Connect with us

Kannur

മാലിന്യ സംസ്‌കരണം; സർക്കാർ വകുപ്പുകൾ ഉത്തരവാദിത്തം നിറവേറ്റണം: കലക്ടർ

Published

on

Share our post

ശുചിത്വവും ഖരമാലിന്യ സംസ്‌കരണവും കൂടുതൽ ഫലപ്രദമായി ജില്ലയിൽ നടപ്പിലാക്കാൻ എല്ലാ സർക്കാർ വകുപ്പുകളും സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ പറഞ്ഞു. മാലിന്യ സംസ്‌കരണം തദ്ദേശ സ്ഥാപനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ല. ഖരമാലിന്യ സംസ്‌കരണം നടപ്പിലാക്കുന്നതിനായി ഡ.പി.സിഹാളിൽ ചേർന്ന വകുപ്പ് മേധാവികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ.

ജില്ലയെ മാലിന്യമുക്തമാക്കാൻ സർക്കാർ നിയോഗിച്ച എൻഫോഴ്‌സ്‌മെൻറ് ടീമിനൊപ്പം നിർബന്ധമായും പോലീസ് ഓഫീസറെ നിയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് കലക്ടർ നിർദേശിച്ചു. പൊതുനിരത്തിലേയ്ക്ക് മാലിന്യം വലിച്ചെറിയുക, ജലാശയങ്ങളിൽ മാലിന്യം തള്ളുക, നിയമാനുസൃതം മാലിന്യം കടത്താൻ അംഗീകാരമില്ലാത്ത വാഹനങ്ങളിൽ മാലിന്യം കടത്തുക, സ്ഥാപനങ്ങളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ചുറ്റും മാലിന്യം, പാഴ്വസ്തുക്കൾ എന്നിവ അലക്ഷ്യമായി വലിച്ചെറിഞ്ഞ് വൃത്തികേടാക്കുന്നവർക്ക് എതിരെ ഐ.പി.സി, കേരളാ പോലീസ് ആക്ട്, പരിസ്ഥിതി നിയമം തുടങ്ങിയ നിയമങ്ങൾ പ്രകാരം പോലീസ് കേസെടുക്കണമെന്ന് കലക്ടർ പറഞ്ഞു.

ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും ഹരിത ഓഫീസ് ആയി മാറിയത് നിരീക്ഷിക്കാൻ സെപ്റ്റംബർ 10നകം സ്‌ക്വാഡുകൾ സന്ദർശിക്കും. മികച്ചത്, ശരാശരി, മോശം എന്നിങ്ങനെ തരംതിരിച്ച് സർട്ടിഫിക്കറ്റ് നൽകും. ഓഫീസുകളിലെ ഓണാഘോഷം മാലിന്യം ഇല്ലാതെ നടത്തണം. ഓഫീസുകളിൽ പേപ്പർ ഗ്ലാസുകൾ, പാത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത്.

പുനരുപയോഗിക്കാവുന്നവ മാത്രം ഉപയോഗിക്കുക. ഓഫീസുകൾ ഹരിത കർമ്മസേനയ്ക്ക് പ്രതിവർഷ യൂസർഫീ നൽകണം. 1200 രൂപയാണ് ഒരു ഓഫീസ് നൽകേണ്ടത്.കാലാവധി കഴിഞ്ഞ ജനറിക് മരുന്നുകൾ നശിപ്പിക്കാനാവാതെ മെഡിക്കൽ ഷോപ്പുകളിൽ കെട്ടിക്കിടക്കുന്നതായി ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. ഇതുസംബന്ധിച്ച മാർഗനിർദേശം നിലവിലില്ല.

ഇവയുടെ വിശദമായ കണക്കെടുപ്പ് നടത്തി അറിയിക്കാൻ കലക്ടർ നിർദേശിച്ചു.
യോഗത്തിൽ ഹരിതകേരളം ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുനിൽകുമാർ എന്നിവർ സംസാരിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംബന്ധിച്ചു.


