Connect with us

KETTIYOOR

ഒറ്റ വർഷത്തിൽ പത്തിതാഴ്ത്തിയത് 32 രാജവെമ്പാലകൾ: പാമ്പിനെ കണ്ട് വിറക്കേണ്ട, ഫൈസൽ വിളിപ്പുറത്തുണ്ട്

Published

on

Share our post

കൊട്ടിയൂർ: കഴിഞ്ഞ മൂന്നുവർഷമായി ഫൈസൽ വിളക്കോടിന്റെ ഫോണിന് വിശ്രമം കുറവാണ്. പാമ്പുകളെ കണ്ട് പരിഭ്രാന്തിയോടെയുള്ള ശബ്ദങ്ങളായിരിക്കും മിക്കവാറും മറുതലയ്ക്കൽ. വനംവകുപ്പിൽ താൽക്കാലിക വാച്ചറായി ജോലി ചെയ്യുന്ന ഈ യുവാവ് ഈ ഒറ്റ വർഷം മാത്രം പിടികൂടി വനത്തിൽ വിട്ടത് 32 രാജവെമ്പാലകളെയാണെന്ന് പറയുമ്പോൾ കാര്യങ്ങൾ വ്യക്തമാകും.

കണ്ണൂർ മാർക് സംഘടനയുടെ പ്രവർത്തകൻ കൂടിയായ ഫൈസൽ വിളക്കോട് മനുഷ്യർക്കും പാമ്പുകൾക്കുമിടയിലെ സംഘർഷങ്ങളെ ഇല്ലാതാക്കുകയെന്ന ദൗത്യവുമായാണ് കഴിയുന്നത്.

കാട്ടാനകളും കാട്ടുപന്നികളും കുരങ്ങുകളുമുൾപ്പെടെയുളള വന്യമൃഗങ്ങൾ കാടിറങ്ങുന്നതിനെ തുടർന്ന് പൊറുതിമുട്ടിയ മലയോര ജനതയുടെ മുന്നിലേക്ക് രാജവെമ്പാലകൾ കൂടി എത്തിത്തുടങ്ങിയത് വലിയ ഭയപ്പാടാണ് ഉണ്ടാക്കുന്നത്.

വീടിനും റോഡിനും സമീപത്തു നിന്നും കിണറ്റിലും ഏറ്റവുമൊടുവിൽ കൊട്ടിയൂർ ഒറ്റപ്ലാവിലെ അങ്കണവാടിയുടെ അടുക്കളയിൽ നിന്നുവരെ രാജവെമ്പാലയെ പിടികൂടേണ്ടിവന്നിട്ടുണ്ട് ഫൈസലിന്.കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ആയിരത്തിലധികം പാമ്പുകളെയാണ് ഫൈസലും വനപാലകരും പിടികൂടിയത്. കഴിഞ്ഞ ജൂലായിൽ മാത്രം 110 ലധികം പാമ്പുകളെ പിടികൂടി ആവാസവ്യവസ്ഥയിലേക്ക് മാറ്റി.

ആറളം കൊട്ടിയൂർ മേഖലയിൽ നിന്നു മാത്രം ഏഴ് രാജവെമ്പാലകളെയാണ് പിടിച്ചത്.തിരികെ വരാതെയിരിക്കാനായി ഉൾവനത്തിലാണ് ഇവയെ തുറന്നു വിടുന്നത്.പാമ്പുകളോടുള്ള ഇഷ്ടം കൊണ്ടാണ് ഈ രംഗത്തേക്കിറയതെന്ന് ഫൈസൽ അഭിമാനത്തോടെ പറയുന്നു.

കുട്ടിക്കാലത്ത് വീടുകളിൽ വരാറുള്ള പാമ്പാട്ടികളും, മകുടിയുടെ താളത്തിനൊപ്പം ഫണം വിരിച്ചാടുന്ന പാമ്പുകളും വലിയ കൗതുകമായിരുന്നു.പിന്നീടിത് പാമ്പുകളോടുള്ള സൗഹൃദമായി . മൂർഖൻ, അണലി, വെള്ളിക്കെട്ടൻ, പെരുമ്പാമ്പ്, രാജവെമ്പാല വരെയുള്ള പാമ്പുകളെ നിഷ്പ്രയാസം പിടിക്കാൻ കഴിഞ്ഞിട്ടുണ്ട് ഫൈസലിന് .രാജവെമ്പാലയെ പിടിക്കാൻ തുടങ്ങിയിട്ട് ഒരു വർഷമാകുന്നതേയുള്ളു.

ഒരു സാമൂഹ്യ പ്രവർത്തനമെന്ന നിലയിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഈ രംഗത്ത് തുടരുന്നത്. മൂന്നു വർഷമായി വനംവകുപ്പിൽ വാച്ചറാണ് ഫൈസൽ. ഏതു സമയത്തുവിളിച്ചാലും ഫൈസലും സംഘവും സ്ഥലത്തെത്തി പാമ്പുകളെ പിടികൂടിയിരിക്കും.

