Kannur
ഗൾഫിലേക്ക് ഓണത്തിനായി വാഴയിലകൾ മുതൽ പൂക്കൾ വരെ; കണ്ണൂർ വിമാനത്താവളം വഴി ഉൽപന്നങ്ങൾ കടൽ കടക്കും

കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിനും വടക്കേ മലബാറിന്റെ വാണിജ്യ വളർച്ചയ്ക്കും പ്രതീക്ഷ പകർന്നു ചരക്കു നീക്കത്തിനു മാത്രമായി പ്രത്യേക വിമാന സർവീസുകൾ തുടങ്ങുന്നു. കൊച്ചി ആസ്ഥാനമായുള്ള ദ്രാവിഡൻ ഏവിയേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണു കണ്ണൂരിൽ നിന്ന് എയർ കാർഗോ ഫ്രൈറ്റർ സർവീസ് നടത്തുക.
17നു വൈകിട്ട് ഷാർജയിലേക്കാണ് ആദ്യ വിമാനം. 18 ടൺ ചരക്ക് കൊണ്ടുപോകാൻ കഴിയുന്ന ബോയിങ് 737–700 വിമാനമാണു സർവീസിന് ഉപയോഗിക്കുക. 18നു രാത്രി 9നു ദോഹയിലേക്കും സർവീസ് ഉണ്ടാകും.
ഗൾഫ് നാടുകളിലുള്ളവർക്ക് ഓണം ആഘോഷിക്കുന്നതിന് ആവശ്യമായ പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ, വാഴയിലകൾ തുടങ്ങിയവയുമായി 23 മുതൽ 27 വരെ തുടർച്ചയായി 5 ദിവസം കണ്ണൂരിൽ നിന്നു ചരക്കു വിമാനങ്ങൾ പറക്കും.
കണ്ണൂർ ഇന്റർനാഷനൽ ഫ്രൈറ്റ് ഫോർവേഡിങ് ആൻഡ് ലോജിസ്റ്റിക് കമ്പനിയാണു(കിഫാൽ) കണ്ണൂരിൽ സേവനങ്ങൾ ഏകോപിപ്പിക്കുന്നത്. വടക്കേ മലബാറിൽ നിന്നുള്ള കൃഷി ഉൽപന്നങ്ങൾ, മത്സ്യം, പാൽ, പാൽ ഉൽപന്നങ്ങൾ, തേൻ, മാംസം, ഞണ്ട്, പരമ്പരാഗത വ്യവസായ മേഖലയിലെ ഉൽപന്നങ്ങൾ തുടങ്ങിയവയ്ക്കെല്ലാം വിദേശ വിപണി ലഭിക്കാൻ ചരക്കു വിമാനങ്ങൾ സഹായിക്കുമെന്നു നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ, ഓണററി സെക്രട്ടറി സി.അനിൽ കുമാർ, ഡയറക്ടർ സഞ്ജയ് ആറാട്ടുപൂവാടൻ എന്നിവർ പറഞ്ഞു.
കൈത്തറി, ഖാദി, കരകൗശല ഉൽപന്നങ്ങൾ, വെങ്കല ഉൽപന്നങ്ങൾ, മൺപാത്രങ്ങൾ, മുള ഉൽപന്നങ്ങൾ, പായ തുടങ്ങിയവയെല്ലാം കയറ്റുമതി ചെയ്യാൻ ലക്ഷ്യമിടുന്നു. നിലവിൽ യാത്രാ വിമാനങ്ങളിലാണു കണ്ണൂരിൽ നിന്നുള്ള ചരക്കു നീക്കം നടക്കുന്നത്.
പരിമിതമായ സാധനങ്ങൾ മാത്രമേ കൊണ്ടുപോകാൻ കഴിയുന്നുള്ളൂ. പ്രതിമാസം 12 ടണ്ണോളം ഉൽപന്നങ്ങൾ കയറ്റി അയയ്ക്കാൻ കഴിയാതെ തിരിച്ചയയ്ക്കേണ്ട സ്ഥിതിയായിരുന്നു. കാർഗോ വിമാനങ്ങളുടെ വരവോടെ കണ്ണൂരിലെ കാർഗോ കോംപ്ലക്സിന്റെ സൗകര്യങ്ങൾ പൂർണതോതിൽ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നു കിയാൽ കാർഗോ ഹെഡ് ടി.ടി.സന്തോഷ് കുമാർ പറഞ്ഞു.
Kannur
തൂക്കുകയറിന്റെ നിശ്ശബദ്ത; കാണാം ജയിലിന്റെ അകക്കാഴ്ചകൾ