Share our post

Kannur

പുല്ലൂക്കരയില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

Published

on

Share our post

പാനൂര്‍: നഗരസഭ വാര്‍ഡ് 15 പുല്ലൂക്കരയില്‍ ജനവാസ കേന്ദ്രത്തില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് എത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ പി ഹാഷിമിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഷൂട്ടര്‍ വിനോദ് ആണ് കാട്ടുപന്നിയെ വെടിവച്ചത്.പാനൂര്‍ നഗരസഭയിലെ വാര്‍ഡ് 15 പുല്ലൂക്കരയിലെ ജനവാസകേന്ദ്രത്തില്‍ തിങ്കളാഴ്ച രാവിലെ മുതലാണ് നാട്ടുകാര്‍ കാട്ടുപന്നിയെ കണ്ടത്. ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് ഓടി നടന്ന കാട്ടു പന്നി ഏറെ നേരമാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. മൊകേരിയില്‍ കാട്ടു പന്നി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഭീതിയിലായിരുന്ന ജനങ്ങള്‍ കാട്ടുപന്നിയെ കണ്ട ഉടനെ നഗരസഭാ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.


Share our post
Continue Reading

Kannur

റവന്യു റിക്കവറി അദാലത്ത് 15 ന്

Published

on

Share our post

നാലു വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള വാഹന നികുതി കുടിശിക തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 15 ന് 10 മണി മുതല്‍ ഇരിട്ടി ജോയിന്റ് ആര്‍ ടി ഓഫീസില്‍ റവന്യു റിക്കവറി അദാലത്ത് നടത്തും.പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കുമെന്ന് ജോ.റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.


Share our post
Continue Reading

Kannur

പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി

Published

on

Share our post

പയ്യന്നൂർ: വടക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിൽ ഒന്നായ പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി. തിങ്കളാഴ്ച മുതൽ പാർസൽ സർവിസ് നിർത്തിവെച്ചു എന്നറിയിച്ചാണ് റെയിൽവേ ഉത്തരവിറങ്ങിയത്.പയ്യന്നൂരിനു പുറമെ പാലക്കാട് ഡിവിഷനു കീഴിലെ നിലമ്പൂരിലും പൊള്ളാച്ചിയിലും ഒരു വർഷം മുമ്പ് പാർസൽ സർവിസ് നിർത്തിവെച്ച് ഉത്തരവിറങ്ങിയിരുന്നു. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിക്കുകയായിരുന്നു.എന്നാൽ, ഒരു വർഷത്തിനുശേഷം വീണ്ടും ഈ സേവനം റെയിൽവേ നിർത്തിവെച്ച് ഉത്തരവിറക്കുകയായിരുന്നു.

40 വർഷത്തിലധികമായി പയ്യന്നൂരിന് വിദേശ ഡോളർ നേടി തരുന്ന ഞണ്ട്, ചെമ്മീൻ കയറ്റുമതി ഇതോടെ നഷ്ട‌മാകും. മാത്രമല്ല, സ്റ്റേഷനിലെ നാല് അംഗീകൃത പോർട്ടർമാരുടെ ജോലിയും ഇതോടെ പ്രതിസന്ധിയിലാവും. ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ് പരിശീലന കേന്ദ്രം, കണ്ണൂർ ഗവ.മെഡിക്കൽ കോളജ്, ഗവ. ആയുർവേദ കോളജ്, മൂന്നോളം എൻജിനീയറിങ് കോളജുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണ് പയ്യന്നൂർ.പയ്യന്നൂരിലും പരിസരങ്ങളിലുമുള്ളവർ ഇനി പാർസൽ അയക്കാൻ കണ്ണൂർ സ്റ്റേഷനെ ആശ്രയിക്കണം. മത്സ്യങ്ങൾ കയറ്റി അയക്കുന്നവർക്ക് ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, രണ്ടു മിനിറ്റിൽ താഴെ സ്റ്റോപ്പുകളുള്ള സ്റ്റേഷനുകളിൽ പാർസൽ സർവിസ് വേണ്ടെന്നതാണ് റെയിൽവേ നിലപാട്. ഇത് യാഥാർഥ്യമായാൽ പ്രധാന ജങ്ഷനുകളിൽ മാത്രമായി പാർസൽ സർവിസ് പരിമിതപ്പെടും. ഇത് കടുത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അമൃത് ഭാരത് പദ്ധതി പ്രകാരം സ്റ്റേഷനുകളെ വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് പാർസൽ സർവിസിന് ചുവപ്പു കൊടി കാണിച്ചത്. ഇതിനിടയിൽ ചില സ്റ്റേഷനുകൾ തരംതാഴ്ത്താനുള്ള ശ്രമവും പ്രതിഷേധത്തിനിടയാക്കിയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!