Connect with us

IRITTY

വഴിയോരങ്ങളിൽ പച്ചപ്പിന്റെ മേലാപ്പൊരുക്കി ‘നന്മ മരം’ മുഹമ്മദ്

Published

on

Share our post

ഇരിട്ടി : ചാവശ്ശേരി സ്വദേശി മട്ടമ്മൽ ഹൗസിലെ എൻ.മുഹമ്മദിന്റെ കലണ്ടറിൽ എല്ലാ ദിവസവും പരിസ്ഥിതി ദിനമാണ്. പാതയോരങ്ങൾക്കു പച്ചപ്പിന്റെ മേലാപ്പു ചാർത്തുകയാണ് ഈ അൻ‌പത്തിയൊൻപതുകാരൻ. തലശ്ശേരി – വളവുപാറ സംസ്ഥാനാന്തര പാതയിലും മറ്റു പ്രധാന നിരത്തുകളിലും ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾക്കും തണലേകുന്ന മരങ്ങൾ കാണുമ്പോൾ ഇവയ്ക്കു പിന്നിലെ ‘നന്മ മരം’ മുഹമ്മദ് ആണെന്ന് അറിയുന്നവർ ചുരുക്കം.

ഭാരവണ്ടിയുടെ വളയം പിടിച്ചാണു മുഹമ്മദിന്റെ ജീവിതം. രാജ്യമാകെ ഓടി തിരികെയെത്തുമ്പോൾ വരുമാനത്തിന്റെ പങ്കും അധ്വാനവും ഭൂമിക്കു പച്ചപ്പിന്റെ കുട തീർക്കാനാണ് ഈ മനുഷ്യൻ മാറ്റിവയ്ക്കുന്നത്.

കൂട്ടുപുഴ മുതൽ തലശ്ശേരി വരെയും തലശ്ശേരി മുതൽ കണ്ണൂർ വരെയും കണ്ണൂർ മുതൽ മട്ടന്നൂർ വരെയും പാതയോരങ്ങളിൽ ഏഴു വർഷം കൊണ്ട് മുഹമ്മദ് നട്ടത് അഞ്ഞൂറിലധികം മരങ്ങൾ.100 രൂപ മുതൽ 500 രൂപ വരെ നൽകിയാണു തൈകൾ വാങ്ങുന്നത്.

കുഴിയെടുത്ത് 3 ചാക്ക് മണലും വളവും ചേർത്ത‌ു നിലമൊരുക്കിയാണ് നടീൽ. വേനലാണെങ്കിൽ മൂന്നു ദിവസം നനയ്ക്കും. സംരക്ഷണത്തിനായി ആദ്യം റിങ്ങും കുറച്ചു വലുതാകുമ്പോൾ മരത്തിന്റെ കവചവും വയ്ക്കും. നന്നായി വളരുമ്പോൾ കവചം പൊട്ടിച്ചെടുക്കും. റിങ്ങിന് 300 രൂപ.

കവചം ഉണ്ടാക്കാൻ 500 രൂപയോളമാണു ചെലവ്.ഡ്രൈവർ ജോലിയെ ബാധിക്കാതിരിക്കാൻ പുലർച്ചെ 3 മുതൽ 5 വരെയാണു തൈ നടീലും സംരക്ഷണ ജോലികളും ചെയ്യുന്നത്. കമ്പിപ്പാരയും തൂമ്പയുമായി ‘അസമയത്ത്’ റോഡിൽക്കണ്ട് ഇരിട്ടി പൊലീസ് മുഹമ്മദിനെ പിടികൂടിയ സംഭവവുമുണ്ട്.

ഇരിട്ടി സ്റ്റേഷൻ പരിസരത്തു മരം നട്ട കാര്യം അറിയാവുന്നതു കൊണ്ടും എസ്ഐ അയൽവാസിയായതുകൊണ്ടും കേസായില്ല! ആൽ, അരയാൽ, കസ്കസ്, വേപ്പ്, മാവ്, കുടംപുളി, ആപ്പിൾ ചാമ്പ, ഞാവൽ‌, ബദാം എന്നീ മരങ്ങളാണു നടുന്നത്.

പടർന്നു പന്തലിക്കുന്ന കസ്കസാണ് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ ഇരുവശങ്ങളിലും നടാറുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ വഴിയരികിൽ മരങ്ങൾ നേരത്തേ കണ്ടിരുന്നു. അതിനു കീഴിലാണ് നാഷനൽ പെർമിറ്റ് ലോറി ഡ്രൈവർമാരുടെ വിശ്രമം.

തലശ്ശേര‌ി – വളവുപാറ റോഡ് വികസനത്തിനായി മരം മുറിക്കുന്നതു കണ്ടപ്പോൾ ഇവിടെയും പാതയോരങ്ങൾ ശൂന്യമാകുമെന്ന ചിന്തയാണ് മുഹമ്മദിനെ തൈ നടാൻ പ്രേരിപ്പിച്ചത്. നസീമയാണ് ഭാര്യ. ഷെമീന, സാജില, നസ്‍ലീന, നസിയത്ത്, മുഫസിൽ എന്നിവർ മക്കളാണ്.


Share our post

IRITTY

ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്

Published

on

Share our post

ഇരിട്ടി : ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.

വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്‍റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.കഴുത്തിൽ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.


Share our post
Continue Reading

IRITTY

മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു

Published

on

Share our post

ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു‌,ധന്യ. സംസ്‌കാരം പിന്നീട്.


Share our post
Continue Reading

IRITTY

പഴശ്ശി– മാഹി കനാലിൽ വെള്ളം ഇരച്ചെത്തി

Published

on

Share our post

ഇരിട്ടി:കാൽനൂറ്റാണ്ടിലേറെയായി വറ്റിവരണ്ട പഴശ്ശി–- മാഹി കനാലിലൂടെ വെള്ളം ഒഴുകിയെത്തി. പാനൂരിനടുത്ത്‌ എലാങ്കോട്ടെ കനാലിന്റെ വാലറ്റംവരെയാണ്‌ കഴിഞ്ഞ ദിവസം പഴശ്ശിഡാമിൽനിന്നുള്ള വെള്ളമെത്തിയത്‌. ഇരിട്ടിക്കടുത്ത ഡാമിൽനിന്ന്‌ മാഹി കനാലിലൂടെ 23.034 കിലൊമീറ്റർ ദൂരത്തിലാണ്‌ വെള്ളം ഒഴുകിയെത്തിയത്‌. ജനുവരി 31ന്‌ പകൽ രണ്ട്‌ മുതലാണ്‌ മാഹി കൈക്കനാൽവഴി വെള്ളം ഒഴുക്കാൻ ആരംഭിച്ചത്‌. ആദ്യദിവസം 7.700 കിലോമീറ്ററിൽ വെള്ളമെത്തി. ഫെബ്രുവരി 16ന്‌ വെള്ളം കനാലിന്റെ അറ്റത്തെത്തി. എട്ടുവർഷമായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഫണ്ട്‌ വിഹിതം ഉപയോഗിച്ചുള്ള കാർഷിക ജലസേചനലക്ഷ്യമാണ്‌ ഇതോടെ സാക്ഷാത്‌കരിക്കപ്പെട്ടത്‌. ജനുവരി ആറിന്‌ പഴശ്ശിയുടെ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ്‌ നീർപ്പാലം വരെയുള്ള 42.5 കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുക്കി ലക്ഷ്യം നേടിയശേഷമാണ്‌ മാഹി കനാൽ ദൗത്യം ഏറ്റെടുത്തത്‌. ഈ വർഷം ബജറ്റിൽ 13 കോടി രൂപകൂടി പഴശ്ശി പദ്ധതി കനാൽ ബലപ്പെടുത്തുന്ന പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ മാറ്റിവച്ചിട്ടുണ്ട്‌.

മാഹി ബ്രാഞ്ച്‌ കനാൽ പരിധിയിലെ വേങ്ങാട്‌, കുറുമ്പക്കൽ, മാങ്ങാട്ടിടം കൈക്കാനാൽ വഴിയും മൊകേരി, വള്ള്യായി, പാട്യം വിതരണ ശൃംഖലകൾ വഴിയും ജലസേചനം സാധ്യമാക്കുമെന്ന്‌ പഴശ്ശി അധികൃതർ അറിയിച്ചു. 600 ഹെക്ടറിൽ കൃഷിയാവശ്യത്തിന്‌ വെള്ളം നൽകാനാകും. ഇവിടങ്ങളിലെ ആയിരത്തോളം കിണറുകളിലെ ജലനിരപ്പിനും പഴശ്ശി വെള്ളം ഉറവപകരും. ഒന്നരമാസമായി കനാൽ വഴി വെള്ളമൊഴുക്കിയിട്ടും ഡാമിൽ 20 സെന്റിമീറ്റർ മാത്രമാണ്‌ വെള്ളം താഴ്‌ന്നത്‌. നീരൊഴുക്ക്‌ തുടർന്നാൽ മൂന്നാംവിള കൃഷിക്കും വെള്ളം നൽകാൻ സാധിക്കുമെന്ന്‌ പഴശ്ശി എക്സിക്യൂട്ടിവ്‌ എൻജിനിയർ ജയരാജൻ കണിയേരി പറഞ്ഞു. അസി. എക്സിക്യൂട്ടീവ്‌ എൻജിനിയർ ടി സുശീലാദേവി, എഇമാരായ എം പി ശ്രപദ്‌, പി വി മഞ്ജുള, കെ വിജില, കെ രാഘവൻ, ടി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ്‌ കനാൽ നീരിക്ഷണവും വെള്ളം ഒഴുക്കിവിടൽ പ്രവർത്തനവും നടക്കുന്നത്‌. പരിമിതമായ ജീവനക്കാരുടെ രാപകൽ പരിശ്രമങ്ങളിലുടെ പഴശ്ശി പദ്ധതി കുടിവെള്ള വിതരണത്തിനുപുറമെ കാർഷിക ജലസേചനമെന്ന സ്ഥാപിത ലക്ഷ്യംകൂടി വീണ്ടെടുക്കുകയാണ്‌. 1997ലാണ്‌ ഏറ്റവും അവസാനം മാഹി കനാൽ വഴി പഴശ്ശി വെള്ളം എത്തിയിരുന്നത്‌.


Share our post
Continue Reading

Trending

error: Content is protected !!