PERAVOOR
വയനാടൻ മഞ്ഞളിന് പുതുജീവനേകി ആറളം ആദിവാസികൾ

പേരാവൂർ: വിപണിയിൽ ഏറെ പ്രിയങ്കരമായ സ്വന്തം വയനാടൻ മഞ്ഞളിന് പുതുജീവനേകുകയാണ് ആറളം പുനരധിവാസ മേഖലയിലെ നിവാസികൾ. നബാർഡിന്റെ ആദിവാസി വികസന പദ്ധതിയിൽ സെന്റർ ഫോർ റിസർച്ച് ആന്റ് ഡവലപ്മെന്റ് (സി.ആർ.ഡി) നടപ്പാക്കി വരുന്ന ആദിവാസി വികസന പദ്ധതിയിലൂടെയാണ് മഞ്ഞൾ വ്യാപകമായി കൃഷി ചെയ്യുന്നത്.
ആദിവാസി വിഭാഗത്തിലെ സ്ത്രീകൾക്ക് വരുമാന മാർഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘നാക്’ പദ്ധതിയുടെ ഭാഗമായാണിത്. നാക് ബ്രാൻഡിൽ പുറത്തിറക്കുന്ന മഞ്ഞൾപൊടിക്ക് ആവശ്യക്കാർ ഏറെയാണ്.
വന്യമൃഗശല്ല്യമേറെയുള്ള ഈ പ്രദേശങ്ങളിൽ പൊതുവേ സുരക്ഷിതമായ കൃഷിയെന്ന രീതിയിലാണ് മഞ്ഞൾ കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തിയത്. മൂന്ന് വർഷമായി 1096 കുടുംബങ്ങൾക്ക് 25 ടൺ വയനാടൻ മഞ്ഞൾ വിത്താണ് പദ്ധതി പ്രദേശത്ത് കൃഷിക്കായി നൽകിയത്.
കഴിഞ്ഞ വർഷം മാത്രം 5.74 ടൺ വിത്ത് 514 കുടുംബങ്ങൾ കൃഷിക്കുപയോഗിച്ചു. ഇതിലൂടെ വിളവെടുത്ത 29 ടൺ മഞ്ഞൾ ആദിവാസി കർഷകരിൽ നിന്ന് കക്കുവയിലെ വിപണനകേന്ദ്രം വഴി വാങ്ങി സംഭരിച്ചു.
വിപണി വിലയേക്കാൾ ഒരു രൂപ അധികം നൽകിയാണ് മഞ്ഞൾ സംഭരിക്കുന്നത്. പദ്ധതി പ്രദേശത്ത് രൂപവത്കരിച്ച ജെ.എൽ.ജികളുടെ നേതൃത്വത്തിൽ കൂട്ട് സംരംഭമായും മഞ്ഞൾ കൃഷി ചെയ്യുന്നുണ്ട്.
തികച്ചും ജൈവിക രീതിയിൽ ഉൽപാദിപ്പിക്കുന്ന മഞ്ഞൾ പൊടിച്ച് എടുക്കുന്നതും പരമ്പരാഗത രീതിയിലായതിനാൽ മഞ്ഞളിന്റെ മുഴുവൻ ഔഷധ ഗുണവും മണവും രുചിയും ഇവയ്ക്കുണ്ട്.
ആദിവാസി മേഖലയിൽ ഉൽപാദിപ്പിക്കുന്ന മഞ്ഞൾ കക്കുവയിൽ സ്ഥാപിച്ചിരിക്കുന്ന ചൈതന്യ മഞ്ഞൾ പൊടി യൂനിറ്റിൽ നിന്നുമാണ് പൊടിച്ച് പാക്കറ്റുകളിൽ നിറക്കുന്നത്. ഉണക്കി പൊടിച്ച മഞ്ഞൾ പൊടി കിലോഗ്രാമിന് 250 രൂപയും ഉണക്കിയ മഞ്ഞളിന് 200 രൂപയുമാണ് വില. കക്കുവ നാക് വിപണന കേന്ദ്രം, കോട്ടപ്പാറ കശുവണ്ടി യൂനിറ്റ്, വളയൻചാൽ കൃപ തയ്യിൽ യൂനിറ്റ് എന്നിവിടങ്ങളിൽ മഞ്ഞൾ ലഭ്യമാണ്.