വനംവകുപ്പിലെ സഹപ്രവർത്തകരോടൊപ്പം ഭാര്യ ശബാനയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകൻ മുഹമ്മദ് ശാസിലും നാലു വയസുകാരി ആയിഷ ഐമിനും നാട്ടുകാരും ഫൈസലിന് പൂർണ പിന്തുണയുമായുണ്ട്.പ്രചോദനമാണ്. മകന് ഇപ്പോഴേ പാമ്പുകളെ വളരെ ഇഷ്ടമാണ്.

ഫൈസൽ പറയുന്നു ശ്രദ്ധ വേണം

>മഴക്കാലമായതിനാൽ മാളങ്ങളിൽ വെള്ളം കയറുന്നതുമൂലം വിഷപ്പാമ്പുകൾ വീടുകളിലും ചുറ്റുപാടുകളിലും   ഏത്താനിടയുണ്ട്.

>ഇവയെ അകറ്റാൻ മണ്ണെണ്ണ, വെളുത്തുള്ളി മുതലായവ ഉപയോഗിക്കുന്നതുകൊണ്ട് പ്രയാജനമൊന്നുമില്ല.

>പാമ്പ് വരാതിരിക്കാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

>വീടിനോട് ചേർന്ന് വിറക്, പലകകൾ, ഓട്, തേങ്ങ മുതലായവ കൂട്ടിയിടരുത്.


Share our post

KETTIYOOR

കൊട്ടിയൂർ വൈശാഖോത്സവം; പ്രക്കൂഴം ചടങ്ങുകൾ നടത്തി

Published

on

Share our post

കൊട്ടിയൂർ : വൈശാഖോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടന്നു. കാക്കയങ്ങാട് പാല പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽനിന്ന് അവിൽ എഴുന്നള്ളിച്ച് എത്തിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മാലൂർപ്പടി ക്ഷേത്രത്തിൽനിന്ന് നെയ്യും എഴുന്നള്ളിച്ചെത്തിച്ചു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയ്ക്ക് താഴെ ആയില്യാർക്കാവിന്റെ പ്രവേശനകവാടത്തിന് സമീപത്തായി തണ്ണീർക്കുടി ചടങ്ങ് നടത്തി. ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നീ സ്ഥാനികർ ചേർന്നാണ് ചടങ്ങ് നടത്തിയത്. പിന്നീട് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയായ മന്ദംചേരിയിൽ ബാവലിപ്പുഴക്കരയിൽ തണ്ണീർക്കുടി ചടങ്ങ് പൂർത്തീകരിച്ചു. കുത്തോട് മണ്ഡപത്തിൽ സമുദായിയുടെ സാന്നിധ്യത്തിൽ ശ്രീ വത്സൻ നമ്പൂതിരി അവിൽ അളന്നു. ഇക്കരെ ക്ഷേത്രം ശ്രീകോവിലിന് മുന്നിൽ നെല്ലളവും നടത്തി.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ ചപ്പമലയിൽ മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ നിലയിൽ

Published

on

Share our post

കൊട്ടിയൂർ: ചപ്പമലയിൽ മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ നിലയിൽ. കഴിഞ്ഞ ദിവസമാണ് ചപ്പമലയിലെ കൈനിക്കൽ വർക്കിയുടെ കശുമാവിൻ തോട്ടത്തിൽ മ്ലാവിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ സ്ഥലം ഉടമ വനപാലകരെ വിവരം അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ മ്ലാവിന്റെ തലയും വാലും മാത്രമാണ് കണ്ടെത്താനായത്. ബാക്കിയുള്ള ഇറച്ചി കണ്ടെത്താൻ കഴിഞ്ഞില്ല. മ്ലാവിന്റെ ശരീര അവശിഷ്ടങ്ങൾ ചുങ്കക്കുന്ന് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. മ്ലാവിനെ വെടിവെച്ച് കൊന്നതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘം ചപ്പമലയിൽ പ്രവർത്തിക്കുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ടെന്നും,കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജികുമാറിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രസാദ് പറഞ്ഞു.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട് മലിനം ആക്കിയ ആളെ കണ്ടെത്തി

Published

on

Share our post

പാൽച്ചുരം: കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട്ടിലേക്ക് രക്തം ഒഴുക്കിയ ആളെ കണ്ടെത്തി. മാനന്തവാടി സ്വദേശി ജംഷീറാണ് വാഹനത്തിലെത്തി ചെകുത്താൻ തോട്ടിൽ കന്നുകാലികളുടെ രക്തം തള്ളിയത്. ഇയാൾക്കെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത് സെക്രട്ടറി 30000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതിന് ശേഷം ജംഷീറിനെ എത്തിച്ച് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ ഇടപെടലിലാണ് മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!