Connect with us

MATTANNOOR

പറക്കാൻ ആകാശമില്ലാതെ കണ്ണൂർ

Published

on

Share our post

കണ്ണൂർ: പണ്ടൊരു കുന്നംകുളത്തുകാ​രൻ വിമാനമുണ്ടാക്കി. എല്ലാം റെഡിയായി പറക്കാൻ ഒരുങ്ങിയപ്പോഴാണ് അയാൾക്ക് ഒരുകാര്യം ഓർമവന്നത്. റൺവേ മാത്രമില്ല. എന്നാൽ, കണ്ണൂർ വിമാനത്താവളത്തിന്റെ കഥ വ്യത്യസ്തമാണ്. വിമാനത്താവളം റെഡി. റൺവേയും റെഡി. എല്ലാ സൗകര്യങ്ങളുമുണ്ട്. പക്ഷേ, പറന്നുയരാൻ ആകാശം (വിമാനം) മാത്രമില്ല.

ഇനി കേരള മുഖ്യമന്ത്രി പറയുന്നത് കേൾക്കുക: ‘‘കണ്ണൂർ വിമാനത്താവളത്തിന്റെ ഈയവസ്ഥയിൽ പ്രത്യേക മാനസിക സുഖമാണ് കേന്ദ്രസർക്കാറിന് ലഭിക്കുന്നത്. പോയന്റ് ഓഫ് കോൾ പദവി നൽകുന്നകാര്യത്തിൽ തലതിരിഞ്ഞ നിലപാടാണ് കേന്ദ്രത്തിന്റേത്’’- ഒരു വിമാനത്താവളത്തിന്റെ അവസ്ഥയെന്തെന്ന് അറിയാൻ മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ മാത്രം മതി.

കണ്ണൂരിന്റെ ചിറകരിഞ്ഞതിന്റെ ഉത്തരവാദിത്തം കേന്ദ്രസർക്കാറിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് സ്ഥാപിക്കുക കൂടിയാണ് മുഖ്യമന്ത്രി. ഉത്തരവാദി ആരായാലും കണ്ണൂർ വിമാനത്താവളത്തിന്റെ ഗതി ഒട്ടും ആശാവഹമല്ലെന്ന് വ്യക്തം. യാത്രക്കാർ ഏറെയുണ്ടായിട്ടും വിമാനങ്ങളിലാത്തതിനാൽ ആർക്കും പ്രയോജനമില്ലാത്ത സ്ഥിതി. കണ്ണൂരിൽനിന്നുള്ള എം.പിമാർ നിരന്തരം പാർലമെന്റിൽ ഉന്നയിച്ചിട്ടും ഒരുഫലവുമില്ല.

റൺവേയിൽ മുൻനിരയിൽ

2018 ഡിസംബർ ഒമ്പതിനാണ് സംസ്ഥാനത്തെ നാലാമത്തെ രാജ്യാന്തര വിമാനത്താവളം മട്ടന്നൂരിനടുത്ത് മൂർഖൻപറമ്പിൽ നാടിന് സമർപ്പിച്ചത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗോ ഫസ്റ്റ്, ഇൻഡിഗോ എയർലൈൻസ് എന്നിവരാണ് തുടക്കത്തിൽ സർവിസ് നടത്തിയത്.

മികച്ചനിലയിൽ കുതിച്ച് മുന്നോട്ടുപോയ വിമാനത്താവളം നിലവിൽ വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികൾ മാത്രമാണ് ഇപ്പോൾ സർവിസ് നടത്തുന്നത്.

