Connect with us

KETTIYOOR

ഒറ്റ വർഷത്തിൽ പത്തിതാഴ്ത്തിയത് 32 രാജവെമ്പാലകൾ: പാമ്പിനെ കണ്ട് വിറക്കേണ്ട, ഫൈസൽ വിളിപ്പുറത്തുണ്ട്

Published

on

Share our post

കൊട്ടിയൂർ: കഴിഞ്ഞ മൂന്നുവർഷമായി ഫൈസൽ വിളക്കോടിന്റെ ഫോണിന് വിശ്രമം കുറവാണ്. പാമ്പുകളെ കണ്ട് പരിഭ്രാന്തിയോടെയുള്ള ശബ്ദങ്ങളായിരിക്കും മിക്കവാറും മറുതലയ്ക്കൽ. വനംവകുപ്പിൽ താൽക്കാലിക വാച്ചറായി ജോലി ചെയ്യുന്ന ഈ യുവാവ് ഈ ഒറ്റ വർഷം മാത്രം പിടികൂടി വനത്തിൽ വിട്ടത് 32 രാജവെമ്പാലകളെയാണെന്ന് പറയുമ്പോൾ കാര്യങ്ങൾ വ്യക്തമാകും.

കണ്ണൂർ മാർക് സംഘടനയുടെ പ്രവർത്തകൻ കൂടിയായ ഫൈസൽ വിളക്കോട് മനുഷ്യർക്കും പാമ്പുകൾക്കുമിടയിലെ സംഘർഷങ്ങളെ ഇല്ലാതാക്കുകയെന്ന ദൗത്യവുമായാണ് കഴിയുന്നത്.

കാട്ടാനകളും കാട്ടുപന്നികളും കുരങ്ങുകളുമുൾപ്പെടെയുളള വന്യമൃഗങ്ങൾ കാടിറങ്ങുന്നതിനെ തുടർന്ന് പൊറുതിമുട്ടിയ മലയോര ജനതയുടെ മുന്നിലേക്ക് രാജവെമ്പാലകൾ കൂടി എത്തിത്തുടങ്ങിയത് വലിയ ഭയപ്പാടാണ് ഉണ്ടാക്കുന്നത്.

വീടിനും റോഡിനും സമീപത്തു നിന്നും കിണറ്റിലും ഏറ്റവുമൊടുവിൽ കൊട്ടിയൂർ ഒറ്റപ്ലാവിലെ അങ്കണവാടിയുടെ അടുക്കളയിൽ നിന്നുവരെ രാജവെമ്പാലയെ പിടികൂടേണ്ടിവന്നിട്ടുണ്ട് ഫൈസലിന്.കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ആയിരത്തിലധികം പാമ്പുകളെയാണ് ഫൈസലും വനപാലകരും പിടികൂടിയത്. കഴിഞ്ഞ ജൂലായിൽ മാത്രം 110 ലധികം പാമ്പുകളെ പിടികൂടി ആവാസവ്യവസ്ഥയിലേക്ക് മാറ്റി.

ആറളം കൊട്ടിയൂർ മേഖലയിൽ നിന്നു മാത്രം ഏഴ് രാജവെമ്പാലകളെയാണ് പിടിച്ചത്.തിരികെ വരാതെയിരിക്കാനായി ഉൾവനത്തിലാണ് ഇവയെ തുറന്നു വിടുന്നത്.പാമ്പുകളോടുള്ള ഇഷ്ടം കൊണ്ടാണ് ഈ രംഗത്തേക്കിറയതെന്ന് ഫൈസൽ അഭിമാനത്തോടെ പറയുന്നു.

