Connect with us

MATTANNOOR

തയ്യൽ തൊഴിലാളി വീണു മരിച്ച സംഭവം, മട്ടന്നൂർ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ഗോവണിയിൽ കൈവരി സ്ഥാപിച്ചു

Published

on

Share our post

മട്ടന്നൂർ: ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ നിന്നു തയ്യൽ തൊഴിലാളി വീണു മരിച്ചതിനെ തുടർന്ന് ഗോവണിയിൽ കൈവരി സ്ഥാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇടവേലിക്കൽ സ്വദേശി എൻ.വി.ലക്ഷ്മണൻ കെട്ടിടത്തിൽ നിന്നു വീണു മരിച്ചത്.

ഉച്ച ഭക്ഷണം കഴിച്ചു വിശ്രമിക്കാൻ മുകളിലെ നിലയിലേക്കു കയറിയപ്പോഴായിരുന്നു അപകടം. കോപ്ലക്സിന്റെ മുകൾ നിലയിലേക്ക് കയറുന്ന ഗോവണിയിൽ നിന്നു താഴേക്ക് വീഴുകയായിരുന്നു.

ഗോവണിയിൽ കൈവരികൾ സ്ഥാപിക്കാത്തതാണ് തയ്യൽ തൊഴിലാളി വീഴാനിടയായതെന്നു പരാതി ഉയർന്നതിനാലാണ് വൈകിട്ടു തന്നെ കൈവരി സ്ഥാപിക്കാൻ നഗരസഭ നടപടിയെടുത്തത്.

18 വർഷം മുൻപാണ് ബസ് സ്റ്റാൻഡ് കെട്ടിടം നിർമിച്ചത്. ഗോവണിയിൽ പൂർണമായി കൈവരി സ്ഥാപിച്ചിരുന്നില്ല. ബസ് സ്റ്റാൻഡിന്റെ മുകളിൽ ഒന്നാം നിലയിൽ മാത്രമേ കച്ചവട സ്ഥാപനങ്ങളുള്ളൂവെന്നും അതിന്റെ മുകളിൽ ടെറസ്സിലേക്കു പൊതു ജനങ്ങൾ കയറേണ്ടതില്ലെന്നുമാണ് നഗരസഭയുടെ നിലപാട്.

എന്നാൽ വിദ്യാർഥികൾ ഉൾപ്പെടയുള്ളവർ മിക്കപ്പോഴും ഇവിടെ കയറാറുണ്ട്. കൈവരി സ്ഥാപിക്കുന്നതിൽ നഗരസഭ കാണിച്ച അലംഭാവമാണ് അപകട സാധ്യത ഉണ്ടാക്കിയത്.

കെട്ടിട നിർമാണ ചട്ടം കർശനമായി നടപ്പാക്കേണ്ട നഗരസഭ തന്നെയാണ് സ്വന്തം കെട്ടിടത്തിൽ കൈവരി സ്ഥാപിക്കാതെ തയ്യൽ തൊഴിലാളിയുടെ മരണത്തിന് ഇടയാക്കിയത്.

മുൻപ് വൈദ്യുതി വെളിച്ചം ഇല്ലാതിരുന്ന ഗോവണി പരിസരത്ത് നഗരസഭയുടെ പുതിയ ഭരണ സമിതി അധികാരമേറ്റ ഉടനെയാണ് ചെയർമാൻ എൻ.ഷാജിത്തിന്റെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് വൈദ്യുതി സംവിധാനം ഏർപ്പെടുത്തിയത്. വ്യാപാരികളുടെ സഹകരണത്തോടെ കെട്ടിടത്തിൽ പെയിന്റിങ് നടത്തുകയും ചെയ്തിരുന്നു.


Share our post

MATTANNOOR

ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

Published

on

Share our post

മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയില്‍ നിന്നുള്ള 73 തീർത്ഥാടകരും മാഹിയില്‍ നിന്നുമുള്ള 31 പേരുമുള്‍പ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരില്‍ നിന്നും യാത്രയാകുന്നത്.

കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാർ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ മെയ് 11ന് രാവിലെ ആറ് മണിക്കാണ് എയർപോർട്ടില്‍ റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ ഹജ്ജ് തീർത്ഥാടകും ആദ്യം എയർപാർട്ടിലെ രജിസ്ട്രേഷൻ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത് ലഗേജുകള്‍ എയർലൈൻസിന് കൈമാറിയതിന് ശേഷമാണ് ഹാജിമാർ ഹജ്ജ് ക്യാമ്ബിലെത്തുന്നത്. കൊച്ചി എംബാർക്കേഷനില്‍ നിന്നുള്ള ഹജ്ജ് യാത്ര മെയ് 16-നാണ് ആരംഭിക്കുന്നത്.


Share our post
Continue Reading

MATTANNOOR

കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്‌പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.


Share our post
Continue Reading

MATTANNOOR

പൊതു സ്ഥലത്ത് ഗർഭനിരോധന ഉറകൾ തള്ളിയ സംഭവത്തിൽ സ്നേഹതീരം സംഘടനക്കെതിരെ നടപടി

Published

on

Share our post

കണ്ണൂര്‍: മട്ടന്നൂർ വെള്ളിയാംപറമ്പിൽ പൊതു സ്ഥലത്ത് ഗർഭനിരോധന ഉറകൾ തള്ളിയ സംഭവത്തിൽ നടപടിയെടുത്ത് അധികൃതര്‍. കമ്മ്യൂണിറ്റി തല സംഘടനയായ സ്നേഹതീരത്തിന് കണ്ണൂര്‍ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി. ഉറകള്‍ കൂട്ടത്തോടെ തള്ളിയ സംഭവത്തിൽ 5000 രൂപയാണ് പിഴ ചുമത്തിയത്. എച്ച്ഐവി പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിതരണം ചെയ്യേണ്ടിയിരുന്ന ഉൽപ്പന്നങ്ങളാണ് പൊതുസ്ഥലത്ത് തള്ളിയത്. ഇരുപതിലധികം ചാക്കുകളിലായി ഗർഭനിരോധന ഉറകൾ, പരിശോധന കിറ്റുകൾ തുടങ്ങിയവയാണ് കണ്ടെടുത്തത്. ചാക്കുകളിലായുള്ള വസ്തുക്കള്‍ പൊതുസ്ഥലത്ത് തള്ളുകയായിരുന്നു. ഗര്‍ഭിനിരോധന ഉറകളും പ്രെഗ്നന്‍സി ടെസ്റ്റി കിറ്റുകളുമാണ് ചാക്കുകളിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 12നാണ് വെള്ളിയാംപറമ്പിൽ ഗര്‍ഭനിരോധന ഉറകള്‍ ചാക്കിലാക്കി തള്ളിയ നിലയിൽ കണ്ടെത്തിയത്. ആയിരക്കണക്കിന് പാക്കറ്റുകളാണ് 20 ചാക്കുകളിലായി നാലിടത്തായി തള്ളിയത്. ഉപയോഗിച്ചതും അല്ലാത്തതുമായി പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റുകളും ലൂബ്രിക്കന്‍റുകളും ഇതോടൊപ്പം കണ്ടെത്തിയിരുന്നു.2027 വരെ കാലാവധിയുള്ള കവറുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. കഴിഞ്ഞ ദിവസമാണ് വഴിയാത്രക്കാർ ചാക്കുകള്‍.


Share our post
Continue Reading

Trending

error: Content is protected !!