ഗോ ഫസ്റ്റ് എയർലൈൻ സർവിസ് നിർത്തിയതും മറ്റ് എയർലൈനുകൾ കടന്നുവരാത്തതും വിദേശവിമാനങ്ങൾ എത്താൻ പോയൻറ് ഓഫ് കോൾ പദവി കേന്ദ്രം നൽകാത്തതുമാണ് പ്രതിസന്ധി കൂട്ടിയത്.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, കർണാടകയിലെ കുടക് ജില്ലകൾ ഉൾപ്പെടുന്ന വലിയൊരു മേഖലയാണ് കണ്ണൂർ വിമാനത്താവളത്തെ ആശ്രയിക്കുന്നത്. നേരത്തേ കരിപ്പൂർ, കൊച്ചി, കർണാടകയിലെ മംഗളൂരു എന്നീ വിമാനത്താവളങ്ങളെയാണ് ഈ പ്രദേശങ്ങളിലുള്ളവർ ആശ്രയിച്ചിരുന്നത്.

കണ്ണൂരി​ൽ നിന്ന് വിമാനങ്ങൾ കുറഞ്ഞതും ഉള്ളതിൽ ടിക്കറ്റ് കിട്ടാതെയും വന്നതോടെ ഇപ്പോൾ വീണ്ടും മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലായി യാത്രക്കാർ. ടിക്കറ്റ് കിട്ടിയാൽ തന്നെ ഉയർന്നനിരക്കും. കരിപ്പൂർ, കൊച്ചി എന്നിവിടങ്ങളേക്കാൾ 30-40 ശതമാനം നിരക്ക് വർധനയാണ് ഈടാക്കുന്നത്. കുടുംബസമേതം യാത്ര ചെയ്യുന്നവർ ഇതോടെ പൂർണമായും കണ്ണൂർ വിമാനത്താവളത്തെ കൈയൊഴിയുകയാണ്.

യാത്രക്കാർക്ക് കണ്ണൂർ വേണം; ഇതാ കണക്കുകൾ

2018-23 കാലയളവിൽ 4,345,194 യാത്രക്കാരാണ് കണ്ണൂരിൽ നിന്ന് പറന്നത്. 2,566,882 പേർ വിദേശത്തേക്കും 1,778,312 പേർ ആഭ്യന്തര യാത്രക്കാരുമാണ്. ഇതുവരെ 18,657 വിദേശ സർവിസുകളും 26,659 ആഭ്യന്തര സർവിസുകളും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് നടത്തി. 2019-20 കാലയളവിൽ 15,83,600 പേർ കണ്ണൂരിൽ നിന്ന് യാത്രചെയ്തിരുന്നു. 777660 പേർ ആഭ്യന്തരയാത്ര നടത്തിയപ്പോൾ വിദേശത്തേക്ക് 8,05,940 പേർ യാത്ര ചെയ്തു.

എന്നാൽ, 2022 -23 കാലയളവി​ലെത്തിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. വൻതോതിലാണ് യാത്രക്കാരുടെ എണ്ണം കുറഞ്ഞത്. ആഭ്യന്തര-വിദേശ സർവിസുകളിൽ നിന്നായി 12,57,086 പേരാണ് യാത്രചെയ്തത്. 2019 കാലയളവിൽ നിന്ന് 2023ലേക്ക് എത്തുമ്പോൾ 326,514 യാത്രക്കാരുടെ കുറവാണ് കണ്ണൂർ വിമാനത്താവളം നേരിട്ടത്. ഇതിൽ വിദേശത്തേക്ക് യാത്രചെയ്തവരുടെ എണ്ണം ചെറിയതോതിൽ കൂടിയെങ്കിലും ആഭ്യന്തരയാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞു. വിദേശത്തേക്ക് പോയവരുടെ എണ്ണം 8,53,091ഉം ആഭ്യന്തര യാത്രക്കാരുടെ എണ്ണം 4,03,995ഉം ആണ്.