കുട്ടിക്കാലത്ത് വീടുകളിൽ വരാറുള്ള പാമ്പാട്ടികളും, മകുടിയുടെ താളത്തിനൊപ്പം ഫണം വിരിച്ചാടുന്ന പാമ്പുകളും വലിയ കൗതുകമായിരുന്നു.പിന്നീടിത് പാമ്പുകളോടുള്ള സൗഹൃദമായി . മൂർഖൻ, അണലി, വെള്ളിക്കെട്ടൻ, പെരുമ്പാമ്പ്, രാജവെമ്പാല വരെയുള്ള പാമ്പുകളെ നിഷ്പ്രയാസം പിടിക്കാൻ കഴിഞ്ഞിട്ടുണ്ട് ഫൈസലിന് .രാജവെമ്പാലയെ പിടിക്കാൻ തുടങ്ങിയിട്ട് ഒരു വർഷമാകുന്നതേയുള്ളു.

ഒരു സാമൂഹ്യ പ്രവർത്തനമെന്ന നിലയിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഈ രംഗത്ത് തുടരുന്നത്. മൂന്നു വർഷമായി വനംവകുപ്പിൽ വാച്ചറാണ് ഫൈസൽ. ഏതു സമയത്തുവിളിച്ചാലും ഫൈസലും സംഘവും സ്ഥലത്തെത്തി പാമ്പുകളെ പിടികൂടിയിരിക്കും.

വനംവകുപ്പിലെ സഹപ്രവർത്തകരോടൊപ്പം ഭാര്യ ശബാനയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകൻ മുഹമ്മദ് ശാസിലും നാലു വയസുകാരി ആയിഷ ഐമിനും നാട്ടുകാരും ഫൈസലിന് പൂർണ പിന്തുണയുമായുണ്ട്.പ്രചോദനമാണ്. മകന് ഇപ്പോഴേ പാമ്പുകളെ വളരെ ഇഷ്ടമാണ്.

ഫൈസൽ പറയുന്നു ശ്രദ്ധ വേണം

>മഴക്കാലമായതിനാൽ മാളങ്ങളിൽ വെള്ളം കയറുന്നതുമൂലം വിഷപ്പാമ്പുകൾ വീടുകളിലും ചുറ്റുപാടുകളിലും   ഏത്താനിടയുണ്ട്.

>ഇവയെ അകറ്റാൻ മണ്ണെണ്ണ, വെളുത്തുള്ളി മുതലായവ ഉപയോഗിക്കുന്നതുകൊണ്ട് പ്രയാജനമൊന്നുമില്ല.

>പാമ്പ് വരാതിരിക്കാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

>വീടിനോട് ചേർന്ന് വിറക്, പലകകൾ, ഓട്, തേങ്ങ മുതലായവ കൂട്ടിയിടരുത്.


Share our post

KETTIYOOR

കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട് മലിനം ആക്കിയ ആളെ കണ്ടെത്തി

Published

on

Share our post

പാൽച്ചുരം: കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട്ടിലേക്ക് രക്തം ഒഴുക്കിയ ആളെ കണ്ടെത്തി. മാനന്തവാടി സ്വദേശി ജംഷീറാണ് വാഹനത്തിലെത്തി ചെകുത്താൻ തോട്ടിൽ കന്നുകാലികളുടെ രക്തം തള്ളിയത്. ഇയാൾക്കെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത് സെക്രട്ടറി 30000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതിന് ശേഷം ജംഷീറിനെ എത്തിച്ച് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ ഇടപെടലിലാണ് മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.


Share our post
Continue Reading

Breaking News

കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു

Published

on

Share our post

കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂരിൽ പരിക്കേറ്റ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി ബസ് ജീവനക്കാർ

Published

on

Share our post

കൊട്ടിയൂർ: ബസ്സിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിൻ്റെ വാതിലിൽ കൈതട്ടി പരിക്കേറ്റ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാർ അപമര്യാതയായി പെരുമാറി. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അലീന മരിയക്കാണ് കൊട്ടിയൂർ തലശ്ശേരി റൂട്ടിൽ ഓടുന്ന കണ്ണൻ ബസ്സിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശം പ്രതികരണം ഉണ്ടായത്. അലീനയുടെ ഇടത് കൈയ്യുടെ ഷോൾഡറിനാണ് പരിക്കേറ്റത്. ഈ സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാൻ വിസമ്മതിക്കുകയും പെൺകുട്ടിയോടും മാതാപിതാക്കളോടും അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!