Connect with us

Kannur

സംസ്ഥാന കൃഷി വകുപ്പ് പുരസ്കാര നിറവിൽ ജില്ല; നാലിനങ്ങളിൽ കണ്ണൂരിന് പുരസ്കാരം

Published

on

Share our post

പഴയങ്ങാടി : സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവകാർഷിക മണ്ഡലത്തിനുള്ള പുരസ്കാരം കല്യാശ്ശേരി മണ്ഡലത്തിന്. 5 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്കാരം. മന്ത്രി പി.പ്രസാദാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

കാർഷിക മേഖലയിൽ നടപ്പാക്കുന്ന നവീന പദ്ധതികളാണു കല്യാശ്ശേരി മണ്ഡലത്തെ തേടി സംസ്ഥാന സർക്കാരിന്റെ പുരസ്കാരം എത്തിയത്. മണ്ഡലത്തിലെ സ്കൂളുകളിൽ ഹരിത മോഹനം പദ്ധതിയിലൂടെ പൂക്കൃഷി, ഔഷധ ഗ്രാമം പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ഔഷധ കൃഷി, ഏഴോം പഞ്ചായത്തിൽ ഉൾപ്പെടെയുളള കൈപ്പാട് കൃഷി, ചെറുതാഴം കേരഗ്രാമം തുടങ്ങി വിവിധ കാർഷിക പദ്ധതികളാണു മണ്ഡലത്തിൽ നടപ്പിലാക്കുന്നത്.

ഏറ്റവും ഒടുവിലായി ഔഷധ കൃഷിയുടെ ഭാഗമായി കടന്നപ്പള്ളി പാണപ്പുഴ, കണ്ണപുരം, ഏഴോം പഞ്ചായത്തുകളിലായി 25 ഏക്കർ കുറുന്തോട്ടി കൃഷിയാണു ചെയ്തിട്ടുളളത്. 17നു തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ എം.വിജിൻ എം.എൽ.എ പുരസ്കാരം ഏറ്റുവാങ്ങും.

ചിറ്റാരിപ്പറമ്പ് : സംസ്ഥാനത്തെ മികച്ച കൃഷി അസിസ്റ്റന്റിനുള്ള കൃഷി വകുപ്പിന്റെ പുരസ്കാരം മാങ്ങാട്ടിടം കൃഷിഭവനിലെ ആർ.സന്തോഷ് കുമാറിന്. മാങ്ങാട്ടിടം പഞ്ചായത്തിൽ നടപ്പിലാക്കിയ വിവിധ പദ്ധതികൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം. സംസ്ഥാനതലത്തിൽ ശ്രദ്ധയാകർഷിച്ച റെഡ് ചില്ലീസ് പദ്ധതി, സമ്പൂർണ വിഷരഹിത പച്ചക്കറിക്കൃഷി, വിവിധ പദ്ധതി നിർവഹണം, എല്ലാം കർഷകരുമായി നല്ല ബന്ധം, കർഷകർക്കു വേണ്ട എല്ലാ സഹായങ്ങളും ലഭ്യമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനു പരിഗണിച്ചത്.

കൊല്ലം ചവറ സ്വദേശിയായ ആർ.സന്തോഷ് കുമാർ 2019, 2021 വർഷങ്ങളിൽ ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റിനുള്ള പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്. മാങ്ങാട്ടിടം കൃഷിഭവനിലെ കൃഷി അസിസ്റ്റന്റായി ആറ് വർഷത്തോളമായി പ്രവർത്തിക്കുന്നു. കൃഷി അസിസ്റ്റന്റായി ആദ്യ പോസ്റ്റിങ്ങാണിത്. കൃഷി ഓഫിസർ എ.സൗമ്യയാണ് ഭാര്യ. മാങ്ങാട്ടിടം പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെയും സഹപ്രവർത്തകരുടെയും കർഷകരുടെയും പൂർണ പിന്തുണ കൊണ്ടാണ് പുരസ്കാരം കരസ്ഥമാക്കാൻ സാധിച്ചതെന്നു സന്തോഷ് കുമാർ പറഞ്ഞു.

മികച്ച ഫാം ഓഫിസർ സ്മിതാ ഹരിദാസ്

തളിപ്പറമ്പ് : കരിമ്പം ഫാമിൽ 2020 മുതൽ 23 വരെ ഫാം സൂപ്രണ്ടന്റായിരുന്ന കണ്ണൂർ തോട്ടട സ്വദേശി സ്മിതാ ഹരിദാസിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഫാം ഓഫിസറായി തിരഞ്ഞെടുത്തു. ബിഎസ്‌സി അഗ്രിക്കൾചർ വിദ്യാഭ്യാസ യോഗ്യതയുള്ള സ്മിത എംബിഎ ബിരുദധാരി കൂടിയാണ്. ഇപ്പോൾ കോഴിക്കോട് തിക്കൊടി ബ്ലോക്ക് ആൻഡ് തെങ്ങിൻതൈ ഉൽപാദന കേന്ദ്രത്തിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ്. ഭർത്താവ്: എം.ടി.ബിജു, കെ.എസ്.ഇ.ബിയിൽ എക്സിക്യൂട്ടീവ് എൻജിനീയറാണ്.

മക്കൾ: തേജസ് സൂര്യ, സ്മേര തേജശ്രീ. ജില്ലാ പഞ്ചായത്തിന്റെ 2021 – 22 വർഷത്തെ പദ്ധതിയിൽ ഫാം വിൽപന കൗണ്ടറിനോടു ചേർന്നു വിവിധ നടീൽ വസ്തുക്കൾ സൂക്ഷിക്കുന്ന ഗ്രീൻ ഹൗസ് നഴ്സറിയിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക ഉൾപ്പെടെ ഫാമിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്.


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!