും

Published

on

Share our post

തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം ഇരുപത് ദിവസത്തിനുള്ള പണി പൂര്‍ത്തിയാക്കുന്നതിന് തീരുമാനമെടുത്തു.ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ സിന്ധു, എ.ജി.എം. ഐസക് വര്‍ഗ്ഗീസ്, എസ്.പി.എല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ മഹേശ്വരന്‍, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡര്‍ വെങ്കിടേശ്, സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കിഫ്ബി സഹായത്തോടെ നിര്‍മ്മിക്കുന്ന സംസ്ഥാനത്ത പത്ത് ആര്‍.ഒ.ബി.കളിലൊന്നായ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത 20 ദിവസത്തിനുള്ളില്‍ അവസാന മിനുക്കുപണികളും പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രസ്തുത കാലയളവിനുള്ളില്‍ അവസാന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതിനും പുരോഗതി ആഴ്ചതോറും സ്പീക്കറുടെ ഓഫീസ് നേരിട്ട് വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയുടെ സമയം കൂടി നോക്കി ഉദ്ഘാടനതീയതി നിശ്ചയിക്കുന്നതിനും യോഗം തീരുമാനമെടുത്തു.കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയപെരുന്നാല്‍ സമ്മാനമായി തലശ്ശേരി നിവാസികള്‍ക്ക് സമര്‍പ്പിക്കുന്നതോടെ കണ്ണൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വര്‍ഷങ്ങളായുണ്ടായിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!