ജില്ലയിലേക്ക് ആവശ്യമായ പരമാവധി മഞ്ഞൾ വിത്ത് ഉല്പാദിപ്പിച്ച് വിതരണം ചെയ്യുക, വയനാടൻ മഞ്ഞളിന്റെ ഗുണങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് പദ്ധതി നിർവ്വഹണത്തിന് നേതൃത്വം കൊടുക്കുന്ന ഗ്രാമ ആസൂത്രണ സമിതിയും സി.ആർ.ഡിയും ലക്ഷ്യമാക്കുന്നതെന്ന് പ്രോഗ്രാം ഓഫീസർ ഇ.സി. ഷാജി പറഞ്ഞു.
Local News
ഡോക്ടർമാർ ഇല്ല ; പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം അവതാളത്തിൽ

പേരാവൂർ: മലയോരമെങ്ങും മഴക്കാല ജല ജന്യ രോഗങ്ങളാൽ ദുരിതത്തിലായിട്ടും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. ജില്ലയിൽ ഡങ്കി, ന്യുമോണിയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത് പേരാവൂർ ബ്ലോക്ക് പരിധിയിൽ നിന്നാണ്. ആറളം പുനരധിവാസ കേന്ദ്രത്തിലെ ആദിവാസികളും ആശ്രയിക്കുന്ന ഏകാസ്പത്രിയും പേരാവൂരാണ്.
നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ വേണ്ടിടത്ത് മാസങ്ങളായി രണ്ടു പേർ മാത്രമാണുള്ളത്. ഇ.എൻ.ടി, ദന്തൽ തസ്തികകളും കാലങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.ഗൈനക്ക് വിഭാഗത്തിൽ മൂന്നു പേർ വേണ്ടിടത്ത് ഒരാൾ ലീവിലാണ്, ഒരാൾ കഴിഞ്ഞ ദിവസം സ്ഥലം മാറി പോവുകയും ചെയ്തു.മറ്റൊരാൾ അടുത്ത മാസം വിരമിക്കുകയും ചെയ്യും.
ശിശുരോഗ വിദഗ്ദനും സ്ഥലം മാറ്റമായിട്ടുണ്ട്. അനസ്തിഷിസ്റ്റ് ഉപരിപഠനാർഥം പോയതിനാൽപ്രസവശുശ്രൂഷകൾ നിലച്ച അവസ്ഥയിലാണ്. മുൻപ് മാസം 100-ലധികം പ്രസവങ്ങൾ നടന്ന ആസ്പത്രിക്കാണ് ഈ ദുരവസ്ഥ. അത്യാഹിത വിഭാഗം രാത്രികാല സേവനം കഴിഞ്ഞ ദിവസം നിലച്ചിരുന്നെങ്കിലും താത്കാലികമായി പ്രവർത്തനം പുന്നരാരംഭിച്ചിട്ടുണ്ട്.
ദേശീയ ആരോഗ്യ ദൗത്യം പേരാവൂരിനെ അവഗണിക്കുന്നു
എൻ.എച്ച്.എമ്മിന്റെ കീഴിൽവർഷങ്ങളായി ഒരു ഡോക്ടറെ പോലും നിയമിക്കാത്ത ജില്ലയിലെ ഏകാസ്പത്രിയാണ് പേരാവൂരിലേത്. അഡ് ഹോക്ക് ഡോക്ടർമാരെയും ഇവിടേക്ക് അനുവദിക്കാറില്ല. തികഞ്ഞ അവഗണനയാണ് എൻ.എച്ച്.എം പേരാവൂർ താലൂക്കാസ്പത്രിയോട് സ്വീകരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്രൈബൽ സെറ്റിൽമെന്റായ ആറളം പുനരധിവാസ കേന്ദ്രത്തിലെ നിർധനരായ ആയിരങ്ങൾ ആശ്രയിക്കുന്ന ആസ്പത്രിയോടാണ് ദേശീയ ആരോഗ്യ ദൗത്യം മുഖം തിരിക്കുന്നത്.
ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റും പ്രതിസന്ധിയിൽ
രണ്ട് അസിസ്റ്റന്റ് സർജന്മാരിൽ ഒരാളാണ് ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിൽ സേവനമനുഷ്ടിക്കുന്നത്. അടുത്ത മാസം ഈ ഡോക്ടർ സ്ഥലം മാറി പോകുന്നതോടെ ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സേവനവും നിലച്ചേക്കും.
പേരാവൂർ താലൂക്കാസ്പത്രിയിലെ സേവനങ്ങൾ ഓരോന്നായി നിലക്കാൻ തുടങ്ങിയിട്ടും ഇതിനെതിരെ ചെറുശബ്ദം പോലുമുയർത്താൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളോ യുവജന സംഘടനകളൊ തയ്യാറാവാത്തതാണ് വിചിത്രം.മുൻ ആരോഗ്യ മന്ത്രിയുടെ ജില്ലയിലെ മലയോര ജനതയുടെ ഏകാശ്രയമായ ഈ ആസ്പത്രിയോട് ആരോഗ്യവകുപ്പും തികഞ്ഞ അവഗണനയാണ് തുടരുന്നത്.
Local News
പേരാവൂർ പോലീസ് സബ് ഡിവിഷൻ ലഹരിവിരുദ്ധ കാംപെയ്ൻ

പേരാവൂർ :പോലീസ് സബ് ഡിവിഷൻ സ്പോർട്സ് ടീം ലഹരിവിരു ദ്ധ കാംപെയ്ൻ്റെ ഭാഗമായി ഫുട്ബോൾ മത്സരം നടത്തി. സർവീ സിൽനിന്ന് വിരമിക്കുന്ന പേരാവൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ട റും സബ് ഡിവിഷൻ സ്പോർട്സ് ടീം മാനേജറുമായ വി.ജെ. ജോസ ഫിന് യാത്രയയപ്പും നല്ലി.
പേരാവൂർ ഡിവൈഎസ്‌പി കെ.വി. പ്രമോദൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി. ദിനേശ് അധ്യക്ഷനായി. പേ രാവൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബി. സജീവ്, മുഴക്കുന്ന് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ ജി. സജേഷ്, മാലൂർ സ്റ്റേഷൻ ഇൻസ്പെ ക്ടർ എം. സജിത്ത്, പേരാവൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു, വി.ജെ. ജോസഫ് എന്നിവർ സംസാരിച്ചു. ടൂർണമെന്റ്റ് ഫൈനലിൽ കേളകം സ്റ്റേഷൻ മുഴക്കുന്ന് സ്റ്റേഷനെ പരാജയപ്പെടുത്തി.
PERAVOOR
പേരാവൂർ റസിഡൻസ് അസോസിയേഷൻ പൊതുയോഗം

പേരാവൂർ : പേരാവൂർ റസിഡൻസ് അസോസിയേഷൻ പൊതുയോഗം റോബിൻസ് ഹാളിൽ നടന്നു. അസോസിയേഷൻ പ്രസിഡന്റ് എം.ശൈലജ ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ് അരിപ്പയിൽ മജീദ് അധ്യക്ഷനായി. സെക്രട്ടറി യു. വി. റഹീം, എസ്.ബഷീർ, ശ്രീനിവാസൻ, ഭാസ്കരൻ, കെ. പി. അബ്ദുൾ റഷീദ്, എസ്.എം. കെ. മുഹമ്മദലി, അയ്യൂബ്, സുമാ ശ്രീനിവാസൻ, പി.ശശി, എ. കെ.അഷറഫ്, ആയിഷാ റിയാ, വി. കെ.സാദിഖ്, കെ.മായിൻ, യു.വി. ബാസിത്ത് എന്നിവർ സംസാരിച്ചു.
റസിഡൻസ് കുടുംബാംഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കലാപരിപാടികളും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾ : എം.ഷൈലജ (പ്രസി.), യു. വി. റഹീം (വൈസ്. പ്രസി.), എസ്.ബഷീർ (സെക്ര.), അരിപ്പയിൽ മജീദ് ( ജോ. സെക്ര.), ഭാസ്കരൻ( ട്രഷ.).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്