ഗോ ഫസ്റ്റ് നിലച്ചു, കൂനിന്മേൽക്കുരു

ഗള്‍ഫിലേക്കടക്കം സർവിസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് എയർലൈൻസ് സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് സർവിസ് നിര്‍ത്തിയതോടെയാണ് വിമാനത്താവളം കനത്ത തിരിച്ചടി നേരിട്ടത്. 2019 -20 കാലയളവിൽ 15,131 വിദേശ-ആഭ്യന്തര സർവിസുകളാണ് നടത്തിയതെങ്കിൽ 2022-23 കാലയളവിൽ സർവിസുകളുടെ എണ്ണം 12,024 കുറഞ്ഞു. വിമാനങ്ങള്‍ കുറഞ്ഞതോടെ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു.

ഗോ ഫസ്റ്റ് എയർലൈൻ സർവിസ് പ്രതിസന്ധിയെ തുടർന്ന് 2023 മേയിൽ മാത്രം 25,270 യാത്രക്കാരാണ് കുറഞ്ഞത്. ഏപ്രിലിൽ 1,17,310 പേരാണ് കണ്ണൂർ വഴി യാത്രചെയ്തത്. ഗോ ഫസ്റ്റ് എയർ സർവിസുകൾ നിർത്തിയ മേയിൽ യാത്രക്കാരുടെ എണ്ണം 92,040 ആയി കുറഞ്ഞു.

18,066 അന്താരാഷ്ട്ര യാത്രക്കാരുടെയും 7204 ആഭ്യന്തര വിമാനയാത്രക്കാരുടെയും എണ്ണമാണ് കുറഞ്ഞത്. ജൂണിൽ 10,296 പേരുടെ കുറവാണ് ഉണ്ടായത്. 56,065 അന്താരാഷ്ട്രയാത്രക്കാരും 25,679 ആഭ്യന്തരയാത്രക്കാരും ഉൾപ്പെടെ 81,744 പേരാണ് ജൂണിൽ യാത്രചെയ്തത്.

വിമാനത്താവളത്തിന്റെ ഉയിർത്തെഴുന്നേൽപിനായി ജില്ലയിലെ എം.പിമാർ നിരന്തരം കേന്ദ്രത്തിനു മുന്നിൽ വിവിധ കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടും തള്ളുകയാണ്. കണ്ണൂർ വിമാനത്താവളത്തിന് പോയൻറ് ഓഫ് കോൾ പദവി നൽകണമെന്ന് എം.പിമാരായ കെ. സുധാകരൻ, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ എന്നിവർ നിരന്തരം ആവശ്യപ്പെട്ടപ്പോൾ മെട്രോ നഗരമല്ലെന്നപേരിൽ ആവശ്യം തള്ളുകയാണ് കേന്ദ്രം.


Share our post

MATTANNOOR

പഴശ്ശി വീണ്ടും ഒഴുകുന്നു; ഡിസംബറോടെ ശാഖാ കനാലുകളിൽ വെള്ളം ഒഴുക്കാമെന്നു പ്രതീക്ഷ

Published

on

Share our post

മട്ടന്നൂർ : പഴശ്ശി ജലസേചന പദ്ധതിയുടെ കനാലുകളിൽ വെള്ളമൊഴുകുമ്പോൾ ആശ്വാസത്തിന്റെ കുളിരുപടരുന്നത് കർഷക മനസ്സുകളിലാണ്. രണ്ടു പതിറ്റാണ്ടായി വരണ്ടുണങ്ങിക്കിടക്കുകയായിരുന്നു കനാലുകൾ. ജലസേചനം സാധ്യമാകാതെ, ഉപേക്ഷിക്കേണ്ടി വരുമെന്ന ഘട്ടത്തിൽ നിന്നാണ് പഴശ്ശി പദ്ധതിക്കു മോചനമുണ്ടായത്. തകർന്ന കനാലുകൾ പുനർനിർമിച്ചും നീർപാലങ്ങൾ പുതുക്കിപ്പണിതും പദ്ധതിക്കു പുതുജീവൻ നൽകുകയായിരുന്നു. അണക്കെട്ട് ജലസമൃദ്ധമായതും നേട്ടമായി. പ്രധാന കനാലിലൂടെ കഴിഞ്ഞ വർഷം ജനുവരി ഒന്നിനു പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം തുറന്നു വിട്ടിരുന്നു. പഴശ്ശി അണക്കെട്ട് മുതൽ പറശ്ശിനിക്കടവ് പാലം വരെ 42 കിലോമീറ്റർ ദൂരം വെള്ളം ഒഴുകിയെത്തി.