പൊതുജനങ്ങൾക്ക് അധികം പരിചയമില്ലാത്ത ജയിലിന്റെ അകക്കാഴ്ചകൾ തുറന്നുകാട്ടുന്ന ജയിൽ വകുപ്പിന്റെ സ്റ്റാൾ ജനശ്രദ്ധ നേടുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വന്നാൽ ജയിലിനെക്കുറിച്ചും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും നേരിൽക്കണ്ട് മനസ്സിലാക്കാം.
കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിൽ നിർമിച്ച മിനിയേച്ചർ രൂപം, ഇരട്ട തൂക്കുമരത്തിന്റെ മാതൃക, തൂക്കുകയർ, വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് ഫോൺ ചെയ്യാൻ പ്രത്യേകം ഒരുക്കിയ സ്മാർട്ട് കാർഡ് ഉപകരണം, തടവുകാരുടെ പരാതിപ്പെട്ടികൾ എന്നിവയും വിവിധ ശിക്ഷാ നടപടികൾ, ശിക്ഷാ തടവുകാർക്കുള്ള അവധികൾ തുടങ്ങി ജയിൽ വകുപ്പിന്റെ ചരിത്രവും ഒൻപത് വർഷത്തെ നേട്ടങ്ങളും ഇവിടെ കാണാം.
ലഹരിക്കെതിരായുള്ള ‘നവജീവന’ ത്തിന്റെ ഭാഗമായി അന്തേവാസികൾ തയ്യാറാക്കിയ ശിലാ രൂപവും മറ്റൊരു അന്തേവാസി നിർമിച്ച മുണ്ടക്കൈ ചൂരൽമല മലയുടെ മാതൃകയും പൊതു ജനങ്ങളുടെ ശ്രദ്ധയാകർഷികുന്നു. ഇതിനുപുറമെ തടവുകാരുടെ വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മരം ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ലഘു മാതൃകകൾ, മനോഹരമായ ശിൽപ്പങ്ങൾ, പെൻ, പേപ്പർ ബാഗ്, പാന്റ്, ഷർട്ട്, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവ മേളയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പഴയ ചെടികളും മരങ്ങളുമുപയോഗിച്ച് തടവുകാർ തയ്യാറാക്കിയ ത്രീ ഡി കാർബൺ ചിത്രങ്ങളും മ്യൂറൽ പെയിന്റിങ്ങുകളും പ്രദർശനത്തിലുണ്ട്. ജയിൽ തോട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മുട്ടകളും പൊതുജനങ്ങൾക്ക് സ്റ്റാളിൽ നിന്നും വാങ്ങാം. ശിക്ഷയോടൊപ്പം പുതിയ ജീവിതപാഠങ്ങൾ കൂടി തടവുകാർ പഠിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയുള്ള ഓരോ ഉൽപ്പന്നങ്ങളും.
Kannur
തിരിച്ചറിയൽ രേഖകൾ കർശനമാക്കി റെയിൽവേ

കണ്ണൂർ: പഹൽഗാമിലെ ഭീകര ആക്രമണത്തിന് ശേഷം യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കി റെയിൽവേ. ടിക്കറ്റ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കും റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നവർക്കും രേഖകൾ ആവശ്യപ്പെടാം. ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ ആണ് കരുതേണ്ടത്. ടിക്കറ്റ് പരിശോധനയോടൊപ്പം തിരിച്ചറിയൽ കാർഡും ആവശ്യപ്പെടാനാണ് ടിക്കറ്റ് എക്സാമിനർക്ക് നിർദേശം നൽകിയിരിക്കുന്നത്. സ്റ്റേഷനിലും തീവണ്ടിയിലും സുരക്ഷ സന്നാഹങ്ങൾ ശക്തിപ്പെടുത്താനും നിർദേശമുണ്ട്.
Kannur
ഭാര്യയുടെ പ്രസവ ശുശ്രൂഷക്ക് എത്തിയ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

പരിയാരം: ഗവ: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയുംആയി ബന്ധപ്പെട്ട് കൂട്ടിരിപ്പിന് വന്ന ഭർത്താവ് ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു. കുടുക്കിമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സി. സാദിഖ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളിക്കാൻ എട്ടാം നിലയിലെ ശുചിമുറിയിൽ പോയതായിരുന്നു. ഭാര്യ റസിയയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മക്കൾ: സഹൽ,
ഷസ്സിൻ, അജ് വ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്