പഴശ്ശി പദ്ധതി
വളപട്ടണം പുഴയിൽ കുയിലൂരിൽ അണ കെട്ടി പുഴവെള്ളം കനാൽ വഴി കൃഷിയിടങ്ങളിൽ എത്തിക്കാനാണ് പഴശ്ശി ജലസേചന പദ്ധതി ആരംഭിച്ചത്. 11525 ഹെക്ടർ സ്ഥലത്ത് രണ്ടും മൂന്നും വിളകൾക്ക് ജലസേചനം നൽകുകയായിരുന്നു ലക്ഷ്യം. ഇരിട്ടി, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്കുകളിലായി 46.26 കിലോ മീറ്റർ പ്രധാന കനാലും 78 കിലോ മീറ്റർ ഉപ കനാലുമുണ്ട്. വിതരണ ശൃംഖലകളും നീർച്ചാലുകളും അടക്കം 440 കിലോമീറ്റർ കനാൽ ഉണ്ടെന്നാണ് കണക്ക്.ജില്ലയിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയും 12 ശുദ്ധജല വിതരണ പദ്ധതികളുടെ ജലസ്രോതസ്സുമാണ്. പഴശ്ശി സാഗർ ജല വൈദ്യുത പദ്ധതി വരുന്നതും പഴശ്ശി അണക്കെട്ടിനോടു ചേർന്നാണ്. 1998ൽ കമ്മിഷൻ ചെയ്തു. 100 കോടി രൂപ ചെലവിൽ പദ്ധതി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുവെങ്കിലും ആയിരത്തിലേറെ കോടികൾ ഇതിനകം ചെലവിട്ടു കഴിഞ്ഞു.

പ്രളയം തകർത്ത കനാൽ
2012 ഡിസംബറിൽ കാലവർഷം കനത്തു പെയ്തപ്പോൾ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ കഴിയാത്തതിനെ തുടർന്നു അണക്കെട്ട് കവിഞ്ഞൊഴുകിയാണ് കനാൽ ഭിത്തികൾ തകർന്നത്. കനാലിന്റെ കുറെ ഭാഗം ഒഴുകിപ്പോയതോടെ കനാൽ തന്നെ കാണാതായി. 2018, 19 വർഷങ്ങളിലെ വെള്ളപ്പൊക്കത്തിലും കനാൽ ഭിത്തികളിൽ വിള്ളൽ ഉണ്ടായി. കനാലിലൂടെ കൃഷി ആവശ്യത്തിന് അവസാനമായി വെള്ളം ലഭിച്ചത് 2008ൽ ആണ്. കനാലുകളിൽ അറ്റകുറ്റപ്പണി നടത്തേണ്ടതുകൊണ്ട് തുടർന്നുള്ള വർഷങ്ങളിൽ വെള്ളം തുറന്നുവിട്ടില്ല.

ദുരിതാശ്വാസമായ് പുനർ നിർമാണം
സംസ്ഥാന ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 17 കോടി രൂപ ചെലവിട്ടാണ് പുനർനിർമാണം നടത്തിയത്. 2019ലെ വെള്ളപ്പൊക്കത്തിൽ പ്രധാന കനാലിലെ അണ്ടർ ടണൽ 110 മീറ്ററോളം നീളത്തിൽ കനാൽ ഭിത്തി ഉൾപ്പെടെ തകർന്നിരുന്നു. മട്ടന്നൂർ, കാര, വളയാൽ എന്നിവിടങ്ങളിൽ കനാൽ ഭിത്തിയും റോഡും 5 കോടി രൂപ ചെലവിട്ടാണ് പുനർനിർമിച്ചത്.

മാഹി ഉപ കനാലിൽ നിന്നു കീഴല്ലൂർ, വേങ്ങാട്, മാങ്ങാട്ടിടം, കോട്ടയം, പിണറായി, മൊകേരി, കതിരൂർ, എരഞ്ഞോളി, തൃപ്പങ്ങോട്ടൂർ, ചൊക്ലി, കുന്നോത്തുപറമ്പ്, ന്യൂമാഹി പഞ്ചായത്തുകളിലും കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ നഗരസഭകളിലുമായി 2476 ഹെക്ടർ വയലും ഇരിട്ടി, മട്ടന്നൂർ, ആന്തൂർ നഗരസഭകളിലും അഞ്ചരക്കണ്ടി, മുണ്ടേരി, കൂടാളി, കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി, മുണ്ടേരി പഞ്ചായത്തുകളിലുമായി 569 ഹെക്ടർ കൃഷിക്കും ജലസേചനം നടത്താമെന്നാണ് കണക്കു കൂട്ടൽ.

2025 ഡിസംബറോടെ കാട്ടാമ്പള്ളി, തളിപ്പറമ്പ്, മൊറാഴ ശാഖാ കനാലുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം ഒഴുക്കാൻ കഴിയും. ഇതു വിജയിച്ചാൽ പഴശ്ശി ജലസേചന പദ്ധതിയെ പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാൻ സാധിക്കുമെന്ന് ജലവിഭവ വകുപ്പ് പ്രതീക്ഷിക്കുന്നു. ജില്ലയിലെ പ്രധാന ശുദ്ധജല പദ്ധതികൾക്കെല്ലാം വെള്ളം പമ്പ് ചെയ്യുന്നത് പഴശ്ശി അണക്കെട്ടിൽ നിന്നാണ്.


Share our post
Continue Reading

MATTANNOOR

മട്ടന്നൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി വ്യായാമം ചെയ്യാം

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് വ്യായാമ പരിശീലനവുമായി സിഐഎസ്എഫ്. ചെക്-ഇൻ നടപടികൾക്കു ശേഷം ബോർഡിങ്ങിന് മുൻപ് ടെർമിനൽ കെട്ടിടത്തിലാണ് സി.ഐ.എസ്എഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് വ്യായാമ പരിശീലനം നൽകിയത്.വിമാനത്തിൽ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ശരീരവേദന കുറയാനും ശരീരത്തിലെ രക്തയോട്ടം കൂടുന്നതിനും വ്യായാമം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാനസിക സമ്മർദം ഒഴിവാക്കാനും സഹായിക്കും. 5 തരം വ്യായാമങ്ങളാണ് പരിശീലിപ്പിച്ചത്. യാത്രക്കാരിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിഐഎസ്എം ഉദ്യോഗസ്ഥർ പറഞ്ഞു.


Share our post
Continue Reading

MATTANNOOR

സാങ്കേതിക കാരണം: എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി

Published

on

Share our post

മട്ടന്നൂർ: സാങ്കേതിക കാരണത്തെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ റദ്ദാക്കി. ദുബായ്, അബുദാബി എന്നിവിടങ്ങളിലും തിരിച്ചും ഉള്ള സർവീസുകളാണ് റദ്ദാക്കിയത്.റദ്ദാക്കുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് അറിയിപ്പ് നൽകിയതായി എയർ‌ലൈൻ പ്രതിനിധി അറിയിച്ചു. ദോഹ, ദമാം, ജിദ്ദ, മസ്കത്ത്, ഷാർജ സർവീസുകൾ വൈകുകയും ചെയ്തു.


Share our post
Continue Reading

Trending

error: Content is protected !!